Showing posts with label crime. Show all posts
Showing posts with label crime. Show all posts

ടെലിഗ്രാമിൽ പാർട് ടൈം ജോലി വാഗ്ദാനം; നാവിക ഉദ്യോഗസ്ഥന് നഷ്ടമായത് 17.30 ലക്ഷം

കണ്ണൂർ: ടെലിഗ്രാമിൽ പാർട് ടൈമായി ജോലി വാഗ്ദാനം ചെയ്ത് പണം സമ്പാദിക്കാമെന്ന സന്ദേശം എത്തിയപ്പോൾ അവരുമായി സംസാരിച്ച ഇന്ത്യൻ നാവിക ഉദ്യോഗസ്ഥന് 17,30,300 രൂപ നഷ്ടമായി. നിങ്ങൾ എത്ര രൂപയാണ് നിക്ഷേപിക്കുന്നത് അതിന് അനുസരിച്ച് ഉയർന്ന ലാഭം തിരികെ ലഭിക്കുമെന്നാണ് വാഗ്ദാനം നൽകിരുന്നത്. പണം നിങ്ങൾക്ക് തന്നെ തിരിച്ചു കിട്ടും എന്ന പറഞ്ഞാണ് ഉദ്യോഗസ്ഥനെ തട്ടിപ്പിന് ഇരയാക്കിയത്.

സമാനമായ രീതിയിൽ മറ്റൊരു പരാതിയും എത്തിയിട്ടുണ്ട്. എടക്കാട് സ്വദേശിക്ക് ഓൺലൈൻ തട്ടിപ്പിലൂടെ 39,100 രൂപയാണ് നഷ്ടമായത്. എസ്.ബി.ഐ ബാങ്ക് അക്കൗണ്ട് സസ്പെൻഡ് ചെയ്യാതിരിക്കുകയാണ്. കെ.വൈ.സി വെരിഫിക്കേഷൻ ചെയ്യണം. അതിനായി ലിങ്കിൽ ക്ലിക്ക് ചെയ്‌ത്‌ നെറ്റ് ബാങ്കിങ് യൂസർ നെയിം, പാസ് വേഡ്‌ എന്നിവയും ഒ.ടി.പിയും നൽകണം എന്നാണ് നിർദേശം കിട്ടിയത്. യുവാവ് അതിന് അനുസരിച്ച് ലിങ്കിൽ കയറി വിവരങ്ങൾ നൽകി. ഇൻസ്റ്റഗ്രാം, ടെലിഗ്രാം തുടങ്ങിയ അപ്ലിക്കേഷൻ വഴിയാണ് ഇത്തരത്തിലുള്ള ജാഗ്രത നിർദേശം എത്തുന്നത്. സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തണം.

ടെലിഗ്രാം വഴി ചെറിയ ടാസ്‌കുകൾ പൂർത്തീകരിച്ച് 150 മുതൽ 600 രൂപ നൽകി വിശ്വാസം ആർജിച്ചു; ബിസിനസുകാരനിൽ നിന്ന് 43ലക്ഷം തട്ടിയ പ്രതികൾ പിടിയിൽ

കോഴിക്കോട്: എത്ര തന്നെ വാർത്ത വന്നാലും പിന്നെയും പിന്നെയും മലയാളി പെടുന്ന ഒന്നാണ് ഓൺലൈൻ തട്ടിപ്പുകൾ. ഇപ്പോഴിതാ ടെലിഗ്രാമിലുടെ ബിസിനസുകാരനിൽ നിന്ന് 43 ലക്ഷം രൂപ തട്ടിയെടുത്ത വാർത്തയാണ് കോഴിക്കോടുനിന്ന് പുറത്തുവരുന്നത്. കേസിൽ മൂന്ന് പേരെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ലയിലെ പറക്കുളം സ്വദേശികളായ ചോലയിൽ മുഹമ്മദ് മുസ്തഫ (23), ചോലയിൽ വീട്ടിൽ യൂസഫ് സിദ്ദിഖ് (23) തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി വെള്ളം കുഴിവീട്ടിൽ മുഹമ്മദ് അർഷക് (21) എന്നിവരാണ് കോഴിക്കോട് നടക്കാവ് പൊലീസിന്റെ പിടിയിലായത്.

എരഞ്ഞിപ്പാലം സ്വദേശിയെ പ്രതികൾ വെൽവാല്യു ഇന്ത്യ എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാക്കുകയും നിരന്തരമായി മെസേജുകൾ അയച്ച് സോഷ്യൽ മീഡിയ അപ്ലിക്കേഷനായ ടെലഗ്രാമിൽ ഗൂഗിൾ മാപ്സ് റിവ്യു വി ഐ പി എന്ന ഗ്രൂപ്പിൽ തെറ്റിദ്ധരിപ്പിച്ച് ചേർക്കുകയുമായിരുന്നു. വിവിധ ടാസ്‌കുകൾ ചെയ്യാൻ ആവശ്യപ്പെടുകയും ഇതിന് പ്രതിഫലം ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി പരാതിക്കാരന്റെ 43 ലക്ഷം രൂപ ചതിയിലൂടെ കൈക്കലാക്കുകയുമായിരുന്നു.

പ്രതികൾ രൂപീകരിച്ച വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമായ പരാതിക്കാരൻ ഗ്രൂപ്പിൽ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ടെലഗ്രാം അപ്ലിക്കേഷൻ ഗ്രൂപ്പിൽ അംഗമാവുയും ചെയ്തു. തുടർന്ന് ചെറിയ ടാസ്‌കുകൾ സമയബന്ധിതമായി പൂർത്തീകരിച്ച് നൽകുന്നതിന് 150 രൂപ മുതൽ 600 രൂപ വരെ പ്രതികൾ പരാതിക്കാരന് പ്രതിഫലം നൽകുകയും ചെയ്തു. ഇത്തരത്തിൽ പരാതിക്കാരന്റെ വിശ്വാസം നേടിയെടുത്ത് കൂടുതൽ പണം ലഭിക്കുന്ന ടാസ്‌കുകൾ ചെയ്യുവാൻ പ്രേരിപ്പിക്കുകയും ചെയ്തു.

ഈ ടാസ്‌കുകൾ ലഭിക്കുവാൻ അഡ്വാൻസ് പേമെന്റ് ചെയ്യേണ്ടതുണ്ടെന്ന് വിശ്വസിപ്പിച്ച് വിവിധ അക്കൗണ്ടുകളിലേക്ക് പരാതിക്കാരനെ കൊണ്ട് പണം അടപ്പിക്കുകയും ടാസ്‌കുകൾ ചെയ്തു നൽകുമ്പോൾ പ്രതിഫലം ട്രേഡിങ് അക്കൗണ്ടിൽ ബാലൻസായി കാണിക്കുകയും ചെയ്തു. ട്രേഡിങ് അക്കൗണ്ടിലെ ബാലൻസ് തുക പിൻവലിക്കാൻ സാധിക്കാതെ വന്നപ്പോൾ പണം പിൻവലിക്കുന്നതിന് ട്രേഡിങ് അക്കൗണ്ട് ബാലൻസ് വലിയ തുകയായി ഉയർത്തേണ്ടുതെന്ന് പറഞ്ഞ് കബളിപ്പിച്ച് 43 ലക്ഷത്തോളം രൂപ വിവിധ ഘട്ടങ്ങളിലായി തട്ടിയെടുക്കുകയായിരുന്നു.

