Showing posts with label news. Show all posts
Showing posts with label news. Show all posts

‘റാം C/O ആനന്ദി’ യുടെ പി ഡി എഫ് പ്രചരിപ്പിച്ച ടെലിഗ്രാം, വാട്‌സാപ്പ് ഗ്രൂപ്പുകള്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു

കോട്ടയം: അഖില്‍ പി ധര്‍മ്മജന്റെ ‘റാം c/o ആനന്ദി’ എന്ന നോവലിന്റെ പി ഡി എഫ് പതിപ്പ് പ്രചരിപ്പിച്ച സാമൂഹ്യമാധ്യമ ഗ്രൂപ്പുകള്‍ക്കെതിരെ ഡി സി ബുക്‌സ് നല്‍കിയ പരാതിയില്‍ കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപകാലത്ത് ശ്രദ്ധേയമായ പുസ്തകങ്ങളിലൊന്നാണ് ‘റാം c/o ആനന്ദി’ . കേരളപൊലീസ്, കെ എസ് ആര്‍ സി, മില്‍മ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും പല പ്രമുഖ ബ്രാന്‍ഡുകളും നോവലിന്റെ കവര്‍ച്ചിത്രത്തെ അനുകരിച്ച് തയ്യാറാക്കിയ പരസ്യങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു.

ഡി സി ബുക്സ്, മലയാള മനോരമ തുടങ്ങി വിവിധ പ്രസാധകർ നൽകിയ പകർപ്പവകാശ ലംഘന ക്കേസിൽ നിരവധി പേർ വിചാരണ നേരിടുന്ന സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്.

പകര്‍പ്പവകാശമുള്ള പുസ്തകങ്ങളുടെ പി ഡി എഫ് പതിപ്പുകള്‍, ഓഡിയോ ബുക്കുകള്‍ എന്നിവ വിവിധ സോഷ്യല്‍മീഡിയ ഗ്രൂപ്പുകളിലും യൂട്യൂബിലും വലിയതോതില്‍ പ്രചരിപ്പിക്കുന്നത് പൊലീസും സൈബര്‍ സെല്ലും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

വലിയ നാശത്തിന് കാരണമാകും; സ്‌പെയ്‌നില്‍ ടെലിഗ്രാം നിര്‍ത്തലാക്കിയ കോടതി വിധിക്കെതിരെ വിമര്‍ശനം

സ്പെയ്ന്‍: ടെലിഗ്രാം ഉപയോഗം റദ്ദാക്കിയ സ്പെയിന്‍ നാഷണല്‍ കോടതി വിധിക്കെതിരെ വിവിധ സംഘടനകള്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പകര്‍പ്പവകാശ ലംഘനത്തിന്റെ അന്വേഷണം തീര്‍പ്പാക്കാതെ സേവനം ലഭ്യമാക്കരുതെന്നാണ് കോടതി ഇന്റര്‍നെറ്റ് ദാദാക്കളോട് ഉത്തരവിട്ടത്.

വിധിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്. കണ്‍സ്യൂമര്‍ റൈറ്റ് വാച്ച് ഡോഗ് എഫ്.എ.സി.യു.എ ഇത് ഒരിക്കലും ആനുപാതികമല്ലാത്തതാണെന്നും ജനപ്രിയ സേവനം തടയുന്നത് വലിയ നാശത്തിന് കാരണമാകുമെന്നും പറഞ്ഞതായി ആര്‍.ടി റിപ്പോര്‍ട്ട് ചെയ്തു.

‘നിയമവിരുദ്ധമായി പകര്‍പ്പവകാശമുള്ള ഉള്ളടക്കം പോസ്റ്റ് ചെയ്യുന്ന വെബ്‌സൈറ്റുകള്‍ ഉണ്ട്, എന്നാല്‍ ഈ നീക്കം ഇന്റര്‍നെറ്റ് അടച്ചു പൂട്ടുന്നതിന് തുല്യമാണ്, അല്ലെങ്കില്‍ പൈറസില്‍ ഏര്‍പ്പെടുന്ന ചാനലുകള്‍ ഉള്ളതിനാല്‍ മുഴുവന്‍ ടെലിവിഷന്‍ സിഗ്‌നലും വെട്ടിക്കുറക്കുന്നത് പോലെയാണ് ഇത്,’ എഫ്.എ.സി.യു.എ സെക്രട്ടറി ജനറല്‍ റൂബന്‍ സാഞ്ചസ് പ്രസ്താവനയില്‍ പറഞ്ഞു.

