ഭക്ഷണ വിതരണത്തിനുള്ള ഒരു വെബ് ബോട്ടിന്റെ മാതൃക

ആൻഡ്രോയിഡിനുള്ള ടെലിഗ്രാമിന്റെ പൊതു ബീറ്റ പതിപ്പിന്റെ കോഡിൽ, ടെസ്റ്റ് വെബ് ബോട്ടിന്റെ പേര് പരാമർശിച്ചു. ഇതൊരു സാങ്കൽപ്പിക ഭക്ഷണ വിതരണ സേവനമാണ് "ഡർഗർ കിംഗ്".

നേറ്റീവ് @DurgerKingBot ഇന്റർഫേസിൽ, നിങ്ങൾക്ക് കുറച്ച് ക്ലിക്കുകളിലൂടെ ഒരു ഓർഡർ നൽകാം, അതിനൊപ്പം ഒരു കമന്റ് നൽകാം, ടെലിഗ്രാമിൽ സംരക്ഷിച്ചിരിക്കുന്ന പേയ്‌മെന്റ് വിവരങ്ങൾ ഉപയോഗിച്ചോ Google Pay വഴിയോ പണം നൽകാം.

ഇതൊരു ഡെമോ മാത്രമാണ്. വെബ് ബോട്ടുകൾക്കുള്ള സാധ്യമായ ആപ്ലിക്കേഷനുകൾ എണ്ണമറ്റതാണ്, അവയിൽ ചിലത് വിഷയത്തെക്കുറിച്ചുള്ള ഒരു ലേഖനത്തിൽ ഞങ്ങൾ ഇതിനകം എഴുതിയിട്ടുണ്ട്.

ടെലിഗ്രാം വെബ് ബോട്ടുകളിലേക്ക് ഒളിഞ്ഞുനോട്ടം

ടെലിഗ്രാം വെബ് ബോട്ടുകൾ പരീക്ഷിക്കാൻ തുടങ്ങി, അവ ഇൻലൈൻ ബോട്ടുകൾക്ക് സമാനമാണ്, പക്ഷേ ഇപ്പോഴും ചില പ്രധാന വ്യത്യാസങ്ങളുണ്ട്
  • ഒരു ബോട്ട് ബട്ടൺ അമർത്തുന്നത് ടെലിഗ്രാമിനുള്ളിൽ ഒരു മൂന്നാം കക്ഷി വെബ്സൈറ്റ് തുറക്കുന്നു.
  • വെബ്‌സൈറ്റിന് നിങ്ങളുടെ തീമിന്റെ ചില പ്രധാന വർണ്ണങ്ങൾ ലഭിക്കുന്നതിനാൽ ആപ്പിന്റെ ഒരു ഭാഗം പോലെ കാണുന്നതിന് അതിന് പൊരുത്തപ്പെടുത്താനാകും.
  • വെബ് ബോട്ട് അറ്റാച്ച്‌മെന്റ് മെനുവിലേക്ക് പിൻ ചെയ്യാൻ കഴിയും. അവിടെ നിന്ന് നിങ്ങൾ അത് തിരഞ്ഞെടുക്കുമ്പോൾ, ടെലിഗ്രാം നിങ്ങളുടെ നിലവിലെ ചാറ്റ് വിവരങ്ങൾ വെബ്‌സൈറ്റിലേക്ക് കൈമാറുന്നു.
  • അവതാറുകൾ ഹോട്ട്‌ലിങ്കുകളായി വെബ്‌സൈറ്റിലേക്ക് കൈമാറുന്നു.
  • വെബ്‌സൈറ്റിന് ബോട്ടിലേക്ക് 4096 ബൈറ്റുകൾ വരെ ഡാറ്റ കൈമാറാൻ കഴിയും, ഇത് ഒരു റെക്കോർഡാണ്: ഇൻലൈൻ ബട്ടണുകൾക്ക് 64 ബൈറ്റുകൾ വരെ പേലോഡ് വഹിക്കാനാകും.
  • "@bot വഴി" എന്ന അടയാളം ഉപയോഗിച്ച് ഉപയോക്താവിന് വേണ്ടി ഇൻലൈൻ ബോട്ടുകൾക്ക് ലഭ്യമായ അറ്റാച്ച്‌മെന്റ് തരത്തിന്റെ സന്ദേശങ്ങൾ വെബ് ബോട്ടുകൾക്ക് അയയ്ക്കാൻ കഴിയും
  • ഡവലപ്പർമാർ ബോട്ടും വെബ്‌സൈറ്റും തമ്മിലുള്ള ആശയവിനിമയ API സ്വന്തമായി വികസിപ്പിക്കേണ്ടതുണ്ട്.

റഷ്യയിൽ വാട്സ്ആപ്പിനെ മറികടന്ന് ടെലഗ്രാം ഒന്നാമത്

യുക്രെയ്ൻ അധിനിവേശത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച മെറ്റക്ക് തിരിച്ചടിയായി റഷ്യ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും നിരോധിച്ചിരുന്നു. അതേസമയം, മെസ്സേജിങ് ആപ്പായ വാട്സ്ആപ്പിന് രാജ്യത്ത് ഇതുവരെ വിലക്കൊന്നും ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ, റഷ്യയിൽ ഇപ്പോൾ മറ്റൊരു സന്ദേശമയക്കൽ ആപ്പായ ടെലഗ്രാമാണ് തരംഗമാവുന്നത്. വാട്സ്ആപ്പിനെ പിന്നിലാക്കി രാജ്യത്ത് ഇപ്പോൾ ടെലഗ്രാം ഒന്നാമതെത്തിയതായി റഷ്യയുടെ നാല് പ്രധാന ടെലികോം ഓപറേറ്റർമാരിൽ ഒരാളായ മെഗാഫോൺ വ്യക്തമാക്കി.