ഓൺലൈൻ ട്രേഡിങ് വഴി ഒരു അധിക വരുമാനം ഉണ്ടാക്കാം എന്ന പരാതിക്കാരന്റെ ചിന്തയെ ചൂഷണം ചെയ്ത് കുറ്റകരമായ സമ്പാദ്യം ഉണ്ടാക്കിയ കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് നടക്കാവ് പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ പ്രതികൾ പിടിയിലാവാനുണ്ടെന്നും അന്വേഷണം തുടരുന്നതായും നടക്കാവ് പൊലീസ് ഇൻസ്പെക്ടർ ജിജോ എം ജെ അറിയിച്ചു. നടക്കാവ് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ജിജോ എം ജെ, സബ് ഇൻസ്പെക്ടർമാരായ ബിനു മോഹൻ, ശശികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീകാന്ത്, മോഹൻദാസ്, ഷിജിത്ത് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നാലാം കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു.

ഓൺലൈൻ വഴിയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ വലിയ തോതിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് നടക്കാവ് പൊലീസ് അറിയിച്ചു. ഓൺലൈൻ വഴി സാമ്പത്തിക ഇടപാട് നടത്തുന്ന എല്ലാവരിലും ഓൺലൈൻ കുറ്റകൃത്യങ്ങളെക്കുറിച്ച് കൃത്യമായ അവബോധം ഉണ്ടാകേണ്ടതുണ്ട്. ഏതെങ്കിലും ഘട്ടത്തിൽ ആരെങ്കിലും സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ഇരയായാൽ ഉടൻ തന്നെ 1930 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യണം. വേഗത്തിൽ പരാതി രജിസ്റ്റർ ചെയ്താൽ ഒരുപക്ഷേ പണം നഷ്ടപ്പെടാതെ തിരിച്ചുപിടിക്കാന് സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു.

Source: marunadanmalayalee

ടെലിഗ്രാം ആപ് വഴി ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്നു

സമൂഹ മാധ്യമമായ ടെലിഗ്രാം ആപ് വഴി സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമായി നടക്കുന്നുണ്ടെന്ന് പൊലീസ്. മറ്റ് സമൂഹമാധ്യമങ്ങളിലൂടെ വലയിലാക്കുന്നവരെ തട്ടിപ്പുകാർ ടെലിഗ്രാം ഗ്രൂപ്പിൽ ചേരാൻ പ്രേരിപ്പിക്കുകയാണ് ആദ്യഘട്ടത്തിൽ ചെയ്യുന്നത്. ഗ്രൂപ്പിൽ ചേരുന്നവർ കാണുന്നത്, ഗ്രൂപ്പ് അംഗങ്ങൾക്ക് ലഭിച്ച വൻതുകയുടെ സ്ക്രീൻ ഷോട്ടുകളും പോസ്റ്റുകളുമായിരിക്കും. ഈ രീതിയിലാണ് ഇരകളെ കുടുക്കുന്നത്.

എന്നാൽ, ഗ്രൂപ്പിലെ മറ്റ് അംഗങ്ങളായി ചമയുന്നവരിൽ ഭൂരിപക്ഷവും തട്ടിപ്പ് കമ്പനിയുടെതന്നെ ആളുകളായിരിക്കും. മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാന രീതിയിലാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. തുടക്കത്തിൽ വെബ്സൈറ്റ് വഴി ചെറിയ തുക നിക്ഷേപിച്ചാൽപോലും തട്ടിപ്പുകാർ അമിതലാഭം നൽകും. ഇതോടെ കമ്പനിയിൽ കൂടുതൽ വിശ്വാസമാകും. പിന്നീട് നിക്ഷേപിച്ചതിനെക്കാൾ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി സ്ക്രീൻഷോട്ട് നൽകും. എന്നാൽ, ഇത് സ്ക്രീൻഷോട്ട് മാത്രമാണെന്നും പിൻവലിക്കാനാകില്ലെന്നും നിക്ഷേപകർക്ക് വൈകിയാകും മനസ്സിലാകുക.

പണം പിൻവലിക്കാൻ ആഗ്രഹിക്കുമ്പോൾ ജിഎസ് ടിയുടെയും നികുതിയുടെയും മറവിൽ കൂടുതൽ പണം തട്ടിയെടുക്കുകയാണ് പതിവ്. ഇത്തരം തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം സംസ്ഥാനത്ത് വർധിക്കുന്നതായി സൈബർ പൊലീസ് വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം വിവരം 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ അറിയിക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു.

ടെലിഗ്രാം ഗ്രൂപ്പില്‍ നിന്നും എഞ്ചിനീയര്‍ക്ക് നഷ്ടമായത് 20 ലക്ഷം രൂപ

സൈബര്‍ തട്ടിപ്പിന്റെ മറ്റൊരു കേസില്‍, ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നിന്നുള്ള എഞ്ചിനീയറിംഗ് ബിരുദധാരിക്ക് തട്ടിപ്പുകാരുടെ ഇരകളില്‍ വീണ് 20 ലക്ഷം രൂപ നഷ്ടമായി. എഞ്ചിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ജോലി അന്വേഷിക്കുന്നതിനിടെയാണ് തട്ടിപ്പുകാരുടെ കെണിയില്‍ വീണത്. ജോലി നേടാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത ടെലിഗ്രാം ഗ്രൂപ്പിലൂടെയായിരുന്നു തട്ടിപ്പ്.

വിജയവാഡയില്‍ നിന്നുള്ള സോഫ്റ്റ്വെയര്‍ തൊഴിലന്വേഷകനായ കെ ഹര്‍ഷവര്‍ദ്ധനാണ് തട്ടിപ്പിനിരയായത്. അടുത്തിടെ എഞ്ചിനീയറിംഗ് കോഴ്സ് പൂര്‍ത്തിയാക്കിയ ഇയാള്‍ തന്റെ സുഹൃത്ത് കൃഷ്ണ ചൈതന്യ റെഡ്ഡിയുടെ ശുപാര്‍ശ പ്രകാരം 'ഡെവലപ്പര്‍ പ്രൊഫഷണലുകള്‍' എന്ന ടെലിഗ്രാം ഗ്രൂപ്പില്‍ ചേര്‍ന്നു. തൊഴില്‍ തേടുന്ന യുവാക്കള്‍ക്ക് സോഫ്റ്റ് വെയര്‍ ജോലി നല്‍കാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം.

