Showing posts with label news. Show all posts
Showing posts with label news. Show all posts

ട്വിറ്ററിലെ ഔദ്യോഗിക ടെലഗ്രാം അക്കൗണ്ടിൻ്റെ ഫോളോവർസ് 1 മില്യൺ കവിഞ്ഞു

ടെലിഗ്രാമിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് 1M ഫോളോവേഴ്‌സിലെത്തി. ഈ അക്കൗണ്ടിൽ മെസഞ്ചറിന്റെ ടീം പുതിയ ഫീച്ചറുകളെ കുറിച്ച് പറയുന്നതിനോടൊപ്പം, നിലവിലുള്ളവയെക്കുറിച്ച് ഓർമ്മപ്പെടുതാറും ഉണ്ട്, ഉപയോക്താക്കളെ സഹായിക്കുന്നതിനും, തമാശകൾ പറയുന്നതിനും, വാട്ട്സ്ആപ്പിനെ തങ്ങാനും ഇത് ഉപയോഗിക്കാറുണ്ട് 

ഡെർ സ്പീഗൽ: ടെലിഗ്രാമിന് 55 ദശലക്ഷം യൂറോ വരെ പിഴയും ജർമ്മനിയിൽ ഒരു ലോക്കും നേരിടേണ്ടിവരും

ടെലിഗ്രാമിന് 55 ദശലക്ഷം യൂറോ വരെ പിഴയും ഭാവിയിൽ ജർമ്മനിയിൽ നിരോധിക്കപ്പെടാമെന്ന് ഡെർ സ്പീഗൽ പ്രസ്താവിച്ചു, ടെലിഗ്രാം നീതിന്യായ മന്ത്രാലയത്തിൽ നിന്നും ജർമ്മനിയിലെ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുമുള്ള അഭ്യർത്ഥനകളെ അവഗണിച്ചുകൊണ്ട് ഇത് വിശദീകരിച്ചു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് സമയത്ത് പവൽ ഡുറോവിന്റെ മെസഞ്ചർ ഉപയോഗിച്ച് പ്രചരിപ്പിക്കാനിടയുള്ള തെറ്റായ വിവരങ്ങൾ അധികൃതർ ഭയപ്പെടുന്നുവെന്ന് വൃത്തങ്ങൾ കരുതുന്നു.

റഷ്യയില്‍ ഫേസ്ബുക്കിനും ടെലഗ്രാമിനും വന്‍തുക പിഴ

മോക്സോ: റഷ്യയില്‍ ഫേസ്ബുക്കിനും, മെസഞ്ചര്‍ ആപ്പായ ടെലഗ്രാമിനും പിഴശിക്ഷ. സര്‍ക്കാര്‍ ആവശ്യപ്പെട്ട ഉള്ളടക്കങ്ങള്‍ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ നിന്നും നീക്കം ചെയ്യാത്തതിനാണ് മോസ്കോ കോടതി രണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കും പിഴ വിധിച്ചത്. 1.72 കോടി രൂപയ്ക്ക് തുല്യമായ തുകയാണ് ഫേസ്ബുക്കിന് പിഴയായി ചുമത്തിയിരിക്കുന്നത്. 1.01 കോടി രൂപയ്ക്ക് തുല്യമായ തുകയാണ് ടെലഗ്രാമിന് പിഴയായി വിധിച്ചത്.

എന്നാല്‍ റഷ്യന്‍ ഏജന്‍സികള്‍ പുറത്തുവിടുന്ന വാര്‍ത്തകള്‍ പ്രകാരം സര്‍ക്കാര്‍ ഈ പ്ലാറ്റ്ഫോമുകളോട് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട പോസ്റ്റുകളുടെ ഉള്ളടക്കം എന്താണെന്ന് വ്യക്തമല്ല. റഷ്യയില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ ശക്തമാകുന്ന നിയമങ്ങളുടെ ബാക്കിയാണ് പുതിയ വിധിയെന്നാണ് പാശ്ചത്യ മാധ്യമങ്ങളുടെ നിരീക്ഷണം.

അതേ സമയം ഒരു മാസം തികയും മുന്‍പ് ഇത് രണ്ടാം തവണയാണ് ഫേസ്ബുക്കും ടെലഗ്രാമും ശിക്ഷ നേരിടുന്നത് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മെയ് 25ന് ഫേസ്ബുക്കിന് 26 ദശലക്ഷം റൂബിളും, ടെലഗ്രാമിന് ഒരു മാസം മുന്‍പ് 5 ദശലക്ഷം റൂബിളും പിഴ ശിക്ഷ വിധിച്ചിരുന്നു. പ്രകോപനകരമായ ഉള്ളടക്കമുള്ള പോസ്റ്റുകള്‍ പിന്‍വലിക്കാത്തതിനായിരുന്നു ഈ നടപടി.

ടെലിഗ്രാം ഇന്ത്യയിൽ പരാതി നോഡൽ ഓഫീസറെ നിയോഗിച്ചു


2021 മെയ് 26 നും അതിനുശേഷവും ബാധകമാകുന്ന പുതിയ ഐടി ചട്ടങ്ങൾക്ക് അനുസൃതമായി നിയുക്ത പരാതി പരാതി ഉദ്യോഗസ്ഥനെ പറ്റി ടെലിഗ്രാം അതിന്റെ പതിവുചോദ്യങ്ങൾ  അപ്‌ഡേറ്റുചെയ്‌തു. 
പുതിയ നിയമങ്ങൾ അനുസരിച്ച്, കാര്യമായ ഉപയോക്തൃ അടിത്തറയുള്ള സോഷ്യൽ മീഡിയ കമ്പനികൾ ഇത് പാലിക്കുന്നതിന് ഒരു പരാതി നോഡൽ ഓഫീസറും നിയോഗിച്ചു.

ഗ്രൂപ്പ് വീഡിയോ ചാറ്റ് എത്തി, ഓൺലൈൻ ക്ലാസ്സുകൾക്ക് ഇനി ടെലിഗ്രാം!

വീഡിയോ call നു പിന്നാലെ Telegram Messenger, അവരുടെ ഏറ്റവും പുതിയ ഫീച്ചറായ ഗ്രൂപ്പ്‌ വീഡിയോ ചാറ്റ് കൂടി അവതരിപ്പിച്ചതിലൂടെ ഇനിമുതൽ ഓൺലൈൻ ക്ലാസ്സുകൾക്ക് ടെലിഗ്രാമിനെക്കാൾ മികച്ച ഒരിടം വേറെ ഇല്ലെന്നു തന്നെ പറയാം.
നിലവിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദേശ വിനിമയത്തിനായി ഉപയോഗിക്കുന്ന ആപ്പാണ് വാട്സാപ്പ്. എന്നാൽ Online ക്ലാസ്സുകൾ നടത്തുന്നതിനൊക്കെ ഒട്ടേറെ പരിമിതികൾ വാട്സാപ്പിലുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഫയലുകൾ share ചെയ്യുന്നതിലുള്ള limitations ആണ്. 100MB ൽ കൂടുതൽ ഉള്ള ഡോക്യുമെന്റോ 16MB യിൽ കൂടുതലുള്ള വീഡിയോയോ ഒന്നും തന്നെ വാട്സാപ്പ് വഴി നേരിട്ട് അയക്കാൻ കഴിയില്ല.. ഇവിടെയൊക്കെയാണ് ടെലിഗ്രാം മെസ്സഞ്ചർ ജനപ്രിയമാവുന്നത്...

ഒരു ക്ലാസ്സ് റൂം പോലെ തന്നെ ടെലിഗ്രാം ഗ്രൂപ്പുകളെ മാറ്റിയെടുക്കാൻ സാധിക്കും. ഗ്രൂപ്പിന്റെ പൂർണ്ണ നിയന്ത്രണം admin ആയ അദ്ധ്യാപകർക്ക് ഉണ്ടാവും...
  • അനാവശ്യമായി ഗ്രൂപ്പിൽ അയക്കപ്പെട്ട സന്ദേശങ്ങൾ നീക്കം ചെയ്യാൻ കഴിയും.
  • 2 GB വരെ വലിപ്പമുള്ള ഏതൊരു ഫയലും ടെലിഗ്രാം വഴി അയക്കാൻ കഴിയും.
  • വൈകി join ചെയ്ത student നും ഗ്രൂപ്പിലെ ആദ്യം മുതലുള്ള മെസ്സേജുകൾ കാണാൻ കഴിയും.
  • ഗ്രൂപ്പിൽ വന്ന വീഡിയോസോ ഫയലുകളോ ഗാലറിയിൽ നിന്നും ഡിലീറ്റ് ആയാലും പിന്നീട് എപ്പോൾ വേണമെങ്കിലും ചാറ്റിൽ നിന്നും അതൊക്കെ വീണ്ടും ഡൌൺലോഡ് ചെയ്തെടുക്കാൻ കഴിയും.
  • ഫോൺ നഷ്ടപ്പെട്ടാലും ടെലിഗ്രാമിലെ ചാറ്റുകൾ ഒന്നും miss ആവില്ല. ആ നമ്പറിൽ നിന്ന് ഏത് ഫോണിൽ ടെലിഗ്രാം എടുത്താലും ചാറ്റുകൾ കിട്ടും.
  • അധ്യാപകർക്ക് പ്രധാനപ്പെട്ട മെസ്സേജുകൾ ഗ്രൂപ്പിൽ pin ചെയ്ത് വെക്കാൻ കഴിയും.
  • ഒരു മെസ്സേജിൽ touch ചെയ്താൽ ആ മെസ്സേജിന് students നൽകിയ മറുപടികൾ മാത്രമായി (view thread) കാണാൻ കഴിയും.
  • വോയ്‌സ്, വീഡിയോ ചാറ്റുകൾ വഴി ക്ലാസ്സുകൾ എടുക്കാൻ കഴിയും. (ഇതിനെപ്പറ്റി താഴെ വിശദീകരിച്ചിട്ടുണ്ട്.)
  • @GroupAttendanceBot പോലുള്ള ബോട്ടുകൾ ഉപയോഗിച്ച് അറ്റന്റൻസ് എടുക്കാൻ @QuizBot അല്ലെങ്കിൽ @KLQuizBot ഉപയോഗിച്ച് multiple choice questions ഉള്ള ക്വിസ്സുകൾ നടത്താൻ കഴിയും.
  • ക്ലാസ്സുകൾ കഴിഞ്ഞ് poll option ഉപയോഗിച്ച് സ്റ്റുഡന്റസിന്റെ feedbacks എളുപ്പത്തിൽ അറിയാൻ കഴിയും.
നിലവിൽ ഒരുപാട് ക്ലാസ്സ്‌ ഗ്രൂപ്പുകൾ ടെലിഗ്രാമിലേക്ക് shift ചെയ്തിട്ടുണ്ട്. എങ്കിലും കൂടുതൽ അധ്യാപകരും വാട്സാപ്പിലൂടെയും ഗൂഗിൾ മീറ്റിലൂടെയും ഒക്കെയാണ് ക്ലാസ്സുകൾ നടത്തിപ്പോരുന്നത്. വീഡിയോ കോൺഫറൻസിന് ഗൂഗിൾ മീറ്റ്, പഠിക്കാനുള്ള ഫയലുകളും മറ്റും കൈമാറാൻ വാട്സാപ്പ്.. ഇങ്ങനെ എന്നാൽ ടെലിഗ്രാമിന്റെ പുതിയ അപ്ഡേഷനിൽ വീഡിയോ ചാറ്റ് & സ്ക്രീൻ ഷെയറിങ് വന്നതോടെ ഇതെല്ലാം ഒരു കുടക്കീഴിൽ കിട്ടും എന്നായിട്ടുണ്ട്.