സ്‌പെയ്‌നില്‍ ടെലിഗ്രാം ഉപയോഗം നിര്‍ത്തിവെക്കാന്‍ ഉത്തരവുള്ളതായി റിപ്പോര്‍ട്ടുകള്‍

സ്‌പെയ്ന്‍: ടെലിഗ്രാം ഉപയോഗം താല്‍ക്കാലികമായി റദ്ദാക്കി സ്‌പെയിന്‍ നാഷണല്‍ കോടതി. പകര്‍പ്പവകാശ ലംഘനത്തിന്റെ അന്വേഷണം തീര്‍പ്പാക്കാതെ സേവനം ലഭ്യമാക്കരുത് എന്ന് കോടതി ഇന്റര്‍നെറ്റ് ദാദാക്കളോട് ഉത്തരവിട്ടു. നടപടിയെ ‘മുന്‍കരുതല്‍’ എന്ന് പറഞ്ഞ് സസ്‌പെന്‍ഷന്‍ തുടരാം എന്ന് കോടതി വിധി പറയുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി മുതല്‍ ടെലിഗ്രാം ഉപയോക്താക്കള്‍ക്ക് സേവനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയെങ്കിലും ഇപ്പോഴും ഒരുപാട് പേര്‍ക്ക് പ്ലാറ്റ്‌ഫോം ആക്‌സസ് ചെയ്യാന്‍ കഴിയുന്നുണ്ടെന്ന് എല്‍ പൈസ പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ടെലഗ്രാമില്‍ സിനിമ കാണുന്നവര്‍ക്ക് എട്ടിന്‍റെ പണി വരുന്നു

സിനിമ മേഖലയെ വലയ്ക്കുന്ന പൈറസി പ്രശ്നം തടയാൻ ലക്ഷ്യമിട്ടുള്ള കർശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് പൈറേറ്റഡ് ഉള്ളടക്കം നീക്കം ചെയ്യാൻ ശേഷിയുള്ള സർക്കാർ നോഡൽ ഓഫീസർമാരെ നിയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവായി. അടുത്തിടെ പാർലമെന്റിൽ പാസാക്കിയ സിനിമാട്ടോഗ്രാഫ് ഭേദഗതി ബിൽ 2023ന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എന്നാണ് ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വെള്ളിയാഴ്ച വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചത്.

നിലവിൽ, പകർപ്പവകാശ നിയമത്തിനും ഐപിസിക്കും കീഴിലുള്ള നിയമനടപടിയല്ലാതെ പൈറേറ്റഡ് ഫിലിം ഉള്ളടക്കത്തിൽ നേരിട്ട് നടപടിയെടുക്കാനുള്ള അനുമതി സര്‍ക്കാറിന് ലഭിച്ചിരുന്നില്ല. ഒരു നല്ല കണ്ടന്‍റ് ഉണ്ടാക്കാന്‍ അതിന്‍റെ നിര്‍മ്മാതാക്കള്‍ ധാരാളം സമയവും ഊർജവും പണവും ചെലവഴിക്കുന്നു. എന്നാല്‍ അത് പൈറസി വഴി സ്വന്തമാക്കുന്നവര്‍ അത് ഒരു നിയന്ത്രണവും ഇല്ലാതെ പ്രചരിപ്പിക്കുന്നു. പ്രതിവർഷം 20,000 കോടി രൂപയുടെ നഷ്ടമാണ് ഇത് സിനിമ വ്യവസായത്തിനുണ്ടാകുന്നത്, ഇത് തടയാനാണ് ഈ തീരുമാനം എന്നാണ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറയുന്നത്.

