ട്രയിലർ പോലും ഇറങ്ങിയില്ല; ടെലഗ്രാമിൽ ആറാട്ടും ഭീഷ്മ പർവവും റിലീസ് ആയി
ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ടെലിഗ്രാം, വാട്ട്സ്ആപ്പ് ഉപയോഗിക്കരുതെന്ന് കേന്ദ്ര നിര്‍ദേശം
ഔദ്യോഗിക വിവരങ്ങള്‍ കൈമാറാനായി സര്‍ക്കാര്‍ ജീവനക്കാര്‍ വാട്ട്‌സ്ആപ്പ്, ടെലഗ്രാം എന്നീ ആപ്പുകള്‍ ഉപയോഗിക്കുന്നതിലെ സുരക്ഷ പ്രശ്‌നങ്ങള്‍ വിവിധ രഹസ്വന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലാണ് കേന്ദ്ര നടപടി. വര്‍ക്ക് ഫ്രം ഹോമില്‍ ഏര്‍പ്പെടുന്ന ജീവനക്കാര്‍ ആശയ വിനിമയത്തിനായി ഇ- ഓഫീസ് ആപ്ലിക്കേഷന്‍ ഉപയോഗിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിക്കുന്നു.
നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റര്‍ നിര്‍മ്മിച്ച വിപിഎന്‍ വഴിയുള്ള ഇ-ഓഫീസിലൂടെ വേണം ജോലി സമയത്ത് പ്രധാന രേഖകള്‍ കൈമാറാന്‍. ഇതില്‍ നിന്നും വ്യത്യസ്തമായി ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഉടനടി നടപടികള്‍ കൈക്കൊള്ളണമെന്നും കേന്ദ്രം മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
ഔദ്യോഗിക രേഖകള്‍ ഒരിക്കലും മൊബൈലില്‍ ഫയലുകളായി സൂക്ഷിക്കരുത്. അനൗദ്യോഗികമല്ലാത്ത ഒരു ആപ്പ് വഴിയും അത് കൈമാറരുത്. സ്വകാര്യ ഉടമസ്ഥതയിലുള്ള സെര്‍വറുകളില്‍ സര്‍ക്കാറിന്റെ രേഖകള്‍ എത്തുന്നത് രാജ്യ സുരക്ഷയെ ബാധിക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല, രാജ്യസുരക്ഷ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗങ്ങളില്‍ മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ സ്മാര്‍ട്ട്‌ഫോണോ, സ്മാര്‍ട്ട് വാച്ചോ ഉപയോഗിക്കരുതെന്ന് നിര്‍ദേശമുണ്ട്. വെര്‍ച്വല്‍ അസിസ്റ്റന്റുകളായ ആമസോണ്‍ അലക്‌സ, ഗൂഗിള്‍ ഹോം, ആപ്പിള്‍ ഹോം പോഡ് എന്നിവ തന്ത്ര പ്രധാന ഓഫീസുകളില്‍ ഉപയോഗിക്കുന്നതിനും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
പണിമുടക്കി ടെലഗ്രാം; ക്ഷമ ചോദിച്ച് ടെലഗ്രാം
ടെലഗ്രാം ഓപ്പൺ ചെയ്യുമ്പോൾ "അപ്‌ഡേറ്റിങ്" അല്ലെങ്കിൽ "കണക്‌റ്റിങ്" എന്ന് മാത്രമാണ് ദൃശ്യമായിരുന്നത്. ഇതേ തുടർന്ന് ലോകമെമ്പാടുമുള്ള നിരവധി ഉപയോക്താക്കൾ ട്വിറ്റർ, ഫെയ്സ്ബുക് ,ഇൻസ്റ്റാഗ്രാം പോലെയുള്ള സാമൂഹിക മാധ്യമങ്ങളിൽ പരാതികൾ ഉന്നയിക്കാൻ തുടങ്ങി. അതിനിടയിൽ ട്വിറ്റർ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു എന്ന തരത്തിലുള്ള വ്യാജ വാർത്തകൾ ട്വിറ്ററിൽ പ്രചരിക്കാൻ തുടങ്ങി.