ഗ്രൂപ്പ് വഴി ജോലി വാഗ്ദാനം ചെയ്ത ഒരാള്‍ 20 ലക്ഷം രൂപ ഫീസായി നല്‍കിയാല്‍ ബെംഗളൂരുവിലെ എല്‍ടിഐ മൈന്‍ഡ്ട്രീ ലിമിറ്റഡില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. ജോലി ഉറപ്പാക്കാനായി ഹര്‍ഷവര്‍ദ്ധന്‍ ജൂലൈയിലും ആഗസ്തിലും ഘട്ടം ഘട്ടമായി പണം നിക്ഷേപിച്ചു. എന്നാല്‍, നിയമന കത്ത് വാങ്ങാന്‍ എല്‍ടിഐ മൈന്‍ഡ്ട്രീയെ സമീപിച്ചപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി മനസിലായത്. പിന്നീട്, പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ ടെലിഗ്രാമില്‍ വ്യാപകമായി പങ്കിടുന്നിടുന്നതായി പരാതി

സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ ടെലിഗ്രാമില്‍ (Telegram) വ്യാപകമായി പങ്കിടുന്നിടുന്നതായി പരാതി. ലോകവ്യാപകമായി ഇത്തരത്തില്‍ ആയിരക്കണക്കിനു സ്ത്രീകളുടെ ചിത്രമാണ് ചോര്‍ന്നിരിക്കുന്നത് (women's nudes are shared). ഇത്തരത്തില്‍ ഷെയര്‍ ചെയ്യപ്പെടുന്ന ചിത്രങ്ങള്‍ ഉപയോഗിച്ച് ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് പ്രൊഫൈലുകള്‍ ഉണ്ടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. വളരെ പ്രിയപ്പെട്ടയാളുമായുള്ള സാറ (യഥാര്‍ത്ഥ പേരല്ല)യുടെ ചിത്രം ടെലിഗ്രാമില്‍ 18,000 ഫോളോവേഴ്സുള്ള ഒരു ഗ്രൂപ്പില്‍ ചോര്‍ന്നതായി കണ്ടെത്തി. ക്യൂബയിലെ (Quba) ഹവാനയിലെ അവളുടെ അയല്‍പക്കത്തുള്ള പലരും അതോടെ അവളൊരു വ്യേശയാണെന്നു തെറ്റിദ്ധരിച്ചു. അതോടെ, തെരുവിലെ അപരിചിതരെ അവള്‍ ഇപ്പോള്‍ ഭയപ്പെടുന്നു - ബിബിസി (BBC) അന്വേഷണ റിപ്പോര്‍ട്ടില്‍ ഈ കാര്യം പറയുന്നു.

ഈ വിഷയത്തില്‍ സാറ തനിച്ചല്ല. മാസങ്ങള്‍ നീണ്ട ബിബിസിയുടെ അന്വേഷണത്തില്‍, 20 രാജ്യങ്ങളിലെയെങ്കിലും സ്ത്രീകളുടെ രഹസ്യമായി ചിത്രീകരിക്കപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ആയിരക്കണക്കിന് ചിത്രങ്ങള്‍ പങ്കിടുന്ന വലിയ ഗ്രൂപ്പുകളും ചാനലുകളും ബിബിസി കണ്ടെത്തി. ടെലിഗ്രാം നേരിട്ട് ഈ പ്രശ്നത്തിനു പിന്നിലുണ്ടെന്നതിന് തെളിവുകളൊന്നുമില്ലെങ്കിലും വ്യാപകമായി അതു ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നതാണ് വാസ്തവം.

റഷ്യ, ബ്രസീല്‍, കെനിയ മുതല്‍ മലേഷ്യ വരെയുള്ള രാജ്യങ്ങളിലെ 18 ടെലിഗ്രാം ചാനലുകളും 24 ഗ്രൂപ്പുകളും ബിബിസി നിരീക്ഷിച്ചുവരുന്നു. ഇതില്‍ മൊത്തം വരിക്കാരുടെ എണ്ണം ഏകദേശം രണ്ട് ദശലക്ഷമാണ്. വ്യക്തമായ ചിത്രങ്ങളോടൊപ്പം വീടിന്റെ വിലാസങ്ങളും മാതാപിതാക്കളുടെ ഫോണ്‍ നമ്പറുകളും പോലുള്ള വ്യക്തിഗത വിശദാംശങ്ങള്‍ പോലും ഇത്തരം ചിത്രങ്ങളോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവര്‍ കണ്ടെത്തി.

ഗ്രൂപ്പ് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ അംഗങ്ങളോട് മുന്‍ പങ്കാളികളുടെയോ സഹപ്രവര്‍ത്തകരുടെയോ സഹ വിദ്യാര്‍ത്ഥികളുടെയോ ഇത്തരം നഗ്ന/അര്‍ദ്ധനഗ്ന ചിത്രങ്ങള്‍ ഒരു ഓട്ടോമേറ്റഡ് അക്കൗണ്ടിലേക്ക് അയയ്ക്കാന്‍ ആവശ്യപ്പെടുന്നത് കണ്ടുവെന്ന് അവര്‍ വെളിപ്പെടുത്തി. അതിനാല്‍ അയച്ചയാളുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ തന്നെ അവ വ്യാപകമായി പ്രസിദ്ധീകരിക്കാന്‍ കഴിയും.

ലോകമെമ്പാടും അര ബില്യണിലധികം സജീവ ഉപയോക്താക്കളുണ്ടെന്ന് ടെലിഗ്രാം ഇപ്പോള്‍ പറയുന്നു - അത് ട്വിറ്ററിനേക്കാള്‍ കൂടുതലാണ് - സ്വകാര്യതയ്ക്ക് ഊന്നല്‍ നല്‍കുന്നതിനാല്‍ പലരും ഇവിടേക്ക് വരുന്നു. വാട്ട്സ്ആപ്പില്‍ നിന്ന് 2021 ജനുവരിയില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ ടെലിഗ്രാമിലേക്ക് മാറി, ഇത് അതിന്റെ സ്വകാര്യതാ നിബന്ധനകള്‍ മാറ്റി.

മീഡിയ സെന്‍സര്‍ഷിപ്പ് ഉള്ള രാജ്യങ്ങളിലെ ജനാധിപത്യ അനുകൂല പ്രതിഷേധക്കാര്‍ക്കിടയില്‍ ടെലിഗ്രാം വളരെക്കാലമായി ജനപ്രിയമാണ്. ഉപയോക്താക്കള്‍ക്ക് അവരുടെ പേരോ ഫോണ്‍ നമ്പറോ പങ്കിടാതെ തന്നെ പോസ്റ്റ് ചെയ്യാനും 200,000 അംഗങ്ങളുള്ള പൊതു അല്ലെങ്കില്‍ സ്വകാര്യ ഗ്രൂപ്പുകള്‍ സൃഷ്ടിക്കാനും പരിധിയില്ലാത്ത ആളുകള്‍ക്ക് സംപ്രേക്ഷണം ചെയ്യാനാകുന്ന ചാനലുകള്‍ സൃഷ്ടിക്കാനും കഴിയും.

