Telegraph പോസ്റ്റുകൾ തയ്യാറാക്കാൻ ചില എളുപ്പ വഴികൾ

ഇന്ന് ടെലഗ്രാമിൽ ചാനലും ഗ്രൂപ്പും എല്ലാം നടത്തികൊണ്ട് പോവുന്നവർക്ക് സഹായകമാവുന്ന ഒരു ആൻഡ്രോയിഡ് ‌ആപ്പ് പരിചയപെടുത്താം എന്ന് കരുതി. ടെലഗ്രാമിൽ വലിയ പോസ്റ്റുകൾ തയ്യാറാക്കാൻ telegraph എന്ന് സൗകര്യം ആണ് ഉപയോഗിക്കുന്നത് എന്ന് അറിയാമല്ലോ.. അതിനു സഹായിക്കുന്ന ഒരു ആപ്പ് ആണ് കക്ഷി.

ബ്രൗസർ ഉപയോഗിച്ചായിരിക്കും മുമ്പ് എല്ലാം നമ്മൾ ടെലിഗ്രാഫ് പോസ്റ്റ് ഉണ്ടാക്കി കൊണ്ടിരുന്നത്.. സ്ലോ നെറ്റ്വൊർക് ഉം ബ്രൗസറിലെ എഡിറ്റിങ്ങ് ബുദ്ധിമുട്ടും telegraph ഉപയോഗിക്കുമ്പോൾ ചിലർക്കെങ്കിലും വന്നുകാണും. എന്നാൽ അതിന്റെ ഒരു ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇനി ഈ ആപ്പിനു ആവും. offline ആണെങ്കിൽ പോലും പ്രശ്നം ഒന്നും ഇല്ലാതെ തന്നെ നല്ല രീതിയിൽ എഡിറ്റ് ചെയ്ത് പോസ്റ്റ് തയ്യാറാക്കാൻ teleposter എന്ന ഈ ആപ്പിനുള്ളിൽ കഴിയുന്നതാണ്. 

ഒരു ഫ്രീ സോഫ്റ്റ്‌വെയർ (free as in Freedom) ആയ ആപ്പിനുള്ളിൽ ശല്യമായി തീരുന്ന പരസ്യങ്ങളൊന്നും തന്നെ ഇല്ല അതോടൊപ്പം ആപ്പ് എല്ലാവർക്കും സൗജന്യമായി ഉപയോഗിക്കാനും സാധിക്കുന്നതാണ്. വളരെ size കുറഞ്ഞ ആപ്പ് ആയത് കൊണ്ട് ഫോണിൽ കൂടുതൽ സ്റ്റോറേജ് സ്പേസ് എടുക്കും എന്ന പേടിയും വേണ്ട. താഴെ ഡൗൺലോഡ് ലിങ്ക് നൽകുന്നു. 
Download TelePoster

ടെലിഗ്രാഫ് പോസ്റ്റ് തയ്യാറാക്കുന്നതിന് കുറച്ച് advanced ആയ മറ്റൊരു ഓപ്പൺ സോഴ്സ് ടൂൾ ആണ് Telegraph X.

Download Telegraph X

പുതിയ ഫീച്ചറുകളുമായി ടെലഗ്രാം, മള്‍ട്ടിപ്പിള്‍ പിന്‍, ലൈവ് ലൊക്കേഷന്‍ 2.0 എന്നീ ഫീച്ചറുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്

ടെലിഗ്രാം നിരവധി പുതിയ സവിശേഷതകള്‍ അവതരിപ്പിച്ചു. മള്‍ട്ടിപ്പിള്‍ പിന്‍ ചെയ്ത മെസേജുകള്‍, ലൈവ് ലൊക്കേഷന്‍ 2.0, മ്യൂസിക്ക് പ്ലേലിസ്റ്റ് ഷെയറിങ് ഓപ്ഷന്‍ എന്നീ ഫീച്ചറുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഇതുകൂടാതെ, ഗ്രൂപ്പിനോ ചാനല്‍ അഡ്മിനോ വേണ്ടി ചാനല്‍ പോസ്റ്റ് സ്റ്റാറ്റസുകളും ടെലിഗ്രാം പുറത്തിറക്കി. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഒരു കൂട്ടം ഹാലോവീന്‍ സ്റ്റിക്കറുകളും പുതിയ അപ്‌ഡേറ്റിലുണ്ട്.

പുതിയ മെസേജിങ് ഫീച്ചര്‍ ഒരു സമയം ഒന്നിലധികം സന്ദേശങ്ങള്‍ പിന്‍ ചെയ്യാന്‍ അംഗങ്ങളെ അനുവദിക്കും. ചാനലിനോ ഗ്രൂപ്പ് അഡ്മിനുകള്‍ക്കോ മാത്രമാണ് ഈ ഫീച്ചറുകള്‍ ലഭ്യമാവൂ. അവരുടെ പ്രേക്ഷകരില്‍ നിന്ന് ഒന്നിലധികം സന്ദേശങ്ങള്‍ ഇത്തരത്തില്‍ പിന്‍ ചെയ്യാന്‍ കഴിയൂ. പ്രധാന ആശയവിനിമയങ്ങളിലേക്ക് അംഗങ്ങളുടെ ശ്രദ്ധ നേടുന്നതിന് ഇപ്പോള്‍ ഒരു വലിയ മെസേജ് പിന്‍ ചെയ്യേണ്ട ആവശ്യമില്ല. അഡ്മിനുകള്‍ക്ക് ഇത് ഒന്നിലധികം ചെറിയ പതിപ്പുകളായി വിഭജിക്കാം. മാത്രമല്ല, ഗ്രൂപ്പുകള്‍ക്കും ചാനലുകള്‍ക്കും പുറമേ ഒറ്റത്തവണ ചാറ്റിനായാണ് ടെലിഗ്രാം ഈ ഫീച്ചര്‍ നടപ്പിലാക്കിയിരിക്കുന്നത്. ചാറ്റ് സെക്ഷന്റെ മുകളില്‍ വലത് കോണില്‍ ഒരു ബട്ടണ്‍ ലഭ്യമാണ്, ഉപയോക്താക്കള്‍ക്ക് പിന്‍ ചെയ്ത എല്ലാ സന്ദേശങ്ങളും വായിക്കാനായി ഇവിടെ ക്ലിക്കുചെയ്യാം.