എന്നാൽ ഏതാണ്ട് രണ്ട് മണിക്കൂറുകൾക്ക് ശേഷം വ്യാജവാർത്തകളെ പിന്തള്ളി ടെലഗ്രാം തന്നെ രംഗത്തെത്തി."കിഴക്കൻ ഏഷ്യ, ഇൻഡൊനീഷ്യ, ഇന്ത്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്ക് ചില സാങ്കേതിക പ്രശ്നങ്ങൾ അനുഭവപ്പെട്ടിരുന്നു ക്ഷമിക്കണം! ഇപ്പോൾ എല്ലാം സാധാരണ നിലയിലായി" എന്ന് ടെലഗ്രാമിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ വ്യക്തമാക്കി.
ഇത് ആദ്യമായല്ല ഒരു സാമൂഹിക മാധ്യമം സേവനങ്ങളിൽ തടസ്സം നേരിടുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഫെയ്സ്ബുക്കും വാട്ട്സാപ്പും മണിക്കൂറുകളോളം തകരാർ നേരിട്ടിരുന്നു.ഡിഎൻഎസ് കോൺഫിഗറേഷൻ അല്ലെങ്കിൽ ഐപി പരിഷ്‌ക്കരണങ്ങൾ പോലുള്ള സാങ്കേതിക തകരാറുകൾ മൂലമാകാം പ്രശ്നം ഉയർന്നതെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഇതേ കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല.
നിയമപരമായ ആവശ്യകതകൾ പാലിക്കാത്ത സാഹചര്യത്തിൽ ജർമ്മനിയിൽ ടെലിഗ്രാം തടഞ്ഞേക്കാം
നമ്മൾ എഴുതുന്നത് പോലെ, ജർമ്മൻ നിയമം ലംഘിച്ചതിന് ടെലിഗ്രാമിന് ദശലക്ഷക്കണക്കിന് പിഴകൾ നേരിടേണ്ടിവരുമെന്ന് നേരത്തെ ജർമ്മൻ നീതിന്യായ മന്ത്രി മാർക്കോ ബുഷ്മാൻ മുന്നറിയിപ്പ് നൽകി.
ഡിസംബർ അവസാനം റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രതിനിധി മരിയ സഖരോവ ടെലിഗ്രാമിനെക്കുറിച്ചുള്ള ജർമ്മൻ ഉദ്യോഗസ്ഥരുടെ പ്രസ്താവനകൾ ശ്രദ്ധയിൽപ്പെടുത്തി.
ടെലിഗ്രാം @LivegramBot ഡാറ്റാബേസ് ചോർച്ച
നിങ്ങളുടെ ബോട്ട് മുമ്പത്തെപ്പോലെ പ്രവർത്തിക്കാൻ, @BotFather-ലും @LivegramBot ക്രമീകരണങ്ങളിലും എല്ലാ ലൈവ്‌ഗ്രാം ബോട്ടുകൾക്കുമുള്ള ടോക്കണുകൾ നിങ്ങൾ സ്വമേധയാ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. നിങ്ങൾ ഇത് ചെയ്തില്ലെങ്കിൽ, നിങ്ങളുടെ ബോട്ട് ഉടൻ പ്രവർത്തിക്കുന്നത് നിർത്തും.
ബോട്ട് ഉടമകൾ എന്തുചെയ്യണം:
1. @BotFather തുറക്കുക, /mybots കമാൻഡ് അയയ്ക്കുക.
2. ലിസ്റ്റിൽ നിന്ന് നിങ്ങളുടെ ബോട്ട് തിരഞ്ഞെടുക്കുക.
3. API ടോക്കൺ ടാപ്പ് ചെയ്യുക, തുടർന്ന് നിലവിലെ ടോക്കൺ പിൻവലിക്കുക. അതിനുശേഷം, പുതിയ ടോക്കൺ @LivegramBot-ലേക്ക് അയയ്ക്കുക.
കോട്ടയത്ത് പങ്കാളികളെ കൈമാറുന്ന സംഘം പിടിയില്‍; പ്രവര്‍ത്തനം മെസഞ്ചര്‍, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ
കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ചതാണ് സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനമെന്ന് കറുകച്ചാല്‍ പൊലീസ് പറഞ്ഞു. വലിയ കണ്ണികളുള്ള ഈ സംഘം ഫേസ്ബുക്ക് മെസഞ്ചര്‍, ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് സജീവമായത്. കപ്പിള്‍ മീറ്റ് കേരള തുടങ്ങിയ പേരുകളിലുള്ള ഗ്രൂപ്പുകളില്‍ 1000 കണക്കിന് ദമ്പതികളാണ് അംഗങ്ങളായിട്ടുള്ളത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍ അടക്കം സമൂഹത്തിലെ ഉന്നതജീവിത നിലവാരം പുലര്‍ത്തുന്നവരും ഗ്രൂപ്പുകളില്‍ അംഗങ്ങളാണ്. അംഗങ്ങളില്‍ പലരും പണം വാങ്ങിയാണ് ഭാര്യമാരെ കൈമാറുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് സ്ത്രീകളും അടക്കം നിരവധി പേരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഗ്രൂപ്പില്‍ സജീവമായ 30 ഓളം പേര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.