ടെലിഗ്രാമിന്റെ സ്വകാര്യതയ്ക്ക് പേരുകേട്ട 'രഹസ്യ ചാറ്റ്' ഓപ്ഷന്‍ മാത്രമേ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍, സംസാരിക്കുന്ന രണ്ട് ആളുകള്‍ക്ക് മാത്രം സന്ദേശം കാണാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നുള്ളു. സിഗ്‌നല്‍, വാട്ട്സ്ആപ്പ് എന്നിവ പോലുള്ള സുരക്ഷിത ചാറ്റ് ആപ്പുകളിലെ ഡിഫോള്‍ട്ട് ക്രമീകരണമാണിത്. മറ്റ് പ്ലാറ്റ്ഫോമുകളില്‍ നിന്ന് വിലക്കപ്പെട്ടവരുള്‍പ്പെടെ കുറച്ച് നിയന്ത്രണമില്ലാത്ത ഇടം തേടുന്ന ഉപയോക്താക്കളെയും പ്ലാറ്റ്ഫോം ആകര്‍ഷിക്കുന്നു.

'ടെലിഗ്രാമും അതിന്റെ ഉടമയും പറയുന്നതനുസരിച്ച്, അവര്‍ ഉപയോക്താക്കളെ സെന്‍സര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല,' ഡിജിറ്റല്‍ റൈറ്റ്‌സ് ഗ്രൂപ്പായ ആക്‌സസ് നൗവിലെ ടെക് നിയമോപദേശകയായ നതാലിയ ക്രാപിവ പറയുന്നു. എന്നാല്‍ ഗവേഷണം കാണിക്കുന്നത്, ഈ ലൈറ്റ്-ടച്ച് സമീപനം ടെലിഗ്രാമിനെ ചിത്രങ്ങള്‍ ചോര്‍ത്തുന്നതിനും പങ്കിടുന്നതിനുമുള്ള ഒരു സങ്കേതമായി മാറ്റിയിരിക്കുന്നുവെന്നാണ്.

ചിത്രങ്ങള്‍ സമ്മതമില്ലാതെ പങ്കിടുന്നത് കൈകാര്യം ചെയ്യാന്‍ ടെലിഗ്രാമിന് ഒരു പ്രത്യേക നയം ഒന്നും ഇല്ല, എന്നാല്‍ അതിന്റെ സേവന നിബന്ധനകള്‍ 'എല്ലാവര്‍ക്കും കാണാവുന്ന ടെലിഗ്രാം ചാനലുകള്‍, ബോട്ടുകള്‍ മുതലായവയില്‍ നിയമവിരുദ്ധമായ അശ്ലീല ഉള്ളടക്കം പോസ്റ്റ് ചെയ്യരുത്' എന്ന് ഉപയോക്താക്കളെ ഓര്‍മ്മിപ്പിക്കുന്നു. പൊതു-സ്വകാര്യ ഗ്രൂപ്പുകളിലും ഉപയോക്താക്കള്‍ക്ക് അശ്ലീലസാഹിത്യം റിപ്പോര്‍ട്ടുചെയ്യാന്‍ കഴിയുന്ന ചാനലുകളിലും ആപ്പ്-ലെ റിപ്പോര്‍ട്ടിംഗ് ഫീച്ചറും ഇതിലുണ്ട്.

ടെലിഗ്രാം അതിന്റെ നയങ്ങള്‍ എത്രത്തോളം കര്‍ശനമായി നടപ്പിലാക്കിയെന്ന് പരിശോധിക്കാന്‍, ഇന്‍-ആപ്പ് റിപ്പോര്‍ട്ടിംഗ് ഫീച്ചര്‍ വഴി 100 ചിത്രങ്ങള്‍ അശ്ലീലമാണെന്ന് ബിബിസി കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തു. ഈ ഗ്രൂപ്പുകളെ കുറിച്ച് അന്വേഷിക്കുന്നതിനിടയില്‍, കുട്ടികളെ ദുരുപയോഗം ചെയ്യുന്ന വീഡിയോകള്‍ അടങ്ങിയ ഒരു ഫോള്‍ഡര്‍ വാങ്ങാന്‍ തയ്യാറുണ്ടോയെന്ന് റഷ്യയില്‍ നിന്നുള്ള ഒരു അക്കൗണ്ടില്‍ നിന്നും ചോദ്യമുണ്ടായി. ഇതിനിട്ട വിലയാവട്ടെ ഒരു കോഫിയുടെ വിലയേക്കാള്‍ കുറഞ്ഞ വിലയും. അത് ടെലിഗ്രാമിലും മെട്രോപൊളിറ്റന്‍ പോലീസിലും ബിബിസി റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും രണ്ട് മാസത്തിന് ശേഷം പോസ്റ്റും ചാനലും അവിടെ തന്നെ ഉണ്ടായിരുന്നു. തുടര്‍ന്ന് ടെലിഗ്രാം മീഡിയ ടീമിനെ ബന്ധപ്പെട്ടതിന് ശേഷം മാത്രമാണ് അക്കൗണ്ട് നീക്കം ചെയ്തത്.

നഗ്നവീഡിയോകള്‍ കാരണം ആപ്പിള്‍ അതിന്റെ ആപ്പ് സ്റ്റോറില്‍ നിന്ന് ടെലിഗ്രാമിനെ നീക്കം ചെയ്തതിന് ശേഷം, കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങളില്‍ ടെലിഗ്രാം കൂടുതല്‍ സജീവമായ നിലപാട് സ്വീകരിച്ചു. പ്ലാറ്റ്ഫോമില്‍ വ്യാപകമായ ഇസ്ലാമിക് സ്റ്റേറ്റ് ഉള്ളടക്കം ഇല്ലാതാക്കാന്‍ 2019-ല്‍ യൂറോപ്യന്‍ യൂണിയന്‍ ക്രൈം ഏജന്‍സിയായ യൂറോപോളുമായി പ്ലാറ്റ്ഫോം സഹകരിച്ചു. എന്നാല്‍ പുതിയ സംഭവവികാസത്തോട് ഇതുവരെയും ടെലിഗ്രാം പ്രതികരിച്ചിട്ടില്ല.

സെക്സ് വീഡിയോ ചാറ്റിന് സ്കൂൾ വിദ്യാർഥിനികൾ; കെണിയൊരുക്കി ടെലിഗ്രാം ഗ്രൂപ്പുകൾ

സ്കൂൾ വിദ്യാർഥിനികളെ ഉപയോഗിച്ച് സെക്സ് വീഡിയോ ചാറ്റ് ഗ്രൂപ്പുകൾ ടെലിഗ്രാമിൽ സജീവമാണെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പോക്സോ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എറണാകുളത്തെ പ്രമുഖ സ്കൂളിലെ 14 വിദ്യാർഥിനികൾ ഈ ഗ്രൂപ്പിൽ ഉണ്ടെന്നും ഒരു പെൺകുട്ടിയുടെ അമ്മ ഇതിനെതിരെ പരാതി നൽകിയെന്നുമാണ് പുറത്ത് വരുന്ന വിവരം. എന്നാൽ ഇത് സംബന്ധിച്ച് പരാതി ജില്ലയ്ക്ക് പുറത്തുള്ള ഒരു പോലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പെൺകുട്ടികൾ ഉൾപ്പെടുന്ന ഗ്രൂപ്പിലേക്ക് പ്രായമായവരെത്തി സെക്സ് ചാറ്റും നഗ്നത പ്രദർശനവും നടത്തും. പിന്നാലെ വിദ്യാർഥിനികളുമായി സൗഹൃദം സ്ഥാപിച്ച് തങ്ങളുടെ ആവശ്യങ്ങൾക്ക് വിനയോഗിക്കുന്നു എന്നാണ് റിപ്പോർട്ട്. ഇതിന് പിന്നിൽ എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെക്സ് റാക്കറ്റാണെന്നുള്ള ആക്ഷേപവുമുണ്ട്. ഇത് സംബന്ധിച്ച് സംസ്ഥാന ശിശുക്ഷേമ വകുപ്പിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ വകുപ്പ് തല അന്വേഷണം ഉണ്ടായേക്കുമെന്നാണ് സൂചന.

