Showing posts with label telegram. Show all posts
Showing posts with label telegram. Show all posts

സ്വർണക്കടത്ത് ആസൂത്രണം 'സി.പി.എം കമ്മിറ്റി' ടെലിഗ്രാം ഗ്രൂപ് വഴി; 29 പ്രതികൾക്കെതിരെ കസ്റ്റംസിന്റെ കുറ്റപത്രം

സ്വർണക്കടത്തിന് പ്രതികൾ ആസൂത്രണം നടത്തിയത് 'സി.പി.എം കമ്മിറ്റി' എന്ന പേരിൽ ഉണ്ടാക്കിയ ടെലിഗ്രാം ഗ്രൂപ് വഴിയെന്ന് കസ്റ്റംസ്. സരിത്, സന്ദീപ് നായർ, റമീസ് എന്നിവരാണ് ഈ ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. റമീസിന്റെ നിർദേശപ്രകാരം സന്ദീപ് നായരാണ് ഗ്രൂപ് ഉണ്ടാക്കിയത്.

സ്വർണക്കടത്ത് ഇടപാടുകളുടെ മുഴുവൻ ചർച്ചകളും ഈ ഗ്രൂപ് വഴിയായിരുന്നു. സരിത് ഉപയോഗിച്ചിരുന്ന ഫോണിൽനിന്ന് ചാറ്റ് വിശദാംശങ്ങൾ ശാസ്ത്രീയ പരിശോധനയിലൂടെ വീണ്ടെടുത്ത് കോടതിക്ക് കൈമാറിയിട്ടുണ്ട്. ഇന്ത്യയിലേക്ക് സ്വർണം കടത്താൻ വ്യാജരേഖകൾ അടക്കം കൈമാറിയത് ഈ ഗ്രൂപ് വഴിയായിരുന്നു. അധിക ചർച്ചകളും മലയാളം വോയ്സ് ചാറ്റിലൂടെയായിരുന്നു.

ചാറ്റിലൂടെ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദുബൈയിലെ ആഡംബര ഹോട്ടലിൽ സ്വർണക്കടത്തിന് ഗൂഢാലോചന നടന്നതായും കസ്റ്റംസ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്വർണക്കടത്തിന് ഉപയോഗിച്ച പല രേഖകളും കൈമാറിയത് ഈ ഗ്രൂപ്പിലൂടെയാണ്. സരിത് തയാറാക്കിയ രേഖകൾ യാഥാർഥ്യമെന്ന നിലയിൽ കാർഗോ അധികൃതർ സ്വീകരിച്ച് സ്വർണം വിട്ടുനൽകാൻ നടപടി സ്വീകരിച്ചതായും കുറ്റപത്രത്തിൽ ആരോപിക്കുന്നുണ്ട്.

ടെലിഗ്രാമിനെതിരെ ഉപരോധം ഏർപ്പെടുത്താൻ ആവശ്യപ്പെട്ടുകൊണ്ട് യുകെ

"തീവ്രവാദികളുടെ ഇഷ്ട ആപ്പാണ് ടെലിഗ്രാം" എന്ന ആരോപണവുമായി  ലേബർ പാർട്ടി നേതാവും യുകെയിലെ പ്രതിപക്ഷ നേതാവുമായ കിർ സ്റ്റാർമർ.   സ്ത്രീകളെയും രാഷ്ട്രീയക്കാരെയും കൊന്നുകളയാനുള്ള ആഹ്വാനങ്ങൾ പോസ്റ്റ് ചെയ്യാനും, അതുപോലെ സ്വവർഗാനുരാഗികൾക്ക് എതിരെയുള്ള അധിക്ഷേപങ്ങൾ, ഇസ്ലാമോഫോബിയ, വംശീയത എന്നിവ പ്രചരിപ്പിക്കുവാനും അജ്ഞാത ഉപയോക്താക്കൾ മെസഞ്ചർ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

സർ കെയറിന്റെ പ്രസ്താവനയിൽ അതിശയം പ്രകടിപ്പിച്ച ടെലിഗ്രാം പ്രതിനിധികൾ,  "ടെലഗ്രാമിൽ അക്രമത്തിനുള്ള ആഹ്വാനം പൂർണമായി നിരോധിച്ചിരിക്കുന്നു" വെന്ന് ബിബിസിയ്ക്ക് നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി. "പൊതു ഇടങ്ങളുടെയും ഉപയോക്തൃ റിപ്പോർട്ടുകളുടെയും സജീവമായ നിരീക്ഷണത്തിലൂടെ നിയമം ലംഘിക്കുന്ന ഉള്ളടക്കം തങ്ങളുടെ മോഡറേറ്റർമാർ പതിവായി നീക്കംചെയ്യുന്നു" വെന്നും ടെലിഗ്രാം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Source: @tginfo

ആൻഡ്രോയ്ഡിനായുള്ള ടെലിഗ്രാം ആപ്പ് നൂറു കോടിയിലധികം തവണ ഡൗൺലോഡ് ചെയ്തു

ഇത് ഗൂഗിൾ പ്ലെ സ്റ്റോറിൽ നിന്നുള്ള ടെലഗ്രാം ഡൗൺലോഡുകളുടെ മാത്രം എണ്ണമാണ്. അതോടൊപ്പം തന്നെ മറ്റ് ആപ്പ് സ്റ്റോറുകൾ, ഐഫോൺ, ഐപാഡ് ഉപയോക്താക്കൾ ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നുണ്ട്. കൂടാതെ കംപ്യൂട്ടറിനായി ടെലിഗ്രാമിനു പ്രത്യേകം പതിപ്പുകളും ഉണ്ട്. പവൽ ഡ്യുറോവ് റിപ്പോർട്ട് ചെയ്‌ത പ്രകാരം ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയിൽ ഉണ്ടായ പ്രശ്നങ്ങൾ കാരണം ഈ മാസം ടെലിഗ്രാമിൽ 200 കോടിയിലേറെ ഐഡികൾ  ഉണ്ടാവുകയും 7 കോടിയിയിൽ അധികം ആളുകൾ പുതിയതായി ടെലിഗ്രാമിലേക്ക് വരികയും ചെയ്തു. ഗൂഗിൾ പ്ലേ സ്റ്റോറിൽ 50 കോടി ഡൗൺലോഡുകൾ എന്ന ലക്ഷ്യം ടെലിഗ്രാം മറികടന്നത് മെയ് 2020 ന് ആയിരുന്നു.

Source: @tginfo

കേരള ലോട്ടറി; വാട്സ്ആപ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ വിൽപ്പന

സംസ്ഥാനത്ത് നിയമം ലംഘിച്ചുള്ള ഭാഗ്യക്കുറിയുടെ വിൽപ്പന വ്യാപകം. വാട്സ്ആപ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ ചിത്രം കൈമാറിയാണ് വിൽപ്പന. വിൽപനയ്ക്കായി പ്രത്യേക സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 2011 ലെ ചട്ടം അനുസരിച്ച് പേപ്പർ ലോട്ടറി നേരിട്ട് മാത്രമേ വിൽക്കാൻ അനുമതിയുള്ളു. ഓൺലൈൻ വഴി വിൽക്കുന്നത് നിയമ വിരുദ്ധമാണ്. ഇങ്ങനെ വിൽക്കുമ്പോൾ ഉണ്ടാകുന്ന ചില നിയമപ്രശ്നങ്ങൾ ലോട്ടറി വകുപ്പ് ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത് പല പേരുകളിലാണ് പ്രത്യേകിച്ച് ഡിജിറ്റൽ കേരള ലോട്ടറി എന്ന പേരിലുള്ള ഗ്രൂപ്പിലാണ് നിയമം ലംഘിച്ചുള്ള ഭാഗ്യക്കുറിയുടെ വിൽപ്പന വ്യാപകമായി പ്രവർത്തിക്കുന്നത്.

ഭാഗ്യക്കുറി ടിക്കറ്റുകളുടെ ഫോട്ടോ ഗ്രൂപ്പിൽ ഇടുന്നതാണ് ആദ്യ ഘട്ടം. തുടർന്ന് ഇഷ്ടമുള്ള നമ്പർ അഡ്‌മിനെ അറിയിച്ചാൽ ഗൂഗിൾ പേയോ ഫോൺ പേയോ വഴി പണം കൈമാറണം. ടിക്കറ്റിന് സമ്മാന തുകയുണ്ടെങ്കിൽ അത് ഓൺലൈനായി അക്കൗണ്ടിലേക്ക് അയക്കുമെന്നാണ് വാഗ്ദാനം. ഒരു ലോട്ടറി തന്നെ പല ഗ്രൂപ്പുകളിലേക്ക് വിൽക്കാനും സാധ്യതയുണ്ട്.

സമ്മാനമടിച്ചാൽ മാത്രം ഇതിനകത്ത് തർക്കമുണ്ടാകുകയുള്ളു അതുകൊണ്ടുതന്നെ തട്ടിപ്പിന്റെ സാധ്യകൾ കൂടി ഇതിൽ കൂടുതലായി വരുന്നു. ഈ സാഹചര്യത്തിൽ നിയമലംഘനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചൂണ്ടിക്കാട്ടി നിയമനടപടി സ്വീകരിക്കാനാണ് ലോട്ടറി വകുപ്പ് തീരുമാനം.