ബുള്ളി ഭായ് മോഡല്‍ വീണ്ടും; ഇത്തവണ ടെലഗ്രാമില്‍
ടെലിഗ്രാം X ഡിസൈൻ മത്സര ഫലങ്ങൾ പ്രഖ്യാപിച്ചു
ലോകമെമ്പാടുമുള്ള 30 മത്സര വിജയികൾ $48,000 പങ്കിട്ടു. ഡിസൈൻ ആശയങ്ങളൊന്നും ഒന്നാം സ്ഥാനത്തിന് ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ, ആർക്കും ഒന്നാം സ്ഥാനം ലഭിച്ചില്ല.
വിജയികൾ, അവരുടെ പ്രവൃത്തികൾ, അവാർഡുകൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ മത്സരങ്ങളുടെ ഔദ്യോഗിക ടെലിഗ്രാം ചാനലിൽ കാണാം.
എതിരാളികള്‍ ഇതുവരെ കാണാത്ത കിടിലന്‍ ഫീച്ചറുകൾ അവതരിപ്പിച്ച് ടെലഗ്രാം
സന്ദേശങ്ങളോട് പ്രതികരിക്കാം
ടെലിഗ്രാം ഉപയോക്താക്കൾക്ക് ഇപ്പോൾ ഇമോജി വഴി സന്ദേശങ്ങളോട് പ്രതികരിക്കാൻ കഴിയുന്നാണ് മെസേജ് റീയാക്ഷന്‍ എന്ന പ്രത്യേകത. ഈ ഫീച്ചർ ഇപ്പോള്‍ തന്നെ ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍, ഐമെസേജ് തുടങ്ങിയ ആപ്പുകളില്‍ ലഭ്യമാണ്. ഇപ്പോള്‍ ഇത് കുറച്ചുകൂടി മോടികൂട്ടി ടെലഗ്രാമില്‍ എത്തുകയാണ്.
"ആനിമേറ്റഡ് ഇമോജികൾ ആദ്യമായി അവതരിപ്പിച്ച മെസേജ് ആപ്പാണ് ടെലിഗ്രാം, ഇത് ഉപയോക്താക്കൾക്ക് ചാറ്റിൽ സ്വയം പ്രകടിപ്പിക്കാൻ വ്യത്യസ്ത വഴികൾ നൽകി. ഇന്ന്, ഈ ഇമോജികളിൽ ചിലത് വികാരങ്ങൾ പങ്കിടാനും സന്ദേശം അയയ്‌ക്കാതെ സംസാരിക്കാനും പ്രതികരണവുമായി വരുന്നു." - ടെലഗ്രാം പുതിയ ഫീച്ചര്‍ അവതരിപ്പിച്ച ശേഷം അറിയിച്ചു.
ഇമോജി ഉപയോഗിച്ച് ഒരു സന്ദേശത്തോട് പ്രതികരിക്കുന്നതിന്, സന്ദേശത്തിൽ ഒരിക്കൽ ടാപ്പ് ചെയ്‌താല്‍ വിവിധ ഇമോജികള്‍ ലഭിക്കും, ഇതില്‍ അയക്കാന്‍ ആഗ്രഹിക്കുന്ന ഇമോജി ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കുക. റിയാക്ഷന്‍ ഫീച്ചര്‍ സ്വകാര്യ ചാറ്റിൽ ഉപയോഗിക്കാം, ഗ്രൂപ്പുകളിലും ചാനലുകളിലും ചെയ്യാം. റിയാക്റ്റ് ഫീച്ചറുകൾ പ്രവർത്തനക്ഷമമാക്കണോ വേണ്ടയോ എന്ന് ഗ്രൂപ്പ് അഡ്മിൻമാർ തീരുമാനിക്കാം.