ഫെബ്രുവരിയിലെ ആദ്യ രണ്ടാഴ്ചകളിൽ മൊബൈൽ ഇന്റർനെറ്റ് ട്രാഫിക്കിൽ 48 ശതമാനമുണ്ടായിരുന്ന ടെലഗ്രാമിന്റെ ഷെയർ മാർച്ചിലെ ആദ്യ രണ്ടാഴ്ചകളിൽ 63 ശതമാനമായി ഉയർന്നതായി മെഗാഫോണിന്റെ കണക്കുകളിൽ പറയുന്നു. എന്നാൽ വാട്‌സ് ആപ്പിന്റെ ഷെയർ 48ൽ നിന്ന് 32 ശതമാനമായി കുറയുകയുകയാണ് ചെയ്തത്. അതേസമയം, ശരാശരി ടെലഗ്രാം ഉപഭോക്താവ് 101 എംബി ഡാറ്റ ആപ്പിൽ ദിനംപ്രതി വിനിയോഗിച്ചപ്പോൾ വാട്‌സ്ആപ്പ് ്യൂസർ 26 എംബി മാത്രമാണ് ഉപയോഗിച്ചത്.

റഷ്യൻ നിർമിത ആപ്പായ ടെലിഗ്രാം ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളിൽ വാട്സ്ആപ്പ് കഴിഞ്ഞാൽ, ഏറ്റവും ജനപ്രീതിയുള്ള മെസ്സേജിങ് ആപ്പാണ്. രണ്ട് ജിബി വരെ സൈസുള്ള ഏത് തരം ഫയലുകളും എളുപ്പം അയക്കാൻ കഴിയുമെന്നതാണ് ടെലിഗ്രാമിനെ വലിയ രീതിയിൽ സ്വീകാര്യമാക്കിയത്.

റഷ്യയിലെ പ്രധാന ന്യൂസ് പ്ലാറ്റ്‌ഫോമുകളിലൊന്ന് കൂടിയാണ് റഷ്യക്കാരനായ പവേൽ ഡുറോവ് സ്ഥാപിച്ച ടെലഗ്രാം. റഷ്യ യുക്രൈനിൽ അധിനിവേശം തുടങ്ങിയ ഫെബ്രുവരി 24 മുതൽ റഷ്യയിൽ ടെലിഗ്രാമിന് വലിയ വളർച്ചയാണ് സ്വന്തമാക്കാനായത്.

ടെലിഗ്രാം തടയാനുള്ള തീരുമാനം ബ്രസീൽ പിൻവലിച്ചു

ബ്രസീൽ സുപ്രീം കോടതിയുടെ തലവൻ അലക്‌സാണ്ടർ ഡി മൊറേസ് രാജ്യത്ത് ടെലിഗ്രാം മെസഞ്ചറിനെ തടയാനുള്ള നേരത്തെ ഒപ്പിട്ട തീരുമാനം റദ്ദാക്കി. മൊറേസ് അത് വിശദീകരിച്ചു ബ്രസീലിൽ ടെലിഗ്രാമിന് തുടർന്നും പ്രവർത്തിക്കാനുള്ള വ്യവസ്ഥകൾ മെസഞ്ചറിന്റെ ഭരണം നിറവേറ്റുന്നു. ഇക്കാര്യത്തിൽ, ലോക്ക് സജ്ജീകരിച്ചിരിക്കുന്നു.

വ്യാജ പ്രചാരണങ്ങളെ നിയന്ത്രിക്കുന്നില്ല; ബ്രസീലില്‍ ടെലിഗ്രാം നിരോധിച്ചു

വ്യാജപ്രചാരണങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മെസേജിങ് അപ്പായ ടെലിഗ്രാം നിരോധിച്ച് ബ്രസീല്‍. തെറ്റായ സന്ദേശങ്ങള്‍ നീക്കം ചെയ്യണമെന്ന നിര്‍ദ്ദേശം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ടെലിഗ്രാം നിരോധിക്കാന്‍ കോടതി ഉത്തരവിട്ടത്. ജഡ്ജി അലക്സാണ്ടര്‍ ഡി മൊറേസ് നിര്‍ദ്ദേശം നല്‍കിയത്.

ബ്രസീലിയന്‍ നിയമത്തോട് ടെലിഗ്രാം കാണിക്കുന്ന അനാദരവും കോടതി ഉത്തരവുകള്‍ പാലിക്കുന്നതില്‍ നിരന്തരമായി പരാജയപ്പെടുന്നതും പൂര്‍ണമായും നിയമവാഴ്ചയ്ക്കെതിരാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.