ഫേസ്ബുക്കും വാട്സാപ്പും പണിമുടക്കിയ ദിവസം ടെലഗ്രാമിന് പുതിയതായി ഏഴുകോടി ഉപയോക്താക്കൾ; കണ്ണുതള്ളി ടെലഗ്രാം സിഇഒ

ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റഗ്രാം തുടങ്ങി ആപ്പുകൾ പണിമുടക്കിയ രാത്രി ടെലഗ്രാമിലേക്ക് ഒന്നിച്ചെത്തിയത് ഏഴു കോടി പുതിയ ഉപയോക്താക്കളാണ്. ടെലഗ്രാം സിഇഒ പാവൽ ഡ്യൂറോവ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രിയാണ് ഫെയ്സ്ബുക്കിന്റെ സേവനങ്ങൾ നിലച്ചത്. ഇതോടെയാണ് ജനങ്ങൾ മെസേജിങ്ങിനും വിഡിയോ കോളിങ്ങിനുമായി മറ്റുവഴികൾ തേടാൻ തുടങ്ങിയത്. അന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയതും ടെലഗ്രാം ആണ്. ഏകദേശം ആറ് മണിക്കൂറോളമാണ് വാട്സാപ് നിലച്ചത്.

ടെലഗ്രാമിന്റെ മുന്നേറ്റം റോയിട്ടേഴ്സാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ടെലഗ്രാം സ്ഥാപകൻ പാവൽ ഡ്യൂറോവ് തന്റെ ടെലഗ്രാം ചാനലിലും ഇക്കാര്യം പോസ്റ്റ് ചെയ്തിട്ടുണ്ട്. ടെലഗ്രാമിന്റെ പ്രതിദിന വളർച്ചാ നിരക്ക് റെക്കോർഡിലെത്തി, മറ്റ് പ്ലാറ്റ്ഫോമുകളിൽ നിന്നെത്തിയ 7 കോടിയിലധികം പേരെ ഒരു ദിവസം സ്വാഗതം ചെയ്തു എന്നാണ് അദ്ദേഹം കുറിച്ചിട്ടിത്.

ആ ദിവസം ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണ് പ്ലാറ്റ്‌ഫോമിൽ സൈൻ ഇൻ ചെയ്‌ത് മെസേജിങ് സേവനം ഉപയോഗപ്പെടുത്തിയത്. ഇതോടെ യുഎസിലെ ചില ഉപയോക്താക്കൾക്ക് സ്പീഡ് പ്രശ്നങ്ങൾ നേരിട്ടെങ്കിലും എല്ലാവർക്കും മികച്ച സേവനങ്ങൾ നൽകാൻ സാധിച്ചെന്നും ഡ്യുറോവ് പറഞ്ഞു.
ഈ സമയത്ത് ഞങ്ങളുടെ ടീം മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചത്. ഉപയോക്താക്കൾ ഒന്നിച്ച് വന്നിട്ടും എല്ലാം മികച്ച രീതിയിൽ കൈകാര്യം ചെയ്യാനായതിൽ അഭിമാനിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ ഒരേസമയം ടെലഗ്രാമിൽ സൈൻ അപ്പ് ചെയ്യാൻ തിരക്കുകൂട്ടിയതിനാൽ അമേരിക്കയിലെ ചില ഉപയോക്താക്കൾക്ക് പതിവിലും കുറഞ്ഞ വേഗം അനുഭവപ്പെട്ടിരിക്കാമെന്നും അദ്ദേഹം പറഞ്ഞു

അതേസമയം ചുരുക്കം ചില വന്‍കിട സേവനങ്ങളെ മാത്രം ആശ്രയിക്കുന്നതിന്റെ പരിണിതഫലമാണ് ഫെയ്‌സ്ബുക്ക് സേവനങ്ങള്‍ക്ക് തടസം നേരിട്ടപ്പോള്‍ ഉണ്ടായ പ്രതിസന്ധിയെന്ന് യൂറോപ്യന്‍ യൂണിയന്‍ ആന്റിട്രസ്റ്റ് മേധാവി മാര്‍ഗ്രെത് വെസ്റ്റേജര്‍ പറഞ്ഞു. കൂടുതല്‍ പേര്‍ ഈ രംഗത്തുണ്ടാവേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

സ്വന്തമായി ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകളും സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ഉണ്ടാവേണ്ടതിന്റെ ആവശ്യകത ഇത് വ്യക്തമാക്കുന്നുവെന്നാണ് ഈ സംഭവത്തില്‍ റഷ്യയുടെ പ്രതികരണം.

ടെലഗ്രാമിൽ നിന്ന് ഫോൺ നമ്പർ മറച്ചുവയ്ക്കണോ? വഴിയുണ്ട്

നിരവധി പ്രൈവസി ഫീച്ചറുകൾ നൽകുന്ന ഒരു മെസേജിങ് ആപ്പാണ് ടെലഗ്രാം. സുഹൃത്തുക്കളുമായി സംവദിക്കാൻ ഗ്രൂപ്പ് മെസേജിങ് സേവനങ്ങളും മറ്റുമുള്ള ആപ്പ്. വാട്സാപ്പിൽ നിന്ന് വ്യത്യസ്തമായി, വലിയ ഫയലുകൾ സമയനഷ്ടമില്ലാതെ അയക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കുമെന്ന കാരണത്താൽ ഈ ആപ്പിനു ആരാധകരും ഏറെയാണ്‌.

സ്വന്തം സൗഹൃദ വലയത്തിനപ്പുറം പൊതുഗ്രൂപ്പുകളിൽ ഉൾപ്പടെ അംഗമാകാൻ സാധിക്കുന്ന ഒരു ആപ്പുകൂടിയാണ് ടെലഗ്രം. അതുകൊണ്ട് തന്നെ ടെലഗ്രാമില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നമ്പര്‍ മറ്റുള്ളവര്‍ക്ക് ലഭിക്കാനും അത് ദുരുപയോഗം ചെയ്യപ്പെടാനുമുള്ള സാധ്യത ഏറെയാണ്. അങ്ങനെ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകള്‍ ഫോണ്‍ നമ്പര്‍ മറച്ച് വയ്ക്കുന്നതിലൂടെ ഒഴിവാക്കാന്‍ സാധിക്കും.


എങ്ങനെയാണ് ടെലഗ്രാമിൽ ഫോൺ നമ്പർ മറച്ച് വയ്ക്കുന്നതെന്ന് നോക്കാം.

Step 1. ടെലഗ്രാമിലെ സെറ്റിങ്സ് തുറക്കുക
നിങ്ങളുടെ ഫോണിലെ ടെലഗ്രാം ആപ്പ് തുറക്കുക. അതിന്റെ മുകളിൽ ഇടത് വശത്തായുള്ള ഹംബർഗർ മാതൃകയിലുള്ള സെറ്റിങ്സ് ഓപ്ഷൻ തിരഞ്ഞെടുക്കുക.

Step 2. പ്രൈവസി ആൻഡ് സെക്യൂരിറ്റി എന്ന ഓപ്ഷനിലേക്ക് പോവുക
രണ്ടാമത് നിങ്ങൾക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്ന സ്ക്രീനിലെ സെറ്റിങ്സ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അപ്പോൾ വരുന്ന പുതിയ സ്‌ക്രീനിൽ നിന്ന് ‘പ്രൈവസി ആൻഡ് സെക്യൂരിറ്റി’ (Privacy and Security) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിനുള്ളിൽ നിങ്ങളുടെ പ്രൊഫൈൽ പിക്ചർ, സ്റ്റാറ്റസ് എന്നിവയുടെ പ്രൈവസി മാറ്റാൻ സാധിക്കും.

Step 3. ഫോൺ നമ്പർ സെറ്റിങ്സിൽ നോബഡി ആക്കുക
മൂന്നാമത്തെ സ്റ്റെപ്പിൽ ‘ഫോൺ നമ്പർ’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത്. ‘നോബഡി’ (Nobody), ‘മൈ കോൺടാക്ട്’ (My Contacts) എന്നിവ നിങ്ങളുടെ താൽപര്യത്തിനനുസരിച്ച് തിരഞ്ഞെടുക്കാം. നോബഡി തിരഞ്ഞെടുത്താൽ ആർക്കും നിങ്ങളുടെ നമ്പർ കാണാൻ സാധിക്കുക്കയില്ല, മൈ കോൺടാക്ട്’ ഓപ്ഷനാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ നിങ്ങളുടെ ഫോൺ കോൺടാക്ട്സിൽ ഉള്ളവർക്കു മാത്രമേ നിങ്ങളുടെ നമ്പർ കാണാൻ സാധിക്കൂ. ഇനി എല്ലാവർക്കും കാണാൻ സാധിക്കുന്ന വിധത്തിൽ നിങ്ങൾക്ക് നൽകണമെങ്കിൽ ‘എവെരിബഡി’ (Everybody) എന്ന ഓപ്ഷനും നൽകാവുന്നതാണ്.

ഇതുകൂടാതെ നിങ്ങളുടെ പ്രൊഫൈൽ ഫൊട്ടോ , സ്റ്റാറ്റസ്, ആർക്കാണ് നിങ്ങളെ വിളിക്കാനും, ഗ്രൂപ്പുകളിലേക്ക് ചേർക്കാനും സാധിക്കുക എന്നിവയിലും മേൽപറഞ്ഞപോലെ ‘നോബഡി’, ‘മൈ കോൺടാക്ട്’, ‘എവെരിബഡി’ എന്നീ ഓപ്ഷനുകൾ തിരഞ്ഞെടുത്ത് നിങ്ങളുടെ ടെലഗ്രാം അക്കൗണ്ട് ദുരുപയോഗപ്പെടുന്നതിൽ നിന്നും സംരക്ഷിക്കാവുന്നതാണ്.

