@FIFA എന്ന ടെലിഗ്രാം യൂസർനെയിം വിറ്റ് പോയത് 7.6 കോടി രൂപയ്ക്ക്

ടെലിഗ്രാമിൽ @FIFA എന്ന യൂസനെയിം വിറ്റത് ₹76,571,571 രൂപയ്ക്ക്, ഇതോടെ നിലവിൽ ടെലിഗ്രാം പ്ലാറ്റ്ഫോമിൽ വിറ്റ വിലപിടിപ്പുള്ള യൂസർനെയിമുകളിൽ അഞ്ചാം സ്ഥാനം @FIFA സ്വന്തമാക്കി.

കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു ടെലിഗ്രാം ഔദ്യോഗികമായി യൂസർനെയിമുകളുടെ ലേലത്തിനും ബിഡ് അറിയിപ്പുകൾക്കും ഫ്രാഗ്മെന്റ് എന്ന പ്ലാറ്റ്‌ഫോം ലഭ്യമാക്കിയത്.
TON അടിസ്ഥാനമാക്കിയാണ് യൂസർനെയിമുകൾ വിൽക്കുന്നത്. നിലവിൽ @Football എന്ന യൂസനെയിം ഇതിലേറേ തുകയ്ക്ക് ലേലം വിളി നടന്നു കൊണ്ടിരിക്കുകയാണ്, ഇപ്പോൾ 9 കോടി രൂപ കടന്നിരിക്കുന്നു. അതിന്റെ ലേലം ഇന്ന് അവസാനിക്കും

സൗജന്യ ടെലഗ്രാം പ്രീമിയം എന്ന പേരിൽ വ്യാപകമായി തട്ടിപ്പ്

@PremiumChannel (see hyperlink) എന്ന ചാനലിലൂടെയാണ് Users ന്റെ അക്കൗണ്ടുകളിൽ ഹൈജാക്ക് ചെയ്യുകയും അവരിലൂടെ കൂടുതൽ പേരിലേക്ക് ഈ ചാനൽ എത്തിക്കുകയും ചെയ്തിരുന്നത്. നിലവിൽ ഈ ചാനലും, പ്രീമിയം നൽകാം എന്ന വ്യാജ വാഗ്ദാനം നൽകി Login Details എടുക്കുന്ന അവരുടെ ബോട്ടും ടെലഗ്രാം ബ്ലോക്ക് ചെയ്തിട്ടുണ്ട്. നിങ്ങൾ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിൽ Telegram Settings ലെ Devices tg://settings/devices എടുത്ത് പരിചയമില്ലാത്ത ലോഗിനുകൾ ഉടനടി നീക്കം ചെയ്യുക.

ടെലിഗ്രാം യൂസർനെയിമുകളുടെ ലേലം ആരംഭിച്ചു

ടെലിഗ്രാം യൂസർനെയിമുകളുടെ ലേലം ആരംഭിച്ച ബിഡ് അറിയിപ്പുകൾക്കായുള്ള fragment.com പ്ലാറ്റ്‌ഫോമും @fragment ബോട്ടും ലഭ്യമായി. സൈറ്റിൽ ഉപയോക്താക്കൾക്ക് ചെറിയ യൂസർനെയിമുകൾ അടക്കം വാങ്ങാനും വിൽക്കാനും കഴിയും (ഉദാ. @cars, @fifa, @dior).

A മുതൽ H വരെയുള്ള യൂസർനെയിമുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ബാക്കിയുള്ളവ (I മുതൽ Z വരെ) ഒരു വർഷത്തിനുള്ളിൽ ദൃശ്യമാകും. TON അടിസ്ഥാനമാക്കി ഉപയോക്തൃനാമങ്ങൾ NFT ആയി വിൽക്കപ്പെടും. അവ ക്രിപ്‌റ്റോകറൻസി വാലറ്റുകളിൽ സൂക്ഷിക്കുകയും മാർക്കറ്റുകളിലും ഔദ്യോഗിക ടെലിഗ്രാം പ്ലാറ്റ്‌ഫോമിലും വിൽപ്പനയ്‌ക്ക് വെക്കുകയും ചെയ്യാം.