സ്പോയിലര്‍ ഫീച്ചര്‍
സ്‌പോയിലർ ഫീച്ചർ ഉപയോഗിച്ച്, ടൈപ്പ് ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് അവരുടെ ടെക്‌സ്‌റ്റിന്റെ ഏത് ഭാഗവും തിരഞ്ഞെടുക്കാനും പുതിയ 'സ്‌പോയിലർ' ഫോർമാറ്റിംഗ് തിരഞ്ഞെടുക്കാനും കഴിയും. നിങ്ങൾ സ്‌പോയിലർ ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ, നിങ്ങൾക്ക് സന്ദേശത്തിന്റെ തിരഞ്ഞെടുത്ത ഭാഗങ്ങൾ ചാറ്റിലും ചാറ്റ് ലിസ്റ്റുകളിലും അറിയിപ്പുകളിലും മറയ്‌ക്കാൻ കഴിയും.
ട്രാന്‍സിലേഷന്‍
ഇതുവരെ ഒരു മെസേജിംഗ് ആപ്പും അവതരിപ്പിക്കാത്ത പ്രധാനപ്പെട്ട ഫീച്ചറുകളിൽ സന്ദേശ വിവർത്തനം. ഇപ്പോൾ ഉപയോക്താക്കൾക്ക് ഏത് സന്ദേശവും മറ്റൊരു ഭാഷയിലേക്ക് വിവർത്തനം ചെയ്യാൻ കഴിയും. Settings>Language എന്നതില്‍ ട്രാന്‍സിലേഷന്‍ ഓണാക്കണം.ഇതോടെ ഒരു സന്ദേശം തിരഞ്ഞെടുക്കുമ്പോൾ മെനുവിലേക്ക് ഒരു പുതിയ വിവർത്തന ബട്ടൺ ചേർക്കുന്നു. ടെലിഗ്രാമിനെ പിന്തുണയ്ക്കുന്ന എല്ലാ ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളിലും വിവർത്തനം ലഭ്യമാണ്, എന്നാൽ ഈ ഫീച്ചർ ഉപയോഗിക്കുന്നതിന് ആപ്പിള്‍ ഉപയോക്താക്കൾക്ക് iOS 15+ ആവശ്യമാണ്.
ടെലിഗ്രാം അരക്ഷിതാവസ്ഥയിൽ എന്ന സിഗ്നൽ സ്ഥാപകന്റെ ആരോപണങ്ങളെ പവൽ ദുറോവ് വെല്ലുവിളിച്ചു
തന്റെ ആപ്പിൻ്റെ സുരക്ഷിതത്വം തെളിയിക്കാൻ പാവൽ ദുറോവ് തന്റെ ഇംഗ്ലീഷ് ഭാഷയിലുള്ള ടെലിഗ്രാം ചാനലിൽ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചു.
ടെലിഗ്രാമിൽ ‘മിന്നൽ മുരളി’; വ്യാജനെ തപ്പി ഇറങ്ങിയവര്‍ക്ക് കിട്ടിയത് മായാവി മുതല്‍ ഇട്ടിമാണി വരെ
മിന്നൽ മുരളി എന്ന പേരിൽ പ്രചരിച്ച ഫയലുകളിൽ മിക്കതും വ്യാജനായിരുന്നു. ഇത്തരം ഫയലുകൾ ഡൗൺലോഡ് ചെയ്ത് നോക്കിയ പലർക്കും കിട്ടയത് ദിലീപ് നായകനായ പറക്കും തളികയും മമ്മൂട്ടിയുടെ മായാവിയുമൊക്കെയാണ്. ബേസിൽ ജോസഫ് തന്നെയാണോ മിന്നൽ മുരളിയുടേതെന്ന പേരിൽ ഇത്തരം ഫയലുകൾ അപ്ലോഡ് ചെയ്തതെന്നാണ് പലരും ചോദിക്കുന്നത്.
അതേസമയം ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബേസിൽ ജോസഫിന്റെ സംവിധാന മികവിനെക്കുറിച്ചും ടൊവിനോയുടെ പ്രകടനത്തെക്കുറിച്ചും സമൂഹ മാധ്യമങ്ങളിൽ മികച്ച അഭിപ്രായങ്ങളാണ് വരുന്നത്. വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു സോമസുന്ദരത്തിന്റെ അഭിനയ മികവും ഏറെ പ്രശംസ നേടുന്നുണ്ട്. സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും സ്റ്റണ്ട് കൊറിയോഗ്രഫിയും മികച്ചു നിൽക്കുന്നു എന്ന് പ്രേക്ഷകർ പറയുന്നു. ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാതിരുന്നതിന്റെ വേദനയും പലരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്.
