ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ടെലിഗ്രാം, വാട്ട്സ്ആപ്പ് ഉപയോഗിക്കരുതെന്ന് കേന്ദ്ര നിര്‍ദേശം

സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി സംബന്ധമായ വിവരങ്ങള്‍ കൈമാറുന്നതിനായി വാട്‌സ് ആപ്പ് ടെലഗ്രാം പോലുള്ള ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കി. ഇത്തരത്തിലുള്ള ആപ്പുകള്‍ നിയന്ത്രിക്കുന്നത് സ്വകാര്യ വിദേശ സ്ഥാപനങ്ങളാണെന്നാണ് മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്. ഏറ്റവും പുതിയ കമ്യൂണിക്കേഷന്‍ മാര്‍ഗ്ഗരേഖ അനുസരിച്ചാണ് കേന്ദ്രം നിബന്ധന പുറത്തിറക്കിയത്.

ഔദ്യോഗിക വിവരങ്ങള്‍ കൈമാറാനായി സര്‍ക്കാര്‍ ജീവനക്കാര്‍ വാട്ട്‌സ്ആപ്പ്, ടെലഗ്രാം എന്നീ ആപ്പുകള്‍ ഉപയോഗിക്കുന്നതിലെ സുരക്ഷ പ്രശ്‌നങ്ങള്‍ വിവിധ രഹസ്വന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലാണ് കേന്ദ്ര നടപടി. വര്‍ക്ക് ഫ്രം ഹോമില്‍ ഏര്‍പ്പെടുന്ന ജീവനക്കാര്‍ ആശയ വിനിമയത്തിനായി ഇ- ഓഫീസ് ആപ്ലിക്കേഷന്‍ ഉപയോഗിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിക്കുന്നു.

നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റര്‍ നിര്‍മ്മിച്ച വിപിഎന്‍ വഴിയുള്ള ഇ-ഓഫീസിലൂടെ വേണം ജോലി സമയത്ത് പ്രധാന രേഖകള്‍ കൈമാറാന്‍. ഇതില്‍ നിന്നും വ്യത്യസ്തമായി ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഉടനടി നടപടികള്‍ കൈക്കൊള്ളണമെന്നും കേന്ദ്രം മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ഔദ്യോഗിക രേഖകള്‍ ഒരിക്കലും മൊബൈലില്‍ ഫയലുകളായി സൂക്ഷിക്കരുത്. അനൗദ്യോഗികമല്ലാത്ത ഒരു ആപ്പ് വഴിയും അത് കൈമാറരുത്. സ്വകാര്യ ഉടമസ്ഥതയിലുള്ള സെര്‍വറുകളില്‍ സര്‍ക്കാറിന്റെ രേഖകള്‍ എത്തുന്നത് രാജ്യ സുരക്ഷയെ ബാധിക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല, രാജ്യസുരക്ഷ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗങ്ങളില്‍ മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ സ്മാര്‍ട്ട്‌ഫോണോ, സ്മാര്‍ട്ട് വാച്ചോ ഉപയോഗിക്കരുതെന്ന് നിര്‍ദേശമുണ്ട്. വെര്‍ച്വല്‍ അസിസ്റ്റന്റുകളായ ആമസോണ്‍ അലക്‌സ, ഗൂഗിള്‍ ഹോം, ആപ്പിള്‍ ഹോം പോഡ് എന്നിവ തന്ത്ര പ്രധാന ഓഫീസുകളില്‍ ഉപയോഗിക്കുന്നതിനും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.

പണിമുടക്കി ടെലഗ്രാം; ക്ഷമ ചോദിച്ച് ടെലഗ്രാം

സാമൂഹിക മാധ്യമമായ ടെലഗ്രാം കഴിഞ്ഞ രാത്രി പണിമുടക്കി. ഇന്ത്യൻ സമയം ഏകദേശം രാത്രി 8 മണിയോടെയാണ് ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കുന്നതിൽ തടസ്സം നേരിട്ട് തുടങ്ങിയത്. ഇന്ത്യ ഉൾപ്പെടെയുള്ള ഒന്നിലധികം രാജ്യങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾക്ക് ഈ തടസം നേരിട്ടിരുന്നതായാണ് റിപ്പോർട്ട്. ഇൻഡൊനീഷ്യ, ഓസ്‌ട്രേലിയ, മ്യാൻമർ, ബംഗ്ലാദേശ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ജർമ്മനി, യുഎസ്എ പോലെയുള്ള രാജ്യങ്ങൾ അതിൽ ഉൾപ്പെടുന്നു.