ലൈവ് ലൊക്കേഷന്‍ 2.0 സവിശേഷതയാണ് പുറത്തിറക്കിയ മറ്റൊരു പ്രധാനപ്പെട്ട ഫീച്ചര്‍. മുമ്പത്തെ സവിശേഷതയിലേക്കുള്ള അപ്‌ഡേറ്റാണിതെന്ന് കമ്പനി പറയുന്നു. പുതിയ സവിശേഷത ടെലിഗ്രാമിലെ ഉപയോക്താക്കളെ ഒരു വ്യക്തി അടുത്തുവരുമ്പോഴെല്ലാം ഒരു അറിയിപ്പ് ഉപയോഗിച്ച് ഒരു അലേര്‍ട്ട് ലഭ്യമാക്കാന്‍ അനുവദിക്കും, ആരാണ് തന്റെ അല്ലെങ്കില്‍ അവരുടെ ലൈവ് സ്ഥാനത്തുള്ളത് എന്നതനുസരിച്ച് അവരുമായിഉപയോക്താവിന് ആശയവിനിമയം നടത്താനാവും. ഈ അറിയിപ്പ് ദൂരത്തിനനുസരിച്ച് സജ്ജമാക്കാന്‍ കഴിയും.

സംഗീത പ്രേമികള്‍ക്കായി ഒരു പുതിയ സവിശേഷത ടെലിഗ്രാം പുറത്തിറക്കി. മുഴുവന്‍ പ്ലേലിസ്റ്റായി ഒന്നിലധികം ഗാനങ്ങള്‍ അയയ്ക്കാന്‍ ഈ സവിശേഷത ഉപയോക്താക്കളെ അനുവദിക്കും. അതിനാല്‍ നിങ്ങള്‍ ഒരു ഉപയോക്താവിന് ഒന്നിലധികം പാട്ടുകള്‍ അയയ്ക്കുമ്പോള്‍, അത് ഒരു പ്ലേലിസ്റ്റിലേക്ക് പരിവര്‍ത്തനം ചെയ്യും.

കൂടാതെ, ചാനൽ അഡ്മിനുകള്‍ക്കായി ഒരു ഡെഡിക്കേറ്റഡ് ഫീച്ചര്‍ പുറത്തിറക്കി, ഇതിനെ ചാനല്‍ പോസ്റ്റ് സ്റ്റാറ്റസ് എന്ന് വിളിക്കുന്നു. കാഴ്ചകളുടെ അടിസ്ഥാനത്തില്‍ പങ്കിട്ട നിര്‍ദ്ദിഷ്ട സന്ദേശങ്ങളുടെ പ്രകടനവും മറ്റ് ചാനലുകളിലേക്കോ ഗ്രൂപ്പുകളിലേക്കോ എത്ര തവണ കൈമാറിയിട്ടുണ്ടെന്ന് നിരീക്ഷിക്കാന്‍ ഈ പുതിയ ഫീച്ചര്‍ അഡ്മിനുകളെ അനുവദിക്കും. സന്ദേശം വീണ്ടും പങ്കിട്ട പബ്ലിക് ചാനലുകളുടെ ഒരു ലിസ്റ്റും ഇത് അഡ്മിന് നല്‍കും. പുതിയ സവിശേഷതകള്‍ കൂടാതെ, ടെലിഗ്രാം പുതിയ ഹാലോവീന്‍ ആനിമേറ്റഡ് ഇമോജികളും ഉപയോക്താക്കള്‍ക്കായി ഒരു പ്രത്യേക സ്ലോട്ട് മെഷീന്‍ ഇമോജിയും അവതരിപ്പിച്ചു.

ടെലഗ്രാം നിരീക്ഷണം പ്രായോഗികമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

സോഷ്യൽ മീഡിയയിലെ മൊബൈൽ ആപ്ലിക്കേഷനുകൾ നിരീക്ഷിക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര സർക്കാർ. സോഷ്യൽ മീഡിയയിലെ വീഡിയോ ആപ്ലിക്കേഷനായ ‘ടെലഗ്രാം’ ഇന്ത്യയിൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബാംഗ്ലൂർ ലോ സ്കൂളിലെ വിദ്യാർഥിയും കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയുമായ അഥീന സോളമൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജയിലാണ് കേന്ദ്ര ഇലക്‌ട്രോണിക്‌സ് മന്ത്രാലയം സത്യവാങ്‌മൂലം സമർപ്പിച്ചത്.

ഗുഗിൾ പ്ലേ സ്റ്റോറിൽ 2.8 ദശലക്ഷം മൊബൈൽ ആപ്ലിക്കേഷനുകൾ ലഭ്യമാണെന്നും ദിനംപ്രതി ആപ്ലിക്കേഷനുകളുടെ എണ്ണം വർധിച്ചു വരികയാണെന്നും കേന്ദ്ര സർക്കാർ വിശദീകരിച്ചു. ലോകത്ത് എവിടെ നിന്നും ഒരാൾക്ക് പ്ലേ സ്റ്റോറിൽ ആപ്ലിക്കേഷൻസ് അപ്‌ലോഡ് ചെയ്യാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. രാജ്യത്ത് ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം ഈ ഏപ്രിൽ മാസത്തോടെ 451 ദശലക്ഷം കടന്നുവെന്നും ഉപയോക്താക്കളെ നിരീക്ഷിക്കുക എളുപ്പമല്ലെന്നും സർക്കാർ വ്യക്തമാക്കി.

കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഒളികാമറ ഉപയോഗിച്ചു പകർത്തുന്ന ദൃശ്യങ്ങളുമാണ് ടെലഗ്രാമിലെ ഉള്ളടക്കമെന്നും ഇത് സദാചാര വിരുദ്ധത പ്രോൽസാഹിപ്പിക്കുന്നതാണന്നും ഹർജിയിൽ പറയുന്നു. 2013 ൽ റഷ്യയിൽ ആരംഭിച്ച ടെലഗ്രാം ആപ്ലിക്കേഷന് കേരളത്തിൽ മാത്രം 13 ലക്ഷം ഉപയോക്താക്കളുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധമായാണ് ടെലഗ്രാം ആപ്പിന്റെ പ്രവർത്തനമെന്നും സർക്കാരിന് നിയന്ത്രണമില്ലെന്നും അന്വേഷണ ഏജൻസികൾക്ക് എത്തിപ്പിടിക്കാൻ കഴിയുന്നില്ലെന്നും ഹർജിയിൽ പറയുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, വാർത്താ വിതരണ മന്ത്രാലയം, സംസ്ഥാന പൊലീസ് മേധാവി, സൈബർ ഡോം എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി നൽകിയത്.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ തടയാൻ ഇൻഫർമേഷൻ നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകണമെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ടെലഗ്രാം നിരോധിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ വിദ്യാർഥിനി നോഡൽ ഓഫീസർക്ക് പരാതി നൽകിയിട്ടില്ലെന്നും സർക്കാർ സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കി.

മൊബൈൽ ആപ്ലിക്കേഷനുകളിലെ അശ്ലീല ഉള്ളടക്കം തടയാനാവുമെന്നും പോസ്റ്റ് ചെയ്യുന്നവരെ കണ്ടെത്താൻ സാങ്കേതിക വിദ്യയുണ്ടെന്നുമാണ് ഹൈക്കോടതിയുടെ നിലപാട്. തടയാൻ കഴിയില്ലെന്ന് പറയുന്നത് പ്രോൽസാഹിപ്പിക്കലാണെന്നും കേസിന്റെ വാദത്തിനിടെ ചീഫ് ജസ്റ്റിസ് എസ്.മണികുമാർ അധ്യക്ഷനായ ബഞ്ച് അഭിപ്രായപ്പെട്ടിരുന്നു.

ടെലഗ്രാം ‘തലവേദന’; കാരണം വ്യക്തമാക്കി പൊലീസ് കോടതിയില്‍

കൊച്ചി: ടെലഗ്രാം ആപ്ലിക്കേഷന്‍ തീര്‍ക്കുന്ന തലവേദനകള്‍ വിവരിച്ച് പൊലീസ് ഹൈക്കോടതിയില്‍. സോഷ്യൽ മീഡിയയിലെ വീഡിയോ ആപ്ലിക്കേഷനായ ‘ടെലഗ്രാം’ ഇന്ത്യയിൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബാംഗ്ലൂർ ലോ സ്കൂളിലെ വിദ്യാർഥിയും കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയുമായ അഥീന സോളമൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ മറുപടി പറയുകയായിരുന്നു പൊലീസ്.

ടെലഗ്രാം ഉപയോക്താക്കളെ കണ്ടെത്താൻ സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്ന് കേരള പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. ടെലഗ്രാം ആപ്ലിക്കേഷന്റെ സെർവർ വിദേശത്താണെന്നതാണ് പ്രധാന തടസം. ഫെയ്‌സ്‌ബുക്ക്, വാട്‌സാപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മൊബൈൽ നമ്പറിലൂടെ തിരിച്ചറിയാനാവും. എന്നാൽ, ടെലഗ്രാം ഉപയോക്താക്കൾ മൊബൈൽ നമ്പറിനു പകരം യൂസർ ഐഡിയാണ് ഉപയോഗിക്കുന്നതെന്നും അതുകൊണ്ടുതന്നെ അക്കൗണ്ട് ഉടമകളെ കണ്ടെത്താനാവുന്നില്ലെന്നും പൊലീസ് സൈബർ ഡോം സത്യവാങ്‌മൂലത്തിൽ വിശദീകരിച്ചു.

ഉപയോക്താക്കൾ അജ്ഞാതരായതിനാൽ ടെലഗ്രാം നിയമ ലംഘകരുടേയും കുറ്റവാളികളുടേയും വിഹാര കേന്ദ്രമാണന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് സൈബർ കൃത്യങ്ങൾക്കെതിരെ പരാതികളിൽ ഇൻഫർമേഷൻ ടെക്നോളജി നിയമപ്രകാരം നടപടിക്ക് വ്യവസ്ഥയുണ്ട്. പ്രാദേശിക തലത്തിൽ പ്രവർത്തിക്കുന്ന ആപ്ലിക്കേഷൻ ഉടമകൾക്കും ഓപ്പറേറ്റർമാർക്കും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഉപയോക്താക്കൾക്കും എതിരെ നടപടിയെടുക്കാനാവുമെന്നും പൊലീസ് വിശദീകരിച്ചു.

ഗുഗിൾ പ്ലേ സ്റ്റോറിൽ 2.8 ദശലക്ഷം മൊബൈൽ ആപ്ലിക്കേഷനുകൾ ലഭ്യമാണെന്നും ദിനംപ്രതി ആപ്ലിക്കേഷനുകളുടെ എണ്ണം വർധിച്ചു വരികയാണെന്നും കേന്ദ്ര സർക്കാർ വിശദീകരിച്ചു. ലോകത്ത് എവിടെ നിന്നും ഒരാൾക്ക് പ്ലേ സ്റ്റോറിൽ ആപ്ലിക്കേഷൻസ് അപ്‌ലോഡ് ചെയ്യാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. രാജ്യത്ത് ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം ഈ ഏപ്രിൽ മാസത്തോടെ 451 ദശലക്ഷം കടന്നുവെന്നും ഉപയോക്താക്കളെ നിരീക്ഷിക്കുക എളുപ്പമല്ലെന്നും സർക്കാർ വ്യക്തമാക്കി.

കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഒളികാമറ ഉപയോഗിച്ചു പകർത്തുന്ന ദൃശ്യങ്ങളുമാണ് ടെലഗ്രാമിലെ ഉള്ളടക്കമെന്നും ഇത് സദാചാര വിരുദ്ധത പ്രോൽസാഹിപ്പിക്കുന്നതാണന്നും ഹർജിയിൽ പറയുന്നു. 2013 ൽ റഷ്യയിൽ ആരംഭിച്ച ടെലഗ്രാം ആപ്ലിക്കേഷന് കേരളത്തിൽ മാത്രം 13 ലക്ഷം ഉപയോക്താക്കളുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധമായാണ് ടെലഗ്രാം ആപ്പിന്റെ പ്രവർത്തനമെന്നും സർക്കാരിന് നിയന്ത്രണമില്ലെന്നും അന്വേഷണ ഏജൻസികൾക്ക് എത്തിപ്പിടിക്കാൻ കഴിയുന്നില്ലെന്നും ഹർജിയിൽ പറയുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, വാർത്താ വിതരണ മന്ത്രാലയം, സംസ്ഥാന പൊലീസ് മേധാവി, സൈബർ ഡോം എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി നൽകിയത്.

ടെലഗ്രാം ആപ്പ്​ ‘രഹസ്യ താവളം; ടെലിഗ്രാം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹർജി

മൊബൈൽ ആപ്പ് രാജ്യത്ത് നിരോധിക്കണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടി. ടെലിഗ്രാം ആപ്പിലൂടെ തീവ്രവാദവും സ്ത്രീകളുടെയും കുട്ടികളുടെയും അശ്ലീല ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും ഇത് തടയാന്‍ എത്രയും പെട്ടെന്ന് തന്നെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നിയമവിദ്യാർഥിനി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയും ബെംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയിലെ എല്‍എല്‍എം വിദ്യാര്‍ഥിയുമായ അഥീന സോളമന്‍ ആണ് ഈ ഹര്‍ജി ഫയല്‍ ചെയ്തത്.

കുറ്റവാളികളും തീവ്രവാദികളും അവരുടെ സന്ദേശം കൈമാറാൻ ടെലിഗ്രാം ഉപയോഗിക്കുന്നു എന്ന് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്‍റെ അഭിപ്രായം തേടി നോട്ടീസ് അയച്ചു.

വാട്‌സാപ്പിന് സമാനമായ സേവനങ്ങള്‍ നല്‍കുന്ന മെസ്സേജിങ് ആപ്ലിക്കേഷനാണ് ടെലിഗ്രാം. 2013 ല്‍ സഹോദരന്മാരായ നികോളായിയും പാവെല്‍ ദുരോവും ചേര്‍ന്നാണ് ടെലിഗ്രാം ആരംഭിച്ചത്. റഷ്യയില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള വികെ എന്ന സോഷ്യല്‍ നെറ്റ് വർക്കിന്‌ തുടക്കമിട്ടവരാണ് ഇവർ. പിന്നീട് മെയില്‍.ആര്‍യു ഗ്രൂപ്പ് വികെ ഏറ്റെടുത്തതോട ഇവര്‍ വികെയില്‍ നിന്നും വിട്ടു.

റഷ്യയിലെ സെക്യൂരിറ്റി ഏജന്‍സികള്‍ക്ക് പോലും കണ്ടെത്താനാകാത്ത രീതിയിൽ നിര്‍മ്മിച്ച ടെലഗ്രാം ആപ്പിന് ഇന്ത്യയില്‍ ലൈസന്‍സ് ഇല്ല. ഇതുകൊണ്ട് തന്നെ ടെലിഗ്രാമിലൂടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ പിടികൂടാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നും ഹര്‍ജിയിൽ പറയുന്നു.

കൂടാതെ തീവ്രവാദ പ്രചരണങ്ങള്‍ക്കായി ടെലിഗ്രാമിനെ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്തോനേഷ്യയില്‍ ടെലിഗ്രാം നിരോധിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിനെ കുറിച്ച് കഴിഞ്ഞയാഴ്ച സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ഹര്‍ജി. സോഷ്യല്‍ മീഡിയ ദുരുപയോഗം തടയുന്നതിനു മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിച്ച് സത്യവാങ്മൂലം നല്‍കാന്‍ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


ടെലിഗ്രാമിന് ഇന്ത്യയില്‍ ഒരു ഓഫീസും ഇല്ലെന്നും ഇതുകൊണ്ട് തന്നെ ടെലിഗ്രാമില്‍ വരുന്ന ഉള്ളടക്കത്തെ സംബന്ധിച്ച പരാതികള്‍ പരിഹരിക്കപ്പെടുന്നില്ലെന്നും ഹര്‍ജിയിൽ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ പോണ്‍ നിരോധനം നടപ്പിലാക്കിയിട്ടും ഇത്തരം ഉള്ളടക്കങ്ങൾ ടെലിഗ്രാം ആപ്പ് വഴി ലഭ്യമാവുന്നുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു.

ടെലിഗ്രാം ഓപ്പണ്‍ സോഴ്‌സ് ക്ലൗഡ് അടിസ്ഥാനമാക്കിയുള്ള ഇന്‍സ്റ്റന്റ് ആപ്പ് ആണ്. ക്ലൗഡ് ബേസ്ഡ് ആയതിനാല്‍ തന്നെ ഉപയോക്താക്കൾക്ക് ഒരേ സമയം വത്യസ്ത ഉപകരണങ്ങളില്‍ ടെലിഗ്രാം ഉപയോഗിക്കാം. ടെലിഗ്രാം യൂസറിന്റെ പ്രൈവസിക്കാണ് മുന്‍ഗണന കൊടുക്കുന്നത്.