ഇൻഫർമേഷൻ ആന്റ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിലും സെൻട്രൽ ബ്യൂറോ ഓഫ് ഫിലിം സർട്ടിഫിക്കേഷനിലും (സിബിഎഫ്‌സി) 12 നോഡൽ ഓഫീസർമാരെ നിയമിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇവര്‍ക്ക് സിനിമാ പൈറസിയുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാന്‍ സാധിക്കും. ഇത്തരം പരാതികളില്‍ 48 മണിക്കൂറിനുള്ളിൽ നടപടിയെടുക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പൈറസി നടത്തുന്നവര്‍ക്ക് അവര്‍ 3 ലക്ഷം മുതല്‍ പൈറസി ചെയ്ത കണ്ടന്‍റിന്‍റെ നിര്‍മ്മാണ മൂല്യത്തിന്‍റെ അഞ്ച് ശതമാനം തുകവരെ പിഴയായി നല്‍കേണ്ടി വരും.

ഒരു കണ്ടന്‍റിന്‍റെ കോപ്പിറൈറ്റ് ഉടമയ്ക്കോ അയാള്‍ ചുമതലപ്പെടുത്തുന്ന ആള്‍ക്കോ പൈറേറ്റഡ് ഉള്ളടക്കം നീക്കം ചെയ്യുന്നതിനായി നോഡൽ ഓഫീസർക്ക് പരാതി നല്‍കാം. അതേ സമയം പകർപ്പവകാശം ഇല്ലാത്ത ഒരു സാധാരണ വ്യക്തി പരാതി നല്‍കിയാല്‍ നോഡൽ ഓഫീസർക്ക് പരാതിയുടെ സാധുത നിർണ്ണയിക്കാൻ ഹിയറിംഗുകൾ നടത്താവുന്നതാണ്. അത് അനുസരിച്ച് തീരുമാനവും എടുക്കാം.

യൂട്യൂബ്, ടെലിഗ്രാം ചാനലുകൾ, വെബ്‌സൈറ്റുകൾ മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ എല്ലാ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ നോഡൽ ഓഫീസറിൽ നിന്ന് നിർദ്ദേശങ്ങൾ ലഭിച്ച് 48 മണിക്കൂറിനുള്ളിൽ പൈറേറ്റഡ് ഉള്ളടക്കമുള്ള ഇന്റർനെറ്റ് ലിങ്കുകൾ നീക്കം ചെയ്യണമെന്ന് ഐ ആൻഡ് ബി മന്ത്രാലയത്തിന്‍റെ പത്രകുറിപ്പ് പറയുന്നു.

ഇന്റർനെറ്റിന്‍റെ വ്യാപനവും സിനിമകള്‍ സൌജന്യമായി കാണാനുള്ള ആഗ്രഹവും അടുത്തിടെ പൈറസി കൂടാന്‍ കാരണമായി. അതിനാല്‍ തന്നെ പൈറസി കേസുകളിൽ ഉടനടി നടപടിയെടുക്കാന്‍ കഴിയുന്ന സംവിധാനം സിനിമ വ്യവസായ രംഗത്ത് ആശ്വാസം നൽകുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഹമാസിന്റെ ചാനലുകളെ നിയന്ത്രണമേര്‍പ്പെടുത്തി ടെലിഗ്രാം

ഗൂഗിള്‍, ആപ്പിള്‍ സ്റ്റോറുകളിലെ ഹമാസിന്റെ ചാനലുകളെ നിയന്ത്രണമേര്‍പ്പെടുത്തി ടെലിഗ്രാം. ഹമാസുമായി ബന്ധപ്പെട്ട എല്ലാ ചാനലുകള്‍ക്കും ടെലിഗ്രാം നിയന്ത്രണമേര്‍പ്പെടുത്തി. ഗൂഗിള്‍ പ്ലേയില്‍ നിന്നോ ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്ത ടെലിഗ്രാമിന്റെ പതിപ്പുകളില്‍ ഹമാസിന്റെ ഔദ്യോഗിക അക്കൗണ്ടിലേക്കും സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡിന്റെ അക്കൗണ്ടിലേക്കും ഗാസ നൗ എന്ന വാര്‍ത്താ അക്കൗണ്ടിലേക്കുമുള്ള പ്രവേശനവും നിരോധിച്ചു.