ടെലഗ്രാം ഓപ്പൺ ചെയ്യുമ്പോൾ "അപ്‌ഡേറ്റിങ്" അല്ലെങ്കിൽ "കണക്‌റ്റിങ്" എന്ന് മാത്രമാണ് ദൃശ്യമായിരുന്നത്. ഇതേ തുടർന്ന് ലോകമെമ്പാടുമുള്ള നിരവധി ഉപയോക്താക്കൾ ട്വിറ്റർ, ഫെയ്സ്ബുക് ,ഇൻസ്റ്റാഗ്രാം പോലെയുള്ള സാമൂഹിക മാധ്യമങ്ങളിൽ പരാതികൾ ഉന്നയിക്കാൻ തുടങ്ങി. അതിനിടയിൽ ട്വിറ്റർ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു എന്ന തരത്തിലുള്ള വ്യാജ വാർത്തകൾ ട്വിറ്ററിൽ പ്രചരിക്കാൻ തുടങ്ങി.

എന്നാൽ ഏതാണ്ട് രണ്ട് മണിക്കൂറുകൾക്ക് ശേഷം വ്യാജവാർത്തകളെ പിന്തള്ളി ടെലഗ്രാം തന്നെ രംഗത്തെത്തി."കിഴക്കൻ ഏഷ്യ, ഇൻഡൊനീഷ്യ, ഇന്ത്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്ക് ചില സാങ്കേതിക പ്രശ്നങ്ങൾ അനുഭവപ്പെട്ടിരുന്നു ക്ഷമിക്കണം! ഇപ്പോൾ എല്ലാം സാധാരണ നിലയിലായി" എന്ന് ടെലഗ്രാമിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ വ്യക്തമാക്കി.

ഇത് ആദ്യമായല്ല ഒരു സാമൂഹിക മാധ്യമം സേവനങ്ങളിൽ തടസ്സം നേരിടുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഫെയ്സ്ബുക്കും വാട്ട്സാപ്പും മണിക്കൂറുകളോളം തകരാർ നേരിട്ടിരുന്നു.ഡിഎൻഎസ് കോൺഫിഗറേഷൻ അല്ലെങ്കിൽ ഐപി പരിഷ്‌ക്കരണങ്ങൾ പോലുള്ള സാങ്കേതിക തകരാറുകൾ മൂലമാകാം പ്രശ്നം ഉയർന്നതെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഇതേ കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല.

നിയമപരമായ ആവശ്യകതകൾ പാലിക്കാത്ത സാഹചര്യത്തിൽ ജർമ്മനിയിൽ ടെലിഗ്രാം തടഞ്ഞേക്കാം

രാജ്യത്തെ നിയമങ്ങളുടെ ആവശ്യകതകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ ടെലിഗ്രാം മെസഞ്ചറിന്റെ പ്രവർത്തനം പ്രവർത്തന രഹിതമാക്കുന്നതിനെക്കുറിച്ച് ജർമ്മൻ ആഭ്യന്തര മന്ത്രി നാൻസി ഫെസർ മുന്നറിയിപ്പ് നൽകി. പ്രശ്നം കൈകാര്യം ചെയ്യുന്നതിനുള്ള മറ്റ് മാർഗങ്ങൾ പരാജയപ്പെട്ടാൽ അത്തരമൊരു നീക്കം "അവസാന ആശ്രയം" ആയി എടുക്കാം. അതേസമയം, സാഹചര്യം പരിഹരിക്കാൻ ജർമ്മനിക്ക് മാത്രം അവസരമില്ലെന്ന് ഫെസർ കുറിക്കുന്നു, അതിനാൽ ഈ വിഷയത്തിൽ ഒരു പാൻ-യൂറോപ്യൻ തീരുമാനം ആവശ്യമാണ്.

നമ്മൾ എഴുതുന്നത് പോലെ, ജർമ്മൻ നിയമം ലംഘിച്ചതിന് ടെലിഗ്രാമിന് ദശലക്ഷക്കണക്കിന് പിഴകൾ നേരിടേണ്ടിവരുമെന്ന് നേരത്തെ ജർമ്മൻ നീതിന്യായ മന്ത്രി മാർക്കോ ബുഷ്മാൻ മുന്നറിയിപ്പ് നൽകി.