വാട്‌സാപ്പിനെതിരെ ഗുരുതര ആരോപണവുമായി ടെലിഗ്രാം സ്ഥാപകന്‍

വാട്ട്‌സ്ആപ്പ് ഒരിക്കലും ഉപയോഗിക്കരുതെന്ന് ടെലിഗ്രാമിന്‍റെ സ്ഥാപകന്‍റെ ഉപദേശം. നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടുന്നത് ഒഴിവാക്കാന്‍ വാട്ട്സ്ആപ്പ് ഒഴികെ ഏത് സന്ദേശ കൈമാറ്റ ആപ്പും ഉപയോഗിക്കാം എന്നാണ് ടെലഗ്രാം സ്ഥാപകന്‍ പവൽ ഡുറോവ് പറയുന്നത്.

കഴിഞ്ഞയാഴ്ച വാട്ട്‌സ്ആപ്പില്‍ കണ്ടെത്തിയ സുരക്ഷാ പിഴവാണ് പവൽ ഡുറോവിന്‍റെ ഈ വിമര്‍ശനത്തിന്‍റെ അടിസ്ഥാനം. ഒരു ഹാക്കർക്ക് വാട്ട്സ്ആപ്പ് ഉപയോക്താവിന്‍റെ നമ്പറിലേക്ക് വീഡിയോ കോള്‍ ചെയ്ത് അവരുടെ ഫോൺ ഹൈജാക്ക് ചെയ്യാൻ സാധ്യത നല്‍കുന്ന സുരക്ഷ പിഴവാണ് കണ്ടെത്തിയത്. ഇത് പിന്നീട് അപ്ഡേഷനിലൂടെ പരിഹരിച്ചുവെന്നാണ് വാട്ട്സ്ആപ്പ് ഉടമകളായ മെറ്റ പറഞ്ഞത്. പതിമൂന്ന് വര്‍ഷത്തോളമായി അവര്‍ ചാരപ്പണിക്ക് വഴിയൊരുക്കുന്നുവെന്നും പവൽ ഡുറോവ് ആരോപിക്കുന്നു.

"വാട്ട്‌സ്ആപ്പ് വരിക്കാരുടെ ഫോണുകളിലെ എല്ലാ കാര്യങ്ങളിലും ഹാക്കർമാർക്ക് പൂർണ്ണമായ ആക്‌സസ്സ് ( ഉണ്ടായിരിക്കും" എന്ന് പവൽ ഡുറോവ് തന്‍റെ ടെലിഗ്രാം ചാനലില്‍ എഴുതി. "ഓരോ വർഷവും, വാട്ട്സ്ആപ്പിന്‍റെ ഉപയോക്താക്കള്‍ക്ക് പുതിയ പ്രശ്നം ഉണ്ടാക്കുന്ന ബഗ് ഉണ്ടാകുന്നു. നിങ്ങൾ എത്ര സമ്പന്നനാണെങ്കിലും, നിങ്ങളുടെ ഫോണിൽ വാട്ട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ, നിങ്ങളുടെ ഫോണിലെ ഒരു വിവരവും സുരക്ഷിതമല്ല" പവൽ ഡുറോവ് പറഞ്ഞു.

ഗവൺമെന്റുകൾ, നിയമപാലകർ, ഹാക്കർമാർ എന്നിവർക്ക് എൻക്രിപ്ഷനും മറ്റ് സുരക്ഷാ സുരക്ഷാ മാർഗങ്ങളും മറികടക്കാൻ അനുവദിക്കുന്ന പിഴവുകള്‍ അഥവ "ലെയിഡ് ലൂപ്പ്ഹോള്‍" നിരവധിയുണ്ടെന്നാണ് റഷ്യയില്‍ നിന്നും നാടുകടത്തപ്പെട്ട സാങ്കേതിക വിദഗ്ധനായ പവൽ ഡുറോവ് പറയുന്നു. വാട്ട്സ്ആപ്പിന്‍റെ പ്രവർത്തനരീതിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ, വാട്ട്‌സ്ആപ്പ് ഒരിക്കലും സുരക്ഷിതമാകില്ലെന്ന് ദുറോവ് നേരത്തെയും രംഗത്ത് വന്നിട്ടുണ്ട്.