ഒക്ടോബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും തീവ്ര വലതുപക്ഷക്കാരനായ പ്രസിഡന്റ് ജയര്‍ ബോല്‍സാരോ മത്സരിക്കാനിരിക്കെയാണ് നിരോധനം. ബോല്‍സനാരോ പ്രചാരണത്തിന് പ്രധാനമായും ഉപയോഗിക്കുന്ന മാദ്ധ്യമമാണ് ടെലിഗ്രാം.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ഔദ്യോഗിക ആശയവിനിമയ മാര്‍ഗങ്ങള്‍ ഉപയോഗിച്ചതിനെതിരെ ബോല്‍സനാരോയ്ക്കെതിരെ നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തെറ്റായ പ്രചരണങ്ങള്‍ നടത്തിയതിന് ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ മാധ്യമങ്ങള്‍ പ്രസിഡന്റിന്റെ പല പോസ്റ്റുകളും നീക്കം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം ടെലിഗ്രാം പ്രധാന പ്രചാരണ മാധ്യമം ആയി ഉപയോഗിച്ചത്.

ടെലിഗ്രാം 8.6



  • Download Manager
ഹോം സ്ക്രീനിന്റെ മുകളിലായി search ഐക്കണിന്റെ അടുത്ത് ഒരു കുഞ്ഞു progress bar ഓടുകൂടിയ downloading icon. ഇതിൽ ക്ലിക്ക് ചെയ്താൽ currently downloading & recently downloaded files കാണാം.

  • New Attachment Menu
ഒന്നിലധികം വീഡിയോസോ ഫോട്ടോസോ അയക്കാനായി സെലക്ട് ചെയ്യുമ്പോൾ അത് ചാറ്റിൽ എങ്ങനെ വരും എന്ന് preview കാണാൻ കഴിയും. ഓരോന്നും drag ചെയ്യാനും re-arrange ചെയ്യാനും കഴിയും.

  • Semi-Transparent Interface on Android
iOS ലെ പോലെ dark mode ൽ ടെലഗ്രാമിന്റെ പാനലും chat header ഉം semi-transparent ആയിരിക്കും. സ്ക്രോൾ ചെയ്യുമ്പോൾ ചാറ്റിലെ media & stickers ന്റെ നിറങ്ങൾ അനുസരിച്ച് ഇതിൽ അനിമേഷൻ കാണാം.

  • Redesigned Login Flow
ലോഗിൻ പേജിലെ സ്മൂത്ത്‌ ആയ അനിമേഷനുകൾ.

  • Phone Number Links
t.me/username ലിങ്കുകൾ പോലെ യൂസർ നേമിനു പകരം ഫോൺ നമ്പർ ഉപയോഗിക്കാനുള്ള സൗകര്യം.
Example: t.me/+919876543210
(Settings ലെ ഫോൺ നമ്പർ പ്രൈവസിയെ അനുസരിച്ചാവും ഇതിന്റെ ഉപയോഗം.)

  • Live Streaming With Other Apps
OBS Studio പോലുള്ള സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ടെലെഗ്രാമിൽ Live Stream ചെയ്യാൻ കഴിയും. ടെലഗ്രാം ചാനലുകൾ ഇങ്ങനെ ഒരു പ്രൊഫഷണൽ ടീവി ചാനലിന്റെ ലെവലിലേക്ക് ഉയർത്താനാവും.

  • New t.me Pages
ടെലഗ്രാമിലെ പബ്ലിക് ചാനലുകളുടെ (Example: https://t.me/durov) ലിങ്ക് ഉപയോഗിച്ച് ടെലഗ്രാമിൽ അക്കൗണ്ട് ഇല്ലാത്തവർക്ക് പോലും ഒരു വെബ് ബ്രൗസറിന്റെ സഹായത്തോടെ ചാനൽ പോസ്റ്റുകൾ കാണാൻ കഴിയും.

പുട്ടിൻ ഡേറ്റ ചോദിച്ചു; പണി നോക്കാൻ പറഞ്ഞെന്ന് ടെലിഗ്രാം സ്ഥാപകൻ

ഒൻപതു വർഷം മുൻപ് യുക്രെയ്ൻ പൗരൻമാരുടെ ഡേറ്റ റഷ്യൻ സർക്കാർ ഏജൻസികൾക്കു കൊടുക്കാതെ സംരക്ഷിച്ചെന്ന് ടെലിഗ്രാം സിഇഒ പാവേൽ ഡുറോവ്. റഷ്യയിലെ സെന്റ്പീറ്റേഴ്സ് ബർഗ് നഗരത്തിൽ ജനിച്ച ഡുറോവ് വികെ എന്ന പേരിൽ വൻവിജയമായ, ഫെയ്സ്ബുക്കിനു തത്തുല്യമായ ഒരു സമൂഹമാധ്യമം 2006ൽ തന്റെ 21ാം വയസ്സിൽ തുടങ്ങിയിരുന്നു. 2011 മുതൽ റഷ്യൻ സർക്കാരുമായി ഉരസലിലാണ് ‍ഡുറോവ്. രാഷ്ട്രീയ സമ്മർദങ്ങൾ മൂലം 2014ൽ ഡുറോവ് വികെ വിട്ടിരുന്നു.
പിൽക്കാലത്ത് ഡുറോവ് റഷ്യ വിടുകയും കരീബിയൻ രാജ്യമായ സെന്റ് കിറ്റ്സ് ആൻഡ് നേവിസിൽ പൗരത്വം എടുക്കുകയും ചെയ്തു. ലോകപ്രശസ്തമായ മെസേജിങ് ആപ്പായ ടെലിഗ്രാമിന് ഡുറോവ് തുടക്കമിട്ടതും അക്കാലത്താണ്. ബെർലിനായിരുന്നു കമ്പനിയുടെ ആദ്യ ആസ്ഥാനം. തുടർന്ന് ദുബായിലേക്ക് മാറ്റി. ഇപ്പോൾ ഫ്രഞ്ച് പൗരത്വമുണ്ടെങ്കിലും ഡുറോവ് ദുബായിലാണു താമസിക്കുന്നത്.