ടെലഗ്രാം നിരോധനം; അതിൻ്റെ ആവശ്യമുണ്ടോ എന്ന് മലയാളികൾ?
അതുപോലെതന്നെ ടെലിഗ്രാമിനെതിരെ പ്രതിഷേധവുമായി തീരുകയാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. താര ത്തിൻറെ കരിയറിലെ ഏറ്റവും വലിയ ചിത്രം ഡിസംബർ 24 ന് ക്രിസ്മസ് തലേന്ന് ഒ.ടി.ടിയിലൂടെ റിലീസിന് ഒരുങ്ങുകയാണ്. ടോവിനോയെ കേന്ദ്രകഥാപാത്രമാക്കി ബേസിൽ സംവിധാനം ചെയ്യുന്ന സിനിമ കേരളത്തിലെ ഒട്ടുമിക്ക സിനിമാ പ്രേമികളും കാത്തിരിക്കുകയാണ്. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ മൂവി എന്ന ബഹുമതിയും ഈ സിനിമക്ക് ഉണ്ട്. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്നത് കാരണം നിമിഷങ്ങൾക്കകം ടെലിഗ്രാമിൽ ആ സിനിമ എത്തുമെന്ന ഭീതിയിൽ ടെലിഗ്രാമിതിരെ നടപടിയെടുക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിൻറെ സംവിധായകനായ ബേസിൽ
ബേസിൽ ജോസഫിൻറെ വാക്കുകളിലൂടെ. “ഫയൽ ഷെയറിങ് ആപ്പ് ആയതിനാൽ പല ആവശ്യങ്ങളും ടെലഗ്രാമിലൂടെ നടക്കുന്നുണ്ട്. എന്നാൽ ആപ്പ് ശരിക്കും ആപ്പിലാക്കിയിരിക്കുന്നത് സിനിമ മേഖലയാണ്. അതിലെ ഗ്രൂപ്പുകളിലേക്ക് തീയേറ്റർ റിലീസ് ആയ ചിത്രങ്ങളും ഒ.ടി.ടി റിലീസ് ആയ ചിത്രങ്ങളും എത്തുന്നത് തടയാനുള്ള നിയമസംവിധാനം വരേണ്ടതുണ്ട്. അത് എന്തുകൊണ്ട് വരുന്നില്ല ഓർത്തു ആശങ്കയുണ്ട്. അതേസമയം വാർത്ത പ്രസിദ്ധീകരിച്ച ഒരു ചാനലിൻ്റെ കമൻറ് ബോക്സിൽ തന്നെ താൻ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കി ബേസിൽ ജോസഫ് രംഗത്തെത്തി. ഈ കമൻറ് ഇപ്പോൾ വൈറൽ ആണ്.
ടെലഗ്രാം ആപ്പ് നിരോധിക്കണമെന്ന ആവശ്യവുമായി മലയാളത്തിലെ മറ്റൊരു സംവിധായകനും നടനുമായ സാജിദ് യഹിയയും ആവശ്യപ്പെട്ടു.സാജിദ് യഹിയയുടെ വാക്കുകളിലൂടെ.
“ഒരു ഗ്രൂപ്പിൽ സിനിമ എത്തി അത് ബ്ലോക്ക് ചെയ്യുന്ന സമയത്തിനുള്ളിൽ മറ്റ് ഗ്രൂപ്പുകളിലേക്ക് പുതിയ ചിത്രത്തിൻ്റെ ലിങ്ക് എത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് എത്രയൊക്കെ തടയിടാൻ ശ്രമിച്ചാലും ഫലം ഉണ്ടാകില്ല. ആ ആപ്പ് ബാൻ ചെയ്യുകയല്ലാതെ ഇത്തരക്കാരെ നിയന്ത്രിക്കാൻ വേറെ വഴിയില്ല.”