700 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളും പ്രതിദിനം ഏകദേശം 2 ദശലക്ഷം ഉപയോക്താക്കളുടെ തുടർച്ചയായ വർദ്ധനവും ഉള്ള സന്ദേശ ആപ്പായ ടെലിഗ്രാമിന് പിന്നിലെ ബുദ്ധി കേന്ദ്രങ്ങളില്‍ ഒന്നാണ് ദുറോവ്. സ്വകാര്യതയ്ക്ക് ഒന്നാം സ്ഥാനം നൽകുന്നു എന്നാണ് ടെലഗ്രാം അവകാശവാദം. ലോകമെമ്പാടുമുള്ള വാട്ട്‌സ്ആപ്പിന്റെ 2 ബില്യൺ ഉപയോക്താക്കളാണ് ഇപ്പോള്‍ ഉള്ളത്.

കോപ്പി റൈറ്റ് ലംഘനം ടെലഗ്രാം വിവരം കൈമാറണം - ഹൈക്കോടതി

കോപ്പിറൈറ്റ് ലംഘിച്ചവരുടെ വിവരം ടെലഗ്രാം ആപ്പ് വെളിപ്പെടുത്തണമെന്ന് ഡൽഹി ഹൈക്കോടതി. ഇന്ത്യയിലെ നിയമങ്ങൾക്ക് വിധേയമായി ടെലഗ്രാം പ്രവർത്തിക്കണം. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ നിയമലംഘനം നടത്തിയ വരെ സംരക്ഷിക്കരുത്. കോപ്പി റൈറ്റ് ലംഘിച്ച ചാനൽ, അതിനു പിന്നിൽ പ്രവർത്തിക്കുന്നവരുടെ മൊബൈൽ നമ്പർ, ഐപി വിലാസം തുടങ്ങിയ വിശദാംശം മുദ്രവച്ച കവറിൽ കൈമാറണം. ജസ്റ്റിസ് പ്രതിഭ എം സിങ്ങിന്റെ നിർദേശം.

സിനിമയുടെ വ്യാജന്‌ സ്‌പോൺസർമാരായി വാതുവയ്‌പ്‌ വെബ്‌സൈറ്റുകൾ

‘തല്ലുമാല’ വ്യാജ പതിപ്പിന്റെ ടെലിഗ്രാം ലിങ്കിലെ പോസ്റ്റർ
പുതിയ മലയാള ചിത്രങ്ങളുടെ വ്യാജ പ്രിന്റുകളും അവയുടെ ലിങ്കും ടെലിഗ്രാമിലടക്കം പ്രചരിപ്പിക്കുന്നതിന്‌ പണമിറക്കാൻ ഓൺലൈൻ വാതുവയ്‌പ്‌ വെബ്‌സൈറ്റുകൾ. തങ്ങളുടെ പരസ്യം സിനിമയിലൂടെ പ്രചരിപ്പിക്കാൻ വ്യാജപതിപ്പുകൾ ഇറക്കുന്നവർക്ക്‌ ക്രിപ്‌റ്റോ കറൻസിയിൽ പ്രതിഫലം നൽകിയാണ്‌ ഇത്തരം വെബ്‌സൈറ്റുകളുടെ പ്രവർത്തനം. ടെലിഗ്രാമിലും പൈറസി വെബ്‌സൈറ്റുകളിലും വെബ്‌സൈറ്റുകളുടെ വ്യൂഹമായ ടൊറന്റിലുമാണ്‌ ‘വ്യാജൻ’ തകർത്തോടുന്നത്‌.