ഒക്ടോബര്‍ 7 ന് ഇസ്രയേലിനെതിരായി ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ലക്ഷണക്കണക്കിന് പുതിയ ഫോളോവേഴ്സാണ് ഹമാസിന്റെ ടെലിഗ്രാം ഗ്രൂപ്പുകളിലേക്കെത്തിയത്. ഈ അക്കൗണ്ടുകള്‍ ടെലിഗ്രാമിന്റെ ഓണ്‍ലൈന്‍ പതിപ്പില്‍ നിന്നും ടെലിഗ്രാമിന്റെ വെബ്‌സൈറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്ത ആപ്പിന്റെ പതിപ്പില്‍ നിന്നും ഇപ്പോഴും ആക്‌സസ് ചെയ്യാന്‍ കഴിയും.

”ഇസ്രയേല്‍ വിരുദ്ധ പ്രസ്ഥാനങ്ങള്‍”ക്കെതിരെ പ്രചാരണം നടത്തുന്ന യുഎസ് ആസ്ഥാനമായുള്ള സച്ചോര്‍ ലീഗല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഹമാസിന്റെ ടെലിഗ്രാം പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ആപ്പിളിന് കത്തെഴുതിയിരുന്നു. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ബ്ലോക്ക് ചെയ്തിട്ടും ലിങ്ക് ചെയ്ത അക്കൗണ്ടുകള്‍ ഐഒഎസില്‍ ആക്‌സസ് ചെയ്യാന്‍ കഴിയുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് നിയന്ത്രണം.

ട്രായിയോട് റിലയൻസ് ജിയോ; ‘വാട്സാപ്പിലും ടെലിഗ്രാമിലും കെവൈസി ഏർപ്പെടുത്തണം

കുറ്റകൃത്യങ്ങൾ തടയുന്നതിനായി വാട്സാപ്, ടെലിഗ്രാം തുടങ്ങിയ കോളിങ്, മെസേജിങ് ആപ്പുകളുടെ ഉപയോക്താക്കൾക്ക് തിരിച്ചറിയൽ നടപടിക്രമം (കെവൈസി) നിർബന്ധമാക്കണമെന്ന് റിലയൻസ് ജിയോ ടെലികോം റെഗുലേറ്ററി അതോറിറ്റിയോട് ആവശ്യപ്പെട്ടു.

ജിയോയുടെ ആവശ്യം അംഗീകരിച്ചാൽ ഇത്തരം ആപ്പുകൾ ഉപയോഗിക്കാൻ സർക്കാർ തിരിച്ചറിയൽ രേഖ ഉപയോഗിച്ചുള്ള ഐഡി വെരിഫിക്കേഷൻ വേണ്ടി വരും. ഇവ കേസ് അന്വേഷണത്തിനും മറ്റുമായി പൊലീസ് അടക്കമുള്ള സർക്കാർ ഏജൻസികളുമായി ആവശ്യമനുസരിച്ച് പങ്കുവയ്ക്കണമെന്നാണ് ജിയോയുടെ ആവശ്യം. ടെലികോം കമ്പനികൾക്കുള്ള നിയന്ത്രണങ്ങൾ ഇന്റർനെറ്റ് അധിഷ്ഠിത കോളിങ്, മെസേജിങ് സേവനങ്ങൾക്ക് ഏർപ്പെടുത്തേണ്ടതുണ്ടോയെന്ന വിഷയത്തിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) നടത്തുന്ന കൂടിയാലോചന പുരോഗമിക്കുകയാണ്.

ജിയോ അടക്കമുള്ള ടെലികോം കമ്പനികളും ഫെയ്സ്ബുക് അടക്കമുള്ള ഇന്റർനെറ്റ് കമ്പനികളും വിരുദ്ധ ധ്രുവങ്ങളിലാണ്. ഇന്റർനെറ്റ് കമ്പനികൾക്ക് തങ്ങൾക്കുള്ള അതേ നിയന്ത്രണവും ചട്ടങ്ങളും ഏർപ്പെടുത്തണമെന്നാണ് ടെലികോം കമ്പനികളും വാദം.