ഡിസംബർ അവസാനം റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രതിനിധി മരിയ സഖരോവ ടെലിഗ്രാമിനെക്കുറിച്ചുള്ള ജർമ്മൻ ഉദ്യോഗസ്ഥരുടെ പ്രസ്താവനകൾ ശ്രദ്ധയിൽപ്പെടുത്തി.

ടെലിഗ്രാം @LivegramBot ഡാറ്റാബേസ് ചോർച്ച

അടുത്തിടെ ജനപ്രിയ ഫീഡ്ബാക്ക് ബോട്ട് ആയ Livegram ഡാറ്റാബേസ് ചോർച്ച റിപ്പോർട്ട് ചെയ്തു. ടെലിഗ്രാം ചാനൽ അഡ്മിനിസ്ട്രേറ്റർമാർക്ക് അജ്ഞാതമായി ഫീഡ്‌ബാക്ക് നൽകുവാൻ ഈ ബോട്ട് ഉപയോഗിക്കുന്നു. ബോട്ടുകളെ സംരക്ഷിക്കാൻ, എല്ലാ ലിങ്കുചെയ്ത എല്ലാ ബോട്ട് ടോക്കണുകളും ടെലിഗ്രാം ടീം അസാധുവാക്കും.

നിങ്ങളുടെ ബോട്ട് മുമ്പത്തെപ്പോലെ പ്രവർത്തിക്കാൻ, @BotFather-ലും @LivegramBot ക്രമീകരണങ്ങളിലും എല്ലാ ലൈവ്‌ഗ്രാം ബോട്ടുകൾക്കുമുള്ള ടോക്കണുകൾ നിങ്ങൾ സ്വമേധയാ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. നിങ്ങൾ ഇത് ചെയ്തില്ലെങ്കിൽ, നിങ്ങളുടെ ബോട്ട് ഉടൻ പ്രവർത്തിക്കുന്നത് നിർത്തും.

ബോട്ട് ഉടമകൾ എന്തുചെയ്യണം:
1. @BotFather തുറക്കുക, /mybots കമാൻഡ് അയയ്ക്കുക.
2. ലിസ്റ്റിൽ നിന്ന് നിങ്ങളുടെ ബോട്ട് തിരഞ്ഞെടുക്കുക.
3. API ടോക്കൺ ടാപ്പ് ചെയ്യുക, തുടർന്ന് നിലവിലെ ടോക്കൺ പിൻവലിക്കുക. അതിനുശേഷം, പുതിയ ടോക്കൺ @LivegramBot-ലേക്ക് അയയ്ക്കുക.

Source: @tginfo

കോട്ടയത്ത് പങ്കാളികളെ കൈമാറുന്ന സംഘം പിടിയില്‍; പ്രവര്‍ത്തനം മെസഞ്ചര്‍, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ

കോട്ടയത്ത് പങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍സംഘം പിടിയില്‍. ഏഴു പേരെയാണ് ചങ്ങനാശേരി കറുകച്ചാലില്‍ വച്ച് പൊലീസ് പിടികൂടിയത്. ചങ്ങനാശേരി സ്വദേശിനിയായ യുവതി ഭര്‍ത്താവിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.

കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ചതാണ് സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനമെന്ന് കറുകച്ചാല്‍ പൊലീസ് പറഞ്ഞു. വലിയ കണ്ണികളുള്ള ഈ സംഘം ഫേസ്ബുക്ക് മെസഞ്ചര്‍, ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് സജീവമായത്. കപ്പിള്‍ മീറ്റ് കേരള തുടങ്ങിയ പേരുകളിലുള്ള ഗ്രൂപ്പുകളില്‍ 1000 കണക്കിന് ദമ്പതികളാണ് അംഗങ്ങളായിട്ടുള്ളത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍ അടക്കം സമൂഹത്തിലെ ഉന്നതജീവിത നിലവാരം പുലര്‍ത്തുന്നവരും ഗ്രൂപ്പുകളില്‍ അംഗങ്ങളാണ്. അംഗങ്ങളില്‍ പലരും പണം വാങ്ങിയാണ് ഭാര്യമാരെ കൈമാറുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് സ്ത്രീകളും അടക്കം നിരവധി പേരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഗ്രൂപ്പില്‍ സജീവമായ 30 ഓളം പേര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