2010 മുതലാണ് ഡുറോവിന് തന്റെ ആദ്യ കമ്പനിയായ വികെയിൽ പിടി അയഞ്ഞുതുടങ്ങിയത്. അക്കാലത്ത് യുക്രെയ്ൻ ഭരിച്ചിരുന്നു കടുത്ത റഷ്യ അനുകൂലി നേതാവായ വിക്ടർ യാനുകോവിച്ചിനെ എതിർക്കുന്നവരുടെ ഡേറ്റയാണ് റഷ്യൻ ഇന്റലിജൻസ് സംഘടനായ എഫ്എസ്ബി ചോദിച്ചതെന്നും ഇതു കൊടുക്കാൻ താൻ വിസമ്മതിച്ചെന്നും ഡുറോവ് പറയുന്നു. എന്നാൽ ഇതിനു വഴങ്ങാതിരുന്നതോടെ താൻ പുറത്തുപോകാൻ നിർബന്ധിതനാകുകയായിരുന്നെന്നും ഡുറോവ് ആരോപിച്ചിരുന്നു. എഫ്എസ്ബി ഡേറ്റ ചോദിക്കുന്ന സ്ക്രീൻഷോട്ടുകളും പോയി പണിനോക്കിക്കോ എന്ന രീതിയിലുള്ള ഉത്തരവും ഡുറോവ് അന്ന് വികെയിൽ പോസ്റ്റു ചെയ്തിരുന്നു. പുട്ടിൻ വിരുദ്ധമായ പോസ്റ്റുകളും മറ്റും വികെയിൽ നിന്നു മാറ്റാനും അന്നു ഡുറോവ് സമ്മതിച്ചില്ല.
പിന്നീട് വ്ലാഡിമിർ പുട്ടിന് മേധാവിത്വമുള്ള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സമൂഹമാധ്യമമായി വികെ മാറി. ഇന്നും റഷ്യയിലെ ഏറ്റവും ഉപയോക്താക്കളുള്ള സമൂഹമാധ്യമം ഇതുതന്നെയാണ്. ഡുറോവും റഷ്യയും തമ്മിലുള്ള ഉരസൽ വീണ്ടും തുടർന്നിരുന്നു. 2018ൽ ടെലിഗ്രാം നിരോധിക്കാനായി റഷ്യ വലിയ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ വിഫലമായതിനെത്തുടർന്ന് 2020ൽ ഈ ശ്രമം ഉപേക്ഷിച്ചു. വാട്സാപ്പിനു ശേഷം റഷ്യയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള മെസേജിങ് ആപ്പ് ടെലിഗ്രാമാണ്. 3.8 കോടി ആളുകൾ ഇന്ന് ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട്.

റഷ്യൻ യുദ്ധം തുടങ്ങിയ ശേഷം വാർത്തകൾ പ്രചരിക്കുന്നതിൽ ടെലിഗ്രാമിന് ഒരു നിർണായക പങ്കുണ്ടെന്നാണ് രാജ്യാന്തര വിദഗ്ധർ പറയുന്നത്. ഒട്ടേറെ തെറ്റായ വാർത്തകളും വ്യാജവാർത്തകളും കരുതിക്കൂട്ടിയുള്ള പ്രചാരണങ്ങളും ടെലിഗ്രാമിലൂടെ പ്രചരിക്കുന്നുണ്ടെന്നും ആരോപണമുണ്ട്. യുക്രെയ്നിലും വളരെ വ്യാപകമായി ടെലിഗ്രാം ഉപയോഗിക്കപ്പെടുന്നു. യുക്രെയ്ൻ സർക്കാരും പല വിവരങ്ങളും അപ്ഡേറ്റുകളും ടെലിഗ്രാം വഴിയാണു നൽകുന്നത്.

റഷ്യയിലാണു ജനിച്ചതെങ്കിലും അമ്മവഴി താൻ യുക്രെയ്ൻകാരനാണെന്നും ഡുറോവ് പറഞ്ഞു. കീവിൽ നിന്നാണത്രേ അദ്ദേഹത്തിന്റെ അമ്മയുടെ കുടുംബം. യുക്രെയ്നിൽ ഇപ്പോഴും ഡുറോവിനു ബന്ധുക്കളുമുണ്ട്.

സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ ടെലിഗ്രാമില്‍ വ്യാപകമായി പങ്കിടുന്നിടുന്നതായി പരാതി

സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ ടെലിഗ്രാമില്‍ (Telegram) വ്യാപകമായി പങ്കിടുന്നിടുന്നതായി പരാതി. ലോകവ്യാപകമായി ഇത്തരത്തില്‍ ആയിരക്കണക്കിനു സ്ത്രീകളുടെ ചിത്രമാണ് ചോര്‍ന്നിരിക്കുന്നത് (women's nudes are shared). ഇത്തരത്തില്‍ ഷെയര്‍ ചെയ്യപ്പെടുന്ന ചിത്രങ്ങള്‍ ഉപയോഗിച്ച് ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് പ്രൊഫൈലുകള്‍ ഉണ്ടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. വളരെ പ്രിയപ്പെട്ടയാളുമായുള്ള സാറ (യഥാര്‍ത്ഥ പേരല്ല)യുടെ ചിത്രം ടെലിഗ്രാമില്‍ 18,000 ഫോളോവേഴ്സുള്ള ഒരു ഗ്രൂപ്പില്‍ ചോര്‍ന്നതായി കണ്ടെത്തി. ക്യൂബയിലെ (Quba) ഹവാനയിലെ അവളുടെ അയല്‍പക്കത്തുള്ള പലരും അതോടെ അവളൊരു വ്യേശയാണെന്നു തെറ്റിദ്ധരിച്ചു. അതോടെ, തെരുവിലെ അപരിചിതരെ അവള്‍ ഇപ്പോള്‍ ഭയപ്പെടുന്നു - ബിബിസി (BBC) അന്വേഷണ റിപ്പോര്‍ട്ടില്‍ ഈ കാര്യം പറയുന്നു.