നമ്പര്‍ ഷെയര്‍ ചെയ്യാതെ തന്നെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാന്‍ സാധിക്കും എന്നാണ് ടെലിഗ്രാമിന്റെ മറ്റൊരു പ്രത്യേകത. ഇതുകൊണ്ടാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ടെലിഗ്രാം ഉപയോഗിക്കുന്നു എന്ന ആരോപണം ശക്തമായത്.

സീക്രട്ട് ചാറ്റിനുള്ള ഓപ്‌ഷനും ടെലിഗ്രാം നൽകുന്നുണ്ട്. "End To End Encryption" ആണ് ആപ്പ് ഉപയോഗിക്കുന്നത്. ഇത്തരം മെസേജുകള്‍ തിരിച്ചെടുക്കാന്‍ പറ്റില്ലെന്നാണ് ടെലിഗ്രാം പറയുന്നത് .

അഡ്മിന് പൂര്‍ണ്ണ നിയന്ത്രണങ്ങള്‍ ഉള്ള സൂപ്പർ ഗ്രൂപ്പുകളും ടെലിഗ്രാമിലുണ്ട്. 50000 മെമ്പര്‍മാരെ വരെ ഗ്രൂപ്പില്‍ ചേര്‍ക്കാം. അഡ്മിന് ഗ്രൂപ്പ്‌ അംഗങ്ങള്‍ അയക്കുന്ന ഏതൊരു മെസേജും ഡിലീറ്റ് ചെയ്യാം. അത് പോലെ ഗ്രൂപ്പിലെ ആര്‍ക്കൊക്കെ മെസേജ് അയക്കാം, ആര്‍ക്കൊക്കെ സ്റ്റിക്കര്‍ ,Gif, ലിങ്ക് എന്നിവയെല്ലാം അയക്കാം എന്നൊക്കെ തീരുമാനിക്കാൻ അഡ്മിന് കഴിയും.

രാത്രി 11മുതല്‍ രാവിലെ ആറുവരെ വാട്ട്സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് മോദിയുടെ സന്ദേശം: വാര്‍ത്തയിലെ സത്യമിതാണ്


ന്യൂഡല്‍ഹി: ജനപ്രിയ മെസേജിംഗ് സോഷ്യല്‍ മീഡിയ ആപ്പുകളായ ഫേസ്ബുക്കും, വാട്സാപ്പും ഇന്നലെ രാത്രി പണി മുടക്കിയിരുന്നു. വൈകീട്ട് അഞ്ച് മണി മുതലാണ് ഈ തടസം ഉപഭോക്താക്കള്‍ക്ക് നേരിട്ടത്. വാട്സാപ്പില്‍ വോയ്സ്, വീഡിയോ, ഫോട്ടോകള്‍ എന്നിവ ഡൗണ്‍ലോഡ് ആവുന്നില്ലെന്നു പരാതിയുണ്ട്. ഫേസ്ബുക്കിലും ഇതു തന്നെയാണ് സ്ഥിതി. വാട്സാപ്പിലും ഇന്‍സ്റ്റഗ്രാമിലും സ്റ്റാറ്റസ് കാണുന്നതിനും പ്രശ്നമുണ്ട്. വാട്സാപ്പിലാണു കൂടുതല്‍ പേര്‍ക്കും പ്രശ്നം അനുഭവപ്പെട്ടത്. സെര്‍വര്‍ മാറ്റത്തിനു വേണ്ടിയുള്ള പ്രവൃത്തി നടക്കുന്നതിനാലാണ് ഇവയെല്ലാം ഡൗണ്‍ ആയതെന്നു പറയപ്പെടുന്നു. പിന്നീട് ഇന്ന് പുലര്‍ച്ച അഞ്ച് മണിയോടെ എല്ലാം ശരിയായി. എന്നാല്‍ ഇതിന് പിന്നാലെ വാട്സാപ്പിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്ന സന്ദേശമാണ് ഉപഭോക്താക്കളെ കുഴക്കുന്നത്.

രാത്രി പതിനൊന്നര മണി മുതല്‍ രാവിലെ ആറ് മണിവരെ വാട്സാപ്പ് ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി മോദി സര്‍ക്കാര്‍ ഉത്തരവിറക്കി എന്നതാണ് സന്ദേശം. രാത്രി പതിനൊന്ന് മണി കഴിഞ്ഞാല്‍ വാട്സാപ്പ് യൂസേഴ്സിന്റെ എണ്ണം കൂടുന്നതാണ് ഇതിന് പിന്നിലെ കാരണമെന്നാണ് സന്ദേശത്തില്‍ പറയുന്നത്. കൂടാതെ ഈ സന്ദേശം നിങ്ങളുടെ കോണ്‍ടാക്‌ട് ലിസ്റ്റിലുള്ളവര്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ട് 48 മണിക്കൂറിനുള്ളില്‍ ഡീ-ആക്ടിവേറ്റ് ആകും. ഈ സന്ദേശം അവഗണിക്കാതെ എല്ലാവര്‍ക്കും അയക്കണമെന്നും സന്ദേശത്തില്‍ പറയുന്നു. ഇക്കാരണത്താല്‍ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ആയ യൂസേഴ്സ് വീണ്ടും ആക്ടിവേറ്റ് ചെയ്യാന്‍ ശ്രമിക്കുമ്ബോള്‍ 499 രൂപ ബില്ല് എല്ലാ മാസവും അടക്കണമെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. എന്നാല്‍ കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ ഇങ്ങനെയൊരു ഉത്തരവ് പുറത്തിറക്കിയിട്ടുണ്ടോ എന്നതാണ് എല്ലാവരുടെയും സംശയം. എന്നാല്‍ സന്ദേശത്തിന്റെ നിജസ്ഥിതി പരിശോധിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് ഹോക്സ് ഓര്‍ ഫാക്‌ട് എന്ന വെബ്സൈറ്ര്.