വിദേശത്തുനിന്ന്‌ പ്രവർത്തിക്കുന്ന രാജ്‌ബെറ്റ്‌, വൺ എക്‌സ്‌ ബെറ്റ്‌ തുടങ്ങിയ വെബ്‌സൈറ്റുകളാണ്‌ പ്രധാനമായും പണമിറക്കുന്നത്‌. ഇവയുടെ പരസ്യവും ലോഗോയും വാട്ടർമാർക്കുമായാണ്‌ മിക്ക വ്യാജ പതിപ്പുകളും ഇറങ്ങുന്നതെന്ന്‌ ആന്റി പൈറസി സർവീസായ ഒബ്‌സ്‌ക്യുറയുടെ പ്രവർത്തകർ പറയുന്നു.
തമിൾ ബ്ലാസ്‌റ്റേഴ്‌സ്‌, വൺ തമിൾ എംവി തുടങ്ങിയ വെസ്‌സൈറ്റുകളിലാണ്‌ സിനിമകൾ പ്രധാനമായും അപ്‌ലോഡ്‌ ചെയ്യുന്നത്‌. ദിവസം എട്ടുലക്ഷത്തോളം സന്ദർശകരാണ്‌ ഇവയ്‌ക്കുള്ളത്‌. ഇതിൽനിന്ന്‌ ഡൗൺലോഡ്‌ ചെയ്യുന്ന പ്രിന്റുകളും അവയുടെ ലിങ്കുമാണ്‌ ടെലിഗ്രാമിൽ എത്തുന്നത്‌.

അടുത്തിടെ തിയറ്ററിൽ റിലീസായ ന്നാ താൻ കേസ്‌ കൊട്‌, തല്ലുമാല തുടങ്ങിയ ചിത്രങ്ങളുടെ വ്യാജ പതിപ്പുകൾ ടെലിഗ്രാമിലും ടൊറന്റ്‌ സൈറ്റുകളിലും പ്രചരിച്ചത്‌ റിലീസ്‌ ചെയ്‌ത്‌ 24 മണിക്കൂറിനകമാണ്‌. വെള്ളിയാഴ്‌ച റിലീസ്‌ ചെയ്‌ത മൈക്കിന്റെ വ്യാജ പതിപ്പും മണിക്കൂറുകൾക്കകം പൈറസി വെബ്‌സൈറ്റുകളിൽ എത്തി.

ടെലിഗ്രാമിൽ പ്രചരിക്കുന്ന ലിങ്കുകൾ ആന്റി പൈറസി സർവീസുകളുടെ സഹായത്തോടെ നീക്കം ചെയ്യുന്നത്‌ സിനിമാമേഖലയിൽ പതിവായിരിക്കുകയാണ്‌. സിനിമയുടെ പ്രചാരണത്തിനൊപ്പം ഇതിനും നിർമാതാക്കൾ പണം മാറ്റിവയ്‌ക്കുന്നു. രണ്ടുമുതൽ മൂന്നുലക്ഷം രൂപവരെ ഇതിന്‌ ചെലവുണ്ട്‌. രണ്ട്‌ ആന്റി പൈറസി സർവീസുകളുടെ സഹായത്തോടെയാണ്‌ ‘തല്ലുമാല’യുടെ വ്യാജ പതിപ്പിന്റെ ലിങ്കുകൾ നീക്കം ചെയ്യുന്നതെന്ന്‌ നിർമാതാവ്‌ ആഷിഖ്‌ ഉസ്‌മാൻ പറഞ്ഞു. വ്യാജ പതിപ്പുകളുടെ ലിങ്കുകൾ പ്രചരിക്കുന്നത്‌ തടയാൻ നടപടിയെടുക്കണമെന്ന്‌ ടെലിഗ്രാമിനോട്‌ കേന്ദ്രസർക്കാർ ആവശ്യപ്പെടണമെന്ന്‌ കേരള ഫിലിം ചേംബർ പ്രസിഡന്റും നിർമാതാവുമായ ജി സുരേഷ്‌കുമാർ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച്‌ ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്‌ ഫിലിം ചേംബർ.