മാസങ്ങൾക്ക് മുമ്പ് ടെലിഗ്രാം ഗ്രൂപ്പ്‌ വോയ്‌സ് ചാറ്റ് അവതരിപ്പിച്ചിരുന്നു. ഗ്രൂപ്പിനുള്ളിൽ എത്രപേർക്ക് വേണമെങ്കിലും join ചെയ്ത് പരസ്പരം സംസാരിക്കാൻ കഴിയുന്ന, Clubhouse ലേതിന് സമാനമായ വോയ്‌സ് ചാറ്റ്. ഇതിലേക്കാണ് ഇപ്പോൾ video chat & screen sharing കൂടി എത്തിയിരിക്കുന്നത്.

ടീച്ചർക്ക് (admin) ഇങ്ങനെ അതാത് ഗ്രൂപ്പിലെ വോയ്‌സ് / വീഡിയോ ചാറ്റ് വഴി ക്ലാസ്സുകൾ എടുക്കാനും സ്റ്റുഡന്റ്സിന് അത് തത്സമയം കാണാനും കേൾക്കാനും കഴിയും. ആവശ്യമെങ്കിൽ ടീച്ചർ ഒഴികെയുള്ളവരെ മ്യൂട്ട് ചെയ്യാൻ സാധിക്കും. ഇങ്ങനെ mute ചെയ്യപ്പെട്ട സമയത്തും ക്ലാസ്സിനിടക്ക് സംശയങ്ങൾ ഉണ്ടെങ്കിൽ allow me to speak ബട്ടൺ ക്ലിക്ക് ചെയ്ത് ടീച്ചറോട് സംസാരിക്കാൻ ആവശ്യപ്പെടാം. ഓരോരുത്തരുടെയും voice നിയന്ത്രിക്കാം. ടെലിഗ്രാമിൽ തന്നെ ഈ ചാറ്റുകൾ റെക്കോർഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്യാം.

വാട്സാപ്പ് ഒരിക്കലും ഒരു മോശം ആപ്പ് ആണെന്നല്ല പറഞ്ഞത്. ഓൺലൈൻ ക്ലാസ്സുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഒഴിവാക്കാൻ പറ്റാത്ത ഇതുപോലുള്ള സാഹചര്യത്തിൽ വാട്സാപ്പിന് പരിമിതികളുണ്ട് എന്നത് വാസ്തവം തന്നെയാണ്. സാഹചര്യങ്ങൾക്ക് അനുസരിച്ച് ഇത്തരം കാര്യങ്ങളിൽ നമ്മുടെ തലമുറയെങ്കിലും മാറി ചിന്തിക്കേണ്ടിയിരിക്കുന്നു.

അധ്യാപകർ അടക്കമുള്ള ഒരു വലിയ വിഭാഗത്തിന് ഇന്റർനെറ്റ് വഴി ചാറ്റ് ചെയ്യാൻ, ഫോട്ടോയും വിഡിയോയും അയക്കാൻ വാട്സാപ്പിനെക്കൾ മികച്ച മാർഗ്ഗങ്ങൾ ഉണ്ടെന്നുള്ള അറിവ് ഇല്ലാത്തതിനാലുള്ള പ്രശ്നവും ഉണ്ട്.

കഴിഞ്ഞ ദിവസം കസിൻ ചേച്ചി വിളിച്ചിട്ട് ടെലിഗ്രാമിനെപ്പറ്റി കുറച്ചു സംശയങ്ങൾ ചോദിച്ചിരുന്നു.. ചേച്ചിയുടെ മോളുടെ സ്കൂളിൽ നിന്ന് വിളിച്ചിട്ട് ഇനി മുതൽ ഓൺലൈൻ ക്ലാസ്സ്‌ ടെലിഗ്രാമിൽ ആണെന്ന് പറഞ്ഞൂത്രേ. ❤️

- DeOn

Pc





സുശീൽ കൂട്ടാളികളുമായി ബന്ധപ്പെട്ടത് ടെലഗ്രാം വഴി, സഹായിച്ചവരെ കണ്ടെത്താൻ പൊലീസ്

കൊലപാതകക്കേസിൽ നിലവിൽ ദില്ലി പൊലീസ് കസ്റ്റഡിയിലാണ് സുശീൽ കുമാർ. ഒളിവിൽ കഴിഞ്ഞപ്പോളുള്ള സൂശീന്റെ പ്രവർത്തനങ്ങളാണ് പൊലീസ് നിലവിൽ പരിശോധിക്കുന്നത്. ടെലഗ്രാം ആപ്പ് ഉപയോഗിച്ച് സുശീൽ നിരവധി പേരെ വിളിച്ചതായി പൊലീസ് പറഞ്ഞു. ഭാര്യയുടെ പേരിൽ സുശീൽ കുമാർ വാങ്ങിയ പുതിയ ഫ്ലാറ്റിെൻറ രേഖകൾ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.

തെളിവെടുപ്പിനായി അന്വേഷണ സംഘം കഴിഞ്ഞ ദിവസം പ്രതികളെ ഹരിദ്വാറിൽ എത്തിച്ചിരുന്നു. 23-കാരനായ സാഗറിെൻറ മരണത്തിന് പിന്നാലെ സുശീൽ ഹരിദ്വാറിേലക്കാണ് രക്ഷപ്പെട്ടത്. മൊബെൽ ഫോൺ ഇനിയും കണ്ടെത്താൻ സാധിക്കാത്തിനാൽ സുശീൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

ഹരിദ്വാറിൽ വെച്ച് സുശീൽ മൊബൈൽ ഒഴിവാക്കിയെന്നാണ് പൊലീസ് കരുതുന്നത്. സംഭവദിവസം രാത്രി സുശീൽ ധരിച്ചിരുന്ന വസ്ത്രങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സാഗറിനെ കൊല്ലാൻ വേണ്ടിയല്ല തന്റെ സുഹൃത്തുക്കളെ വിളിച്ചു വരുത്തിയിരിക്കുന്നതെന്നും മർദ്ദിക്കണമെന്ന് മാത്രമായിരുന്നു ഉദ്ദേശ്യമെന്നുമാണ് മൊഴി നൽകിയെന്നാണ് വിവരം.

ചത്രസൽ സ്റ്റേഡിയത്തിലെ മറ്റ് ഗുസ്തി താരങ്ങളെ സാഗർ വഴിതെറ്റിക്കുന്നുവെന്നായിരുന്നു സുശീലിെൻറ ആരോപണം. എന്നാൽ സ്റ്റേഡിയത്തിലുള്ള സുശീലിെൻറ സ്വാധീനം സാഗർ ചോദ്യം ചെയ്തതിലുള്ള വിദ്വേഷത്തിെൻറ പുറത്താണ് കൊലപാതകമെന്നാണ് പൊലീസ് നിഗമനം.

തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്ന പുതിയ കുറ്റവും ദില്ലി പൊലീസ് ചുമത്തിയതോടെ സുശീലിന് മേൽ കുരുക്ക് മുറുകുകയാണ്. മൊബൈൽ ഫോണും വിഡിയോ ദൃശ്യങ്ങളും സുശീൽ നശിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

iOS അപ്ലിക്കേഷൻ സ്റ്റോറിലെ സ്വകാര്യത ടാഗുകൾ ടെലിഗ്രാം വിശദീകരിച്ചു


ടെലിഗ്രാം അപ്‌ഡേറ്റുചെയ്‌ത FAQ വിൽ ആപ്പിളിന്റെ സ്വകാര്യത ലേബലുകൾ വിശദീകരിച്ചു

അപ്ലിക്കേഷന് നിയുക്തമാക്കിയ ലേബലുകളെ മെസഞ്ചർ ടീം കൂടുതലും വിമർശിക്കുന്നു, കാരണം അപ്പിളിൻ്റെ ലേബലുകൾ മിക്കതും തെറ്റിദ്ധരിപ്പിക്കുന്നതാണ്.