ഈ വിഷയത്തില്‍ സാറ തനിച്ചല്ല. മാസങ്ങള്‍ നീണ്ട ബിബിസിയുടെ അന്വേഷണത്തില്‍, 20 രാജ്യങ്ങളിലെയെങ്കിലും സ്ത്രീകളുടെ രഹസ്യമായി ചിത്രീകരിക്കപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ആയിരക്കണക്കിന് ചിത്രങ്ങള്‍ പങ്കിടുന്ന വലിയ ഗ്രൂപ്പുകളും ചാനലുകളും ബിബിസി കണ്ടെത്തി. ടെലിഗ്രാം നേരിട്ട് ഈ പ്രശ്നത്തിനു പിന്നിലുണ്ടെന്നതിന് തെളിവുകളൊന്നുമില്ലെങ്കിലും വ്യാപകമായി അതു ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നതാണ് വാസ്തവം.

റഷ്യ, ബ്രസീല്‍, കെനിയ മുതല്‍ മലേഷ്യ വരെയുള്ള രാജ്യങ്ങളിലെ 18 ടെലിഗ്രാം ചാനലുകളും 24 ഗ്രൂപ്പുകളും ബിബിസി നിരീക്ഷിച്ചുവരുന്നു. ഇതില്‍ മൊത്തം വരിക്കാരുടെ എണ്ണം ഏകദേശം രണ്ട് ദശലക്ഷമാണ്. വ്യക്തമായ ചിത്രങ്ങളോടൊപ്പം വീടിന്റെ വിലാസങ്ങളും മാതാപിതാക്കളുടെ ഫോണ്‍ നമ്പറുകളും പോലുള്ള വ്യക്തിഗത വിശദാംശങ്ങള്‍ പോലും ഇത്തരം ചിത്രങ്ങളോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവര്‍ കണ്ടെത്തി.

ഗ്രൂപ്പ് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ അംഗങ്ങളോട് മുന്‍ പങ്കാളികളുടെയോ സഹപ്രവര്‍ത്തകരുടെയോ സഹ വിദ്യാര്‍ത്ഥികളുടെയോ ഇത്തരം നഗ്ന/അര്‍ദ്ധനഗ്ന ചിത്രങ്ങള്‍ ഒരു ഓട്ടോമേറ്റഡ് അക്കൗണ്ടിലേക്ക് അയയ്ക്കാന്‍ ആവശ്യപ്പെടുന്നത് കണ്ടുവെന്ന് അവര്‍ വെളിപ്പെടുത്തി. അതിനാല്‍ അയച്ചയാളുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ തന്നെ അവ വ്യാപകമായി പ്രസിദ്ധീകരിക്കാന്‍ കഴിയും.

ലോകമെമ്പാടും അര ബില്യണിലധികം സജീവ ഉപയോക്താക്കളുണ്ടെന്ന് ടെലിഗ്രാം ഇപ്പോള്‍ പറയുന്നു - അത് ട്വിറ്ററിനേക്കാള്‍ കൂടുതലാണ് - സ്വകാര്യതയ്ക്ക് ഊന്നല്‍ നല്‍കുന്നതിനാല്‍ പലരും ഇവിടേക്ക് വരുന്നു. വാട്ട്സ്ആപ്പില്‍ നിന്ന് 2021 ജനുവരിയില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ ടെലിഗ്രാമിലേക്ക് മാറി, ഇത് അതിന്റെ സ്വകാര്യതാ നിബന്ധനകള്‍ മാറ്റി.

മീഡിയ സെന്‍സര്‍ഷിപ്പ് ഉള്ള രാജ്യങ്ങളിലെ ജനാധിപത്യ അനുകൂല പ്രതിഷേധക്കാര്‍ക്കിടയില്‍ ടെലിഗ്രാം വളരെക്കാലമായി ജനപ്രിയമാണ്. ഉപയോക്താക്കള്‍ക്ക് അവരുടെ പേരോ ഫോണ്‍ നമ്പറോ പങ്കിടാതെ തന്നെ പോസ്റ്റ് ചെയ്യാനും 200,000 അംഗങ്ങളുള്ള പൊതു അല്ലെങ്കില്‍ സ്വകാര്യ ഗ്രൂപ്പുകള്‍ സൃഷ്ടിക്കാനും പരിധിയില്ലാത്ത ആളുകള്‍ക്ക് സംപ്രേക്ഷണം ചെയ്യാനാകുന്ന ചാനലുകള്‍ സൃഷ്ടിക്കാനും കഴിയും.