റിലീസായി മണിക്കൂറുകൾക്കുള്ളിൽ അമീർ ഖാൻ ചിത്രം ലാൽ സിങ് ഛദ്ദ ടൊറന്റിലും ടെലിഗ്രാമിലുമെത്തി

നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് ഓഗസ്റ്റ് 11ന് തിയറ്ററുകളിൽ എത്തിയ അമീർ ഖാൻ ചിത്രമാണ് ലാൽ സിങ്ങ് ഛദ്ദ. റിലീസായി ആദ്യ ദിനം തന്നെ മികച്ച അഭിപ്രായം നേടിയെടുത്ത ചിത്രം ഹോളിവുഡ് സിനിമ ഫോറസ്റ്റ് ഗമ്പിന്റെ റീമേക്കാണ്. എന്നാൽ തിയറ്ററുകളിൽ നിന്നും മികച്ച അഭിപ്രായം നേടിയ ചിത്രം ഒരു തിരിച്ചടി നേടിയിരിക്കുകയാണ്. ചിത്രത്തിന്റെ വ്യാജ പതിപ്പ് തമിഴ്റോക്കേഴ്സ് എത്തി. ഇതിന് പിന്നാലെ മറ്റ് ടൊറന്റ് വെബ്സൈറ്റായ മൂവിറൂൾസിലും ഒപ്പം ടെലിഗ്രാമിലും അമീർ ഖാൻ ചിത്രത്തിന്റെ വ്യാജ പതിപ്പെത്തി. അതും എച്ച്ഡി ക്വാളിറ്റിയിലുള്ള ചിത്രത്തിന്റ വ്യാജ പതിപ്പാണ് കണ്ടെത്തിയിരിക്കുന്നത്.

സമാനമായി മറ്റ് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ഭൂൽ ഭൂല്ലയ്യ 2, ജഗ്ജഗ്ഗ് ജീയോ, പുഷ്പ, ബീസ്റ്റ്, 83, ആർആർആർ എന്നീ ചിത്രങ്ങളും സമാനമായി റിലീസായ ദിവസങ്ങളിൽ വ്യാജപതിപ്പ് ടെലിഗ്രാമിലും ടൊറന്റ് വെബ്സൈറ്റുകളിലുമെത്തിയിരുന്നു. കൂടാതെ ഒടിടിയിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ വ്യാജ പതിപ്പും സമാനമായ രീതിയിൽ ടൊറന്റ്, ടെലിഗ്രാം പ്ലാറ്റ്ഫോമുകളിൽ എത്താറുണ്ട്.

ഫോർബ്സ്ന്റെ കണക്കുകൾ അനുസരിച്ചു ടെലഗ്രാമിൻ്റെ പ്രതിമാസ ചെലവ് 355 കോടി രൂപ

ഫോർബ്‌സിന്റെ കണക്കുകൾ അനുസരിച്ച്. നിലവിൽ ടെലഗ്രാമിൻ്റെ പ്രതിവർഷചെലവ് 540 ദശലക്ഷം ഡോളർ, അല്ലെങ്കിൽ പ്രതിമാസം 45 ദശലക്ഷം ഡോളർ ആണ് കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ, ടെലിഗ്രാം പ്രതിമാസം 400-ൽ നിന്ന് 700 ദശലക്ഷം സജീവ ഉപയോക്താക്കളായി വളർന്നു. കൂടാതെ ഒരു ഉപയോക്താവിന്റെ ചെലവ് പ്രതിവർഷം $0.55-ൽ നിന്ന് $0.77 ആയി വർദ്ധിച്ചു.