രാത്രി 11.30 മുതല്‍ രാവിലെ ആറ് മണിവരെ വാട്ട്സ്ആപ്പ് ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്ന രീതിയില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് ഹോക്സ് ഓര്‍ ഫാക്‌ട് എന്ന വെബ്സൈറ്റ് പറയുന്നു. കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ ഇതുവരെ ഇങ്ങനെ ഒരു ഉത്തരവ് പുറത്തിറക്കിയിട്ടില്ല. നിലവില്‍ ഉപയോഗിക്കുന്നത് പോലെ എല്ലാ യൂസേഴ്സിനും സൗജന്യമായി വാട്സാപ്പിന്റെ സേവനം ലഭിക്കുമെന്നും വെബ്സൈറ്റ് പറയുന്നു. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഈ സന്ദേശത്തിന്റെ പുറത്ത് പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. അതേസമയം, ഇത്തരത്തില്‍ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്ക് അതിലൂടെ ലഭിക്കുന്ന നേട്ടമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

വാട്‌സ്ആപ്പ് ഒരിക്കലും സുരക്ഷിതമാകില്ല; ടെലിഗ്രാം സ്ഥാപകന്‍ പവേല്‍ ദുരോവ്

വാട്‌സ് ആപ്പ് വീണ്ടും സുരക്ഷാവീഴ്ചയ്ക്ക് വിധേയമായിരിക്കുകയാണ്. ഇസ്രയേലി സ്‌പൈവെയര്‍ ഉപയോഗിച്ചാണ് ഇത്തവണ ഹാക്ക് ചെയ്തിരിക്കുന്നത്. ഉപയോക്താക്കളെ കോള്‍ ചെയ്താണ് ഇത്തവണ ബുദ്ധിമുട്ടിച്ചത്. ഉപയോക്താക്കള്‍ക്കിടയില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഇതിനോടകം ഉണ്ടായിരിക്കുന്നത്. ഇതിനിടയില്‍ ടെലിഗ്രാം സ്ഥാപകന്‍ പവേല്‍ ദുരോവും വാട്‌സ് ആപ്പിനെതിരെ രംഗത്തെത്തി. ബ്ലോഗിലൂടെയാണ് ദുരോവ് പ്രതികരണം ഉന്നയിച്ചിരിക്കുന്നത്. 'വാട്‌സ് ആപ്പിന് ഒരിക്കലും സുക്ഷിതമാകാന്‍ സാധിക്കില്ല' ദുരോവ് പറയുന്നു. ഓരോ തവണയും സുരക്ഷാ വീഴ്ചയുണ്ടാകുമ്പോഴും അവ പരിഹരിച്ചതായും ഇനി ഇത്തരം സംഭവങ്ങളുണ്ടാകില്ലെന്നും വാട്‌സ് ആപ്പ് പറയുന്നതല്ലാതെ ഒരു പുരോഗതിയുമുണ്ടാകുന്നില്ല. ഇക്കാര്യത്തില്‍ ടെലിഗ്രാം വളരെ സുരക്ഷിതമാണെന്നും സുരക്ഷാവീഴ്ച സാധ്യമല്ലെന്നും പറയുന്നു.

വാട്‌സ് ആപ്പിനെക്കുറിച്ച് പഠിക്കാന്‍ ആരെയും അധികൃതര്‍ സഹായിക്കുന്നില്ല. നിരവധി ഗവേക്ഷകര്‍ വാട്‌സ് ആപ്പിന്റെ സുരക്ഷയെക്കുറിച്ച് പഠിക്കാന്‍ തയ്യാറായി മുന്നോട്ടുവരികയാണെങ്കിലും കമ്പനി ഇതിനു തയ്യാറാകുന്നില്ല. എന്നാല്‍ വാട്‌സ് ആപ്പും മാതൃ കമ്പനിയായ ഫേസ്ബുക്കും ഇത്തരം ഗവേക്ഷണങ്ങള്‍ക്ക് വിധേയമാകണമെന്നാണ് ദുരോവിന്റെ വാദം. ഇത് സുരക്ഷാ വീഴ്ചയെ ഒരു പരിധിവരെ തടയും. സുരക്ഷാവീഴ്ചയാണ് ക്രിമിനലുകള്‍ക്ക് വളരാന്‍ എപ്പോഴും വഴിവെയ്ക്കുന്നത്. സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കാനും ഭീകരവാദം നടത്താനുമെല്ലാം ഇത്തരം സുരക്ഷാവീഴ്ചയാണ് കാരണം. അതിന് വഴിവെച്ചുകൂട. റഷ്യയിലും ഇറാനിലുമെല്ലാം വാട്‌സ് ആപ്പ് ഉപയോഗിക്കാമെങ്കിലും ടെലിഗ്രാമിന് വിലക്കുണ്ട്. ഇത് എന്താണ് സൂചിപ്പിക്കുന്നതെന്ന് ഏവരും മനസിലാക്കണമെന്നും ടെലിഗ്രാം സ്ഥാപകന്‍ പറയുന്നു.