ലൈവ്‌ സ്ട്രീമിംഗ്, റീഡ് റെസിപ്റ്റിസ്, തീമുകള്‍; കെട്ടും മട്ടും മാറി ടെലഗ്രാം

ഒന്നല്ല, രണ്ടല്ല എട്ടു ചാറ്റ് തീമുകളാണ്, ഒപ്പം ആനിമേറ്റ്ഡ് ഇമോജികളും. ടെലഗ്രാമിന്റെ പുതിയ അപ്‌ഡേറ്റിലാണീ സവിശേഷതകള്‍. പുതിയ പതിപ്പോടുകൂടി കെട്ടിലും മട്ടിലും അടിമുടി മാറാനൊരുങ്ങുകയാണ് ടെലഗ്രാം. വീഡിയോ സ്ട്രീമിങ്, വീഡിയോ ചാറ്റ് അടക്കമുള്ള നിരവധി സവിശേഷതകളാണ് ടെലഗ്രാം അവതരിപ്പിച്ച പുതിയ അപ്‌ഡേറ്റിലുള്ളത്.

ലൈവ് സ്ട്രീമും, വീഡിയോ ചാറ്റുകളും മാത്രമല്ല പുതിയ ഒട്ടേറെ ഇമോജികളുമായിട്ടാണ് ടെലഗ്രാമിന്റെ പുതിയ അപ്‌ഡേറ്റ് എത്തുന്നത്. ഓരോ പ്രൈവറ്റ് ചാറ്റിനും ഇഷ്ടമുള്ള ചാറ്റ് തീമുകള്‍ നല്‍കാം. പുതിയ അപ്‌ഡേറ്റിലെത്തുന്ന ആനിമേറ്റ്ഡ് ഇമോജികള്‍ ടെലഗ്രാമില്‍ പരസ്പരം മെസേജ് ചെയ്ത ഉപഭോക്താകളുടെ സ്‌ക്രീന്‍ ഓണാണെങ്കില്‍ പ്രവര്‍ത്തിക്കും.

ടെലഗ്രാം അപ്‌ഡേറ്റഡ് വേര്‍ഷനില്‍ മെസേജ് റീഡ് ആയോ, മെസേജ് സെന്‍ഡ് ആയോ എന്നറിയാനും മാര്‍ഗമുണ്ട്. ഗ്രൂപ്പ് മെസേജുകളില്‍ രണ്ട് ടിക്ക് വന്നാല്‍ മെസേജ് റീഡായെന്ന് പുതിയ അപ്‌ഡേറ്റ് സൂചന നല്‍കും. ടെലഗ്രാമിന്റെ മുന്‍പ് ഇറങ്ങിയ അപ്‌ഡേറ്റില്‍ ആര്‍ക്ക് വേണമെങ്കിലും ലൈവ് സ്ട്രീം സേവനം ഉപയോഗിക്കാമായിരുന്നു. എന്നാല്‍ പുതിയ അപ്‌ഡേറ്റ് പ്രകാരം അഡ്മിനുകള്‍ക്ക് മാത്രമായിരിക്കും ലൈവ്‌ സ്ട്രീമുകള്‍ റെക്കോര്‍ഡ് ചെയ്യാനും വീഡിയോ ചാറ്റുകള്‍ നടത്താനും സാധിക്കുക.

മറ്റ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പുകളില്‍ നിന്നും വിഭിന്നമായി 2 ജി.ബി സ്റ്റോറേജുള്ള ഫയലുകള്‍ അയക്കുവാന്‍ ടെലഗ്രാമില്‍ സാധിക്കും. ടെലിഗ്രാമിലെ ടെലഗ്രാം ക്വിസ് മോഡ് വഴി സര്‍വ്വേകളിലൂടെയും മറ്റും വേഗത്തില്‍ ഫീഡ്ബാക്ക് ലഭിക്കും. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനുള്ളതിനാല്‍ പ്രൈവസി ചട്ടങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് ടെലഗ്രാം പ്രവര്‍ത്തിക്കുന്നത്.

ടെലിഗ്രാം സിമ്പിളായി ഉപയോഗിക്കാം

ടെലഗ്രാം എന്നു കേൾക്കുമ്പോൾ തന്നെ ഭൂരിഭാഗം പേരുടെയും മനസ്സിൽ, നിറയെ സിനിമാ ഗ്രൂപ്പുകളും ചാനലുകളും ആയിരക്കണക്കിന് unread മെസ്സേജുകളും ഒക്കെയായി കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന ഒരു ഇന്റർഫേസ് ആവും ഓർമ്മ വരിക. സിനിമ ഡൗൺലോഡ് ചെയ്യാൻ വേണ്ടി മാത്രം ടെലഗ്രാം തുറക്കുന്ന ആളുകൾ ആവും നമ്മുടെ ഇടയിൽ കൂടുതൽ പേരും. അങ്ങനെ ഉള്ളവർക്ക് ടെലഗ്രാമിൽ അത്യാവശ്യത്തിന് എന്തെങ്കിലും മെസ്സേജ് അയച്ചാൽ അവരത് പുതിയ സിനിമ വരുന്ന ദിവസമല്ലാതെ എടുത്തു നോക്കുമോ എന്നുപോലും സംശയമാണ്. അല്ലേ? ടെലഗ്രാം ഒരുപാട് ഫീച്ചറുകൾ ഉള്ളതുകൊണ്ട് complicated ആണ്, വാട്സാപ്പ് ഉപയോഗിക്കാൻ സിമ്പിൾ ആണ് എന്ന് അഭിപ്രായം ഉള്ളവരും ഉണ്ട്. ടെലിഗ്രാം കോംപ്ലിക്കേറ്റഡ് ആണോ?

ആദ്യമായി ടെലഗ്രാം ഉപയോഗിച്ചു തുടങ്ങിയവർക്കും, ടെലഗ്രാമിനെക്കുറിച്ച് വലിയ ധാരണയില്ലാത്തവർക്കും റെഗുലർ ചാറ്റിങ്ങിന് ഉപയോഗിക്കുമ്പോൾ ടെലഗ്രാം ആപ്പ് കുറച്ചുകൂടി neat & clean ആക്കാൻ സഹായിക്കുന്ന കുറച്ചു settings & suggestions ആണ് പറയാൻ പോവുന്നത്...
  • ആദ്യം തന്നെ കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന ചാറ്റുകൾ ഒന്ന് അടുക്കി വെക്കാം. ഇതിനായി Folders എടുത്ത് Personal, Group, Channel, Bots ചാറ്റുകൾ ഓരോരോ ഫോൾഡറുകൾ ആക്കി ക്രമീകരിക്കുക. (Settings > Folders)
  • ഫോൾഡറുകൾ add ചെയ്ത ശേഷം ടെലിഗ്രാമിൽ നമുക്ക് ആവശ്യമില്ലാത്ത ചാനലുകൾ, ഗ്രൂപ്പുകൾ ഒക്കെ ലീവ് ചെയ്യുക. സിനിമ ഡൌൺലോഡ് ചെയ്യാൻ മാത്രമായി ഒരുപാട് ചാനലുകളും ഗ്രൂപ്പുകളും ഒന്നും ജോയിൻ ചെയ്യണ്ട ആവശ്യമില്ല.
  • ഓരോ ഫോൾഡറിലും പ്രധാനപ്പെട്ട ചാറ്റുകൾ / ചാനലുകൾ / ഗ്രൂപ്പുകൾ / ബോട്ടുകൾ ഒക്കെ പിൻ ചെയ്തു വെക്കുക. (Press and hold > 3 dot menu > Pin)
  • ലീവ് ചെയ്യേണ്ടാത്ത, എന്നാൽ main സ്‌ക്രീനിൽ വേണ്ടാത്ത ഗ്രൂപ്പുകളും ചാനലുകളും ഒക്കെ archive ചെയ്യുക.
  • Auto downloading ആവശ്യമില്ലെങ്കിൽ ഓഫ് ചെയ്തു വെക്കുക. (Settings > Data and storage > Automatic media download)
  • ഒരുപാട് മെസ്സേജുകൾ വരുന്ന ചാറ്റുകൾ മ്യൂട്ട് ചെയ്ത് ഇടുക. Personal മെസ്സേജുകൾ മാത്രം നോട്ടിഫിക്കേഷൻ കിട്ടിയാൽ മതിയെങ്കിൽ അത് ഒഴികെ ബാക്കി എല്ലാം ഓഫാക്കുക. (Settings > Notification and sounds > Groups, Channels > Off)
  • ടെലഗ്രാമിന്റെ default blue theme ഇഷ്ടം അല്ലാത്തവർ Theme change ചെയ്യുക. ആപ്പ് ഉപയോഗിക്കാൻ തോന്നുന്നതിൽ ഒരു പ്രധാന ഘടകം അതിന്റെ theme ആണ്. Settings > Chat settings > Color theme എന്നിട്ട് നിങ്ങൾക്ക് ഇഷ്ടമുള്ള നിറത്തിൽ ടെലഗ്രാം ഉപയോഗിക്കുക.
  • ഫോൺ മെമ്മറി കുറവ് ആണെങ്കിൽ storage location memory card ആക്കി ഇടുക. (Settings > Data and storage > Storage path)
  • ആവശ്യമുള്ള ഫയലുകൾ മാത്രം save to gallery കൊടുത്ത് സൂക്ഷിക്കുക,
  • Settings > Data and storage > Storage usage ൽ keep media എന്നുള്ളത് forever മാറ്റി limit വെക്കുക.