ടെലിഗ്രാമിന്റെ ചിലവ് നികത്താൻ, 2.5% ഉപയോക്താക്കൾക്ക് ഒരു സബ്‌സ്‌ക്രിപ്‌ഷൻ വാങ്ങിയാൽ മതി, ഒരു ടെലിഗ്രാം ഉറവിടം ഫോർബ്‌സിനോട് പറഞ്ഞു. 3% പേർ ഇത് വാങ്ങുകയാണെങ്കിൽ, കമ്പനിക്ക് ലാഭവും പ്ലാറ്റ്‌ഫോമിന്റെ പ്രവർത്തനക്ഷമതയിലേക്ക് സ്റ്റോറീസ് പോലുള്ള ചെലവേറിയ പുതിയ സേവനങ്ങൾ ചേർക്കാനുള്ള കഴിവും ഉണ്ടായിരിക്കും.

പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷന്റെ വില യുഎസിൽ പ്രതിമാസം 4.99 ഡോളറും റഷ്യയിൽ 449 റുബിളുമാണ് (ഇത് 299 റൂബിളുകൾക്ക് ഒരു പ്രത്യേക ബോട്ട് വഴി വാങ്ങാം). ഒരു സബ്‌സ്‌ക്രിപ്‌ഷന്റെ വില രാജ്യത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു, ശരാശരി $4 ആണ്. 2.5% പ്രേക്ഷകർ ഒരു സബ്‌സ്‌ക്രിപ്‌ഷനായി പണം നൽകിയാൽ (അതായത് 17.5 ദശലക്ഷം ആളുകൾ), ടെലിഗ്രാമിന് പ്രതിമാസം 70 ദശലക്ഷം ഡോളർ ലഭിക്കും.

ഫോർബ്സ് പറയുന്നതനുസരിച്ച്, വർദ്ധിച്ചുവരുന്ന ഉപയോക്താക്കളും സെർവർ ഹാർഡ്‌വെയറിന്റെ വർദ്ധിച്ചുവരുന്ന ചെലവുകളും കണക്കിലെടുക്കുമ്പോൾ ചെലവുകളിൽ ഉണ്ടായ ഈ വർദ്ധനവ് അനിവാര്യം തന്നെ ആയിരുന്നു.

ടെലഗ്രാം അവരുടെ പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാനുകൾ അവതരിപ്പിച്ചു!

ഇന്ന് ഇന്ത്യയിൽ വാട്ട്സ് ആപ്പിന് ശേഷം ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു ആപ്ലികേഷൻ ആണ് ടെലിഗ്രാം. ഒരുപാടു സവിശേഷതകൾ ഉള്ള ഒരു ആപ്ലികേഷൻ ആണ് ടെലിഗ്രാം. അതിൽ എടുത്തു പറയേണ്ടത് സിനിമകളും സീരിസ്സുകളും വളരെ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്തെടുക്കുവാൻ സാധിക്കുന്നു എന്നതാണ്. ഇപ്പോൾ ഇതാ പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ എത്തിയിരിക്കുന്നു എന്നാൽ പുതിയതായി എത്തുന്ന ഫീച്ചറുകൾക്കാണ് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ ഉള്ളത് എന്നാണ് ടെലിഗ്രാമിന്റെ സി ഇ ഓ Pavel Durov വ്യക്തമാക്കിയിരിക്കുന്നത്. അതായത് ഇനി ടെലിഗ്രാമിൽ നിന്നും പെയ്ഡ് ഒൺലി ഫീച്ചറുകൾ എത്തുന്നുണ്ട്. അത്തരത്തിൽ എത്തുന്ന ഫീച്ചറുകൾക്ക് ചാർജ്ജ് ഈടാക്കുന്നതാണ്. 349 രൂപ മുതലാണ് ടെലിഗ്രാമിന്റെ പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ ലഭിക്കുന്നത്

എന്തൊക്കെയാണ് പ്രീമിയം ഫീച്ചറുകൾ?