നേരത്തെ ടെലിഗ്രാം ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് പങ്കാളികളെ കൈമാറുന്ന വൈഫ് സ്വാപ്പിങ് വലിയതോതിൽ കേരള പോലീസിന് തലവേദന സൃഷ്ടിച്ചിരന്നു. ഒരാളൊഴികെ മറ്റാരും പരാതിയുമായി എത്താതെ വന്നപ്പോൾ സംഭവത്തിന് പിന്നിൽ സെക്സ് റാക്കറ്റ് ഇല്ല എന്ന് പോലീസിന് അവസാനം പറയേണ്ടി വന്നു. ടെലിഗ്രാം കേന്ദ്രീകരിച്ചുള്ള സൈബർ കുറ്റകൃത്യങ്ങൾ പോലീസ് വലഞ്ഞിരിക്കുകയാണ്. അത് കൃത്യമായി കണ്ടെത്തി തടയിടാനോ നടപടി സ്വീകരിക്കാനോ സംസ്ഥാനത്തെ സൈബർ പോലീസ് വിഭാഗത്തിന് സാധിക്കുന്നില്ല എന്നുള്ള വിമർശനങ്ങളും നിലനിൽക്കുന്നണ്ട്.

വേണ്ടത് ജാഗ്രത
ഫെയ്സ്ബുക്കിലും ടെലഗ്രാമിലും മറ്റും അപരിചിതരുമായി ഇടപെടുമ്പോൾ ഏറെ ജാഗ്രത പുലർത്തണമെന്നു സൈബർ വിഭാഗം മുന്നറിയിപ്പു നൽകുന്നു. അപരിചിതർ നൽകുന്ന വിവരങ്ങൾ, ഫോട്ടോകൾ എന്നിവ കണ്ണടച്ചു വിശ്വസിക്കരുത്. നേരിട്ടോ സുഹൃത്തുകൾ വഴിയോ ചുറ്റുപാടുകൾ മനസിലാക്കാൻ സാഹചര്യമില്ലാത്തവർക്കു വ്യക്തിപരമായ വിവരങ്ങൾ നൽകരുത്. അടുത്തറിയാത്തവരുമായി സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കരുത്. അതിരുവിട്ടുള്ള സംഭാഷണങ്ങൾ, അശ്ലീലഫോട്ടോകൾ എന്നിവ ഒഴിവാക്കണം. കുട്ടികളുടെ ഓൺലൈൻ ഉപയോഗത്തെപ്പറ്റി മാതാപിതാക്കൾക്കു ബോധ്യം വേണം. രക്ഷിതാക്കളെ ബോധവൽക്കരിക്കാൻ അധ്യാപകർ മുൻകൈയെടുക്കണം. ആരോടൊക്കെയാണു കുട്ടി ആശയവിനിമയം നടത്തുന്നതെന്നു ചോദിച്ചറിയാനുള്ള ബന്ധം നിലനിർത്തുക. ദേഷ്യം, നിരാശ, സങ്കടം, ഉറക്കക്കുറവ് എന്നിങ്ങനെ കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റങ്ങൾ ശ്രദ്ധിക്കുക. അനാവശ്യമായ കോളുകളും സന്ദേശങ്ങളും ബ്ലോക്ക് ചെയ്യുക. അപരിചിതർ കാണരുതെന്നു നിർബന്ധമുള്ള ചിത്രങ്ങളും വിഡിയോയും അടുപ്പക്കാർക്കു പോലും ഓൺലൈനിൽ ഷെയർ ചെയ്യരുത്. ഇന്റർനെറ്റിൽ സ്വകാര്യത എന്ന ഒന്നില്ല. അനുവാദം ഇല്ലാതെ ആരുടെയും ചിത്രങ്ങൾ എടുക്കുകയോ ഷെയർ ചെയ്യുകയോ അരുത്, നിങ്ങളുടെ ചിത്രം എടുക്കാൻ മറ്റുള്ളവരെയും അനുവദിക്കരുത്.

കോട്ടയത്ത് പങ്കാളികളെ കൈമാറുന്ന സംഘം പിടിയില്‍; പ്രവര്‍ത്തനം മെസഞ്ചര്‍, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ

കോട്ടയത്ത് പങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍സംഘം പിടിയില്‍. ഏഴു പേരെയാണ് ചങ്ങനാശേരി കറുകച്ചാലില്‍ വച്ച് പൊലീസ് പിടികൂടിയത്. ചങ്ങനാശേരി സ്വദേശിനിയായ യുവതി ഭര്‍ത്താവിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.

കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ചതാണ് സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനമെന്ന് കറുകച്ചാല്‍ പൊലീസ് പറഞ്ഞു. വലിയ കണ്ണികളുള്ള ഈ സംഘം ഫേസ്ബുക്ക് മെസഞ്ചര്‍, ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് സജീവമായത്. കപ്പിള്‍ മീറ്റ് കേരള തുടങ്ങിയ പേരുകളിലുള്ള ഗ്രൂപ്പുകളില്‍ 1000 കണക്കിന് ദമ്പതികളാണ് അംഗങ്ങളായിട്ടുള്ളത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍ അടക്കം സമൂഹത്തിലെ ഉന്നതജീവിത നിലവാരം പുലര്‍ത്തുന്നവരും ഗ്രൂപ്പുകളില്‍ അംഗങ്ങളാണ്. അംഗങ്ങളില്‍ പലരും പണം വാങ്ങിയാണ് ഭാര്യമാരെ കൈമാറുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് സ്ത്രീകളും അടക്കം നിരവധി പേരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഗ്രൂപ്പില്‍ സജീവമായ 30 ഓളം പേര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

ടെലഗ്രാം ജർമനിയിൽ നിരോധിക്കണമെന്ന് ആവശ്യം


പ്രമുഖ മെസ്സേജിങ് ആപ്പായ ടെലഗ്രാം ജർമനിയിൽ നിരോധിക്കണമെന്ന ആവശ്യവുമായി രാഷ്ട്രീയ പ്രവർത്തകൻ ബോറിസ് പിസ്റ്റോറിയസ്. ആപ്പിളിന്‍റെയും ഗൂഗ്ളിന്‍റെയും ആപ്പ് സ്റ്റോറുകളിൽ നിന്നും ടെലഗ്രാം നീക്കം ചെയ്യാൻ ഉത്തരവിടണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. തീവ്രവാദ ഉള്ളടക്കം കണ്ടെത്താൻ സഹായിക്കുന്നതിനുള്ള അഭ്യർത്ഥനകൾ അവഗണിക്കുന്നത് തുടരുകയാണെങ്കിൽ ആപ്പ് നിരോധിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