ആപ്പിൾ നിയോഗിച്ച ലേബലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഒരു ഇരട്ടത്താപ്പ് നിങ്ങൾക്ക് കാണാൻ സാധിക്കും. അപ്ലിൻ്റെ iMessage ഉപയോഗിക്കുന്ന അത്ര ഡാറ്റ മാത്രമേ ടെലഗ്രാം ഉപയോഗിക്കുന്നുള്ളൂ പക്ഷേ iMessage ഇനേകാളും ടാഗുകൾ ടെലഗ്രാമിന് നൽകി.
https://core.telegram.org/apple_privacy

ടെലിഗ്രാം യൂസർബോട്ടും ഹാക്കിങ് തട്ടിപ്പുകളും

വിവരസാങ്കേതിക വിദ്യ വളർന്നു വന്നപ്പോൾ തൊട്ട് കേൾക്കാൻ തുടങ്ങിയ ഒരു വാക്കാവും ഹാക്കിങ്. കാലാകാലങ്ങളായി വരുന്ന പല പ്രമുഖ സിനിമകളിലും സീരീസുകളിലും എല്ലാം ഒരു കീ പ്രസ്സിൽ അല്ലെങ്കിൽ തുടരെ തുടരെ കീബോർഡ് പ്രസ്സിൽ തീർത്തും അനായാസമായി സാധിക്കുന്ന ഒന്നാണ് ഹാക്കിംഗ് എന്ന ഒരു മിഥ്യാധാരണ സൃഷ്ടിച്ചുവരുന്നു. ഇതിനെ പറ്റി ആധികാരികമായി അറിയുന്നവരോട് ചോദിച്ചാൽ മനസ്സിലാകും ഇത്തരം കാര്യങ്ങൾ ഒന്നും നിത്യജീവിതത്തിൽ ഈ രീതിയിൽ നടക്കില്ല എന്ന്. എന്നാൽ ഇതിനെ പറ്റി ധാരണ ഇല്ലാത്ത പലരും തട്ടിപ്പുകൾക്ക് അകപ്പെടാറുണ്ട്. ടെലിഗ്രാമിൽ ഉയർന്നുവരുന്ന ഒരു തട്ടിപ്പിനെ പറ്റി ചർച്ച ചെയ്യാൻ ആണ് ഈ പോസ്റ്റ്.

ഈ തട്ടിപ്പിനെ പറ്റി പറയുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട ഒന്നാണ് യൂസർബോട്ട്. പലർക്കും ഇതിനെ പറ്റി അറിയാമായിരിക്കും. അറിയാത്തവർക്കായി അതിനെപ്പറ്റി ഒന്ന് ചുരുക്കി പറയാം. Python പോലെ ഉള്ള പ്രോഗ്രാമിങ് ലാംഗ്വേജുകൾ ഉപയോഗിച്ച് ഒരു സെർവറിന്റെ സഹായത്താൽ ഒരു യൂസറുടെ പ്രവർത്തികൾ യാന്ത്രികമായി ചെയ്യാനോ ഒരു യൂസർക്ക് സാധിക്കാത്ത ചില പ്രവർത്തികൾ ചെയ്യാനോ സാധിക്കുന്ന ഒരു യൂസറെ ആണ് യൂസർബോട്ട് എന്ന് വിളിക്കുക. പുതുതായി ഗ്രൂപ്പിൽ ചേരുന്ന മെമ്പേഴ്സിനെ സ്വാഗതം ചെയ്യാനോ നേരത്തേ നിർവചിച്ച മെസ്സേജുകൾക്ക് സ്വമേധയാ മറുപടി നൽകാനോ എല്ലാം പലരും യൂസർബോട്ട് ഉപയോഗിക്കാറുണ്ട്. യൂസർബോട്ട് എന്താണെന്ന് മനസ്സിലായെങ്കിൽ മുകളിൽ പരാമർശിച്ച തട്ടിപ്പിലേക്ക് കടക്കാം.

സാധാരണയായി യൂസേഴ്സിന്റെ പിഎം ഇൽ ആണ് പൊതുവെ ഈ തട്ടിപ്പ് കണ്ടുവരുന്നത്. നേരത്തേ പറഞ്ഞ യൂസർബോട്ടുകളുടെ സഹായത്തോടെ ആണ് ഇത്തരം തട്ടിപ്പുകൾ നടത്തുന്നത്. താഴെ കാണിച്ചിരിക്കുന്ന വീഡിയോയിലെ പോലെ സാധാരണ ഒരു വ്യകതി എഡിറ്റ് ചെയ്യുന്നതിലും വേഗതയിൽ മെസ്സേജ് എഡിറ്റ് ചെയ്യാൻ പറ്റും. യൂസർബോട്ടിന്റെ ഇത്തരം സാധ്യതകൾ ഉപയോഗിച്ചാണ് ആളുകളെ പറ്റിക്കുന്നത്. ഒരുപാട് പേർക്ക് ഇത്തരം മെസ്സേജുകൾ വരുന്നുണ്ട് എന്ന് ശ്രദ്ധയിൽ പെട്ടതാണ് ഈ ഒരു പോസ്റ്റ് എഴുതാൻ പ്രേരിപ്പിച്ചത്.
Random Message Edit with UserBot

നമ്മുടെ പലരുടെയും ഒരു ഉറ്റ ചങ്ങാതി ആയിരിക്കും നമ്മുടെ സ്മാർട്ട് ഫോൺ. നമ്മളെ പറ്റി ആരെക്കാളും രഹസ്യങ്ങൾ നമ്മുടെ സ്മാർട്ട്ഫോണിന് അറിയുന്നുണ്ടാവാം. രാവിലെ ഉറക്കം കഴിഞ്ഞു എഴുന്നേൽക്കുന്നത് തൊട്ട് രാതി ഉറങ്ങാൻ പോവുന്നതിന് തൊട്ട് മുൻപ് വരെ നമ്മുടെ കയ്യിൽ ഫോൺ ഉണ്ടാവും. നമ്മൾ ദിവസവും ആരോടൊക്കെ സംസാരിക്കുന്നു എന്തൊക്കെ സംസാരിക്കുന്നു തുടങ്ങി നമ്മുടേതായ മറ്റൊരു ഒരു ലോകം തന്നെ നമ്മുടെ സ്മാർട്ട് ഫോണിനകത്തു ഉണ്ടാവാം. അതിനാൽ തന്നെ നമ്മുടെ ഫോണിനകത്തെ വിവരങ്ങൾ നമുക്ക് അങ്ങേയറ്റം പ്രധാനപ്പെട്ടതും രഹസ്യമായി സൂക്ഷിക്കേണ്ടവയും ആവാറുണ്ട്. നമ്മൾ മറ്റാരോടും പറയാൻ ആഗ്രഹിക്കാത്ത പലതും നമ്മുടെ ഫോണിൽ ഉണ്ടാകാം. നമ്മുടെ ഇത്തരം ഭയത്തെ ആണ് ഇത്തരം "സൊ കാൾഡ് ഹാക്കർസ്" മുതലെടുക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന വിഡിയോകൾ ശ്രദ്ധിക്കൂ. മുകളിൽ പ്രതിപാദിച്ച പോലെ ഏതൊരു യൂസർക്കും ഒരു യൂസർബോട്ടിന്റെ സഹായത്താൽ ചെയ്യാവുന്ന ഒരു കാര്യം തന്നെ ആണ് ചെയ്തിരിക്കുന്നത്. ഹാക്കിങ് എന്ന് ഒരു മെസ്സേജ് അയച്ച് ആ മെസ്സേജ് തന്നെ പ്രോഗ്രസ്സ് ബാർ പോലെ പല തവണ എഡിറ്റ് ചെയ്തു മാറ്റുകയാണ് ചെയ്തിരിക്കുന്നത്. ഹാക്ക് ചെയ്തു എന്ന് കാണിച്ചു തരുന്ന പല വിവരങ്ങളും ഏതൊരാൾക്കും എടുക്കാൻ സാധിക്കുന്ന പബ്ലിക് ആയ വിവരങ്ങളാണ്. ഉദാഹരണത്തിന്, നിങ്ങളുടെ പേര്, നിങ്ങളുടെ യൂസർ ഐഡി, നിങ്ങളും ആയി പങ്കിടുന്ന ഗ്രുപ്പുകളുടെ എണ്ണം എന്നിവ.

ഇതേ തരത്തിൽ ഉള്ള മറ്റൊരു തട്ടിപ്പ് ആണ് നിങ്ങളുടെ WhatsApp ഡാറ്റാബേസ് അവർ തട്ടി എടുത്തു എന്നത്. WhatsApp ഡാറ്റാബേസ് തങ്ങളുടെ സർവരിലേക്ക് അപ്‌ലോഡ് ചെയ്യപ്പെട്ടു എന്നതാണ് ഈ മെസ്സേജ്. ഒറ്റനോട്ടത്തിൽ ഇതിനെപറ്റി ഒരു ധാരണ ഇല്ലാത്ത ഒരാൾക്ക് തങ്ങൾ ഹാക്ക് ചെയ്യപ്പെട്ടു എന്ന് തോന്നിപ്പിക്കും വിധം ആണ് ഈ തട്ടിപ്പുകൾ.
Telegram Database Hack Scam


WhatsApp Database Hack Scam

ഇത്തരം തട്ടിപ്പിന് ഇരയായവരിൽ നിന്നും "ഹാക്ക് ചെയ്യപ്പെട്ട വിവരങ്ങൾ" നീക്കം ചെയ്യാൻ പണം ആവശ്യപ്പെടുന്ന മെസ്സേജ് ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. ടെലിഗ്രാം ഉപയോഗിച്ച് നടത്തി വരുന്ന ഇത്തരം ചതിക്കുഴികളിൽ നിങ്ങളാരും വീഴാതിരിക്കുക.

Credit:
Happy Telegraming,
Team Keralagram

ടെലിഗ്രാം ബാനും പ്രോക്സിയും

ഒരുപക്ഷേ ടെലിഗ്രാം ഭാവിയിൽ ഇന്ത്യയിൽ ബാൻ ആവുക ആണെങ്കിൽ എങ്ങനെ ഉപയോഗിക്കാം എന്ന് ആലോചിച്ചിട്ടുണ്ടോ? ഇതിനായി പലവഴികൾ ഉണ്ട്. ആദ്യത്തേത് പലർക്കും അറിയാവുന്നത് പോലെ ഒരു VPN ഉപയോഗിക്കുക എന്നതാണ്. ഇന്ത്യയിൽ torrent പോലെ ഉള്ള പല websites ബ്ലോക്ക് ചെയ്തപ്പോഴും പലരും ഉപയോഗിച്ചത് ഈ വഴി തന്നെ ആണ്. എന്നാൽ ഈ VPN ഉകൾക്ക് ഒരു പ്രശ്നം ഉണ്ട്. മിക്കവയും പെയ്ഡ് ആണ്. അതായത് പൈസ കൊടുത്തു ഒരു അക്കൗണ്ട് തുടങ്ങിയാൽ മാത്രമേ നിങ്ങൾക്ക് അവ ഉപയോഗിക്കാനാവൂ. ചില VPN ഉകൾ സൗജന്യമായി തങ്ങളുടെ സേവനം നൽകുന്നുണ്ട്. എന്നാൽ ഒരുപാട് ഉപഭോക്താക്കൾ ഉള്ളത് കാരണം ഇത്തരം VPN ലേക്ക് കണക്ട് ചെയ്‌താൽ നമ്മുടെ ഇന്റർനെറ്റ് വേഗത തീർത്തും മന്ദഗതിയിൽ ആവാൻ സാധ്യത ഉണ്ട്. 