ഇനി കുറച്ചു സെക്യൂരിറ്റി & പ്രൈവസി settings:
(Settings > privacy and security)
  • 2 step verification enable ചെയ്യുക.
  • Groups, calls ഒക്കെ my contacts ആക്കുക.
  • Delete my account if away for എന്നത് മാക്സിമം ആക്കാം - 1 year
ഇത്ര ഒക്കെയേ ഉള്ളൂ..
അപ്പൊ ഹാപ്പി Telegraming 🤙
DeOn

ടെലഗ്രാമില്‍ 5,500 രൂപയ്ക്ക് വ്യാജ വാക്‌സീന്‍ സർട്ടിഫിക്കറ്റ്; കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകളും വിൽപനയ്ക്ക്

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സീന്‍ നല്‍കാന്‍ ശ്രമിക്കുമ്പോള്‍ വ്യാജ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് ഒരു വന്‍ പ്രശ്‌നമായിരിക്കുകയാണ് എന്ന് ചെക് പോയിന്റ് റിസേര്‍ച്ച് റിപ്പോര്‍ട്ടു ചെയ്യുന്നു. യാത്ര ചെയ്യണമെങ്കില്‍ വാക്‌സീന്‍ എടുത്തുവെന്ന രേഖ കാണിക്കണമെന്ന നിര്‍ദേശം വന്നതോടെയാണ് വ്യാജ വാക്‌സീന്‍ പാസ്‌പോര്‍ട്ടുകള്‍ നിർമിക്കാമെന്ന ധാരണ വ്യാപിച്ചതെന്നു പറയുന്നു. വാക്‌സീന്‍ പാസ്‌പോര്‍ട്ട് മാത്രമല്ല ടെസ്റ്റ് റിസള്‍ട്ടുകളും പണം കൊടുത്തു വാങ്ങാവുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. റിപ്പോര്‍ട്ട് പ്രകാരം ഇപ്പോള്‍ വ്യാജ വാക്‌സീന്‍ സർട്ടിഫിക്കറ്റ് നിര്‍മാണം വന്‍ കച്ചവടമായി വളര്‍ന്നു കഴിഞ്ഞു.

റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്ത്യയടക്കം 29 രാജ്യങ്ങള്‍ക്കുള്ള വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റുകളും വ്യാജ ടെസ്റ്റ് റിസള്‍ട്ടുകളും ടെലഗ്രാം ആപ് വഴി വാങ്ങാന്‍ സാധിക്കുമെന്നും ഇതിന് 75 ഡോളര്‍ അല്ലെങ്കില്‍ ഏകദേശം 5,500 രൂപയാണ് നല്‍കേണ്ടത് എന്നുമാണ്. നേരത്തെയും ഇപ്പോഴും ഇന്ത്യയടക്കമുളള പല രാജ്യങ്ങളും ഒരു സ്ഥലത്തുനിന്ന് വേറൊരിടത്തേക്ക് സഞ്ചരിക്കുന്നതിനു വിലക്കേര്‍പ്പെടുത്തുന്നുണ്ട്. യാത്ര ചെയ്യണമെങ്കില്‍ വാക്‌സീന്‍ പാസ്‌പോര്‍ട്ടുകളോ, കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിസള്‍ട്ടുകളോ കയ്യില്‍ വയ്‌ക്കേണ്ടതായുണ്ട്. രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് യാത്രാ വിലക്കുകള്‍ കുറവാണ് എന്നതാണ് വ്യാജ പാസ്‌പോര്‍ട്ടുകള്‍ക്ക് പ്രിയം കൂടാന്‍ കാരണം. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളും തങ്ങളുടെ അതിര്‍ത്തിക്കുള്ളിലേക്ക് കടക്കണമെങ്കില്‍ ആര്‍ടി-പിസിആര്‍ (കോവിഡ് നെഗറ്റീവ്) ടെസ്റ്റ് റിസള്‍ട്ടോ, രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ കാണിക്കണം.

ചെക് പോയിന്റ് റിസേര്‍ച്ചിന്റെ റിപ്പോര്‍ട്ട് പ്രകാരം 2021 മാര്‍ച്ച് വരെ വ്യാജ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ഡാര്‍ക് നെറ്റിലൂടെ മാത്രമായിരുന്നു സാധ്യമായിരുന്നത്. എന്നാലിപ്പോള്‍, കൂടുതല്‍ പേർ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ സൃഷ്ടിച്ചു വില്‍ക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. അവ സമ്പാദിക്കാന്‍ ഡാര്‍ക്‌നെറ്റിനെ ആശ്രയിക്കേണ്ടതില്ല, മറിച്ച് വാട്‌സാപ് പോലെയുളള മെസേജിങ് ആപ്പായ ടെലഗ്രാം വഴിയും വാങ്ങാം! കഴിഞ്ഞ ഒരു വര്‍ഷമായി കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഡാര്‍ക്‌നെറ്റിലും ടെലഗ്രാമിലും നടക്കുന്ന കാര്യങ്ങള്‍ ചെക്‌പൊയിന്റ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പഠിച്ചുവരികയായിരുന്നു എന്ന് ഗവേഷകര്‍ പറയുന്നു. വില്‍പനക്കാര്‍ ഇപ്പോള്‍ കൂടുതലായി ടെലഗ്രാമിലേക്ക് കുടിയേറിയിരിക്കുകയാണ്.

കാരണം അത് ഡാര്‍ക്‌നെറ്റിനെ പോലെ ഉപയോഗിക്കാന്‍ അത്ര സങ്കീര്‍ണമല്ല. അങ്ങനെ കൂടുതല്‍ പേര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വില്‍ക്കാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വാക്‌സീന്‍ എടുക്കാന്‍ താത്പര്യമില്ലാത്തവരും യാത്ര ചെയ്യാനായി വ്യാജ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കുന്നു. കൂടാതെ വ്യാജ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റിന്റെ വില 2021 മാര്‍ച്ചു മുതല്‍ വില പകുതിയായി ഇടിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം വില്‍പനക്കാരുടെ എണ്ണം കുത്തനെ ഉയരുകയാണ്. 2021 ഓഗസ്റ്റില്‍ ഏകദേശം 1,000 പേരായിരുന്നു വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിറ്റിരുന്നതെങ്കില്‍ സെപ്റ്റംബറില്‍ എത്തിയപ്പോള്‍ അത് 10,000 ആയി.

ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ടെലഗ്രാമിൽ ഫാക്റ്റ് ചെക്ക് പരിശോധനയ്ക്കായി അക്കൗണ്ട് ആരംഭിച്ചു

വ്യാജ വാർത്തയെ നേരിടാൻ കേന്ദ്ര വിവര പ്രക്ഷേപണ മന്ത്രാലയം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോംമായാ ടെലിഗ്രാമിൽ അക്കൗണ്ട് ആരംഭിച്ചു. 'പിബ് ഫാക്റ്റ് ചെക്ക്' എന്നാണ് ചാനൽ പേര്, ടെലിഗ്രാം ചാനൽ ഉള്ള സർക്കാർ സ്ഥാപനങ്ങളിലൊന്നാണ്, ഇത് കേന്ദ്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്ഥിരീകരിക്കാനും അതിന്റെ വരിക്കാരാകാനും ലക്ഷ്യമിടാം.

നേരത്തെ ഫാക്റ്റ് ചെക്കിന്റെ പേരിൽ ഒരു ചാനൽ ടെലിഗ്രാമിൽ പ്രവർത്തിപ്പിക്കപ്പെട്ടു.  PIB ഈ ചാനലുകൾ നീക്കം ചെയ്തു, 2019 നവംബറിൽ സ്ഥാപിതമായ കേന്ദ്ര സർക്കാർ വസ്തുത പരിശോധിക്കുന്നതാണ്  PIB ഫാക്റ്റ് ചെക്ക്.

ടെലിഗ്രാമിന് 120,000 ഡോളർ പിഴ ചുമത്തി റഷ്യൻ കോടതി

റഷ്യൻ കോടതി ടെലഗ്രാമിന് 120,000 ഡോളർ പിഴ ചുമത്തി. നിയമപ്രകാരമുള്ള നിയന്ത്രണത്തിന് വിധേയമായ നിയമവിരുദ്ധമായ ഉള്ളടക്കം നീക്കംചെയ്യാനുള്ള വിസമ്മതം മൂലമാണ് 120,000 ഡോളർ പിഴ ചുമത്തിയത്. നിരോധിത ഉള്ളടക്കം നീക്കംചെയ്യാൻ വിസമ്മതിച്ചതിന് റഷ്യയിലെ ടെലിഗ്രാമിന്  ചുമത്തിയ പിഴ തുക 480,000 ഡോളറാണ്.

ടെലഗ്രാം ഗ്രൂപ്പിൽ മെസ്സേജ് ആരൊക്കെ കണ്ടു എന്ന് ഇനി അറിയാൻ കഴിയും - ടെലിഗ്രാം ബീറ്റ

ഇല്ലോളം വൈകിയാണെങ്കിലും ഇങ്ങെത്തി! 50 പേരോ അതിൽ കുറവോ ഉള്ള ഗ്രൂപ്പുകളിൽ അയക്കുന്ന മെസ്സേജുകളിൽ ആണ് (for now) viewers നെ കാണാൻ കഴിയുക.