സിനിമ മേഖലയ്ക്കു ഭീഷണി; ടെലഗ്രാം നിരോധിക്കണമെന്ന ആവശ്യവുമായി ബേസിൽ ജോസഫും സാജിദ് യഹിയയും
സിനിമ മേഖലയിലുള്ളവർ ഇതിനെതിരെ എത്ര തന്നെ ജാഗ്രത പുലർത്തിയാലും പുത്തൻ ചിത്രങ്ങൾ ടെലിഗ്രാമിൽ വരുന്നുണ്ടെന്നു സംവിധായകൻ സാജിദ് യഹിയയും അഭിപ്രായപ്പെട്ടു. തിയറ്ററിലും ഒടിടിയിലുമായി ഇറങ്ങുന്ന ചിത്രങ്ങൾ ടെലിഗ്രാമിലെ വിവിധ ഗ്രൂപ്പുകളിൽ വരുന്നതു സർവ സാധാരണമായി. ടെലിഗ്രാമിലുള്ള ഒരു ഗ്രൂപ്പിൽ സിനിമ എത്തി അതു ബ്ലോക്ക് ചെയ്യുന്ന സമയത്തിനുള്ളിൽ മറ്റ് ഗ്രൂപ്പുകളിലേക്കു പുതിയ ചിത്രത്തിന്റെ ലിങ്ക് എത്തുകയാണ് ചെയ്യുന്നത്. ഈ ആപ്പ് ബാൻ ചെയ്യുകയല്ലാതെ ഇത്തരക്കാരെ നിയന്ത്രിക്കാൻ വേറെ വഴിയില്ലെന്നും സാജിദ് പറഞ്ഞു.
ടെലഗ്രാം ജർമനിയിൽ നിരോധിക്കണമെന്ന് ആവശ്യം
വാക്സിൻ വിരുദ്ധർക്ക് അവരുടെ ആശയം വ്യാപകമായി പ്രചരിപ്പിക്കാൻ അവസരം നൽകിയതിന് ടെലഗ്രാം ജർമ്മനിയിൽ വിമർശനമേറ്റുവാങ്ങിയിരുന്നു. ആപ്പിലൂടെ വാക്സിനുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും അക്രമത്തിലേക്ക് നയിക്കുന്ന പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
"സർക്കാർ സെൻസർഷിപ്പിന്" വഴങ്ങില്ലെന്ന നിലപാട് സ്വീകരിക്കുന്നതിനാൽ ടെലഗ്രാമിന്, ജർമനിയിലെ ആക്ടിവിസ്റ്റുകൾക്കും പ്രതിഷേധക്കാർക്കും ഇടയിൽ വലിയ പ്രചാരമാണുള്ളത്, പ്രത്യേകിച്ചും 'നുണകളും ഭീഷണികളും ഗൂഢാലോചന സിദ്ധാന്തങ്ങളും' പ്രചരിപ്പിക്കുന്നവരെ അടിച്ചമർത്താനുള്ള സർക്കാർ സമ്മർദ്ദത്തിന് ഫേസ്ബുക്ക് (Facebook) പോലുള്ള പ്ലാറ്റ്‌ഫോമുകൾ വഴങ്ങുന്ന സാഹചര്യത്തിൽ. അതേസമയം, വിഷയത്തിൽ ടെലിഗ്രാം പ്രതികരണം അറിയിച്ചിട്ടില്ല.
മരക്കാറിന്റെ വ്യാജപ്രിന്റ് ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ചു; കാഞ്ഞിരപ്പള്ളി സ്വദേശി അറസ്റ്റിൽ
പല ഗ്രൂപ്പുകളിലേക്കും സിനിമ അയച്ചു
നല്ല പ്രിന്റ് ആണെന്നും ഓഡിയോ ഹെഡ്സെറ്റ് ഉപയോഗിച്ച് കേൾക്കണമെന്നും പറഞ്ഞ് സിനിമ പല ഗ്രൂപ്പുകളിലേക്ക് അയച്ചു കൊടുത്ത ഇയാളെ സൈബർ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നു രാവിലെ എരുമേലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നാണ് കോട്ടയം എസ്പി ഡി. ശിൽപ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടി കൂടിയത്. മൊബൈൽ കടയുടമയാണ് നസീഫ്.
കൂടുതൽ പേർ അറസ്റ്റിലാകും
മരക്കാർ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കൂടുതൽ ആളുകൾ വരും ദിവസങ്ങളിൽ പിടിയിലാകുമെന്നാണ് സൂചന. ഇവരിൽ പലരും സൈബർ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ചിത്രത്തിന്റെ റിലീസിന് പിന്നാലെയാണ് ചിത്രം ടെലിഗ്രാമിൽ എത്തിയത്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ യൂട്യൂബിലും വന്നിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം ആന്റണി പെരുമ്പാവൂരാണ് നിർമിച്ചത്.