വാട്‌സ് ആപ്പ് സ്ഥാപകര്‍ ഉപയോക്താക്കളെ മുഴുവനായി ഫേസ്ബുക്കിന് വില്‍പ്പന നടത്തിയിരിക്കുകയാണ്. അതിനാല്‍ത്തന്നെ ഫേസ്ബുക്കിലുണ്ടായ അതേ സുരക്ഷാവീഴ്ച ഇപ്പോള്‍ വാട്‌സ് ആപ്പിനുമുണ്ടാവുന്നു. ടെലിഗ്രാമിലുള്ള ഫീച്ചറുകളെല്ലാം അതേപടി വാട്‌സ് ആപ്പിലും പകര്‍ത്താന്‍ വാട്‌സ് ആപ്പ് ശ്രമിക്കുകയാണ്. വാട്‌സ് ആപ്പ് ഉപയോഗിക്കുന്ന നിരവധി ഉപയോക്താക്കളുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ടെലിഗ്രാമും കണ്ടുവരികയാണ്. ഇത് വാട്‌സ് ആപ്പില്‍ നിന്നും വ്യത്യസ്തമായി ടെലിഗ്രാമില്‍ നിന്നും പലതും ലഭിക്കുമെന്ന ഉപയോക്താക്കളുടെ വിശ്വാസം മൂലമാണെന്നും വളരെ സൂക്ഷ്മതയോടെ മാത്രം സോഷ്യല്‍ മീഡിയ ഉപയോഗിക്കണമെന്നും ദുരോവ് തന്റെ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു.

ടെലഗ്രാം ആപ്പിന് റഷ്യയില്‍ നിരോധനം

മോസ്കോ: സന്ദേശ കൈമാറ്റ ആപ്ലിക്കേഷനായ ടെലഗ്രാം റഷ്യയില്‍ നിരോധിച്ചു. സന്ദേശങ്ങള്‍ കൈമാറുന്നതിന് ഉപയോഗിക്കുന്ന രഹസ്യ കോഡിന്‍റെ സാങ്കേതിക കൈമാറ്റം നടത്തണമെന്ന ആവശ്യം ടെലഗ്രാം കമ്പനി നിരസിച്ചതിനെ തുടര്‍ന്നാണ് മോസ്‌കോയിലെ കോടതി ആപ്ലിക്കേഷന് നിരോധനം ഏര്‍പ്പെടുത്തിയത്.

ലോകവ്യാപകമായി 200 മില്യണ്‍ ആളുകളുപയോഗിക്കുന്ന മെസേജിങ് ആപ്ലിക്കേഷന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടന്ന് കാണിച്ച് റഷ്യയുടെ ആഭ്യന്തര സുരക്ഷാ വിഭാഗമായ എഫ്എസ്ബിയാണ് ടെലഗ്രാമിനെതിരെ കോടതിയെ സമീപിച്ചത്. എന്നാല്‍ നിരോധങ്ങളെ മറികടക്കാനുള്ള സാങ്കേതിക സംവിധാനം സൃഷ്ടിക്കുമെന്ന് ടെലഗ്രാം കമ്പനി ചീഫ് എക്സിക്യൂട്ടീവ് അറിയിച്ചു.

പാക്ക് ഭീകരാക്രമണം: ഐഎസ് ആസൂത്രണം ചെയ്തത് സുരക്ഷിത ടെലഗ്രാം വഴി!

അടുത്തിടെ പാക്കിസ്ഥാനിലുണ്ടായ മിക്ക ഭീകരാക്രമണങ്ങളും ആസൂത്രണം ചെയ്തത് ഐഎസ്ഐഎസ് ഭീകരരാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. വൻ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനായി സുരക്ഷിതമായ അത്യാധുനിക സംവിധാനങ്ങളാണ് പാക്കിസ്ഥാനിലെ ഐഎസ് ഭീകരർ ഉപയോഗിക്കുന്നതെന്നാണ് പുതിയ വെളിപ്പെടുത്തൽ.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ ഇറാഖിലും സിറിയയിലും ചെയ്യുന്നത് പോലെ പാക്കിസ്ഥാനിലും സുരക്ഷിതമായി പരസ്പരം ആശയവിനിമയം നടത്തുന്നത് ടെലിഗ്രാം മെസഞ്ചര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണെന്ന് വെളിപ്പെടുത്തല്‍. പിടിക്കപ്പെടാതെ ആശയവിനിമയം നടത്താന്‍ വേണ്ടിയാണ് ടെലഗ്രാം മെസഞ്ചര്‍ ഉപയോഗിക്കുന്നത്. ഇതിലൂടെ അയക്കുന്ന വോയ്‌സ് മെസേജുകള്‍ താനേ ഡിലീറ്റ് ചെയ്യപ്പെടുമെന്നതിനാല്‍ പിന്നീട് പരിശോധിക്കാനോ കണ്ടെത്താനോ സാധിക്കില്ല.

പാക്കിസ്ഥാൻ പോലുള്ള രാജ്യത്തെ പൊലീസിനും ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും ഇത്തരം മെസേജുകൾ കണ്ടെത്താനുള്ള സംവിധാനമില്ല എന്നത് ഭീകരർക്ക് സഹായകരമാണ്. ടെലഗ്രാം ആപ്ലിക്കേഷന് ബാക്കപ്പ് സംവിധാനവും ഇല്ല. നേരിട്ടല്ലാതെ ഈയൊരു സംവിധാനം മാത്രം ഉപയോഗിച്ചാണ് ഭീകരർ പരസ്പരം ആശയവിനിമയം നടത്തിയത്.

പാക്കിസ്ഥാനിൽ വ്യാജ ഐഡികള്‍ ഉപയോഗിച്ചെടുത്ത സിമ്മുകളുടെ ഉപയോഗവും വ്യാപകമാണ്. 2014 മുതല്‍ ഇങ്ങോട്ടുള്ള കാലഘട്ടത്തില്‍ ആയിരക്കണക്കിന് വ്യാജ ഐഡി സിമ്മുകളാണ് ബ്ലോക്ക് ചെയ്തത്. പക്ഷേ, മുന്‍പേ ആക്റ്റിവേറ്റ് ചെയ്ത സിമ്മുകള്‍ വാങ്ങിക്കാന്‍ കിട്ടുന്നതിനാല്‍ ഭീകരവാദികള്‍ അവയും ഉപയോഗിക്കുന്നുണ്ടെന്ന് ഔദ്യോഗികവക്താവ് പറയുന്നു. പാവപ്പെട്ടവരുടെ ഫിംഗര്‍പ്രിന്റുകള്‍ ഉപയോഗിച്ച് ആക്ടിവേറ്റ് ചെയ്യുന്ന ഇത്തരം സിമ്മുകള്‍ ക്രിമിനലുകള്‍ക്ക് വന്‍തുകയ്ക്ക് വില്‍ക്കുന്ന ഏജന്‍സികള്‍ രാജ്യത്തുണ്ട്.