PS: വാട്സാപ്പിൽ വർഷങ്ങളായി ഉള്ള ഫീച്ചറാണ്. ❤️❤️

What's special?
വാട്സാപ്പിലെ പോലെ മെസ്സേജിൽ ഞെക്കി പിടിച്ച് മുകളിൽ വരുന്ന 3 ഡോട്ട് മെനുവിൽ ടച്ച്‌ ചെയ്ത് അതിൽ നിന്ന് info എടുക്കാൻ ഒന്നും മെനക്കെടേണ്ട.
മെസ്സേജിൽ ഒരു tap. That's it ❤️🔥

NB: വാട്സാപ്പിലെ പോലെ ഡെലിവർ ആയ സമയവും വായിച്ച സമയവും കാണാൻ കഴിയില്ല. എത്ര പേർ കണ്ടു, ആരൊക്കെ കണ്ടു എന്നറിയാം. 😇

-Deon

നിരോധിത ഉള്ളടക്കം നീക്കം ചെയ്യാൻ വിസമ്മതിച്ചതിന് ടെലിഗ്രാമിന് റഷ്യയിൽ പിഴ - $220,000

പാശ്ചാത്യ സോഷ്യൽ മീഡിയ ഭീമന്മാരായ ടെലഗ്രാം, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ഈ മാസം മോസ്കോ കോടതിയിൽ വിളിച്ചു, അവിടെ നിരോധിത ഉള്ളടക്കം നീക്കം ചെയ്യാൻ വിസമ്മതിച്ചതിന് ഏകദേശം ഒരു മില്യൺ ഡോളർ പിഴ ഈടാക്കും, റഷ്യൻ മാധ്യമം ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ 14 ന് മോസ്കോയിലെ ടാഗാൻസ്കി ജില്ലയിൽ നടന്ന വിചാരണയിൽ കമ്പനികൾ മൊത്തം ഒൻപത് ഭരണപരമായ കുറ്റങ്ങൾ നേരിടേണ്ടിവരുമെന്ന് സർക്കാർ വാർത്താ ഏജൻസി ടാസ് റിപ്പോർട്ട് ചെയ്തു. ചാർജുകൾക്ക് കീഴിൽ, ഫെയ്സ്ബുക്ക് അഞ്ച് ചാർജുകൾ നേരിടുകയും ഏകദേശം 550,000 ഡോളർ പിഴ ചുമത്തുകയും ചെയ്യുന്നു, അതേസമയം ട്വിറ്ററും ടെലഗ്രാമും 400,000 ഡോളറിൽ കൂടുതൽ പിഴ ഈടാക്കും.

ടെലിഗ്രാം ആഗോളതലത്തിൽ 1 ബില്യൺ ഡൗൺലോഡുകൾ മറികടന്നു, ഇന്ത്യ ഏറ്റവും വലിയ വിപണിയായി

സെൻസർ ടവർ പങ്കിട്ട ഡാറ്റ അനുസരിച്ച്, ആഗോളതലത്തിൽ ഒരു ബില്യൺ ഡൗൺലോഡുകളുടെ മാർക്ക് മറികടക്കുന്ന ഏറ്റവും പുതിയ ആപ്പായി ടെലിഗ്രാം മാറി. ദുബായ് ആസ്ഥാനമായുള്ള ആപ്പ് 2013 അവസാനത്തോടെ പുറത്തിറക്കിയ ആപ്പ് വെള്ളിയാഴ്ച നാഴികക്കല്ല് മറികടന്നു, മൊബൈൽ ഇൻസൈറ്റ് സ്ഥാപനം ടെക് ക്രഞ്ചിനോട് പറഞ്ഞു. 

ആപ്പിന്റെ മുഖ്യ എതിരാളിയായ വാട്ട്‌സ്ആപ്പ് ടെലിഗ്രാമിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ലോകത്തിലെ രണ്ടാമത്തെ വലിയ ഇന്റർനെറ്റ് മാർക്കറ്റ് അതിന്റെ ആജീവനാന്ത ഇൻസ്റ്റാളുകളുടെ ഏകദേശം 22% പ്രതിനിധീകരിക്കുന്നു, സെൻസർ ടവർ പറഞ്ഞു. ഇന്ത്യ തൊട്ടുപിന്നിൽ റഷ്യയും ഇന്തോനേഷ്യയും ഉണ്ട്, ഇത് യഥാക്രമം എല്ലാ ഇൻസ്റ്റാളുകളുടെ 10% ഉം 8% ഉം പ്രതിനിധീകരിക്കുന്നു. ആപ്പിന്റെ ഇൻസ്റ്റാളുകൾ 2021-ൽ ത്വരിതപ്പെടുത്തി, 2021-ന്റെ ആദ്യ പകുതിയിൽ ഏകദേശം 214.7 ദശലക്ഷം ഇൻസ്റ്റാളുകളിൽ എത്തി, ഇത് H1 2020-ലെ 133 ദശലക്ഷത്തിൽ നിന്ന് വർഷം തോറും 61% വർദ്ധിച്ചു, ”അത് കൂട്ടിച്ചേർത്തു. 

ഇൻസ്റ്റാളുകളുടെ എണ്ണം ആപ്പിന്റെ സജീവ ഉപയോക്തൃ അടിത്തറയ്ക്ക് തുല്യമല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ടെലിഗ്രാമിന് ഈ വർഷത്തിന്റെ തുടക്കത്തിൽ പ്രതിമാസം 500 ദശലക്ഷം സജീവ ഉപയോക്താക്കളുണ്ടായിരുന്നു. വാട്ട്‌സ്ആപ്പ് അതിന്റെ സ്വകാര്യതാ നയങ്ങളെ അതിന്റെ വലിയ ഉപയോക്തൃ അടിത്തറയുമായി ബന്ധപ്പെടുത്തുന്നതിൽ മോശമായി കൈകാര്യം ചെയ്യുന്നതിനൊപ്പം ഡൗൺലോഡുകളിലെ കുതിച്ചുചാട്ടം, എന്നിരുന്നാലും ടെലിഗ്രാം സമീപകാല പാദങ്ങളിൽ കൂടുതൽ ശ്രദ്ധ നേടിയിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നു. 

ഈ വർഷം ആദ്യം ഒരു ബില്യൺ ഡോളറിലധികം സമാഹരിച്ച ടെലിഗ്രാം, ലോകമെമ്പാടുമുള്ള പതിനഞ്ചാമത്തെ ആപ്പാണ് 1 ബില്യൺ തവണയോ അതിലധികമോ ഡൗൺലോഡ് ചെയ്തതെന്ന് സെൻസർ ടവർ ടെക്ക്രഞ്ചിനോട് പറഞ്ഞു. സെൻസർ ടവർ അനുസരിച്ച് വാട്ട്‌സ്ആപ്പ്, മെസഞ്ചർ, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം, സ്‌നാപ്ചാറ്റ്, സ്‌പോട്ടിഫൈ, നെറ്റ്ഫ്ലിക്സ് എന്നിവയാണ് പട്ടികയിലുള്ള മറ്റ് ആപ്പുകൾ. (മൊബൈൽ ഗവേഷണ സ്ഥാപനങ്ങൾ Android ഉപകരണങ്ങളിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത മിക്ക Google ആപ്പുകളുടെയും ഇൻസ്റ്റാളുകൾ ട്രാക്ക് ചെയ്യുന്നില്ല.)

ടെലിഗ്രാം ആപ്പിന്റെ പുതിയ അപ്ഡേഷൻ; ഹൈഡ് സെന്റെർ നെയിം, ഗ്രൂപ്പ് വീഡിയോ ചാറ്റ് റെക്കോഡിങ്

Video recording in voice / video chats
വോയ്‌സ് വീഡിയോ ചാറ്റിൽ ഇപ്പോൾ വീഡിയോ റെക്കോർഡ് ചെയ്യാനുള്ള ഓപ്ഷൻ വന്നിട്ടുണ്ട്. Portrait ആയോ landscape ആയോ വീഡിയോ ചാറ്റുകൾ റെക്കോർഡ് ചെയ്യാം.

Video Chats on Channels
നേരത്തെ ഗ്രൂപ്പുകളിൽ മാത്രം സാധിച്ചിരുന്ന വീഡിയോ ചാറ്റ് & സ്ക്രീൻ ഷെയറിങ് ഇപ്പോൾ ചാനലുകളിലും ചെയ്യാൻ കഴിയും. ചാനലുകളിലേക്ക് എത്തിയതോടെ വലിയ എണ്ണം ആളുകൾക്ക് പങ്കെടുക്കാൻ കഴിയും.

Swipe up to go to next unread channel
പുതിയ ചാനൽ പോസ്റ്റുകൾ ഒരുമിച്ചു കാണാൻ Newsfeed പോലെ ഒരു ഇന്റർഫേസ് കൊറേ നാളുകളായി ടെലിഗ്രാം ഡിസൈനേർസ് പരീക്ഷിക്കുന്നുണ്ട്. അതിന് സമാനമായി ഇപ്പോൾ ഒരു ചാനലിൽ swipe up ചെയ്ത് അടുത്ത unread ചാനലിലേക്ക് പോവാൻ കഴിയുന്ന ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നു.

Hide sender name (forward without quoting)
ഒരു കാലത്ത് ടെലിഗ്രാം ഒഫീഷ്യൽ ആപ്പിൽ ഏറ്റവും കൂടുതൽ മിസ്സ്‌ ചെയ്തിരുന്ന ഫീച്ചറുകൾ ആയിരുന്നു tabs & forward without quoting. അതുകൊണ്ടു തന്നെ ഒരുപാടു പേർ plus messenger പോലുള്ള ക്ലയന്റുകൾ ഉപയോഗിക്കാൻ നിർബന്ധിതരായി. എന്നാൽ ഇപ്പോൾ tabs നു പിന്നാലെ ടെലിഗ്രാമിന്റെ ഒഫീഷ്യൽ ആപ്പിൽ hide sender name ഫീച്ചറും എത്തിയിരിക്കുകയാണ്.