പിന്നെ എന്താണ് വഴി? ഇതിനുള്ള ഉത്തരം ആണ് ടെലിഗ്രാം തന്നെ അവരുടെ ആപ്പിനകത്ത് തരുന്ന പ്രോക്സി എന്ന ഫീച്ചർ. ഈ ഒരു ഫീച്ചർ ഉപയോഗിച്ച് മറ്റു third-party ആപ്പുകളുടെ സഹായം ഇല്ലാതെ തന്നെ ബാൻ ആയ സ്ഥലങ്ങളിൽ നിന്നും ടെലിഗ്രാമിലേക്ക് കണക്ട് ചെയ്യാൻ സഹായിക്കുന്നു. ഈ ഫീച്ചർ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

ടെലിഗ്രാം പ്രോക്സി മൂന്ന് തരത്തിൽ ആണ് ഉള്ളത്. MTProto, SOCKS5, HTTP എന്നിവയാണ് അവ. ഇവ മൂന്നും തമ്മിൽ ഉള്ള പ്രധാന വ്യത്യാസം അവ ഉപയോഗിക്കുന്ന protocols അഥവാ നിയമങ്ങൾ തന്നെ ആണ്. MTProto എന്നത് ടെലിഗ്രാമിന് വേണ്ടി സ്ഥാപകരിൽ ഒരാളായ നിക്കോളായ് ഡ്യൂറോവ് നിർമിച്ചതും, SOCKS5 എന്നത് സാധാരണയായി VPN ഉപയോഗിക്കുന്നതും HTTP എന്നത് websites ഉപയോഗിക്കുന്നതും ആയ പ്രോട്ടോകോളുകൾ ആണ്. HTTP പ്രോക്‌സി നിലവിൽ Telegram Desktop ഇലും Telegram X ഇലും മാത്രമേ ലഭ്യമായിട്ടുള്ളൂ. ഏത് തരത്തിൽ ഉള്ള പ്രോക്സി ഉപയോഗിച്ചാലും ബാൻ ചെയ്തതിന് ശേഷവും ടെലിഗ്രാം ഉപയോഗിക്കാനാവും. ഇതിൽ ഓരോ പ്രോക്സിയും ലഭിക്കുന്നതിനായി പല വെബ്സൈറ്റുകളും ബോട്ടുകളും എല്ലാം ഉണ്ട്. അവയിൽ ചിലത് പരിചയപ്പെടുത്താം.

MTProto.xyz

ഈ വെബ്‌സൈറ്റിൽ MTProto പ്രോക്‌സിയും SOCKS5 പ്രോക്‌സിയും ലഭ്യമാണ്. MTProto പ്രോക്‌സിക്കായി https://mtpro.xyz/mtproto ലിങ്കിൽ പോയി ഏതെങ്കിലും ഒരു പ്രോക്സി select ചെയ്യുക. ഇപ്പോൾ ടെലിഗ്രാം ഓപ്പൺ ആയി വരും. താഴെ ഉള്ള connect ഞെക്കിയാൽ നിങ്ങൾ പ്രോക്‌സിയിലേക്ക് കണക്ട് ആവും. SOCKS5 പ്രോക്‌സിക്കായി https://mtpro.xyz/socks5 ലിങ്കിൽ പോയി ഇതേ പ്രക്രിയ തുടരുക. Screenshot താഴെ കൊടുക്കുന്നു.
Connecting to MTProto

freeproxylists, spys

ഈ 2 വെബ്സൈറ്റുകളിലും HTTP പ്രോക്‌സികൾ ലഭ്യമാണ്. ഇതിനായി http://www.freeproxylists.net/ അല്ലെങ്കിൽ https://spys.one/en/ website എടുക്കുക. അതിൽ നിന്നും കിട്ടുന്ന IP അഡ്രസ്സും port നമ്പറും ഓർത്തു വെക്കുക. ശേഷം താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക.

Telegram Desktop

Settings > Advanced > Connection Type > Use custom proxy

HTTP select ചെയ്യുക. ശേഷം website ഇൽ നിന്നും കിട്ടുന്ന IP അഡ്രസ്സും port നമ്പറും കൊടുത്ത് save ചെയ്യുക.
Connecting to HTTP Proxy in Telegram Desktop
Telegram X

Settings > Data and Storage > Proxy > Add proxy

HTTP select ചെയ്യുക. ശേഷം website ഇൽ നിന്നും കിട്ടുന്ന IP അഡ്രസ്സും port നമ്പറും കൊടുത്ത് save ചെയ്യുക.
Connecting to HTTP Proxy in Telegram X

@mtpro_xyz_bot

Bot ഇൽ പോയി start കൊടുക്കുക. ശേഷം MTProto അല്ലെങ്കിൽ SOCKS5 select ചെയ്യുക. അതിൽ നിന്നും ഒരു പ്രോക്സി select ചെയ്യുക. ശേഷം Connect കൊടുക്കുക.

@socks5_bot

Bot ഇൽ പോയി start കൊടുക്കുക. ശേഷം Get Proxy കൊടുക്കുക. ഇപ്പോൾ നിങ്ങൾക്ക് ഒരു പ്രോക്സി ലഭിക്കും. Connect via URL വഴിയോ Connect button ഇൽ ഞെക്കിയോ പ്രോക്സി connect ചെയ്യുക

ബോട്ടുകൾ വഴി ലഭിക്കുന്ന പ്രോക്‌സികൾ ആവശ്യമെങ്കിൽ നേരത്തെ add ചെയ്തു വെക്കുക. അല്ലെങ്കിൽ ടെലിഗ്രാം ബാൻ ചെയ്‌താൽ ഇവ എടുക്കാൻ സാധിക്കില്ല.

മേൽപ്പറഞ്ഞ ബോട്ടുകൾ എല്ലാം ഒരുപാട് ഉപഭോക്താക്കൾ ഉള്ളതുകാരണം ലഭ്യത കുറയാൻ സാധ്യത ഉണ്ട്. കേരളഗ്രാം യുസേഴ്‌സിന് വേണ്ടി ടീം കേരളഗ്രാം ഒരു പ്രോക്സി സെർവർ host ചെയ്തിട്ടുണ്ട്. അതിലേക്ക് connect ചെയ്യുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക
                                                                    Connect🔐

Credit:

Happy Telegraming,

Team Keralagram     

കഴിഞ്ഞ 4 മാസത്തിൽ ടെലിഗ്രാം 161 ദശലക്ഷം പ്രാവശ്യം ഡൗൺലോഡ് ചെയ്യപ്പെട്ടു

ആപ്പ് സ്റ്റോറിലെയും ഗൂഗിൾ പ്ലേയിലെയും ടെലിഗ്രാം അപ്ലിക്കേഷൻ ഡൗൺലോഡുകളുടെ എണ്ണം മുൻ വർഷത്തെ അപേക്ഷിച്ച് 98% വർദ്ധിച്ച് 161 ദശലക്ഷത്തിലധികം ഇൻസ്റ്റാളേഷനുകളിൽ എത്തി.

2021 ജനുവരിയിൽ ടെലിഗ്രാം 63.5 ദശലക്ഷം ഇൻസ്റ്റാളുകളിൽ എത്തിയിരുന്നു, ഒരു വർഷം മുമ്പ് ഇത് 16.6 ദശലക്ഷമായിരുന്നു. ഈ വർഷം ഏപ്രിലിൽ 26.2 ദശലക്ഷം ഡൗൺലോഡുകളിലേക്ക് ഒരു ചെറിയ ഇടിവ് സംഭവിച്ചു, കഴിഞ്ഞ വർഷം ഏപ്രിലിൽ ഇത് 27 ദശലക്ഷം ഡൗൺലോഡുകളായിരുന്നു.

ഈ വർഷത്തെ ടെലിഗ്രാമിന്റെ വളർച്ചയ്ക്ക് കാരണം വാട്ട്‌സ്ആപ്പിന്റെ സ്വകാര്യതാ നയത്തിന്റെ അപ്‌ഡേറ്റ് ആയിരുന്നു, അതനുസരിച്ച് ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ഇപ്പോൾ ഫേസ്ബുക്കുമായി പങ്കിടും.

അവതരിപ്പിച്ച സ്ഥിതിവിവരക്കണക്കുകളിൽ 2021 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള ഡാറ്റ ഉൾപ്പെടുന്നു.

ആപ്പിള്‍ ഉപയോക്താക്കള്‍ ഡിജിറ്റര്‍ അടിമകളാണെന്ന് ടെലിഗ്രാം സ്ഥാപകൻ

ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ ആപ്പിളിന്റെ 'ഡിജിറ്റൽ അടിമ'കളാണെന്ന് ടെലിഗ്രാം സ്ഥാപകൻ പവൽ ഡുറോവ്. ചൈനയുമായുള്ള ആപ്പിളിന്റെ ബന്ധം എടുത്തുകാണിക്കുന്ന ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിനെ തുടർന്നാണ് ഡുറോവ് ആപ്പിളിനെക്കുറിച്ച് തൻ്റെ ടെലിഗ്രാം ചാനലിലൂടെ പ്രതികരിച്ചത്.
 
ആൻഡ്രോയിഡ് ഫോണുകൾ ഐഫോണുകളേക്കാൾ മികച്ചതാണെന്നാണ് ഡുറോവ് കരുതുന്നത്. "ആപ്പിൾ അവരുടെ ബിസിനസ്സ് മോഡൽ പിന്തുടരുന്നതിൽ വളരെ കാര്യക്ഷമമാണ്, അത് അവരുടെ ഇക്കോസിസ്റ്റത്തിൽ ലോക്ക് ചെയ്തിട്ടുള്ള ഉപയോക്താക്കൾക്ക് അമിതവിലയും കാലഹരണപ്പെട്ട ഹാർഡ്‌വെയറും വിൽക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്," ഡുറോവ് പറഞ്ഞു. 