ടെലിഗ്രാം ആപ്പ് ഉടൻ അപ്‌ഡേറ്റ് ചെയ്യുക!
താഴെപ്പറയുന്ന പതിപ്പുകളോ പുതിയതോ ആണെങ്കിൽ ടെലിഗ്രാം നിങ്ങളുടെ ഉപകരണങ്ങങ്ങളിൽ ശരിയായി പ്രവർത്തിക്കും:
- ആൻഡ്രോയിഡിനുള്ള ടെലിഗ്രാം 8.2.7
- ആൻഡ്രോയിഡിനുള്ള ടെലിഗ്രാം X 0.24.0.1439
- iOS -നുള്ള ടെലിഗ്രാം 8.2.2
- ടെലിഗ്രാം ഡെസ്ക്ടോപ്പ് 3.2.5
- ടെലിഗ്രാം മാക് ഓ.എസ് 8.2.0.
ടെലിഗ്രാം ഒരു പുതിയ User Authorization സംവിധാനം അവതരിപ്പിക്കുന്നു
ടെലിഗ്രാം പ്രോജക്റ്റിന്റെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പണം ലാഭിക്കുക എന്നതായിരിക്കാം ഈ നടപടിയുടെ പിന്നിലെ കാരണം. നിലവിലെ SMS വഴിയുള്ള Authorization നു വേണ്ടി മൊത്തം ചെലവിന്റെ ഏകദേശം കാൽഭാഗം ചെലവഴിക്കേണ്ടി വരുന്നതായി കണക്കാക്കപ്പെടുന്നു. ടെലിഗ്രാം ഡെസ്ക്ടോപ്പ്, ടെലിഗ്രാം വെബ് പതിപ്പുകളിൽ നിന്നും SMS വഴിയുള്ള User Authorization മുൻപ് നീക്കം ചെയ്യപ്പെട്ടത് ഇതിന്റെ ഭാഗമായിരുന്നുവെന്ന് ഓർക്കുക.
ടെലിഗ്രാം ക്ലയന്റുകളിലെ ആഡ്‌സ് പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച്
ടെലിഗാം API ഉപയോഗിക്കുന്ന ഡെവലപ്പർമാർ 2022 ജനുവരി 1-നകം അവരുടെ ആപ്പുകളിൽ ഔദ്യോഗിക സ്പോൺസർ ചെയ്ത പോസ്റ്റുകൾ ശരിയായി പരിപാലിക്കുകയും പ്രദർശിപ്പിക്കുകയും വേണം.
ടെലിഗ്രാം API ഉപയോഗിക്കുന്നത് എല്ലാ ഡെവലപ്പർമാർക്കും സൗജന്യമായി തുടരും. മൂന്നാം കക്ഷി ആപ്ലിക്കേഷനുകളിലെ ധനസമ്പാദനം സംബന്ധിച്ച നിയമങ്ങൾ അതേപടി തുടരുന്നു. ഡെവലപ്പർമാർക്ക് അവരുടെ ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കുന്ന എല്ലാ ധനസമ്പാദന രീതികളും അവരുടെ ആപ്പ് സ്റ്റോർ വിവരണങ്ങളിൽ വ്യക്തമായി പരാമർശിച്ചിട്ടുണ്ടെങ്കിൽ, അവരുടെ സ്വന്തം പരസ്യത്തിലൂടെയോ മറ്റ് നിയമപരമായ മാർഗങ്ങളിലൂടെയോ അവരുടെ പരിശ്രമങ്ങളിൽ നിന്ന് ധനസമ്പാദനം നടത്താൻ അനുവദിച്ചിരിക്കുന്നു.
നിയമങ്ങൾ അവഗണിക്കുകയാണെങ്കിൽ, അവ ലംഘിക്കുന്ന ആപ്ലിക്കേഷനുകൾ ടെലിഗ്രാം പ്രവർത്തനരഹിതമാക്കും.
Sponsored messages in third-party apps
Telegram continues to grow worldwide, in part thanks to third-party apps using the Telegram API. To cover the increasing costs that come with this growth, Telegram added sponsored messages – a paid privacy-friendly way to promote bots and channels.
Third-party developers using the Telegam API are required to support and properly display official sponsored messages in their apps by January 1, 2022. Unfortunately, Telegram cannot financially sustain third-party apps that do not display sponsored messages and they will have to be disconnected.