Vertical Scrolling Sticker Suggestion
ടെലിഗ്രാമിൽ ഒരു ഇമോജി ടൈപ്പ് ചെയ്യുമ്പോൾ അതിന് മുകളിലായി അതുമായി ബന്ധപ്പെട്ട സ്റ്റിക്കറുകൾ സജഷൻ കാണിക്കാറുണ്ട്. നേരത്തെ horizontal single line ആയിരുന്ന ഈ സജഷൻ മെനു ഇപ്പോൾ എളുപ്പത്തിൽ കാണാൻ പാകത്തിന് vertical multiple lines ആക്കിയിട്ടുണ്ട്.

Animate Message Bubble
കഴിഞ്ഞ updation ൽ ചാറ്റ് ചെയ്യുമ്പോൾ animate ചെയ്യുന്ന colourful background അവതരിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതിനോടൊപ്പം animate ചെയ്യുന്ന colours ഉള്ള ചാറ്റ് ബബിളും കിട്ടിയിരിക്കുകയാണ്.

Other changes:

Larger Sticker icons on sticker panel
സ്റ്റിക്കർ പാനലിലെ ഐക്കണുകളിൽ കൂടെ swipe ചെയ്താൽ അവയെ വലുതായി കാണാൻ കഴിയും. GIF പാനലിലെ emoji's animated ആക്കിയിട്ടുമുണ്ട്.

അടുത്ത ദിവസങ്ങളിൽ തന്നെ play store ൽ stable വേർഷൻ എത്തും. ശേഷം plus messenger പോലുള്ള clients ലും ഈ ഫീച്ചറുകൾ എല്ലാം ലഭ്യമാവും.

- 2019 ൽ വന്ന ടെലിഗ്രാമിന്റെ beta വേർഷനിൽ, ഇൻസ്റ്റഗ്രാമിലെ ഒക്കെ പോലെ മെസ്സേജുകൾക്ക് ഇമോജി റിയാക്ഷൻസ് ഇടാനുള്ള ഫീച്ചർ പരീക്ഷിച്ചിരുന്നു. എന്നാൽ പിന്നീട് അത് drop ചെയ്തു. (വാട്സാപ്പിൽ ഈ ഫീച്ചർ ഉടനെ വരുന്നുണ്ട്)

DeOn

റിലീസ് ചെയ്തില്ല, പിടികിട്ടാപ്പുള്ളി ടെലിഗ്രാമില്‍ ചോര്‍ന്നു; വേദനയോടെ സംവിധായകൻ ലൈവിൽ

വെള്ളിയാഴ്ച റിലീസ് പ്രഖ്യാപിച്ചിരുന്ന 'പിടികിട്ടാപ്പുള്ളി'യുടെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍. നവാഗതനായ ജിഷ്ണു ശ്രികണ്ഠന്‍ സംവിധാനം ചെയ്ത ചിത്രം ജിയോ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് ടെലഗ്രാമിലെ ഒട്ടേറെ ഗ്രൂപ്പുകളില്‍ ചിത്രത്തിന്റെ വ്യാജപതിപ്പ് വ്യാപകമായി പ്രചരിക്കുന്നത്. ശ്രീ ഗോകുലം മൂവീസ് നിര്‍മിക്കുന്ന പിടികിട്ടാപ്പുള്ളി ഒരു കോമഡി ത്രില്ലറാണ്. റിലീസ് മുന്‍പേ വ്യാജപതിപ്പിറങ്ങിയ സാഹചര്യത്തില്‍ പരാതി നല്‍കുമെന്ന് സംവിധായകന്‍ ജിഷ്ണു അറിയിച്ചു.

സണ്ണി വെയ്ന്‍, അഹാന കൃഷ്ണ, മെറീന മെക്കിള്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മേജര്‍ രവി, സൈജു കുറുപ്പ്, ബൈജു, ലാലു അലക്‌സ് തുടങ്ങിയവരും അണിചേരുന്നു.

'പിടികിട്ടാപ്പുള്ളി' സംവിധായകന്‍ ജിഷ്‍ണു ശ്രീകണ്ഠന്‍ പറയുന്നു
ജിയോ സിനിമയിലൂടെ സിനിമ റിലീസ് ആവുന്നതിനു മുന്‍പ് ഒരുപാടുപേര്‍ എന്നെ വിളിച്ചു. ഒരു പുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ ഒരുപാട് സന്തോഷം തോന്നേണ്ട അവസരമാണ്. പക്ഷേ എനിക്ക് ഭയങ്കര സങ്കടമാണ് തോന്നിയത്. കാരണം വിളിക്കുന്നവരൊക്കെ എന്നോട് പറഞ്ഞത് പടം ടെലിഗ്രാമിലും ടൊറന്‍റിലും വന്നുകഴിഞ്ഞു എന്നാണ്. 2016 മുതലുള്ള എന്‍റെ പരിശ്രമമാണ് പിടികിട്ടാപ്പുള്ളി എന്ന സിനിമ. ഏകദേശം നാലര വര്‍ഷമായി ഈ സിനിമയ്ക്കുവേണ്ടി ഞാന്‍ എന്രെ ജീവിതം മാറ്റിവച്ചിട്ട്. സിനിമ നല്ലതോ ചീത്തയോ എന്നത് രണ്ടാമത്തെ കാര്യമാണ്. സിനിമ എന്നത് ഒരു ബിസിനസ് ആണ്. എന്നെപ്പോലെ ഒരു തുടക്കക്കാരനെ വിശ്വസിച്ച് പണം മുടക്കിയ ഒരു നിര്‍മ്മാതാവ് ഉണ്ട്. എന്തോ ഭാഗ്യം കൊണ്ടാവും ജിയോ പോലെ ഒരു വലിയ നെറ്റ്‍വര്‍ക്ക് ഈ കൊറോണ കാലത്തും നമ്മുടെ പടം റിലീസ് ചെയ്യാനായി എടുത്തത്.

പക്ഷേ അപ്പോഴും റിലീസിനു മുന്‍പ് ഇത്രയും വലിയ ഒരു പ്ലാറ്റ്ഫോമില്‍നിന്ന് ലീക്ക് ആവുന്ന അവസ്ഥയാണ്. അവരുടെ പ്ലാറ്റ്ഫോമില്‍ ഫ്രീ ആയിട്ടു കിട്ടും, എന്നിട്ടുകൂടി പൈറേറ്റഡ് കോപ്പി കാണാന്‍ ആളുണ്ട് എന്നതാണ് വസ്‍തുത. അതുകൊണ്ട് സംഭവിക്കാന്‍ പോകുന്നത്, സിനിമയുടെ വ്യൂവര്‍ഷിപ്പ് അവരുടെ പ്ലാറ്റ്ഫോമില്‍ കുറയുകയും അതോടുകൂടി മലയാളസിനിമ എന്നത് വിജയം നേടാവുന്ന ഒരു സാധ്യത അല്ലെന്ന് അവര്‍ വിധിയെഴുതുകയും ചെയ്യും.

ഒന്നോ രണ്ടോ ഒടിടി പ്ലാറ്റ്ഫോമുകളുടെ ഔദാര്യത്തിലാണ് മലയാളസിനിമ ഇപ്പോള്‍ നടന്നുപോകുന്നത്. ഇതുകൂടി ആവുമ്പോഴേക്ക് മലയാളസിനിമ എടുക്കാന്‍ ആളുകള്‍ കുറയും. എന്നെപ്പോലെ ഒരുപാട് പുതുമുഖ സംവിധായകരും മറ്റു സാങ്കേതികപ്രവര്‍ത്തകരുമുണ്ട്. അവരുടെയൊക്കെ അവസ്ഥ ഇനി എന്താവും എന്നത് ഒരു ചോദ്യചിഹ്നമാണ്. വളരെ വിഷമത്തോടെ ഇത് പറയേണ്ടിവന്നതില്‍ സങ്കടമുണ്ട്. ടെലിഗ്രാമില്‍ സിനിമ വന്നു എന്നു പറഞ്ഞ് ഇനി ആരും എന്നെ വിളിക്കണ്ട. എന്‍റെ സിനിമയുടെ റിലീസ് ജിയോ സിനിമ എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ്. നല്ല മനസുള്ളവര്‍ അതില്‍ സിനിമ കാണുക. ഞങ്ങളെ പരമാവധി പിന്തുണയ്ക്കുക.നന്ദി.

സാധനം കയ്യിലുണ്ടോ? ടെലഗ്രാമിൽ ചോദ്യം; ന്യൂജെൻ ലഹരികടത്ത്

വിമാനത്താവളത്തിൽ ആളെ തിരിച്ചറിയാൻ ‘സാധനം കയ്യിലുണ്ടോ’ എന്ന കോഡ് നൽകാൻ പറയുന്ന രംഗം മോഹൻലാലും ശ്രീനിവാസനും ‘സിഐഡി’മാരായെത്തിയ ‘അക്കര അക്കര അക്കര’ എന്ന ചിത്രത്തിലുണ്ട്. എന്നാൽ ഇത്തരം കോഡ് ഭാഷകളെല്ലാം പഴങ്കഥകളാക്കുന്ന രീതികളാണ് ലഹരിമരുന്നു കടത്തിലും വിപണനത്തിലും. ടെലഗ്രാം തുടങ്ങിയ മൊബൈൽ ആപ്പുകളിൽ നൽകുന്ന സന്ദേശമനുസരിച്ചാണ് പല ലഹരിമരുന്നു കടത്തുസംഘങ്ങളുടെയും പ്രവർത്തനം. കാരിയർമാർക്കും മറ്റും ഡിജിറ്റലായി പണമെത്തിക്കാൻ പേയ്മെന്റ് ആപ്പുകളും ഉപയോഗിക്കുന്നതായാണ് വിവരം.