ടെലിഗ്രാമിന്റെ സ്വകാര്യതയ്ക്ക് പേരുകേട്ട 'രഹസ്യ ചാറ്റ്' ഓപ്ഷന്‍ മാത്രമേ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍, സംസാരിക്കുന്ന രണ്ട് ആളുകള്‍ക്ക് മാത്രം സന്ദേശം കാണാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നുള്ളു. സിഗ്‌നല്‍, വാട്ട്സ്ആപ്പ് എന്നിവ പോലുള്ള സുരക്ഷിത ചാറ്റ് ആപ്പുകളിലെ ഡിഫോള്‍ട്ട് ക്രമീകരണമാണിത്. മറ്റ് പ്ലാറ്റ്ഫോമുകളില്‍ നിന്ന് വിലക്കപ്പെട്ടവരുള്‍പ്പെടെ കുറച്ച് നിയന്ത്രണമില്ലാത്ത ഇടം തേടുന്ന ഉപയോക്താക്കളെയും പ്ലാറ്റ്ഫോം ആകര്‍ഷിക്കുന്നു.

'ടെലിഗ്രാമും അതിന്റെ ഉടമയും പറയുന്നതനുസരിച്ച്, അവര്‍ ഉപയോക്താക്കളെ സെന്‍സര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല,' ഡിജിറ്റല്‍ റൈറ്റ്‌സ് ഗ്രൂപ്പായ ആക്‌സസ് നൗവിലെ ടെക് നിയമോപദേശകയായ നതാലിയ ക്രാപിവ പറയുന്നു. എന്നാല്‍ ഗവേഷണം കാണിക്കുന്നത്, ഈ ലൈറ്റ്-ടച്ച് സമീപനം ടെലിഗ്രാമിനെ ചിത്രങ്ങള്‍ ചോര്‍ത്തുന്നതിനും പങ്കിടുന്നതിനുമുള്ള ഒരു സങ്കേതമായി മാറ്റിയിരിക്കുന്നുവെന്നാണ്.

ചിത്രങ്ങള്‍ സമ്മതമില്ലാതെ പങ്കിടുന്നത് കൈകാര്യം ചെയ്യാന്‍ ടെലിഗ്രാമിന് ഒരു പ്രത്യേക നയം ഒന്നും ഇല്ല, എന്നാല്‍ അതിന്റെ സേവന നിബന്ധനകള്‍ 'എല്ലാവര്‍ക്കും കാണാവുന്ന ടെലിഗ്രാം ചാനലുകള്‍, ബോട്ടുകള്‍ മുതലായവയില്‍ നിയമവിരുദ്ധമായ അശ്ലീല ഉള്ളടക്കം പോസ്റ്റ് ചെയ്യരുത്' എന്ന് ഉപയോക്താക്കളെ ഓര്‍മ്മിപ്പിക്കുന്നു. പൊതു-സ്വകാര്യ ഗ്രൂപ്പുകളിലും ഉപയോക്താക്കള്‍ക്ക് അശ്ലീലസാഹിത്യം റിപ്പോര്‍ട്ടുചെയ്യാന്‍ കഴിയുന്ന ചാനലുകളിലും ആപ്പ്-ലെ റിപ്പോര്‍ട്ടിംഗ് ഫീച്ചറും ഇതിലുണ്ട്.

ടെലിഗ്രാം അതിന്റെ നയങ്ങള്‍ എത്രത്തോളം കര്‍ശനമായി നടപ്പിലാക്കിയെന്ന് പരിശോധിക്കാന്‍, ഇന്‍-ആപ്പ് റിപ്പോര്‍ട്ടിംഗ് ഫീച്ചര്‍ വഴി 100 ചിത്രങ്ങള്‍ അശ്ലീലമാണെന്ന് ബിബിസി കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തു. ഈ ഗ്രൂപ്പുകളെ കുറിച്ച് അന്വേഷിക്കുന്നതിനിടയില്‍, കുട്ടികളെ ദുരുപയോഗം ചെയ്യുന്ന വീഡിയോകള്‍ അടങ്ങിയ ഒരു ഫോള്‍ഡര്‍ വാങ്ങാന്‍ തയ്യാറുണ്ടോയെന്ന് റഷ്യയില്‍ നിന്നുള്ള ഒരു അക്കൗണ്ടില്‍ നിന്നും ചോദ്യമുണ്ടായി. ഇതിനിട്ട വിലയാവട്ടെ ഒരു കോഫിയുടെ വിലയേക്കാള്‍ കുറഞ്ഞ വിലയും. അത് ടെലിഗ്രാമിലും മെട്രോപൊളിറ്റന്‍ പോലീസിലും ബിബിസി റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും രണ്ട് മാസത്തിന് ശേഷം പോസ്റ്റും ചാനലും അവിടെ തന്നെ ഉണ്ടായിരുന്നു. തുടര്‍ന്ന് ടെലിഗ്രാം മീഡിയ ടീമിനെ ബന്ധപ്പെട്ടതിന് ശേഷം മാത്രമാണ് അക്കൗണ്ട് നീക്കം ചെയ്തത്.