ബുള്ളി ഭായ് മോഡല്‍ വീണ്ടും; ഇത്തവണ ടെലഗ്രാമില്‍

ദില്ലി: ബുള്ളി ഭായ് ആപ്പില്‍ മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങളുടെ ലേലത്തിന് വെച്ച സംഭവത്തില്‍ വിവാദം കടുക്കുന്നതിനിടെ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. ഇത്തവണ ഇരയായിരിക്കുന്നത് ഒരു ഹിന്ദു സ്ത്രീയാണ്. ഇത്തവണ ടെലഗ്രാം ചാനലിലാണ് ഒരു യുവതിയുടെ ചിത്രം ലേലത്തിനെന്ന പേരില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചാണ് ഈ ചിത്രം ഷെയര്‍ ചെയ്തത്. അതേസമയം ഈ ചാനല്‍ ബ്ലോക് ചെയ്തിട്ടുണ്ട്. ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കര്‍ശന നടപടിയെടുക്കുമെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരും, പോലീസുമായി ചേര്‍ന്ന് ശക്തമായ നടപടിക്ക് ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ടെലിഗ്രാം X ഡിസൈൻ മത്സര ഫലങ്ങൾ പ്രഖ്യാപിച്ചു

ടെലിഗ്രാം X-നായി ഉപയോക്താക്കൾക്കിടയിലള്ള വോയ്‌സ്, വീഡിയോ കോളുകളിലും വോയിസ് ചാറ്റുകളിലും പൂർണ്ണമായ ആശയം വികസിപ്പിക്കുക, എന്നതായിരുന്നു മത്സരം.

ലോകമെമ്പാടുമുള്ള 30 മത്സര വിജയികൾ $48,000 പങ്കിട്ടു. ഡിസൈൻ ആശയങ്ങളൊന്നും ഒന്നാം സ്ഥാനത്തിന് ആവശ്യമായ മാനദണ്ഡങ്ങൾ  പാലിക്കാത്തതിനാൽ, ആർക്കും ഒന്നാം സ്ഥാനം ലഭിച്ചില്ല.

വിജയികൾ, അവരുടെ പ്രവൃത്തികൾ, അവാർഡുകൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ മത്സരങ്ങളുടെ ഔദ്യോഗിക ടെലിഗ്രാം ചാനലിൽ കാണാം.

@tginfo

എതിരാളികള്‍ ഇതുവരെ കാണാത്ത കിടിലന്‍ ഫീച്ചറുകൾ അവതരിപ്പിച്ച് ടെലഗ്രാം

സന്ദേശ കൈമാറ്റ ആപ്പ് ടെലിഗ്രാം 2021-ന്റെ അവസാന ദിവസം അവതരിപ്പിച്ചത് ഒരു കൂട്ടം പുതിയ പ്രത്യേകതകളാണ്. ചാറ്റ് ടെക്‌സ്‌റ്റിന്റെ ഭാഗങ്ങൾ മറയ്‌ക്കാനുള്ള രസകരമായ ഫീച്ചറും, മെസേജിന് റീയാക്ഷന്‍ നല്‍കുന്ന ഫീച്ചറും പുതിയ സംവിധാനങ്ങളില്‍ ടെലഗ്രാം അവതരിപ്പിക്കുന്നു. ചാറ്റ് ടെക്‌സ്‌റ്റിന്റെ ഭാഗങ്ങൾ മറയ്‌ക്കാനുള്ള സംവിധാനത്തെ സ്‌പോയിലർ എന്നാണ് പറയുന്നത്. ലഭിക്കുന്ന സന്ദേശങ്ങള്‍ വിവർത്തനം ചെയ്യാന്‍ സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത, ആദ്യമായാണ് ഒരു മെസേജിംഗ് ആപ്പില്‍ ഇത്തരം ഒരു പ്രത്യകത അവതരിപ്പിക്കപ്പെടുന്നത്. വാട്ട്‌സ്ആപ്പ്, സിഗ്നൽ എന്നിവയുൾപ്പെടെ മറ്റേതെങ്കിലും സന്ദേശമയയ്‌ക്കൽ അപ്ലിക്കേഷനിലും സന്ദേശ വിവർത്തന സവിശേഷതയില്ല.