ടെലഗ്രാമിൽ ഗ്രൂപ്പ്, ഡിജിറ്റൽ ഇടപാട്
കഞ്ചാവിൽ തുടങ്ങി ഇടത്തരം ലഹരിമരുന്നുകൾക്കു വരെ കൊച്ചി നഗരത്തിലും മറ്റും സജീവമായ ടെലഗ്രാം ഗ്രൂപ്പുകളുണ്ടെന്നാണ് എക്സൈസിന്റെയും മറ്റും കണ്ടെത്തൽ. ചില ഗ്രൂപ്പുകളിൽ രഹസ്യകോഡുകൾ ഉപയോഗിച്ചാകും വിവരം കൈമാറുക. അതേസമയം കൊക്കെയ്ൻ, എംഡിഎംഎ, എൽഎസ്‌ഡി തുടങ്ങിയ വിലയേറിയ ലഹരിമരുന്നുകൾ വ്യക്തികേന്ദ്രീകൃതമായാണ് വിൽപ്പന നടത്തുന്നതെന്നാണ് സ്പെഷൽ ബ്രാഞ്ചിന്റെ കണ്ടെത്തൽ.

ടെലഗ്രാമിലെ ചില ഗ്രൂപ്പുകൾ പൊലീസ് നിരീക്ഷണത്തിലാണെങ്കിലും ഇടനേരത്തേക്ക് മാത്രം ലിങ്കുകളിൽ ‘ലൊക്കേഷൻ’ സൂചിപ്പിച്ച് ഇടുന്ന സ്ഥലങ്ങളിൽ എത്തി ലഹരി കൈമാറി മടങ്ങുന്ന സംഘങ്ങളെ പിടികൂടാൻ ബുദ്ധിമുട്ടുകൾ ഏറെയാണെന്നാണ് സൂചന. കുറിയർ കൈമാറാനെന്ന വ്യാജേന ടെലഗ്രാം ഗ്രൂപ്പിൽ കൈമാറിയ ലൊക്കേഷൻ ലിങ്കിൽ എത്തിയ ചിലരെ പൊലീസ് പിടികൂടിയതോടെ ഈ നീക്കങ്ങൾക്ക് നഗരത്തിൽ അൽപം ശമനം ഉണ്ടായിട്ടുണ്ട്. പുത്തൻ ഡിജിറ്റൽ പേയ്‌മെന്റ് ആപ്പുകളിലൂടെയാണ് പലപ്പോഴും ലഹരിക്കു വേണ്ടിയുള്ള പണംകൈമാറ്റമെന്നാണ് വിവരം. നിരന്തരം മാറിമറിയുന്ന പുതുതലമുറ ആപ്പുകളിലും മറ്റും ഉദ്യോഗസ്ഥർക്കുളള അറിവില്ലായ്മയും ചിലപ്പോഴൊക്കെ അന്വേഷണത്തെ ബാധിക്കുന്നതായും സൂചനയുണ്ട്.

കുറിയർ വഴി കൊച്ചിയിൽനിന്ന് നിരവധി സ്ഥലങ്ങളിലേക്ക് ലഹരിമരുന്ന് എത്തിച്ചതായും ഇന്ത്യയിലെ മറ്റു നഗരങ്ങളിൽനിന്ന് കൊച്ചിയിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നതായും സ്പെഷൽ ബ്രാഞ്ച് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. അൽപകാലത്തേക്ക് കൃത്യമായ വിവരങ്ങൾ കൈമാറാതെ വാടകയ്ക്ക് എടുക്കുന്ന ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചും മറ്റും നടത്തുന്ന ഇത്തരം ഇടപാടുകൾ പിടിവീഴാൻ സമയമാകുന്നതിനിടെ വാടകക്കാർ തന്നെ അപ്രത്യക്ഷമാകുന്ന സ്ഥിതിയുമുണ്ട്.

കൃത്യമായ തിരിച്ചറിയൽ രേഖകൾ കൂടാതെ ഫ്ലാറ്റുകളും മറ്റും വാടകയ്ക്ക് നൽകരുതെന്ന് ഫ്ലാറ്റ് അസോസിയേഷനുകളും മറ്റും നിർബന്ധിക്കാറുണ്ടെങ്കിലും കോവിഡും മറ്റും ഉയർത്തുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടെ വാടകയെങ്കിലും കിട്ടട്ടെ എന്ന മനോഭാവത്തിൽ ചില ഫ്ലാറ്റ് ഉടമകൾ ഇതത്ര കാര്യമാക്കാത്തതാണ് വിഷയം സങ്കീർണമാക്കുന്നത്.

ടെലിഗ്രാം ഉപയോഗിക്കുന്നവരാണോ? എന്നാല്‍ അറിഞ്ഞിരിക്കണം ഈ ഏഴു കാര്യങ്ങള്‍

സുരക്ഷയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്ന ടെലിഗ്രാമില്‍ നിരവധി ടിപ്‌സ് ആന്‍ഡ് ട്രിക്‌സ് ഉണ്ട്. ഓപ്പണ്‍സോഴ്‌സ്, ക്രോസ്പ്ലാറ്റ്‌ഫോം സേവനം എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത വീഡിയോ കോളിംഗ്, ഫയല്‍ ഷെയറിങ് തുടങ്ങി നിരവധി ഫീച്ചറുകളാണ് ടെലിഗ്രാം ഇതിനോടകം അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ, എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത ചാറ്റുകളും നല്‍കുന്നു. ആന്‍ഡ്രോയിഡിനായുള്ള ടെലഗ്രാം ആപ്പിന് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ 500 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍ ഉണ്ട്. ഈ ആപ്പ് ഉപയോഗിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ടിപ്‌സും ട്രിക്കുകളും ഏതൊക്കെയാണെന്നു നോക്കാം.

1. അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യുക
അയച്ച സന്ദേശങ്ങള്‍ എഡിറ്റുചെയ്യാന്‍ ടെലിഗ്രാം ഇപ്പോള്‍ അനുവദിക്കുന്നു. അതിനായി എഡിറ്റ്‌ചെയ്യാന്‍ ആഗ്രഹിക്കുന്ന സന്ദേശം തിരഞ്ഞെടുത്ത് മുകളിലുള്ള 'എഡിറ്റ്' ഐക്കണില്‍ ടാപ്പുചെയ്യുക. മാറ്റങ്ങള്‍ വരുത്തിയ ശേഷം ആപ്പ് ഒരു എഡിറ്റ് ചെയ്തു എന്ന ലേബല്‍ കാണിക്കും. സന്ദേശങ്ങള്‍ അയച്ച് 48 മണിക്കൂര്‍ വരെ മാത്രമേ എഡിറ്റ് ചെയ്യാന്‍ കഴിയൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്.

2. സൈലന്റ് മെസേജ്
സന്ദേശമയയ്‌ക്കേണ്ട ഉപയോക്താവ് തിരക്കിലാണെങ്കിലും അവരെ ശല്യപ്പെടുത്താതെ മെസേജ് അയയ്ക്കാന്‍ സൈലന്റ് മെസേജ് ഫീച്ചര്‍ ഉപയോഗിച്ച് കഴിയും. ഇങ്ങനെ സന്ദേശങ്ങള്‍ അയക്കുമ്പോള്‍, സ്വീകര്‍ത്താവ് 'ഡോണ്‍ഡ് ഡിസ്റ്റര്‍ബ്' മോഡ് ഓണാക്കിയിട്ടില്ലെങ്കിലും ശബ്ദമോ വൈബ്രേഷനോ ഇല്ലാതെ അയയ്ക്കും. ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതിന്, നിങ്ങളുടെ സന്ദേശം ടൈപ്പ് ചെയ്യുക, തുടര്‍ന്ന് 'സെന്റ്' ബട്ടണ്‍ അമര്‍ത്തിപ്പിടിക്കുക. 'സൈലന്റ് സെന്‍ഡ് ബട്ടണ്‍ തിരഞ്ഞെടുക്കാം.

3. മെസേജ് ഷെഡ്യൂള്‍ ചെയ്യുക
'സെന്റ്' ബട്ടണ്‍ അമര്‍ത്തിപ്പിടിച്ചുകൊണ്ട് ഒരു സന്ദേശം ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയും. ഇവിടെ, 'ഷെഡ്യൂള്‍ മെസേജ്' തിരഞ്ഞെടുത്ത് തീയതിയും സമയവും തിരഞ്ഞെടുക്കുക. ഇഷ്ടമുള്ള സമയത്ത് സന്ദേശം അയയ്ക്കാനാവും.

4. മീഡിയഫയലുകള്‍ സ്വയം ഡിലീറ്റ് ചെയ്യാം
മീഡിയ ഫയലുകള്‍ ഡിലീറ്റ് ചെയ്യാന്‍ ഒരു നിശ്ചിത സമയം തിരഞ്ഞെടുക്കാന്‍ ആപ്പ് അനുവദിക്കുന്നു. ഫീച്ചര്‍ നേരത്തെ പ്രത്യേക 'സീക്രട്ട് ചാറ്റ്' ഓപ്ഷനില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍, ഇപ്പോഴത്തെ അപ്‌ഡേറ്റ് ഉപയോഗിച്ച്, സാധാരണ ചാറ്റുകളിലെയും ഫോട്ടോകളും വീഡിയോകളും പോലുള്ള മീഡിയ ഫയല്‍ ഡിലീറ്റ് ചെയ്യാന്‍ കഴിയും. അതിനായി ഫോട്ടോ അല്ലെങ്കില്‍ വീഡിയോ തിരഞ്ഞെടുത്ത് 'ടൈമര്‍' ബട്ടണില്‍ ടാപ്പുചെയ്യുക. ശേഷം, മീഡിയ ഓട്ടോമാറ്റിക്കായി ഇല്ലാതാക്കപ്പെടുന്ന സമയം തിരഞ്ഞെടുക്കാം.