വാക്സിൻ വിരുദ്ധർക്ക് അവരുടെ ആശയം വ്യാപകമായി പ്രചരിപ്പിക്കാൻ അവസരം നൽകിയതിന് ടെലഗ്രാം ജർമ്മനിയിൽ വിമർശനമേറ്റുവാങ്ങിയിരുന്നു. ആപ്പിലൂടെ വാക്സിനുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും അക്രമത്തിലേക്ക് നയിക്കുന്ന പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

"സർക്കാർ സെൻസർഷിപ്പിന്" വഴങ്ങില്ലെന്ന നിലപാട് സ്വീകരിക്കുന്നതിനാൽ ടെലഗ്രാമിന്, ജർമനിയിലെ ആക്ടിവിസ്റ്റുകൾക്കും പ്രതിഷേധക്കാർക്കും ഇടയിൽ വലിയ പ്രചാരമാണുള്ളത്, പ്രത്യേകിച്ചും 'നുണകളും ഭീഷണികളും ഗൂഢാലോചന സിദ്ധാന്തങ്ങളും' പ്രചരിപ്പിക്കുന്നവരെ അടിച്ചമർത്താനുള്ള സർക്കാർ സമ്മർദ്ദത്തിന് ഫേസ്ബുക്ക് (Facebook) പോലുള്ള പ്ലാറ്റ്‌ഫോമുകൾ വഴങ്ങുന്ന സാഹചര്യത്തിൽ. അതേസമയം, വിഷയത്തിൽ ടെലിഗ്രാം പ്രതികരണം അറിയിച്ചിട്ടില്ല.

മരക്കാറിന്റെ വ്യാജപ്രിന്റ് ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ചു; കാഞ്ഞിരപ്പള്ളി സ്വദേശി അറസ്റ്റിൽ

കഴിഞ്ഞ ദിവസം തിയറ്ററിൽ റിലീസ് ചെയ്ത മോഹൻലാൽ പ്രിയദർശൻ ചിത്രം മരക്കാർ; അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫ് ആണ് അറസ്റ്റിലായത്. ചിത്രത്തിന്റെ വ്യാജപ്രിന്റ് സിനിമ കമ്പനി എന്ന ടെലിഗ്രാം ഗ്രൂപ്പിൽ അപ്ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയുമായിരുന്നു.

പല ഗ്രൂപ്പുകളിലേക്കും സിനിമ അയച്ചു
നല്ല പ്രിന്റ് ആണെന്നും ഓഡിയോ ഹെഡ്സെറ്റ് ഉപയോഗിച്ച് കേൾക്കണമെന്നും പറഞ്ഞ് സിനിമ പല ഗ്രൂപ്പുകളിലേക്ക് അയച്ചു കൊടുത്ത ഇയാളെ സൈബർ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നു രാവിലെ എരുമേലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നാണ് കോട്ടയം എസ്പി ഡി. ശിൽപ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടി കൂടിയത്. മൊബൈൽ കടയുടമയാണ് നസീഫ്.

കൂടുതൽ പേർ അറസ്റ്റിലാകും
മരക്കാർ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കൂടുതൽ ആളുകൾ വരും ദിവസങ്ങളിൽ പിടിയിലാകുമെന്നാണ് സൂചന. ഇവരിൽ പലരും സൈബർ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ചിത്രത്തിന്റെ റിലീസിന് പിന്നാലെയാണ് ചിത്രം ടെലിഗ്രാമിൽ എത്തിയത്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ യൂട്യൂബിലും വന്നിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം ആന്റണി പെരുമ്പാവൂരാണ് നിർമിച്ചത്.

കാബൂളിലെ വൈദ്യുത ലൈൻ സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഐ.എസ് ടെലിഗ്രാം ചാനലുകളിലൂടെ അറിയിച്ചു

telegram
കാബൂൾ: അഫ്ഗാനിസ്താനിൽ വൈദ്യുത ലൈനുകൾ ബോംബിട്ടു തകർത്ത് 45 ലക്ഷത്തോളം പേർ കഴിയുന്ന കാബൂൾ നഗരത്തെ ഇരുട്ടിലാക്കിയതിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഐ.എസ്.-ഖൊരാസൻ ഏറ്റെടുത്തു. വൈദ്യുത ലൈനിനു താഴെ തങ്ങളാണ് ബോംബ് സ്ഥാപിച്ചതെന്ന് ഐ.എസ്. ടെലിഗ്രാം ചാനലുകളിലൂടെ അറിയിച്ചു.

വ്യാഴാഴ്ചയാണ് വൈകീട്ട് ആറോടെയായിരുന്നു കാബൂളിലേക്കും മറ്റുചില പ്രവിശ്യകളിലേക്കും വൈദ്യുതിയെത്തിക്കുന്ന ഹൈ വോൾട്ടേജ് ലൈൻ തകർന്നത്. ഉസ്‌ബെക്കിസ്താൻ, താജിക്കിസ്താൻ രാജ്യങ്ങളിൽനിന്നാണ് അഫ്ഗാൻ വൈദ്യുതി ഇറക്കുമതി ചെയ്യുന്നത്. യു.എസ്. പിന്തുണയുള്ള മുൻ സർക്കാരിനെതിരേ താലിബാൻ നടത്തിയ 20 കൊല്ലംനീണ്ട പോരാട്ടത്തിൽ പതിവായി വൈദ്യുത ലൈനുകൾ ആക്രമിക്കാറുണ്ടായിരുന്നു. താലിബാന്റെ തന്ത്രം അവർക്കുനേരെ തന്നെ പ്രയോഗിക്കുകയാണ് ഇപ്പോൾ ഐ.എസ്. അഫ്ഗാനിസ്താന്റെ നിയന്ത്രണം പിടിച്ചെടുത്ത് മാസങ്ങൾക്ക് ശേഷവും രാജ്യത്ത് ഭരണസ്ഥിരത കൈവരിക്കാൻ താലിബാൻ ബുദ്ധിമുട്ടുന്നതിനിടെയാണ് പുതിയ തിരിച്ചടി. കഴിഞ്ഞയാഴ്ച കാണ്ഡഹാറിലെ ഷിയാപള്ളിക്കുനേരെ ഐ.എസ്. നടത്തിയ ആക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടിരുന്നു.

സ്വർണക്കടത്ത് ആസൂത്രണം 'സി.പി.എം കമ്മിറ്റി' ടെലിഗ്രാം ഗ്രൂപ് വഴി; 29 പ്രതികൾക്കെതിരെ കസ്റ്റംസിന്റെ കുറ്റപത്രം

സ്വർണക്കടത്തിന് പ്രതികൾ ആസൂത്രണം നടത്തിയത് 'സി.പി.എം കമ്മിറ്റി' എന്ന പേരിൽ ഉണ്ടാക്കിയ ടെലിഗ്രാം ഗ്രൂപ് വഴിയെന്ന് കസ്റ്റംസ്. സരിത്, സന്ദീപ് നായർ, റമീസ് എന്നിവരാണ് ഈ ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. റമീസിന്റെ നിർദേശപ്രകാരം സന്ദീപ് നായരാണ് ഗ്രൂപ് ഉണ്ടാക്കിയത്.