"ഞങ്ങളുടെ ഐ.ഒ.എസ് ആപ്ലിക്കേഷൻ പരീക്ഷിക്കാൻ ഒരു ഐഫോൺ ഉപയോഗിക്കുമ്പോഴെല്ലാം വീണ്ടും മധ്യകാലഘട്ടത്തിലേക്ക് പോകുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. കൂടുതൽ സുഗമമായ ആനിമേഷനുകളെ പിന്തുണയ്‌ക്കുന്ന ആധുനിക ആൻഡ്രോയിഡ് ഫോണുകളുടെ 120Hz ഡിസ്‌പ്ലേകളുമായി ഐഫോണിന്റെ 60Hz ഡിസ്‌പ്ലേകൾക്ക് മത്സരിക്കാനാവില്ല" അദ്ദേഹം വ്യക്തമാക്കി. ഐ ഫോൺ കാരണം ഒരാള്‍ ആപ്പിളിന്റെ "ഡിജിറ്റൽ അടിമ" ആക്കുന്നു, കാരണം ആപ്പ് സ്റ്റോർ വഴി ഇൻസ്റ്റാൾ ചെയ്യാൻ കമ്പനി അനുവദിക്കുന്ന ആപ്ലിക്കേഷനുകൾ മാത്രമേ ഉപയോക്താക്കൾക്ക് ഉപയോഗിക്കാൻ അനുവാദമുള്ളൂ. 

ഐഒഎസുകളിലേക്കാണ് ടെലിഗ്രാം ആദ്യമായി ലോഞ്ച് ചെയ്തത് എന്നതാണ് രസകരമായ കാര്യം. 2013ൽ മാത്രമാണ് ആൻഡ്രോയിഡ് ഉപയോക്തക്കൾക്കായി ടെലിഗ്രാം ആരംഭിച്ചത്

ടെലിഗ്രാമിൽ സ്റ്റാറ്റസ് / സ്റ്റോറിസ് ഫീച്ചർ വരുമോ?

വാട്ട്സ്ആപ്പ് ഉം ടെലിഗ്രാം ഉം തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിൽ ഒന്നാണ് വാട്സാപ്പിലെ status ഫീച്ചർ. വന്നിട്ട് ഒരുപാട് നാളുകൾ ഒന്നും ആയില്ലെങ്കിലും ഒരു വലിയ വിഭാഗം യുവാക്കളെ വാട്സാപ്പിൽ തന്നെ തുടരാൻ പ്രേരിപ്പിക്കുന്ന ഘടകം അതിലെ status tab ആണ്. (ഇതിന് ഒരുപാട് haters ഉണ്ടെന്ന സത്യവും വിസ്മരിക്കുന്നില്ല) 

Personally, അതുവരെ നമ്പർ കയ്യിൽ ഉണ്ടായിട്ടും പരസ്പരം മിണ്ടാതിരുന്ന ചില ആളുകളോട് conversation start ചെയ്യാനും കൂടുതൽ കമ്പനി ആവാനും ഒക്കെ ഈ status reply ഫീച്ചർ സഹായിച്ചിട്ടുണ്ട്. 

ആക്റ്റീവ് ആയ കോളേജ് ഗ്രൂപ്പ് chats ഒഴിച്ചു നിർത്തിയാൽ ഏതാണ്ട് ഒരു അവാർഡ് സിനിമ പോലെ ആയിരുന്നു എന്റെയൊക്കെ അന്നത്തെ വാട്സാപ്പ് ജീവിതം. ഇപ്പൊ ഒരു സ്റ്റാറ്റസ് ഇട്ടാൽ പിന്നെ ബാക്കിയുള്ള സമയം മുഴുവൻ എയറിൽ ആണ് 

ഇനി കാര്യത്തിലേക്ക് വരാം...

വാട്സാപ്പിന്റെ പുതിയ പ്രൈവസി പോളിസി ഭൂരിഭാഗം യൂസേഴ്സും കാര്യമാക്കാൻ പോകുന്നില്ല എങ്കിലും മാറി ചിന്തിക്കുന്ന ഒരു വിഭാഗം ഉണ്ടാവും. മറ്റൊരു platform ലേക്ക് മാറുന്ന അവർക്ക് (എല്ലാവരും അല്ല) miss ചെയ്യാൻ പോകുന്ന ഒരു കാര്യം ഈ status tab ആയിരിക്കും.

Signal ഉം ടെലിഗ്രാം ഉം ആണ് top best alternatives. ഇതിൽ ടെലിഗ്രാമിൽ ആണ് ഇപ്പോൾ അത്യാവശ്യം ആളനക്കം ഉള്ളത്. So ടെലിഗ്രാമിൽ ഉടനെ എങ്ങാനും status feature കൊണ്ടുവരുമോ?

ഒരു സാധ്യത കാണുന്നുണ്ട് എന്നാണ് ടെലിഗ്രാമിന്റെ ഈ ട്വീറ്റിൽ നിന്ന് മനസ്സിലാവുന്നത് നേരത്തെ പറഞ്ഞതു പോലെ ഒരുപാട് പേർക്ക് ഇതിൽ എതിർപ്പും ഉണ്ടാവാം. എന്നാലും ടെലിഗ്രാം കൊണ്ടു വന്നാൽ അതിൽ എന്തെങ്കിലും ഒക്കെ പ്രത്യേകത ഉണ്ടാവും എന്നാണ് പ്രതീക്ഷ! 

(ഉദാഹരണത്തിന്, stickers ഫീച്ചർ ഒക്കെ പല മെസ്സേജിങ് ആപ്പുകളിലും use ചെയ്തിട്ടുണ്ടെങ്കിലും ടെലിഗ്രാമിലേത് superb ആണ്.) നേരത്തെ, tab ഫീച്ചർ കൊണ്ടുവരില്ല എന്ന നിലപാട് ആയിരുന്നു ടെലിഗ്രാമിന്.
"Tabs are for losers, we've got better stuff in mind"
എന്നാണ് അന്നൊരു dev പറഞ്ഞത് അതുകൊണ്ട് തന്നെ മിക്കവരും Plus messenger പോലുള്ള ക്ലയന്റ് ആപ്പുകൾ തേടി പോയി. പിന്നീട് ടെലിഗ്രാം തന്നെ folders എന്ന പേരിൽ tabs അവതരിപ്പിച്ചിരുന്നു.


The past is an illusion


So, status ഫീച്ചർ വരുന്ന കാലവും വിദൂരമല്ല എന്ന് പ്രതീക്ഷിക്കാം

-DeOn

ടെലിഗ്രാം വഴി വ്യാജ കോപ്പി പ്രചരിക്കുന്നത് കുറ്റമാണെന്ന് ചെയ്യുന്നവര്‍ അറിയുന്നില്ല


കൊവിഡ് കാലത്ത് മലയാള സിനിമയുടെ മുന്നില്‍ തുറന്ന ഒരു ആശ്വാസവഴിയാണ് ഓവര്‍ ദി ടോപ്പ് (ഒടിടി) പ്ലാറ്റ്ഫോമുകള്‍. ഒരു വര്‍ഷത്തോളം തിയറ്ററുകള്‍ അടഞ്ഞുകിടന്ന കൊവിഡ് ആദ്യ തരംഗത്തിന്‍റെ കാലത്താണ് പതിയെ ആണെങ്കിലും ഒടിടി ലോകത്തിലേക്ക് മലയാള സിനിമയ്ക്കും കൂടുതല്‍ പ്രവേശനം ലഭിച്ചത്. 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ നേരത്തെ ആരംഭിച്ച ഡയറക്റ്റ് ഒടിടി റിലീസ് രീതിയിലേക്ക് പിന്നാലെ വേറെയും ചിത്രങ്ങള്‍ എത്തി. കൂടാതെ തിയറ്റര്‍ പ്രദര്‍ശനം അവസാനിപ്പിച്ച സിനിമകള്‍ക്ക് സാറ്റലൈറ്റ് അല്ലാതെ മറ്റൊരു വരുമാനമാര്‍ഗ്ഗം കൂടിയായി ഒടിടി. ഒടിടി എന്നാല്‍ ആമസോണ്‍ പ്രൈമും നെറ്റ്ഫ്ളിക്സും മാത്രമായിരുന്ന കാലത്തുനിന്ന് പ്രാദേശിക ഒടിടികളുടെ വരവിലേക്കും സമീപകാലം സാക്ഷ്യം വഹിച്ചു.

ടെലിഗ്രാം വഴി വ്യാജ കോപ്പി പ്രചരിക്കുന്നത് ചൂണ്ടിക്കാട്ടി ചലച്ചിത്ര പ്രവര്‍ത്തകര്‍ തങ്ങളെ സമീപിക്കുന്നില്ലെന്നാണ് സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്നും ആശാപ്രഭ പറയുന്നു. "ടെലിഗ്രാമില്‍ സിനിമ പ്രചരിപ്പിക്കുന്നവര്‍ക്ക് തങ്ങള്‍ ചെയ്യുന്നത് ഒരു ക്രൈം ആണെന്ന് അറിയില്ല. പക്ഷേ നമ്മുടെ സൈബര്‍ സെല്‍ ഭയങ്കര ആക്റ്റീവ് ആണ്. പക്ഷേ ആരും പരാതി കൊടുക്കുന്നില്ല എന്നാണ് സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. പരാതി കൊടുത്താലേ അവര്‍ക്ക് ആക്ഷന്‍ എടുക്കാന്‍ പറ്റൂ. ഞാന്‍ പരാതി കൊടുത്ത് ഒരു മണിക്കൂറിനകം അവര്‍ ആക്ഷന്‍ എടുത്തു. തിരുവനന്തപുരത്തെ സൈബര്‍ സെല്‍ ശരിക്കും ഹൈടെക്ക് ആണ്. 

സിനിമകളുടെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്നത് നോണ്‍ ബെയ്‍ലബിള്‍ ഒഫെന്‍സ് ആണെന്ന് ആളുകള്‍ക്ക് അറിയില്ല. ടെലിഗ്രാമില്‍ വരുന്നത് കാണുന്നതില്‍ എന്താണ് കുഴപ്പമെന്നൊക്കെയാണ് ആളുകള്‍ ചോദിക്കുന്നത്. അത് അവരുടെ അവകാശം പോലെയാണ്. പടം നല്ലതോ മോശമോ എന്ന് പറയാന്‍ കാണുന്നവര്‍ക്ക് അഭിപ്രായസ്വാതന്ത്ര്യം ഉണ്ട്. ചെയ്യുന്നത് ഉദാത്ത സൃഷ്ടിയാണെന്ന് ഞങ്ങള്‍ പറയുന്നുമില്ല. പക്ഷേ നമ്മള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഒരു കണ്ടന്‍റ് അല്ലേ ഇത്", ആശാപ്രഭ ചോദിക്കുന്നു.

നിരാശ പങ്കുവച്ച പോസ്റ്റിനു താഴെ എത്തിയ ഭീഷണി

"പേ പെര്‍ വ്യൂ മാതൃകയില്‍ മൂന്ന് ഒടിടി പ്ലാറ്റ്ഫോമുകളില്‍ 13-ാം തീയതിയാണ് ചിത്രം റിലീസ് ചെയ്തത്. ഇതൊരു ചെറിയ സിനിമയായതിനാല്‍ ടെലിഗ്രാമിലൊന്നും വരില്ലെന്നാണ് കരുതിയിരുന്നത്. കഴിഞ്ഞ ദിവസമാണ് സിനിമ ടെലിഗ്രാമില്‍ എത്തിയെന്ന് അറിഞ്ഞത്. അപ്പോള്‍ത്തന്നെ ഐടി സെല്ലിന് ഇ മെയില്‍ വഴി ഒരു പരാതി അയച്ചു. ഐടി സെല്‍ ആണ് സൈബര്‍ സെല്ലിന് വിട്ടത്. എന്‍റെ സങ്കടം പങ്കുവച്ചുകൊണ്ട് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഒരു ഓണ്‍ലൈന്‍ മാധ്യമം വാര്‍ത്തയാക്കിയിരുന്നു. അതിനു താഴെത്തന്നെ ഒരു ടെലിഗ്രാം ചാനലിന്‍റെ ലിങ്കുമായി ഒരാള്‍ എത്തി. ഈ സിനിമ മാത്രമല്ലെന്നും നായാട്ട്, നിഴല്‍, ജാവ, ബിരിയാണി തുടങ്ങി ഏത് പുതിയ സിനിമയ്ക്കും ഈ ലിങ്കില്‍ വന്നാല്‍ മതിയെന്നും പറഞ്ഞായിരുന്നു കമന്‍റ്. ഈ സ്ക്രീന്‍ ഷോട്ട് സൈബര്‍ സെല്ലിന് കൈമാറി, 

ഒരു മണിക്കൂറിനുള്ളില്‍ അവര്‍ കമന്‍റ് ഇട്ടയാളെ പിടികൂടി. 20 വയസുള്ള ഒരു പയ്യനായിരുന്നു അത്. കോപ്പിറൈറ്റ് ആക്റ്റ് പ്രകാരം നോണ്‍ബെയ്‍ലബിള്‍ ഒഫെന്‍സ് ആണ് ഇത്. എന്‍റെ ഉടമസ്ഥാവകാശത്തിന് ഞാനിടുന്ന വില, അത് കെട്ടിവച്ചാലേ ജാമ്യം ലഭിക്കൂ. പക്ഷേ ഇത് 20 വയസുള്ള ഒരു പയ്യന്‍ ആയതുകൊണ്ടും ഞാനും രണ്ട് ആണ്‍കുട്ടികളുടെ അമ്മ ആയതുകൊണ്ടും അവന്‍റെ കരച്ചില്‍ കണ്ട് ഞാന്‍ പിന്മാറുകയായിരുന്നു. അവന്‍ ക്ഷമ ചോദിച്ച് ഒരു പോസ്റ്റ് ഇട്ടു. ലിങ്കുകളൊക്കെ ഡിലീറ്റ് ചെയ്തു. ഇനി മേലാല്‍ ചെയ്യില്ല എന്നൊക്കെ പറഞ്ഞപ്പോള്‍ ഒരു തവണത്തേക്ക് ഇളവ് കൊടുക്കാം, തല്‍ക്കാലം നടപടി വേണ്ട എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. ഞാന്‍ പറഞ്ഞതിനു ശേഷം മാത്രമാണ് സൈബര്‍ സെല്‍ അവനെ വിട്ടയച്ചത്. പുതിയ ലിങ്കുകള്‍ വരുന്നതൊക്കെ അവര്‍ ഡിലീറ്റ് ചെയ്യുന്നുണ്ട്.", ആശാപ്രഭ പറയുന്നു.

ടെലിഗ്രാം ഒരു ഒടിടി പ്ലാറ്റ്‌ഫോമാണെന്ന് പലരും കരുതുന്നു'; വ്യാജപതിപ്പുകൾക്കെതിരെ ഓപ്പറേഷൻ ജാവ സംവിധായകൻ

ടെലിഗ്രാമിലൂടെ സിനിമകളുടെ വ്യാജപതിപ്പുകൾ പ്രചരിപ്പിക്കുന്നതിനെതിരെ ഓപ്പറേഷൻ ജാവ സംവിധായകൻ തരുൺ മൂർത്തി. പലരും ടെലിഗ്രാമിനെ ഒരു ഒടിടി പ്ലാറ്റ്‌ഫോമായാണ് കാണുന്നതെന്നും ഓപ്പറേഷൻ ജാവ എന്ന് ടെലിഗ്രാമിൽ എത്തുമെന്ന ചോദ്യത്തിന് ഉത്തരം നൽകുന്നതിൽ പ്രയാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഫെബ്രുവരി മാസമേ പുറത്തിറങ്ങിയ ഓപ്പറേഷൻ ജാവ സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും സൈബർ സെല്ലിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുമായിരുന്നു സംസാരിച്ചത്. അതിൽ തന്നെ ആദ്യ കേസാകട്ടെ സിനിമ പൈറസിയെക്കുറിച്ചും.

അതേസമയം ബിരിയാണി എന്ന ചിത്രത്തിന്റയെ സംവിധായകൻ സജിൻ ബാബുവും ടെലിഗ്രാമിലൂടെ സിനിമ കാണുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

ഏഴ് മണിക്കൂറില്‍ പന്ത്രണ്ടായിരം കാഴ്ചക്കാരുമായി 'ബിരിയാണി', ടെലഗ്രാമില്‍ വ്യാജന്‍ കാണരുതെന്ന് സംവിധായകന്‍


സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി കേവ് എന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്ത് ഏഴ് മണിക്കൂറിനകം കണ്ടത് പന്ത്രണ്ടായിരം പേര്‍. ടെലിഗ്രാം വഴി പൈറേറ്റഡ് കോപ്പി കാണാന്‍ ശ്രമിക്കരുതെന്നും കേവ് വഴി തന്നെ കാണണമെന്നും സംവിധായകന്‍ സജിന്‍ ബാബു. കനി കുസൃതി കേന്ദ്രകഥാപാത്രമായ ബിരിയാണി നിരവധി രാജ്യാന്തര അംഗീകാരങ്ങള്‍ക്ക് ശേഷമാണ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലെത്തുന്നത്.


സജിന്‍ ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്നലെ രാത്രി മുതല്‍ ബ്ലോക്ക് എക്‌സ് എന്ന ആന്റി പൈറസി കമ്പനിയും ടെലിഗ്രാം ഗ്രൂപ്പുകളും തമ്മില്‍ സാറ്റ് കാളി നടക്കുന്നു. ടെലിഗ്രാം വഴി പൈറേറ്റഡ് കോപ്പി കാണാതെ കേവ് എന്ന ആപ്പ് വഴി സിനിമ കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 99രൂപ കൊടുത്ത് ബിരിയാണി കാണാന്‍ കഴിയാത്തവര്‍ ഉണ്ടെങ്കില്‍ എനിക്ക് മെസ്സേജ് തന്നാല്‍ ഞാന്‍ പ്രൈവറ്റ് ലിങ്ക് അയച്ചു തരുന്നതാണ്.

സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ സിനിമയെ പ്രശംസിച്ച് രംഗത്ത് വന്നിട്ടുണ്ട്.

എന്തുകൊണ്ട് ബോണ്ട് ഹോൾഡർമാർ ടെലിഗ്രാമിനെ സ്വാധീനിക്കില്ല

ബോണ്ടുകൾ സ്വന്തമാക്കുന്നത് കാര്യമായ സ്വാധീനത്തെ സൂചിപ്പിക്കുന്നില്ല. ടെലിഗ്രാം ബോണ്ടുകൾ ഏതൊരു നിക്ഷേപകനും ഇപ്പോൾ വിപണിയിൽ വാങ്ങാൻ കഴിയുന്ന കടത്തിന്റെ ഒരു രൂപമാണ്, ഈ നിക്ഷേപകർക്കൊന്നും ടെലിഗ്രാമിന്റെ നയങ്ങളെ സ്വാധീനിക്കുന്നതിനോ അവകാശങ്ങളൊന്നും ലഭിച്ചിട്ടില്ല.
"ബോണ്ടുകൾ വിതരണം ചെയ്യുന്നത് ഷെയറുകൾ വിൽക്കുന്നതിൽ നിന്ന് വളരെ വ്യത്യസ്തമാണ്, ഷെയറിൽ നിക്ഷേപകർക്ക് വോട്ടിംഗ് ഷെയറുകൾ, ഡയറക്ടർ ബോർഡിലെ സീറ്റുകൾ മുതലായവ ലഭിക്കുന്നു. എന്റെ പോസ്റ്റിൽ ഞാൻ സൂചിപ്പിച്ചതുപോലെ, ബോണ്ടുകളുടെ പ്രശ്നം ടെലിഗ്രാമിന് അതിന്റെ സ്വാതന്ത്ര്യം ബലിയർപ്പിക്കാതെ ഫണ്ട് സ്വരൂപിക്കാൻ സാധിക്കുന്നു എന്നതാണ്" - പവേൽ ചേർത്തു.