4 GB Uploads

ടെലഗ്രാം നമുക്ക് unlimited cloud storage ഉം 2 GB വരെയുള്ള single ഫയലുകൾ upload ചെയ്യാനുള്ള സൗകര്യവുമാണ് തരുന്നത്. എന്നാൽ പ്രീമിയം എടുത്തവർക്ക് 4 GB വരെയുള്ള ഫയലുകൾ upload ചെയ്യാൻ കഴിയും. (പ്രീമിയം എടുക്കാത്തവർക്കും ഈ 4 GB വരുന്ന ഫയലുകൾ download ചെയ്യാൻ കഴിയും.)

Faster Downloads

നിലവിൽ ടെലഗ്രാം users ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്നമാണ് slow downloading. പ്രീമിയം സബ്സ്ക്രിപ്ഷൻ എടുക്കുന്നതിലൂടെ fastest possible speed ലഭിക്കും എന്നാണ് ടെലഗ്രാം പറയുന്നത്.

Doubled limits

ടെലഗ്രാമിലെ ഏറെക്കുറെ എല്ലാ limitations ഉം പ്രീമിയം സബ്സ്ക്രിപ്ഷൻ എടുക്കുന്നതിലൂടെ ഇരട്ടിയാക്കി ഉയർത്താം. ജോയിൻ ചെയ്യാവുന്ന പരമാവധി ചാനലുകളുടെ / സൂപ്പർ ഗ്രൂപ്പുകളുടെ എണ്ണം 500 ൽ നിന്ന് 1000 ആയി ഉയരും. 10 നു പകരം 20 ചാറ്റ് ഫോൾഡറുകൾ ഉണ്ടാക്കാം, ഓരോന്നിലും 200 ചാറ്റുകൾ വരെ ചേർക്കാം. ടെലഗ്രാം ആപ്പിൽ നാലാമത് ഒരു ടെലഗ്രാം അക്കൗണ്ട്‌ കൂടി ലോഗിൻ ചെയ്യാം. മെയിൻ ചാറ്റ് ലിസ്റ്റിൽ 10 ചാറ്റുകൾ വരെ പിൻ ചെയ്യാം. 10 സ്റ്റിക്കറുകൾ ഫേവറേറ്റ് ചെയ്യാം, 400 GIF സേവ് ചെയ്തിടാം. 20 പബ്ലിക് ചാനൽ / ഗ്രൂപ്പ് ലിങ്കുകൾ വരെ റിസർവ് ചെയ്യാം. കുറെ കൂടി വലിയ ബയോ with link ചേർക്കാം, വലിയ media captions add ചെയ്യാം...

Voice to Text

വോയ്‌സ് മെസ്സേജുകൾക്ക് അരികിലായി ഒരു transcription ബട്ടൺ ഉണ്ടാവും. ഇതിൽ ക്ലിക്ക് ചെയ്ത് voice കേൾക്കാൻ പറ്റാത്ത അവസരങ്ങളിൽ അതിൽ ഉള്ള കാര്യങ്ങൾ text ആയി വായിക്കാം.

Unique Stickers

ചാറ്റുകൾ കൂടുതൽ ആകർഷകവും expressive ഉം ആക്കാൻ പ്രീമിയം users നു മാത്രമായുള്ള full screen animations ഓടുകൂടിയ സ്റ്റിക്കറുകൾ. ഈ സ്റ്റിക്കറുകൾ non-premium users നും കാണാൻ സാധിക്കും.

Unique Reactions

പ്രീമിയം സബ്സ്ക്രിപ്‌ഷനിലൂടെ 10 ലധികം പുതിയ emojis ഉപയോഗിച്ച് മെസ്സേജുകൾക്ക് react ചെയ്യാൻ സാധിക്കും.

Chat Management

മെയിൻ ചാറ്റ് ലിസ്റ്റിലെ all chats നു പകരം നമുക്ക് ഇഷ്ടമുള്ള ചാറ്റ് ഫോൾഡർ ആദ്യം വരുന്ന രീതിയിൽ സെറ്റ് ചെയ്യാം. പ്രീമിയം എടുത്ത എല്ലാവർക്കും non-contacts ൽ നിന്നുള്ള ചാറ്റുകൾ auto archive ചെയ്യാനുള്ള settings ലഭിക്കും.