പാക്കിസ്ഥാനില്‍ ആസൂത്രിതമായ നിരവധി ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് തന്നെയാണെന്ന് സ്ഥിതീകരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, രാജ്യത്ത് ഇത്തരമൊരു ഭീകരസംഘടന പ്രവര്‍ത്തിക്കുന്നുവെന്ന് തുറന്നു സമ്മതിക്കാന്‍ ഔദ്യോഗികവിഭാഗം തയാറായിട്ടില്ല.

ഐഎസിന്റെ പുതിയ ടെക്ക് ആയുധം

ഐഎസ് ഭീകരർ നടത്തുന്ന സൈബർ നീക്കങ്ങളെ കുറിച്ചുള്ള ചർച്ചകൾ ലോകമെമ്പാടും പുരോഗമിക്കുകയാണ്. ആശയ പ്രചാരണത്തിനും ആളുകളെ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യാനുമായി ഐഎസ് മൊബൈൽ മെസേജിങ് സൗകര്യമായ ടെലിഗ്രാം ഉപയോഗിക്കുന്നു എന്നാണ് റിപ്പോർട്ട്. 2015 സെപ്റ്റംബറിൽ ടെലിഗ്രാം പുറത്തിറക്കിയ ഒരു പുതിയ ഫീച്ചർ ആണ് ഇസ്ലാമിക് സ്റ്റേറ്റ് വ്യാപകമായി ദുരുപയോഗിക്കുന്നത്. ഐ എസ് സംബന്ധമായ വാർത്തകളും, മിലിട്ടറി വിജയങ്ങളും, കൽപ്പനകളും എല്ലാം ഇതിലൂടെ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്നു. ടെലിഗ്രാം ഉപയോഗിച്ചാണ് പാരീസിൽ നടന്ന ആക്രമണത്തിന്റെയും, റഷ്യൻ എയർലൈനർ ബോംബിംഗിന്റെയും ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തത് എന്നത് ശ്രദ്ധേയമാണ്.

‘ടെലിഗ്രാം’: താനേ മായുന്ന സന്ദേശങ്ങള്‍ അന്വേഷണ ഏജന്‍സികളെ കുഴക്കുന്നു

കാസര്‍കോട് ജില്ലയിലെ പടന്ന, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ദുരൂഹ സാഹചര്യങ്ങളില്‍ കാണാതായ യുവാക്കള്‍ ഉപയോഗിക്കുന്നത് സ്വയം നശിച്ചുപോകുന്ന സന്ദേശ കൈമാറ്റ സംവിധാനം. സന്ദേശം അയക്കപ്പെട്ട അല്ളെങ്കില്‍ സ്വീകരിച്ച പ്രദേശം കൂടി സ്വകാര്യമാക്കി വെക്കുന്നു എന്നുള്ളതാണ് ഇതിന്‍െറ പ്രധാന സവിശേഷത. അന്വേഷണ ഏജന്‍സികളെ കുഴക്കുന്നതും ഇതാണ്.

തുടക്കത്തില്‍ കൈമാറിയ വാട്ട്സ് ആപ്പ് സന്ദേശങ്ങള്‍ മാത്രമാണ് പുറമേക്ക് അറിവായിട്ടുള്ളത്. വാട്ട്സ് ആപ്പിനെ അപേക്ഷിച്ച് കൂടുതല്‍ സ്വകാര്യതയും വിവരകൈമാറ്റ സ്വാതന്ത്ര്യവും നല്‍കുന്ന അപ്ളിക്കേഷനായ ടെലഗ്രാം ആണ് കാണാതായ യുവാക്കള്‍ ഉപയോഗിക്കുന്നത്. കൈമാറുന്ന സന്ദേശങ്ങള്‍ ഫോണില്‍ സൂക്ഷിക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെ യുവാക്കള്‍ തങ്ങുന്ന രാജ്യത്തെ കുറിച്ച് സൂചനകള്‍ അല്ലാതെ ഉറപ്പിച്ചെന്തെങ്കിലും പറയാന്‍ സാധിക്കുന്നില്ല. ഇന്‍റര്‍നെറ്റ് അധിഷ്ഠിത ക്ളൗഡ് സങ്കേതത്തിലാണ് സന്ദേശങ്ങള്‍ സൂക്ഷിക്കുന്നത്.

സന്ദേശങ്ങള്‍ അയക്കപ്പെടുന്ന ആളുകള്‍ക്ക് വായിക്കാനല്ലാതെ കൈമാറ്റം ചെയ്യാനോ സേവ് ചെയ്യാനോ സാധിക്കില്ല. ഒരേസമയം അയ്യായിരം ആളുകളുമായി സംവദിക്കാം. ഒരാള്‍ അവസാനമായി ടെലഗ്രാമില്‍ ഉണ്ടായിരുന്ന സമയം പോലും മറച്ചുവെക്കാനുള്ള സൗകര്യമുണ്ട്. ഓരോ സന്ദേശവും എന്‍ക്രിപ്റ്റ് ചെയ്യുന്നതിനാല്‍ ലഭിച്ചയാള്‍ക്കല്ലാതെ മനസിലാക്കുക അസാധ്യമാണ്.
© All Rights Reserved
Made With by InFoTel