‘വണി’ന്‍റെ വ്യാജ പ്രിന്‍റ് വ്യാപകം; കടുത്ത നടപടികളുമായി അണിയറ പ്രവർത്തകർ

മമ്മൂട്ടി നായകനായ വണ്‍ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മുഖ്യമന്ത്രി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ വേറിട്ട രാഷ്ട്രീയം തന്നെയാണ് ചര്‍ച്ചയാകുന്നത്. ഇതിനിടെ ചിത്രത്തിന്‍റെ വ്യാജ പ്രിന്‍റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ കടുത്ത നടപടികളുമായി അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുകയാണ്.

അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്

വണിന്‍റെ വ്യാജ പ്രിന്‍റ് വ്യാപകമായി പ്രചരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും അനധികൃതമായ വെബ്സൈറ്റുകളിലും ചിത്രത്തിന്‍റെ വ്യാജ പ്രിന്‍റ് പ്രചരിപ്പിക്കുന്നുണ്ട്.

ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന അഡ്മിൻമാരുടെ വിവരങ്ങളും ചാനൽ വെബ്സൈറ്റ് വിവരങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. അവ ബ്ലോക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായി 188000 ഫോളോവേർസുള്ള തമിഴ് റോക്കേർസ് എന്ന പേരിൽ പ്രവർത്തിക്കുന്ന ഒരു ടെലിഗ്രാം ചാനൽ ഉൾപ്പടെ പല ചാനലുകളും മുഴുവനായും ബാന്‍ ചെയ്തിരുന്നു. നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ഈ ചാനലിലെ അഡ്മിൻ വിവരങ്ങളും പ്രൊഫൈലും ഇതിലൂടെ പുറത്ത് വിടുന്നു.

സിനിമ വ്യവസായത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ പേരുടെയും മനോവീര്യം കെടുത്തുന്ന ഇതുപോലുള്ള യാതൊരു വിധ പ്രവൃത്തികളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല.ഇതുപോലെ ഉള്ള ഓരോരുത്തരുടെയും വിവരങ്ങൾ കണ്ടുപിടിക്കുകയും നിയമപരമായി കൈക്കൊള്ളാവുന്ന പരമാവധി ശക്തമായ നടപടികൾ തന്നെ കൈക്കൊള്ളുകയും ചെയ്യും.

സിനിമയെ സ്നേഹിക്കുന്നവർ സിനിമ കൊട്ടകകളിൽ നിന്ന് തന്നെ ഓരോ സിനിമയും ആസ്വദിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

ONEന്റെ വ്യാജ പ്രിന്റ് വ്യാപകമായി പ്രചരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും...

Posted by One Movie on Tuesday, 30 March 2021

ടെലിഗ്രാം Unofficial ആപ്പുകൾ സുരക്ഷിതമോ? Unofficial ആപ്പുകൾ മാൽവെയർ ആണോ

ടെലിഗ്രാം Unofficial ആപ്പുകൾ സുരക്ഷിതമോ..? ഒരു പക്ഷേ പലർക്കും തോന്നിയിട്ടുള്ള ഒരു സംശയം ആയിരിക്കും ഇത്. ഇനി നിങ്ങൾക്ക് തോന്നിയിട്ടില്ലായിരുന്നെങ്കിൽ എനിക്ക് തോന്നിയിട്ടുണ്ട്. വാട്ട്സപ്പ് ന്റെ unofficial modified version ആയ GB വാട്ട്സപ്പ് അങ്ങനെയുള്ളവ ഉപയോഗിക്കുമ്പോഴും നമുക്ക് പലർക്കും ഇതേ സംശയം വന്ന് കാണും. എന്നാൽ ഇവിടെ WhatsApp ൽ നിന്ന് ടെലഗ്രാം നെ മാറ്റി നിർത്തുന്നത് എന്തെന്നാൽ ടെലിഗ്രാം ആപ് GPL 2.0 ലൈസൻസിൽ പുറത്തിറക്കിയിരിക്കുന്നതാണ്. അതായത് ഒരു ഓപ്പൺ സോഴ്സ് ആപ് ആണ് ടെലിഗ്രാം. അതിനാൽ തന്നെ മറ്റ് developers ന് അവരുടെ കോഡിൽ മാറ്റങ്ങൾ സജസ്റ്റ് ചെയ്യാനും അല്ലെങ്കിൽ മാറ്റങ്ങൾ ഉൾക്കൊണ്ട മറ്റൊരു ടെലിഗ്രാം ആപ് പുറത്തിറക്കാനും കഴിയും.

ഇങ്ങനെ ഓപ്പൺ സോഴ്സ് ആയതുകൊണ്ടുള്ള ഗുണം എന്തെന്നാൽ IT വിദഗ്ദർക്ക് കോഡ് പരിശോധിക്കാനും ടെലിഗ്രാം ആപ് കുറ്റമറ്റതാണെന്ന് ഉറപ്പ് വരുത്താനും കഴിയും എന്നതാണ്. എന്നാൽ വാട്ട്സ്പ്പിൽ നമുക്കിത് നടക്കില്ല അത്കൊണ്ട് GBwhatsapp സെയ്ഫ് ആണോ അല്ലെങ്കിൽ WhatsApp തന്നെ സെയ്ഫ് ആണോന്ന് പരിശോധിക്കാൻ കഴിയില്ല. അത്കൊണ്ട് whatsapp അവിടെ കിടക്കട്ടെ ഞാൻ ടെലിഗ്രാം Unofficial ആപ്പുകളെ കുറിച്ച് പറയാം.

ടെലിഗ്രാം ഓപ്പൺ സോഴ്സ് ആണെന്ന് പറഞ്ഞു, അപ്പോൾ ഈ കോഡ് എടുത്ത് മറ്റ് developers രൂപമാറ്റം വരുത്തി ആപ്പുകൾ ഉണ്ടാക്കാമല്ലൊ ഇതാണ് ടെലിഗ്രാം unofficial ആപ്പുകൾ. ഒരുപാട് unofficial ആപ്പുകൾ നിലവിൽ ടെലിഗ്രാമിന് ഉണ്ട്. plus messenger, mobogram, nekogram തുടങ്ങിയവ ടെലിഗ്രാം unofficial ആപ്പുകൾക്ക് ഉദാഹരണമാണ്. ടെലിഗ്രാം നമുക്ക് കോഡ് പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്താം എന്നാൽ ഇവയിൽ എങ്ങനെ കഴിയും? ഈ ആപ്പുകളുടെ സോഴ്സ് കോഡും മറ്റുള്ളവർക്ക് പരിശോധിക്കാൻ കഴിയുമായിരുന്നെങ്കിൽ നന്നായിരുന്നേനെ അല്ലേ. അവിടെയാണ് GPL 2.0 എന്ന ലൈസൻസ് ന് പ്രാധാന്യം വരുന്നത്. ഈ ലൈസൻസ് പ്രകാരം ഇത്തരത്തിൽ മാറ്റം വരുത്തി പുറത്തിറക്കുന്ന unofficial ടെലിഗ്രാം ആപ്പുകളുടെ സോഴ്സ് കോഡും മറ്റുള്ളവർക്ക് പരിശോധിക്കാനായി ഓപ്പൺ ആക്കി വെക്കണം. ടെലിഗ്രാം ഇങ്ങനെ ഒരു സംഗതി ചെയ്ത് വെച്ചത് അവരുടെ ആപ് രൂപം മാറ്റം വരുത്തി മറ്റുള്ളവർ malware ആക്കി മാറ്റാതിരിക്കാനും സുരക്ഷ ഉറപ്പ് വരുത്താനുമൊക്കെയാണ്.

ഇപ്പോൾ unofficial ആപ്പുകൾ ചെറിയ ഒരു സംശയത്തൊടെ ഉപയോഗിച്ചിരുന്നവർക്ക് ഒരു ആശ്വാസം ആയിക്കാണും. എന്നാൽ ആശ്വസിക്കാൻ വരട്ടെ. ഇനിയാണ് പ്രധാന കാര്യം പറയാൻ ഉള്ളത്.. GPL ലൈസൻസ് പ്രകാരം ഒറിജിനൽ ആപ് മാറ്റം വരുത്തി പബ്ലിഷ് ചെയ്യുന്നവയുടെ സോഴ്സ് കോഡ് ഓപ്പൺ ആക്കണം എന്നത് സത്യം പക്ഷേ ഇത് unofficial ടെലിഗ്രാം ആപ്പുകൾ പുറത്തിറക്കുന്നവർ ചെയ്യേണ്ടതായ കാര്യമാണ്. അവർ അങ്ങനെ ഒന്ന് ചെയ്യുന്നില്ലെങ്കിലോ.. 

അതേ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെടുന്ന മിക്ക ടെലിഗ്രാം unofficial ആപ്പുകളുടെയും സോഴ്സ് കോഡ് അതിന്റെ developers ഓപ്പൺ ആക്കിയിട്ടില്ല. GPL ലൈസൻസ് പാലിക്കാത്ത ഇവർക്കെതിരെ നിയമപരമായി നീങ്ങാൻ ടെലിഗ്രാമിന് സാധിക്കും. എന്നാൽ അങ്ങനെ ഒരു നീക്കം ടെലിഗ്രാം ഇത് വരെയും നടത്തിയിട്ടില്ല എന്നത് മറ്റൊരു വസ്തുത. playstore ൽ 10 മില്യൺ ഡൗൺലോഡുള്ള plus messenger പോലും യൂസർക്ക് സ്വാതന്ത്ര്യം നൽകുന്ന ലൈസൻസിനെ ഇത്തരത്തിൽ അവഗണിച്ചാണ് നിലകൊള്ളുന്നത്. അതെ അത്കൊണ്ട് നിങ്ങൾ ഈ ടെലിഗ്രാം unofficial ആപ്പുകളെ തീർച്ചയായും സംശയിക്കുക തന്നെ വേണം. 