Animated Profile Pictures

പ്രീമിയം സബ്സ്ക്രൈബേർസിന്റെ animated profile പിക്ചറുകൾ ടെലഗ്രാമിൽ എല്ലായിടത്തും animated ആയിത്തന്നെ കാണാം. (Non-premium users ന്റേത് പ്രൊഫൈൽ തുറക്കുമ്പോൾ മാത്രമാണ് കാണാൻ കഴിയുക)

Premium Badges

പ്രീമിയം എടുത്തവരുടെ പേരിനൊപ്പം star രൂപത്തിലുള്ള ഒരു സ്പെഷ്യൽ ബാഡ്ജ് കൂടി ഉണ്ടായിരിക്കും.

Premium App Icons

ഹോം സ്ക്രീനിലേക്ക് ആഡ് ചെയ്യാവുന്ന സ്പെഷ്യൽ ആപ്പ് ഐക്കണുകൾ.

No Ads

പബ്ലിക് ചാനലുകളിൽ വരുന്ന ടെലഗ്രാമിന്റെ ഭാഗത്തുനിന്നുള്ള sponsored messages പ്രീമിയം users ന് ഉണ്ടായിരിക്കില്ല.

@PremiumBot വഴിയാണ് ഒരു മാസത്തേക്ക് ₹349 രൂപ നൽകി ടെലഗ്രാമിന്റെ പ്രീമിയം സബ്സ്ക്രിപ്ഷൻ എടുക്കാൻ കഴിയുക.
Play store ൽ നിന്നും install ചെയ്ത ആപ്പ് ആണെങ്കിൽ play store commission ഉൾപ്പെടെ ₹460 ആണ് ചാർജ്ജ്. (Settings > Telegram Premium). Telegram direct apk വേർഷനിൽ ഇത് ₹349 ആണ്.

NB: നിലവിൽ ടെലഗ്രാം നൽകുന്ന സേവനങ്ങൾ എല്ലാം പ്രീമിയം ഇല്ലാതെ തുടർന്നും സൗജന്യമായിത്തന്നെ ലഭിക്കുന്നതാണ്.

Credit: @DeonWrites

ചില പ്രദേശങ്ങളിൽ ടെലിഗ്രാം പ്രീമിയം ലഭ്യമായേക്കില്ല

ടെലഗ്രാമിൻ്റെ API schema യിൽ ചില പ്രദേശങ്ങളെയും വ്യക്തികളെയും ടെലഗ്രാം പ്രീമിയം വാങ്ങുന്നത് തടയാൻ കഴിയുന്ന തരത്തിൽ ഉള്ള flag ഉള്ളതായി തിരിച്ചറിഞ്ഞു.

ടെലിഗ്രാം ഡെസ്ക്ടോപ്പിന്റെ ബീറ്റ പതിപ്പിലെ ചില സ്ട്രിംഗുകളും ഇത്തരം ഒരു സൂചന നൽകുന്നു. ടെലഗ്രാം പ്രീമിയം ലഭ്യമല്ലാത്ത ചില പ്രദേശങ്ങളിൽ ടെലിഗ്രാം പ്രീമിയം പ്രവർത്തനരഹിതമാക്കാൻ ഇത് ഉപയോഗിക്കുമെന്ന് അനുമാനിക്കപ്പെടുന്നു. ഇതിനായി ഉപയോക്താക്കളുടെ പ്രദേശം കണ്ടെത്തുന്നത് മുമ്പത്തെപ്പോലെ ഉപയോക്താവിന്റെ ലിങ്ക് ചെയ്‌ത ഫോൺ നമ്പർ ഏതു രാജ്യത്തിലേത് ആണെന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും.

Source: @tginfo
© All Rights Reserved
Made With by InFoTel