സന്ദേശങ്ങളോട് പ്രതികരിക്കാം
ടെലിഗ്രാം ഉപയോക്താക്കൾക്ക് ഇപ്പോൾ ഇമോജി വഴി സന്ദേശങ്ങളോട് പ്രതികരിക്കാൻ കഴിയുന്നാണ് മെസേജ് റീയാക്ഷന്‍ എന്ന പ്രത്യേകത. ഈ ഫീച്ചർ ഇപ്പോള്‍ തന്നെ ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍, ഐമെസേജ് തുടങ്ങിയ ആപ്പുകളില്‍ ലഭ്യമാണ്. ഇപ്പോള്‍ ഇത് കുറച്ചുകൂടി മോടികൂട്ടി ടെലഗ്രാമില്‍ എത്തുകയാണ്.

"ആനിമേറ്റഡ് ഇമോജികൾ ആദ്യമായി അവതരിപ്പിച്ച മെസേജ് ആപ്പാണ് ടെലിഗ്രാം, ഇത് ഉപയോക്താക്കൾക്ക് ചാറ്റിൽ സ്വയം പ്രകടിപ്പിക്കാൻ വ്യത്യസ്ത വഴികൾ നൽകി. ഇന്ന്, ഈ ഇമോജികളിൽ ചിലത് വികാരങ്ങൾ പങ്കിടാനും സന്ദേശം അയയ്‌ക്കാതെ സംസാരിക്കാനും പ്രതികരണവുമായി വരുന്നു." - ടെലഗ്രാം പുതിയ ഫീച്ചര്‍ അവതരിപ്പിച്ച ശേഷം അറിയിച്ചു.

ഇമോജി ഉപയോഗിച്ച് ഒരു സന്ദേശത്തോട് പ്രതികരിക്കുന്നതിന്, സന്ദേശത്തിൽ ഒരിക്കൽ ടാപ്പ് ചെയ്‌താല്‍ വിവിധ ഇമോജികള്‍ ലഭിക്കും, ഇതില്‍ അയക്കാന്‍ ആഗ്രഹിക്കുന്ന ഇമോജി ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കുക. റിയാക്ഷന്‍ ഫീച്ചര്‍ സ്വകാര്യ ചാറ്റിൽ ഉപയോഗിക്കാം, ഗ്രൂപ്പുകളിലും ചാനലുകളിലും ചെയ്യാം. റിയാക്റ്റ് ഫീച്ചറുകൾ പ്രവർത്തനക്ഷമമാക്കണോ വേണ്ടയോ എന്ന് ഗ്രൂപ്പ് അഡ്മിൻമാർ തീരുമാനിക്കാം.

സ്പോയിലര്‍ ഫീച്ചര്‍
സ്‌പോയിലർ ഫീച്ചർ ഉപയോഗിച്ച്, ടൈപ്പ് ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് അവരുടെ ടെക്‌സ്‌റ്റിന്റെ ഏത് ഭാഗവും തിരഞ്ഞെടുക്കാനും പുതിയ 'സ്‌പോയിലർ' ഫോർമാറ്റിംഗ് തിരഞ്ഞെടുക്കാനും കഴിയും. നിങ്ങൾ സ്‌പോയിലർ ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ, നിങ്ങൾക്ക് സന്ദേശത്തിന്റെ തിരഞ്ഞെടുത്ത ഭാഗങ്ങൾ ചാറ്റിലും ചാറ്റ് ലിസ്റ്റുകളിലും അറിയിപ്പുകളിലും മറയ്‌ക്കാൻ കഴിയും.

ട്രാന്‍സിലേഷന്‍
ഇതുവരെ ഒരു മെസേജിംഗ് ആപ്പും അവതരിപ്പിക്കാത്ത പ്രധാനപ്പെട്ട ഫീച്ചറുകളിൽ സന്ദേശ വിവർത്തനം. ഇപ്പോൾ ഉപയോക്താക്കൾക്ക് ഏത് സന്ദേശവും മറ്റൊരു ഭാഷയിലേക്ക് വിവർത്തനം ചെയ്യാൻ കഴിയും. Settings>Language എന്നതില്‍ ട്രാന്‍സിലേഷന്‍ ഓണാക്കണം.ഇതോടെ ഒരു സന്ദേശം തിരഞ്ഞെടുക്കുമ്പോൾ മെനുവിലേക്ക് ഒരു പുതിയ വിവർത്തന ബട്ടൺ ചേർക്കുന്നു. ടെലിഗ്രാമിനെ പിന്തുണയ്ക്കുന്ന എല്ലാ ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളിലും വിവർത്തനം ലഭ്യമാണ്, എന്നാൽ ഈ ഫീച്ചർ ഉപയോഗിക്കുന്നതിന് ആപ്പിള്‍ ഉപയോക്താക്കൾക്ക് iOS 15+ ആവശ്യമാണ്.