സ്വർണക്കടത്ത് ഇടപാടുകളുടെ മുഴുവൻ ചർച്ചകളും ഈ ഗ്രൂപ് വഴിയായിരുന്നു. സരിത് ഉപയോഗിച്ചിരുന്ന ഫോണിൽനിന്ന് ചാറ്റ് വിശദാംശങ്ങൾ ശാസ്ത്രീയ പരിശോധനയിലൂടെ വീണ്ടെടുത്ത് കോടതിക്ക് കൈമാറിയിട്ടുണ്ട്. ഇന്ത്യയിലേക്ക് സ്വർണം കടത്താൻ വ്യാജരേഖകൾ അടക്കം കൈമാറിയത് ഈ ഗ്രൂപ് വഴിയായിരുന്നു. അധിക ചർച്ചകളും മലയാളം വോയ്സ് ചാറ്റിലൂടെയായിരുന്നു.

ചാറ്റിലൂടെ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദുബൈയിലെ ആഡംബര ഹോട്ടലിൽ സ്വർണക്കടത്തിന് ഗൂഢാലോചന നടന്നതായും കസ്റ്റംസ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്വർണക്കടത്തിന് ഉപയോഗിച്ച പല രേഖകളും കൈമാറിയത് ഈ ഗ്രൂപ്പിലൂടെയാണ്. സരിത് തയാറാക്കിയ രേഖകൾ യാഥാർഥ്യമെന്ന നിലയിൽ കാർഗോ അധികൃതർ സ്വീകരിച്ച് സ്വർണം വിട്ടുനൽകാൻ നടപടി സ്വീകരിച്ചതായും കുറ്റപത്രത്തിൽ ആരോപിക്കുന്നുണ്ട്.

റിലീസ് ചെയ്തില്ല, പിടികിട്ടാപ്പുള്ളി ടെലിഗ്രാമില്‍ ചോര്‍ന്നു; വേദനയോടെ സംവിധായകൻ ലൈവിൽ

വെള്ളിയാഴ്ച റിലീസ് പ്രഖ്യാപിച്ചിരുന്ന 'പിടികിട്ടാപ്പുള്ളി'യുടെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍. നവാഗതനായ ജിഷ്ണു ശ്രികണ്ഠന്‍ സംവിധാനം ചെയ്ത ചിത്രം ജിയോ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് ടെലഗ്രാമിലെ ഒട്ടേറെ ഗ്രൂപ്പുകളില്‍ ചിത്രത്തിന്റെ വ്യാജപതിപ്പ് വ്യാപകമായി പ്രചരിക്കുന്നത്. ശ്രീ ഗോകുലം മൂവീസ് നിര്‍മിക്കുന്ന പിടികിട്ടാപ്പുള്ളി ഒരു കോമഡി ത്രില്ലറാണ്. റിലീസ് മുന്‍പേ വ്യാജപതിപ്പിറങ്ങിയ സാഹചര്യത്തില്‍ പരാതി നല്‍കുമെന്ന് സംവിധായകന്‍ ജിഷ്ണു അറിയിച്ചു.

സണ്ണി വെയ്ന്‍, അഹാന കൃഷ്ണ, മെറീന മെക്കിള്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മേജര്‍ രവി, സൈജു കുറുപ്പ്, ബൈജു, ലാലു അലക്‌സ് തുടങ്ങിയവരും അണിചേരുന്നു.

'പിടികിട്ടാപ്പുള്ളി' സംവിധായകന്‍ ജിഷ്‍ണു ശ്രീകണ്ഠന്‍ പറയുന്നു
ജിയോ സിനിമയിലൂടെ സിനിമ റിലീസ് ആവുന്നതിനു മുന്‍പ് ഒരുപാടുപേര്‍ എന്നെ വിളിച്ചു. ഒരു പുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ ഒരുപാട് സന്തോഷം തോന്നേണ്ട അവസരമാണ്. പക്ഷേ എനിക്ക് ഭയങ്കര സങ്കടമാണ് തോന്നിയത്. കാരണം വിളിക്കുന്നവരൊക്കെ എന്നോട് പറഞ്ഞത് പടം ടെലിഗ്രാമിലും ടൊറന്‍റിലും വന്നുകഴിഞ്ഞു എന്നാണ്. 2016 മുതലുള്ള എന്‍റെ പരിശ്രമമാണ് പിടികിട്ടാപ്പുള്ളി എന്ന സിനിമ. ഏകദേശം നാലര വര്‍ഷമായി ഈ സിനിമയ്ക്കുവേണ്ടി ഞാന്‍ എന്രെ ജീവിതം മാറ്റിവച്ചിട്ട്. സിനിമ നല്ലതോ ചീത്തയോ എന്നത് രണ്ടാമത്തെ കാര്യമാണ്. സിനിമ എന്നത് ഒരു ബിസിനസ് ആണ്. എന്നെപ്പോലെ ഒരു തുടക്കക്കാരനെ വിശ്വസിച്ച് പണം മുടക്കിയ ഒരു നിര്‍മ്മാതാവ് ഉണ്ട്. എന്തോ ഭാഗ്യം കൊണ്ടാവും ജിയോ പോലെ ഒരു വലിയ നെറ്റ്‍വര്‍ക്ക് ഈ കൊറോണ കാലത്തും നമ്മുടെ പടം റിലീസ് ചെയ്യാനായി എടുത്തത്.

പക്ഷേ അപ്പോഴും റിലീസിനു മുന്‍പ് ഇത്രയും വലിയ ഒരു പ്ലാറ്റ്ഫോമില്‍നിന്ന് ലീക്ക് ആവുന്ന അവസ്ഥയാണ്. അവരുടെ പ്ലാറ്റ്ഫോമില്‍ ഫ്രീ ആയിട്ടു കിട്ടും, എന്നിട്ടുകൂടി പൈറേറ്റഡ് കോപ്പി കാണാന്‍ ആളുണ്ട് എന്നതാണ് വസ്‍തുത. അതുകൊണ്ട് സംഭവിക്കാന്‍ പോകുന്നത്, സിനിമയുടെ വ്യൂവര്‍ഷിപ്പ് അവരുടെ പ്ലാറ്റ്ഫോമില്‍ കുറയുകയും അതോടുകൂടി മലയാളസിനിമ എന്നത് വിജയം നേടാവുന്ന ഒരു സാധ്യത അല്ലെന്ന് അവര്‍ വിധിയെഴുതുകയും ചെയ്യും.