നഗ്നവീഡിയോകള്‍ കാരണം ആപ്പിള്‍ അതിന്റെ ആപ്പ് സ്റ്റോറില്‍ നിന്ന് ടെലിഗ്രാമിനെ നീക്കം ചെയ്തതിന് ശേഷം, കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങളില്‍ ടെലിഗ്രാം കൂടുതല്‍ സജീവമായ നിലപാട് സ്വീകരിച്ചു. പ്ലാറ്റ്ഫോമില്‍ വ്യാപകമായ ഇസ്ലാമിക് സ്റ്റേറ്റ് ഉള്ളടക്കം ഇല്ലാതാക്കാന്‍ 2019-ല്‍ യൂറോപ്യന്‍ യൂണിയന്‍ ക്രൈം ഏജന്‍സിയായ യൂറോപോളുമായി പ്ലാറ്റ്ഫോം സഹകരിച്ചു. എന്നാല്‍ പുതിയ സംഭവവികാസത്തോട് ഇതുവരെയും ടെലിഗ്രാം പ്രതികരിച്ചിട്ടില്ല.

സെക്സ് വീഡിയോ ചാറ്റിന് സ്കൂൾ വിദ്യാർഥിനികൾ; കെണിയൊരുക്കി ടെലിഗ്രാം ഗ്രൂപ്പുകൾ

സ്കൂൾ വിദ്യാർഥിനികളെ ഉപയോഗിച്ച് സെക്സ് വീഡിയോ ചാറ്റ് ഗ്രൂപ്പുകൾ ടെലിഗ്രാമിൽ സജീവമാണെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പോക്സോ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എറണാകുളത്തെ പ്രമുഖ സ്കൂളിലെ 14 വിദ്യാർഥിനികൾ ഈ ഗ്രൂപ്പിൽ ഉണ്ടെന്നും ഒരു പെൺകുട്ടിയുടെ അമ്മ ഇതിനെതിരെ പരാതി നൽകിയെന്നുമാണ് പുറത്ത് വരുന്ന വിവരം. എന്നാൽ ഇത് സംബന്ധിച്ച് പരാതി ജില്ലയ്ക്ക് പുറത്തുള്ള ഒരു പോലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പെൺകുട്ടികൾ ഉൾപ്പെടുന്ന ഗ്രൂപ്പിലേക്ക് പ്രായമായവരെത്തി സെക്സ് ചാറ്റും നഗ്നത പ്രദർശനവും നടത്തും. പിന്നാലെ വിദ്യാർഥിനികളുമായി സൗഹൃദം സ്ഥാപിച്ച് തങ്ങളുടെ ആവശ്യങ്ങൾക്ക് വിനയോഗിക്കുന്നു എന്നാണ് റിപ്പോർട്ട്. ഇതിന് പിന്നിൽ എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെക്സ് റാക്കറ്റാണെന്നുള്ള ആക്ഷേപവുമുണ്ട്. ഇത് സംബന്ധിച്ച് സംസ്ഥാന ശിശുക്ഷേമ വകുപ്പിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ വകുപ്പ് തല അന്വേഷണം ഉണ്ടായേക്കുമെന്നാണ് സൂചന.

നേരത്തെ ടെലിഗ്രാം ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് പങ്കാളികളെ കൈമാറുന്ന വൈഫ് സ്വാപ്പിങ് വലിയതോതിൽ കേരള പോലീസിന് തലവേദന സൃഷ്ടിച്ചിരന്നു. ഒരാളൊഴികെ മറ്റാരും പരാതിയുമായി എത്താതെ വന്നപ്പോൾ സംഭവത്തിന് പിന്നിൽ സെക്സ് റാക്കറ്റ് ഇല്ല എന്ന് പോലീസിന് അവസാനം പറയേണ്ടി വന്നു. ടെലിഗ്രാം കേന്ദ്രീകരിച്ചുള്ള സൈബർ കുറ്റകൃത്യങ്ങൾ പോലീസ് വലഞ്ഞിരിക്കുകയാണ്. അത് കൃത്യമായി കണ്ടെത്തി തടയിടാനോ നടപടി സ്വീകരിക്കാനോ സംസ്ഥാനത്തെ സൈബർ പോലീസ് വിഭാഗത്തിന് സാധിക്കുന്നില്ല എന്നുള്ള വിമർശനങ്ങളും നിലനിൽക്കുന്നണ്ട്.

വേണ്ടത് ജാഗ്രത
ഫെയ്സ്ബുക്കിലും ടെലഗ്രാമിലും മറ്റും അപരിചിതരുമായി ഇടപെടുമ്പോൾ ഏറെ ജാഗ്രത പുലർത്തണമെന്നു സൈബർ വിഭാഗം മുന്നറിയിപ്പു നൽകുന്നു. അപരിചിതർ നൽകുന്ന വിവരങ്ങൾ, ഫോട്ടോകൾ എന്നിവ കണ്ണടച്ചു വിശ്വസിക്കരുത്. നേരിട്ടോ സുഹൃത്തുകൾ വഴിയോ ചുറ്റുപാടുകൾ മനസിലാക്കാൻ സാഹചര്യമില്ലാത്തവർക്കു വ്യക്തിപരമായ വിവരങ്ങൾ നൽകരുത്. അടുത്തറിയാത്തവരുമായി സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കരുത്. അതിരുവിട്ടുള്ള സംഭാഷണങ്ങൾ, അശ്ലീലഫോട്ടോകൾ എന്നിവ ഒഴിവാക്കണം. കുട്ടികളുടെ ഓൺലൈൻ ഉപയോഗത്തെപ്പറ്റി മാതാപിതാക്കൾക്കു ബോധ്യം വേണം. രക്ഷിതാക്കളെ ബോധവൽക്കരിക്കാൻ അധ്യാപകർ മുൻകൈയെടുക്കണം. ആരോടൊക്കെയാണു കുട്ടി ആശയവിനിമയം നടത്തുന്നതെന്നു ചോദിച്ചറിയാനുള്ള ബന്ധം നിലനിർത്തുക. ദേഷ്യം, നിരാശ, സങ്കടം, ഉറക്കക്കുറവ് എന്നിങ്ങനെ കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റങ്ങൾ ശ്രദ്ധിക്കുക. അനാവശ്യമായ കോളുകളും സന്ദേശങ്ങളും ബ്ലോക്ക് ചെയ്യുക. അപരിചിതർ കാണരുതെന്നു നിർബന്ധമുള്ള ചിത്രങ്ങളും വിഡിയോയും അടുപ്പക്കാർക്കു പോലും ഓൺലൈനിൽ ഷെയർ ചെയ്യരുത്. ഇന്റർനെറ്റിൽ സ്വകാര്യത എന്ന ഒന്നില്ല. അനുവാദം ഇല്ലാതെ ആരുടെയും ചിത്രങ്ങൾ എടുക്കുകയോ ഷെയർ ചെയ്യുകയോ അരുത്, നിങ്ങളുടെ ചിത്രം എടുക്കാൻ മറ്റുള്ളവരെയും അനുവദിക്കരുത്.