ഒരു പക്ഷേ plus messenger, mobogram തുടങ്ങിയവ നിങ്ങളെ ചതിച്ചുകൊണ്ടിരിക്കയാവാം നിങ്ങളുടെ പേഴ്സണൽ ചാറ്റുകൾ അവർ നിരീക്ഷിച്ച് കൊണ്ടിരിക്കയാവാം. ഇതിനെ എതിർത്ത് പറയാൻ നിങ്ങളുടെ കൈയിൽ എന്താണ് ഉള്ളത്? ഞാൻ ഇങ്ങനെ എഴുതാൻ ഉണ്ടായ കാരണം തന്നെ plus messenger developer ക്ക് നേരെ വന്ന ഒരു ആരോപണമാണ്. അത് ഇങ്ങനെയായിരുന്നു

"plusmessenger

That's a closed source Telegram app by an evil developer that made a malware WhatsApp Plus mod in the past

He tried to make people pay for WhatsApp Plus, and those that pirated it got their pictures deleted

He was banned in forums and threatened by lawyers and WhatsApp

Now he's not even complying the GPL license of Telegram and refuses to release the source code. He could be hiding malicious code in his app"

ഇത് സത്യമായിരിക്കാം അ‍ല്ലായിരിക്കാം പക്ഷേ ഞാൻ മുകളിൽ പറഞ്ഞ കാര്യങ്ങൾ അത് സത്യമായത് തന്നെയാണെന്ന്. plus messenger ടെലിഗ്രാം ആപ്പിനെ ദുരുപയോഗം ചെയ്യുന്നുണ്ടെങ്കിൽ അത് നിങ്ങൾക്ക് അറിയാൻ സാധിക്കില്ല. ടെലിഗ്രാം നിങ്ങൾക്ക് നൽകിയ ആ സ്വാതന്ത്ര്യത്തെ ആ വിശ്വാസത്തെ plus messenger തട്ടി മാറ്റിയിരിക്കുന്നു. നിങ്ങൾ ഈ developers നെ അത്രമേൽ വിശ്വസിക്കുന്നു എങ്കിൽ നിങ്ങൾക്ക് തുടർന്നും ഇവ ഉപയോഗിച്ച് പോവാം അല്ലെങ്കിൽ plus messenger പോലുള്ള ആപ്പുകളെ നിങ്ങൾ ഭയക്കുക തന്നെ വേണം.

സ്വതന്ത്ര കോഡ് ന്റെ സുരക്ഷ നിങ്ങൾക്ക് നൽകുന്ന മറ്റ് ടെലിഗ്രാം unofficial ആപ്പുകൾ നിലവിൽ ഉള്ളപ്പോൾ എന്തിന് malware ആപ്പുകൾ ഉണ്ടാക്കിയിരുന്നവരുടെയും മറ്റും ആപ്പുകൾ ഉപയോഗിക്കണം. plus messenger കമ്മ്യൂണിറ്റി ഗ്രൂപ്പിൽ കോഡ് ഓപ്പൺ ആക്കാത്തതിന് അവർ പറയുന്ന കാരണമിതാണ്. കോഡ് പുറത്ത് വിട്ടാൽ അവരുടെ ആപ്പിൽ ആഡ്(പരസ്യം) കയറ്റി മറ്റുള്ളവർ പുറത്തിറക്കുമെന്ന്.എനിക്ക് മനസ്സിലായില്ല എന്തിനേയാണ് അവർ ഭയക്കുന്നത് എന്ന്.ആഡ് ചേർത്ത് ആരെങ്കിലും ആപ്പ് പുറത്തിറക്കിയാൽ തന്നെ ആഡുള്ളത് ഉപയോഗിക്കാണോ ഇല്ലാത്തത് ഉപയോഗിക്കാണോ എന്ന് തീരുമാനെമെടുക്കാൻ ഒരു യൂസർക്ക് ആവും.

പിന്നെ ആഡ് ഉള്ള ആപ് ഉപയോഗിക്കേണ്ടി വരുന്ന യൂസർ ടെ പ്രൈവസിയെ കുറിച്ചാണൊ അവർ വ്യാകുലർ ആവുന്നത്. അങ്ങനെയാണെങ്കിൽ സോഴ്സ് കോഡ് ഓപ്പൺ ആക്കാതിരിക്കുന്നതിലുള്ള അവരുടെ തീരുമാനത്തെ കുറിച്ച് തന്നെയാണ് ആദ്യം അവർ ചിന്തിക്കേണ്ടിയിരുന്നത്. എന്ത് കൊണ്ട് പലരിൽ നിന്നും ഈ ചോദ്യം നേരിട്ടിട്ടും അവർ അതിനെ കുറിച്ച് ചിന്തിക്കുന്നില്ല. feature ടെ കാര്യത്തിൽ plus messenger ആണ് മുന്നിൽ എന്ന് ഞാൻ കരുതുന്നില്ല. യൂസർക്ക് പ്രാധാന്യം നൽകുന്ന മറ്റ് feature rich unofficial ആപ്പുകൾ available ആണെന്നിരിക്കെ.. അങ്ങനെയെങ്കിൽ plus messenger പോലുള്ളവ malicious കോഡുകൾ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ഉറപ്പാവുകയാണോ? അല്ലെങ്കിൽ അവർ പറയുന്നത് തന്നെയാണോ നിങ്ങൾ വിശ്വസിക്കുന്നത്

നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമ്മെന്റ് ചെയ്യുക. താഴെ ഓപ്പൺ സോഴ്സ് ആയിട്ടുള്ള ചില ടെലിഗ്രാം client കളും കൊടുക്കുന്നു

- https://github.com/Telegram-FOSS-Team/Telegram-FOSS

- https://github.com/NekoX-Dev/NekoX/releases/

- https://github.com/Catogram/Catogram

- https://github.com/Forkgram/TelegramAndroid/releases

- https://gitlab.com/Nekogram/Nekogram/

Note: ഉടനെ ചാടി പുറപ്പെട്ട് GPL License പാലിക്കാത്ത unofficial ടെലിഗ്രാം client കളുടെ ഗ്രൂപ്പുകളിൽ ചെന്ന് ഈ ആപ്പ് സെയ്ഫ് ആണോ എന്ന് ചോദിച്ചാൽ നിങ്ങൾക്ക് കിട്ടാൻ പോവുന്ന ഉത്തരം മിക്കവാറും "വിശ്വാസം ഇല്ലെങ്കിൽ നിങ്ങൾ ഈ ആപ്പ് ഉപയോഗിക്കണ്ട" എന്നതായിരിക്കും. അതെ വിശ്വാസം ഉണ്ടേൽ ഉപയോഗിച്ചോളൂ..


Written By Sreehari Puzhakkal

Licensed under CC BY 4.0. To view a copy of this license, visit https://creativecommons.org/licenses/by/4.0

My Blog - sreeharimkl.ml

മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കായി ഒരു ഒഫീഷ്യൽ ബോട്ട്

ടെലിഗ്രാമിന്റെ അപ്ഡേറ്റ് ചെയ്ത പിന്തുണ ()(സപ്പോർട്ട് ). പേജിൽ പുതിയ ഒരു ബോട്ടിനെക്കുറിച്ചുള്ള വിവരങ്ങൾ കൂടി ഉൾപ്പെടുത്തി. പ്രസ് പ്രതിനിധികൾക്ക് ചോദ്യങ്ങൾ‌ നൽ‌കാൻ‌ കഴിയുന്ന ഒരു ഔദ്യോഗിക ബോട്ടാണിത് - @PressBot.

മെസഞ്ചറിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് ഒരു അഭിപ്രായം ലഭിക്കാൻ, മാധ്യമപ്രവർത്തകർ അവരുടെ ഓർഗനൈസേഷന്റെ പേര് വ്യക്തമാക്കി ബോട്ടിന് ചോദ്യം സബ്മിറ്റ് ചെയ്യുക.

നിങ്ങൾ മാധ്യമങ്ങളുമായി ബന്ധപ്പെട്ട ഒരാൾ അല്ലെങ്കിൽ , സാധാരണ പോലെ ടെലിഗ്രാം സപ്പോർട്ടിനോട് നിങ്ങളുടെ ചോദ്യങ്ങൾ ചോദിക്കാം. (Settings> help>"Ask a question" അമർത്തുക), അല്ലെങ്കിൽ telegram.org/support- നെ ബന്ധപ്പെടുക.

530 മില്ല്യൺ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ഫോൺ നമ്പരുകൾ ടെലഗ്രാമിൽ; 60 ലക്ഷം ഇന്ത്യൻ നമ്പരുകളും വില്പനയ്ക്ക്

530 മില്ല്യൺ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ഫോൺ നമ്പരുകൾ ചോർന്നു. ഇൻസ്റ്റൻ്റ് മെസേജിങ് സേവനമായ ടെലഗ്രാമിൽ ഒരു ബോട്ട് ക്രിയേറ്റ് ചെയ്ത് ഹാക്കർമാർ നമ്പരുകൾ വില്പനയ്ക്ക് വച്ചിരിക്കുകയാണ്. ഒരു നമ്പരിന് 20 ഡോളറാണ് (ഏകദേശം 1458 രൂപ) വിലയിട്ടിരിക്കുന്നത്. നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള ഉപഭോക്താക്കളുടെ നമ്പരുകൾ ഇവയിലുണ്ടെന്നാണ് റിപ്പോർട്ട്.

2019ൽ ഫേസ്ബുക്കിൽ റിപ്പോർട്ട് ചെയ്ത ഒരു ബഗ് ഉപയോഗിച്ചാണ് ഹാക്കർമാർ വിവരങ്ങൾ ചോർത്തിയത്. അന്ന് ആർക്കും ഇതുവഴി വിവരങ്ങൾ കണ്ടെത്താമായിരുന്നു. ഇപ്പോൾ 530 മില്ല്യൺ ഫോൺ നമ്പരുകളുടെ ഒരു ഡേറ്റബേസ് തയ്യാറാക്കി ഹാക്കർമാർ വില്പന നടത്തുകയാണ്. യൂസർ ഐഡി ഉപയോഗിച്ച് ഫോൺ നമ്പരോ ഫോൺ നമ്പർ ഉപയോഗിച്ച് യൂസർ ഐഡിയോ കണ്ടെത്താൻ ഈ ബോട്ട് മൂലം സാധിക്കും. ചോർത്തപ്പെട്ട നമ്പരുകളിൽ 60 ലക്ഷം ഇന്ത്യൻ ഉപഭോക്താക്കളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
© All Rights Reserved
Made With by InFoTel