5. അയയ്ക്കുന്നയാളുടെ സന്ദേശം ഇല്ലാതാക്കുക
നിങ്ങള്‍ അയച്ച സന്ദേശങ്ങളും മറ്റ് ഉപയോക്താക്കള്‍ അയച്ച സന്ദേശങ്ങളും ഇനി ഇല്ലാതാക്കാം. ഈ പ്രത്യേക ഫീച്ചര്‍ ഉപയോഗിക്കുന്നതിന്, ലഭിച്ച സന്ദേശം തിരഞ്ഞെടുത്ത് ഡിലീറ്റ് ബട്ടണ്‍ ടാപ്പുചെയ്യുക. ശേഷം നിങ്ങള്‍ക്ക് 'ഓള്‍സോ ഡിലീറ്റ് ഫോര്‍ എക്‌സ്' തിരഞ്ഞെടുത്ത് 'ഡിലീറ്റ്'ടാപ്പുചെയ്യുക. മെസേജ് പിന്നീട് രണ്ട് ഭാഗങ്ങളില്‍ നിന്നും അപ്രത്യക്ഷമാകും.

6. വീഡിയോകള്‍ എഡിറ്റ് ചെയ്യുക
ടെലിഗ്രാമില്‍ വീഡിയോകള്‍ എഡിറ്റ് ചെയ്യാവുന്നതാണ്, ഈ ഫീച്ചര്‍ ഉപയോഗപ്പെടുത്താന്‍, ഒരു ചാറ്റ് തുറന്ന് അയയ്ക്കാനാഗ്രഹിക്കുന്ന വീഡിയോ തിരഞ്ഞെടുക്കുക. പുതിയ വീഡിയോ എഡിറ്റര്‍ തുറക്കാന്‍ അടുത്തതായി ട്യൂണിംഗ് ഐക്കണില്‍ ടാപ്പുചെയ്യുക. സാച്ചുറേഷന്‍, കോണ്‍ട്രാസ്റ്റ്, എക്‌സ്‌പോഷര്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടെ വിവിധ കാര്യങ്ങള്‍ ക്രമീകരിക്കാന്‍ കഴിയും.

7. ജിഫ്, യുട്യൂബ് സേര്‍ച്ച്
ജിഫ് അല്ലെങ്കില്‍ ഒരു യുട്യൂബ് ലിങ്ക് അയയ്ക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, അത് ചെയ്യാന്‍ കഴിയും. @ജിഫ് അല്ലെങ്കില്‍ @യുട്യൂബ് എന്ന് ടൈപ്പ് ചെയ്ത് നിങ്ങളുടെ സേര്‍ച്ച് ചോദ്യം നല്‍കുക. ചാറ്റ് സ്‌ക്രീനില്‍ തന്നെ റിസല്‍ട്ടുകളിലേക്ക് പ്രവേശനം ലഭിക്കും. മുഴുവന്‍ സന്ദേശവും പിന്നീട് എഡിറ്റുചെയ്യാന്‍ പകര്‍ത്താതെ തന്നെ ഒരു സന്ദേശത്തിന്റെ ഒരു ഭാഗം തിരഞ്ഞെടുക്കാനും ടെലിഗ്രാം അനുവദിക്കുന്നു. ഇത് ചെയ്യുന്നതിന്, ഒരു മെസേജില്‍ അമര്‍ത്തിപ്പിടിക്കുക, തുടര്‍ന്ന് മെസേജിന്റെ ഭാഗം തിരഞ്ഞെടുക്കാന്‍ വീണ്ടും ടാപ്പുചെയ്ത് പിടിക്കുക.

സ്‌ക്രീന്‍ ഷോട്ട് എടുക്കാനാവില്ല, എന്താണ് ടെലഗ്രാമിലെ 'സീക്രട്ട് ചാറ്റ്'?

വാട്‌സാപ്പിന്റെ അടുത്ത എതിരാളികളിലൊന്നായ ടെലഗ്രാമിന്റെ ഫീച്ചറുകളിലൊന്നാണ് സീക്രട്ട് ചാറ്റ്, അഥവാ രഹസ്യ സംഭാഷണം. ഇത് സാധാരണ ചാറ്റുകളില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? ഇത്തരം ചാറ്റുകള്‍ ക്ലൈന്റ്-ടു-ക്ലൈന്റ് എന്‍ക്രിപ്റ്റഡ് ആണെന്നാണ് കമ്പനി പറയുന്നത്. എന്നു പറഞ്ഞാല്‍ ഈ ചാറ്റുകള്‍ അയയ്ക്കുന്നയാള്‍ക്കും ലഭിക്കുന്ന ആള്‍ക്കും മാത്രമെ കാണാനാകൂ. സാധാരണ ചാറ്റുകള്‍ക്ക് ക്ലൈന്റ്/സെര്‍വര്‍-സെര്‍വര്‍/ക്ലൈന്റ് എന്‍ക്രിപ്ഷനാണ് ലഭിക്കുന്നത്. അതായത് ചാറ്റുകള്‍ ടെലഗ്രാം സെര്‍വറില്‍ എന്‍ക്രിപ്റ്റു ചെയ്ത് സേവു ചെയ്യപ്പെടാം. കൂടാതെ സീക്രട്ട് ചാറ്റ് വഴി ലഭിക്കുന്ന സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാനാവില്ല.

എങ്ങനെ ഒരു സീക്രട്ട് ചാറ്റ് അയയ്ക്കാം?
ആര്‍ക്കാണോ രഹസ്യ സന്ദേശം അയയ്‌ക്കേണ്ടത് അയാളുടെ പ്രൊഫൈല്‍ തുറക്കുക. തുടര്‍ന്ന് 'ഓപ്ഷന്‍സ്' തുറക്കുക. അവിടെയുള്ള 'സ്റ്റാര്‍ട്ട് സീക്രട്ട് ചാറ്റ്' തുറന്ന് സന്ദേശം അയയ്ക്കാം. ഇതിനു കൂടുതല്‍ രഹസ്യ സ്വഭാവമുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇത് ഗ്രൂപ്പ് സംഭാഷണത്തില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. ആളുകള്‍ സീക്രട്ട് ചാറ്റ് ഉപയോഗിക്കുന്നതോടെ ടെലഗ്രാം എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ എനേബിൾ ചെയ്യുന്നു.

അപ്പോള്‍ സ്‌ക്രീന്‍ ഷോട്ട് എടുത്തു കൂടെ?
ഇല്ല. സീക്രട്ട് ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ട് എടുക്കാനും സാധിക്കില്ല. എന്നാല്‍ ഇതിലൊന്നും വലിയ കഥയൊന്നുമില്ലെന്നും കാണാം. അതായത് മറ്റൊരു ഫോണോ ക്യാമറയോ ഉപയോഗിച്ച് ചാറ്റിന്റെ ഫോട്ടോ എടുക്കാന്‍ സാധിക്കുമല്ലോ. ഡിജിറ്റല്‍ സംഭാഷണങ്ങള്‍ കൈവിട്ട കളി തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പക്ഷേ താരതമ്യേന സുരക്ഷിതമാണ് ടെലഗ്രാമിന്റെ സീക്രട്ട് ചാറ്റ് ഫീച്ചറെന്നും കാണാം.

ഇനി ഇന്‍ഷൂറന്‍സ്‌ സേവനങ്ങള്‍ ടെലിഗ്രാം മെസഞ്ചറിലും

ഇന്‍സ്റ്റന്റ്‌ മെസേജിങ്‌ ആപ്പായ ടെലിഗ്രാമിലൂടെ നിങ്ങള്‍ക്ക്‌ ഇനി മോട്ടോര്‍ ക്ലെയിം റജിസ്‌റ്റര്‍ ചെയ്യാനും ഇന്‍ഷൂറന്‍സ്‌ പോളിസി പുതുക്കാനും കഴിയും. ഉപഭോക്താക്കള്‍ക്കായി ഐസിഐസിഐ ലൊംബാര്‍ഡാണ്‌ ഇന്‍ഷൂറന്‍സ്‌ ടെലിഗ്രാമിൽ സേവനങ്ങള്‍ ലഭ്യമാക്കി തുടങ്ങിയത്‌.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന @icici_lombard_Bot വഴിയാണ്‌ ഈ സേവനം ടെലിഗ്രാമില്‍ ലഭ്യമാക്കുന്നത്‌. ഇത്തരത്തിലുള്ള സേവനം നല്‍കുന്ന രാജ്യത്തെ ആദ്യ നോണ്‍-ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനിയാണ് ഐസിഐസിഐ ലൊംബാര്‍ഡ്‌.

ടെലിഗ്രാം ചാറ്റ്‌ ബോട്ടില്‍ ഉപഭോക്താക്കള്‍ക്ക്‌ പല തരത്തിലുള്ള സേവനങ്ങള്‍ ലഭ്യമാകും. മോട്ടര്‍ ക്ലെയിം റജിസ്‌റ്റര്‍ ചെയ്യാനും ക്ലെയിമിന്റെ നിലവിലെ സ്ഥിതി പിന്തുടരാനും കഴിയും. മാത്രമല്ല, ഇന്‍ഷൂറന്‍സ്‌ പോളിസി പുതുക്കാനും പോളിസി രേഖകള്‍ ഡൗണ്‍ലോഡ്‌ ചെയ്യാനും പോളിസിയിലെ വിശദാംശങ്ങള്‍ പരിഷ്‌കരിക്കാനും കഴിയും.
© All Rights Reserved
Made With by InFoTel