ട്രയിലർ പോലും ഇറങ്ങിയില്ല; ടെലഗ്രാമിൽ ആറാട്ടും ഭീഷ്മ പർവവും റിലീസ് ആയി

പുതിയ സിനിമ റിലീസ് ചെയ്താൽ അപ്പോൾ തന്നെ ടെലഗ്രാമിൽ സിനിമ അന്വേഷിക്കുന്ന കുറേ പേരെങ്കിലും ഉണ്ടാകും. പൈറസിക്കെതിരെ നടപടികൾ ഉണ്ടാകുമ്പോഴും ഇത്തരത്തിൽ സിനിമയുടെ വ്യാജ കോപ്പികൾ നിയമവിരുദ്ധമായി അപ് ലോഡ് ചെയ്യുന്നവരും ഡൗൺലോഡ് ചെയ്തു കാണുന്നവരുമായി നിരവധി പേരുണ്ട്. ഇതിനെ പ്രതിരോധിക്കാൻ പുതിയ സിനിമയുടെ പേരിൽ പഴയ സിനിമ അപ് ലോഡ് ചെയ്യുന്നവരും ഉണ്ട്. ഏതായാലും ഇതുവരെ ട്രയിലർ പോലും ഇറങ്ങാത്ത സിനിമകളും റിലീസ് ആയ പുതിയ ചിത്രങ്ങൾക്കൊപ്പം ടെലഗ്രാമിൽ എത്തിയിട്ടുണ്ട് എന്നതാണ് അത്ഭുതാവഹം.
                                    


ഇതുവരെ ട്രയിലർ പോലും ഇറങ്ങിയിട്ടില്ലാത്ത ഭീഷ്മ പർവം, ആറാട്ട് എന്നീ സിനിമകൾ ആണ് ടെലഗ്രാമിലുണ്ടെന്ന് കാണിക്കുന്നത്. തമിൾ റോക്കേഴ്സ്, ഫ്രൈഡേ ഫിലിം ഹൗസ് എന്ന ഗ്രൂപ്പുകളിലാണ് സിനിമകൾ കാണിക്കുന്നത്. കൂടാതെ റിലീസ് ആയിട്ടില്ലാത്ത സല്യൂട്ട്, നാരദൻ, കള്ളൻ ഡിസൂസ, തുറമുഖം എന്നീ ചിത്രങ്ങളുടെ ഫയലുകളും കാണിക്കുന്നുണ്ട്. ഓരോ ചാനലിന്റെയും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്ത ശേഷം മാത്രം ഫയൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കുകയെന്നും അല്ലാത്തപക്ഷം ഫയൽ ഡൗൺലോഡ് ആകുന്നതല്ലെന്നും അറിയിപ്പിൽ പറയുന്നുമുണ്ട്. കഴിഞ്ഞയിടെ റിലീസ് ആയ സൂപ്പർ ശരണ്യ എന്ന ചിത്രവും കാണിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ട്രോളുകളും ഇറങ്ങി തുടങ്ങിയിട്ടുണ്ട്. ‘ട്രയിലറു പോലും വരാത്ത ആറാട്ടിന്റെയും ഭീഷ്മ പർവ്വത്തിന്റെയും പ്രിന്റ് ഇറക്കിയ ടെലിഗ്രാം ഒരു കില്ലാടി തന്നെ’യാണെന്നാണ് ട്രോളൻമാർ പറയുന്നത്.

മിന്നൽ മുരളി റിലീസ് ചെയ്ത സമയത്ത് ടെലഗ്രാമിൽ വ്യാജ പതിപ്പുകളെ പ്രതിരോധിക്കാൻ മിന്നൽ മുരളിയെന്ന പേരിൽ പഴയ സിനിമകൾ അപ് ലോഡ് ചെയ്തത് വൈറലായിരുന്നു. ഏതായാലും ട്രോളുകളുടെ താഴെ രസകരമായ കമന്റുകളാണ് വരുന്നത്. വല്ല ടൈം മെഷീനും ഉപയോഗിച്ച് ഇവരൊക്കെ ഭാവിയിലേക്ക് പോയോ എന്നാണ് ചിലരുടെ സംശയം.
© All Rights Reserved
Made With by InFoTel