ടെലിഗ്രാം അരക്ഷിതാവസ്ഥയിൽ എന്ന സിഗ്നൽ സ്ഥാപകന്റെ ആരോപണങ്ങളെ പവൽ ദുറോവ് വെല്ലുവിളിച്ചു

അടുത്തിടെ, സിഗ്നൽ സ്ഥാപകൻ, മാത്യു റോസൻഫെൽഡ്, ടെലിഗ്രാം വാട്ട്‌സ്ആപ്പ്, Facebook മെസഞ്ചർ എന്നിവയേക്കാൾ സുരക്ഷിതമല്ല എന്ന് ട്വിറ്ററിൽ  പ്രസ്താവിച്ചു, ഇത് വളരെയധികം തെറ്റിദ്ധാരണകൾ പരത്തുന്ന ഒരു വാദമായി.

തന്റെ ആപ്പിൻ്റെ സുരക്ഷിതത്വം തെളിയിക്കാൻ പാവൽ ദുറോവ് തന്റെ ഇംഗ്ലീഷ് ഭാഷയിലുള്ള ടെലിഗ്രാം ചാനലിൽ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചു.
@tginfo

ടെലിഗ്രാമിൽ ‘മിന്നൽ മുരളി’; വ്യാജനെ തപ്പി ഇറങ്ങിയവര്‍ക്ക് കിട്ടിയത് മായാവി മുതല്‍ ഇട്ടിമാണി വരെ

ടൊവിനോ തോമസ് കേന്ദ്ര കഥപാത്രമാകുന്ന ബേസിൽ ജോസഫിൻ്റെ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളി ഇന്നലെ ഉച്ചയ്‌ക്ക് 1.30നാണ് നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസ് ചെയ്തത്. പതിവ് പോലെ തന്നെ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ചിത്രത്തിൻ്റെ വ്യാജൻ ടെലഗ്രാമിലും വന്നു. എന്നാൽ ഇത്തവണ ചെറിയൊരു ട്വിസ്റ്റുണ്ട്. വ്യാജൻ കാണുന്നവർക്ക് എട്ടിന്റെ പണിയാണ് കിട്ടിയിരിക്കുന്നത്.

മിന്നൽ മുരളി എന്ന പേരിൽ പ്രചരിച്ച ഫയലുകളിൽ മിക്കതും വ്യാജനായിരുന്നു. ഇത്തരം ഫയലുകൾ ഡൗൺലോഡ് ചെയ്ത് നോക്കിയ പലർക്കും കിട്ടയത് ദിലീപ് നായകനായ പറക്കും തളികയും മമ്മൂട്ടിയുടെ മായാവിയുമൊക്കെയാണ്. ബേസിൽ ജോസഫ് തന്നെയാണോ മിന്നൽ മുരളിയുടേതെന്ന പേരിൽ ഇത്തരം ഫയലുകൾ അപ്ലോഡ് ചെയ്തതെന്നാണ് പലരും ചോദിക്കുന്നത്.

അതേസമയം ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബേസിൽ ജോസഫിന്റെ സംവിധാന മികവിനെക്കുറിച്ചും ടൊവിനോയുടെ പ്രകടനത്തെക്കുറിച്ചും സമൂഹ മാധ്യമങ്ങളിൽ മികച്ച അഭിപ്രായങ്ങളാണ് വരുന്നത്. വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു സോമസുന്ദരത്തിന്റെ അഭിനയ മികവും ഏറെ പ്രശംസ നേടുന്നുണ്ട്. സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും സ്റ്റണ്ട് കൊറിയോഗ്രഫിയും മികച്ചു നിൽക്കുന്നു എന്ന് പ്രേക്ഷകർ പറയുന്നു. ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാതിരുന്നതിന്റെ വേദനയും പലരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്.
© All Rights Reserved
Made With by InFoTel