ഒന്നോ രണ്ടോ ഒടിടി പ്ലാറ്റ്ഫോമുകളുടെ ഔദാര്യത്തിലാണ് മലയാളസിനിമ ഇപ്പോള്‍ നടന്നുപോകുന്നത്. ഇതുകൂടി ആവുമ്പോഴേക്ക് മലയാളസിനിമ എടുക്കാന്‍ ആളുകള്‍ കുറയും. എന്നെപ്പോലെ ഒരുപാട് പുതുമുഖ സംവിധായകരും മറ്റു സാങ്കേതികപ്രവര്‍ത്തകരുമുണ്ട്. അവരുടെയൊക്കെ അവസ്ഥ ഇനി എന്താവും എന്നത് ഒരു ചോദ്യചിഹ്നമാണ്. വളരെ വിഷമത്തോടെ ഇത് പറയേണ്ടിവന്നതില്‍ സങ്കടമുണ്ട്. ടെലിഗ്രാമില്‍ സിനിമ വന്നു എന്നു പറഞ്ഞ് ഇനി ആരും എന്നെ വിളിക്കണ്ട. എന്‍റെ സിനിമയുടെ റിലീസ് ജിയോ സിനിമ എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ്. നല്ല മനസുള്ളവര്‍ അതില്‍ സിനിമ കാണുക. ഞങ്ങളെ പരമാവധി പിന്തുണയ്ക്കുക.നന്ദി.

സാധനം കയ്യിലുണ്ടോ? ടെലഗ്രാമിൽ ചോദ്യം; ന്യൂജെൻ ലഹരികടത്ത്

വിമാനത്താവളത്തിൽ ആളെ തിരിച്ചറിയാൻ ‘സാധനം കയ്യിലുണ്ടോ’ എന്ന കോഡ് നൽകാൻ പറയുന്ന രംഗം മോഹൻലാലും ശ്രീനിവാസനും ‘സിഐഡി’മാരായെത്തിയ ‘അക്കര അക്കര അക്കര’ എന്ന ചിത്രത്തിലുണ്ട്. എന്നാൽ ഇത്തരം കോഡ് ഭാഷകളെല്ലാം പഴങ്കഥകളാക്കുന്ന രീതികളാണ് ലഹരിമരുന്നു കടത്തിലും വിപണനത്തിലും. ടെലഗ്രാം തുടങ്ങിയ മൊബൈൽ ആപ്പുകളിൽ നൽകുന്ന സന്ദേശമനുസരിച്ചാണ് പല ലഹരിമരുന്നു കടത്തുസംഘങ്ങളുടെയും പ്രവർത്തനം. കാരിയർമാർക്കും മറ്റും ഡിജിറ്റലായി പണമെത്തിക്കാൻ പേയ്മെന്റ് ആപ്പുകളും ഉപയോഗിക്കുന്നതായാണ് വിവരം.

ടെലഗ്രാമിൽ ഗ്രൂപ്പ്, ഡിജിറ്റൽ ഇടപാട്
കഞ്ചാവിൽ തുടങ്ങി ഇടത്തരം ലഹരിമരുന്നുകൾക്കു വരെ കൊച്ചി നഗരത്തിലും മറ്റും സജീവമായ ടെലഗ്രാം ഗ്രൂപ്പുകളുണ്ടെന്നാണ് എക്സൈസിന്റെയും മറ്റും കണ്ടെത്തൽ. ചില ഗ്രൂപ്പുകളിൽ രഹസ്യകോഡുകൾ ഉപയോഗിച്ചാകും വിവരം കൈമാറുക. അതേസമയം കൊക്കെയ്ൻ, എംഡിഎംഎ, എൽഎസ്‌ഡി തുടങ്ങിയ വിലയേറിയ ലഹരിമരുന്നുകൾ വ്യക്തികേന്ദ്രീകൃതമായാണ് വിൽപ്പന നടത്തുന്നതെന്നാണ് സ്പെഷൽ ബ്രാഞ്ചിന്റെ കണ്ടെത്തൽ.

ടെലഗ്രാമിലെ ചില ഗ്രൂപ്പുകൾ പൊലീസ് നിരീക്ഷണത്തിലാണെങ്കിലും ഇടനേരത്തേക്ക് മാത്രം ലിങ്കുകളിൽ ‘ലൊക്കേഷൻ’ സൂചിപ്പിച്ച് ഇടുന്ന സ്ഥലങ്ങളിൽ എത്തി ലഹരി കൈമാറി മടങ്ങുന്ന സംഘങ്ങളെ പിടികൂടാൻ ബുദ്ധിമുട്ടുകൾ ഏറെയാണെന്നാണ് സൂചന. കുറിയർ കൈമാറാനെന്ന വ്യാജേന ടെലഗ്രാം ഗ്രൂപ്പിൽ കൈമാറിയ ലൊക്കേഷൻ ലിങ്കിൽ എത്തിയ ചിലരെ പൊലീസ് പിടികൂടിയതോടെ ഈ നീക്കങ്ങൾക്ക് നഗരത്തിൽ അൽപം ശമനം ഉണ്ടായിട്ടുണ്ട്. പുത്തൻ ഡിജിറ്റൽ പേയ്‌മെന്റ് ആപ്പുകളിലൂടെയാണ് പലപ്പോഴും ലഹരിക്കു വേണ്ടിയുള്ള പണംകൈമാറ്റമെന്നാണ് വിവരം. നിരന്തരം മാറിമറിയുന്ന പുതുതലമുറ ആപ്പുകളിലും മറ്റും ഉദ്യോഗസ്ഥർക്കുളള അറിവില്ലായ്മയും ചിലപ്പോഴൊക്കെ അന്വേഷണത്തെ ബാധിക്കുന്നതായും സൂചനയുണ്ട്.

കുറിയർ വഴി കൊച്ചിയിൽനിന്ന് നിരവധി സ്ഥലങ്ങളിലേക്ക് ലഹരിമരുന്ന് എത്തിച്ചതായും ഇന്ത്യയിലെ മറ്റു നഗരങ്ങളിൽനിന്ന് കൊച്ചിയിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നതായും സ്പെഷൽ ബ്രാഞ്ച് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. അൽപകാലത്തേക്ക് കൃത്യമായ വിവരങ്ങൾ കൈമാറാതെ വാടകയ്ക്ക് എടുക്കുന്ന ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചും മറ്റും നടത്തുന്ന ഇത്തരം ഇടപാടുകൾ പിടിവീഴാൻ സമയമാകുന്നതിനിടെ വാടകക്കാർ തന്നെ അപ്രത്യക്ഷമാകുന്ന സ്ഥിതിയുമുണ്ട്.

കൃത്യമായ തിരിച്ചറിയൽ രേഖകൾ കൂടാതെ ഫ്ലാറ്റുകളും മറ്റും വാടകയ്ക്ക് നൽകരുതെന്ന് ഫ്ലാറ്റ് അസോസിയേഷനുകളും മറ്റും നിർബന്ധിക്കാറുണ്ടെങ്കിലും കോവിഡും മറ്റും ഉയർത്തുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടെ വാടകയെങ്കിലും കിട്ടട്ടെ എന്ന മനോഭാവത്തിൽ ചില ഫ്ലാറ്റ് ഉടമകൾ ഇതത്ര കാര്യമാക്കാത്തതാണ് വിഷയം സങ്കീർണമാക്കുന്നത്.
© All Rights Reserved
Made With by InFoTel