Telegram's API usage will continue to be free of charge for all developers. The rules regarding monetization in third-party apps remain the same: developers are allowed to monetize their coding efforts through advertising of their own or other legitimate means, provided that all the methods of monetization used in their apps are prominently mentioned in their app store descriptions.
ടെലിഗ്രാം പരസ്യ പ്ലാറ്റ്ഫോം സർക്കാർ ചാനലുകളെ ഒഴിവാക്കുമെന്ന് പവൽ ദുരവ്
"ഞങ്ങൾ ഇപ്പോൾ സർക്കാർ ഉദ്യോഗസ്ഥരുടെയും സർക്കാർ സ്ഥാപനങ്ങളുടെയും ചാനലുകളെ പരസ്യ പ്ലാറ്റ്‌ഫോമിൽ നിന്ന് ഒഴിവാക്കുന്നു".
It was temporary, we are now excluding the channels of state officials and governmental organizations from the ad platform. - Durov
Credit: @tginfo
ടെലിഗ്രാം ബോട്ട് കോഡിങ്ങും പ്രവർത്തനവും
ഈ കോഡ് ഉണ്ടാക്കുക എന്നത് ആർക്കും എളുപ്പത്തിൽ പറഞ്ഞു കൊടുക്കാവുന്ന ഒന്നല്ല.. അത് ആഴ്ചകളും മാസങ്ങളും വർഷങ്ങളും എടുത്തു പലരും പഠിക്കുന്നതാണ്.. അതായത് അവരുടെ അമൂല്യമായ സമയം നഷ്ടപ്പെടുത്തി അവർ പഠിച്ചെടുത്തത്. നിങ്ങൾ നിങ്ങളുടെ വീട്ടിൽ ജോലിക്ക് ഒരാളെ വെച്ചാൽ വൈകിട്ട് അയാൾക്ക് കൂലി കൊടുക്കാറില്ലേ.. ശരീരം അദ്ധ്വാനിക്കുന്നത് മാത്രം അല്ല ജോലി.. ബുദ്ധിയുടെ അദ്ധ്വാനവും ജോലി ആണ്.. അതുകൊണ്ടാണ് വലിയ സോഫ്റ്റ്‌വെയർ കമ്പനികൾ ലക്ഷക്കണക്കിന് ശമ്പളം കൊടുത്തു പ്രോഗ്രാമേഴ്സിനെ വെക്കുന്നത്..
അങ്ങനെ വരുമ്പോൾ നിങ്ങൾ വേണ്ടി ഒരു ബോട്ടിനെ ഉണ്ടാക്കി കൊടുക്കാൻ ഒരു പ്രോഗ്രാമറോട് പറയുമ്പോൾ മുകളിൽ പറഞ്ഞ പോലെ കൂലിക്ക് ആളെ വെക്കുന്നതിന് തുല്യം ആണ്.. അപ്പോൾ ജോലി ചെയ്യുന്ന ആൾക്ക് ഇഷ്ടം ഉള്ള കൂലി ചോദിക്കാം.. അതായത് വർഷങ്ങൾ എടുത്തു അയാൾ ഉണ്ടാക്കി എടുത്ത ഒരു സ്‌കില്ല് നിങ്ങൾക്ക് വേണ്ടി ഉപയോഗിക്കുമ്പോൾ അതിന് ഒരു വില ഇടാൻ അയാൾക്ക് അവകാശം ഉണ്ട്.. കൊടുക്കണോ വേണ്ടയോ എന്നത് നിങ്ങളുടെ തീരുമാനം ആണ്.. ചെയ്യണോ വേണ്ടയോ എന്നത് അയാളുടെയും.. ഇനി ആ സ്‌കിൽ നിങ്ങൾക്ക് സ്വയമേ ഉണ്ടാക്കി എടുക്കാൻ ആണെങ്കിൽ ആയിരകണക്കിന് ട്യൂട്ടോറിയൽസ് യൂട്യൂബിൽ കിട്ടും.. വിവിധ ഭാഷകളിൽ..
NB: നാട്ടിൽ തെങ്ങു കയറുന്ന ആളെ വിളിച്ചു ഫ്രീയായി നാല് തെങ്ങു കയറുമോ എന്ന് ചോദിച്ചു നോക്കിയാൽ ഏകദേശം ധാരണ കിട്ടും.