വ്യാജമായ പേരുകളിൽ ഇത്തരം ആപ്പുകളിൽ അക്കൗണ്ട് തുടങ്ങാമെന്നും ഇത് സൈബർ തട്ടിപ്പുകൾക്കു വഴിവയ്ക്കുമെന്നും ട്രായിക്കു നൽകിയ റിപ്പോർട്ടിൽ ജിയോ വിശദീകരിക്കുന്നു. ഡിജിറ്റൽ/ ഇന്റർനെറ്റ് സേവനങ്ങളോട് ആളുകൾക്ക് അവിശ്വാസം സൃഷ്ടിക്കാൻ ഇത്തരം തട്ടിപ്പുകൾ കാരണമാകും. ഇത് ടെലികോം കമ്പനികൾക്കും നഷ്ടമുണ്ടാക്കുമെന്നും ജിയോ പറഞ്ഞു.ലൈസൻസിങ് ചട്ടക്കൂട് അടിച്ചേൽപ്പിച്ചാൽ വാട്സാപ്, ടെലിഗ്രാം പോലെയുള്ള സൗജന്യ ഇന്റർനെറ്റ് അധിഷ്ഠിത കോളിങ്, മെസേജിങ് സേവനങ്ങൾക്ക് ഉപയോക്താക്കളിൽ നിന്ന് ചാർജ് ഈടാക്കാൻ നിർബന്ധിതരാകുമെന്ന് ടെക് കമ്പനികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ടെലിഗ്രാം ഗ്രൂപ്പില്‍ നിന്നും എഞ്ചിനീയര്‍ക്ക് നഷ്ടമായത് 20 ലക്ഷം രൂപ

സൈബര്‍ തട്ടിപ്പിന്റെ മറ്റൊരു കേസില്‍, ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നിന്നുള്ള എഞ്ചിനീയറിംഗ് ബിരുദധാരിക്ക് തട്ടിപ്പുകാരുടെ ഇരകളില്‍ വീണ് 20 ലക്ഷം രൂപ നഷ്ടമായി. എഞ്ചിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ജോലി അന്വേഷിക്കുന്നതിനിടെയാണ് തട്ടിപ്പുകാരുടെ കെണിയില്‍ വീണത്. ജോലി നേടാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത ടെലിഗ്രാം ഗ്രൂപ്പിലൂടെയായിരുന്നു തട്ടിപ്പ്.

വിജയവാഡയില്‍ നിന്നുള്ള സോഫ്റ്റ്വെയര്‍ തൊഴിലന്വേഷകനായ കെ ഹര്‍ഷവര്‍ദ്ധനാണ് തട്ടിപ്പിനിരയായത്. അടുത്തിടെ എഞ്ചിനീയറിംഗ് കോഴ്സ് പൂര്‍ത്തിയാക്കിയ ഇയാള്‍ തന്റെ സുഹൃത്ത് കൃഷ്ണ ചൈതന്യ റെഡ്ഡിയുടെ ശുപാര്‍ശ പ്രകാരം 'ഡെവലപ്പര്‍ പ്രൊഫഷണലുകള്‍' എന്ന ടെലിഗ്രാം ഗ്രൂപ്പില്‍ ചേര്‍ന്നു. തൊഴില്‍ തേടുന്ന യുവാക്കള്‍ക്ക് സോഫ്റ്റ് വെയര്‍ ജോലി നല്‍കാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം.

ഗ്രൂപ്പ് വഴി ജോലി വാഗ്ദാനം ചെയ്ത ഒരാള്‍ 20 ലക്ഷം രൂപ ഫീസായി നല്‍കിയാല്‍ ബെംഗളൂരുവിലെ എല്‍ടിഐ മൈന്‍ഡ്ട്രീ ലിമിറ്റഡില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. ജോലി ഉറപ്പാക്കാനായി ഹര്‍ഷവര്‍ദ്ധന്‍ ജൂലൈയിലും ആഗസ്തിലും ഘട്ടം ഘട്ടമായി പണം നിക്ഷേപിച്ചു. എന്നാല്‍, നിയമന കത്ത് വാങ്ങാന്‍ എല്‍ടിഐ മൈന്‍ഡ്ട്രീയെ സമീപിച്ചപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി മനസിലായത്. പിന്നീട്, പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

കോപ്പി റൈറ്റ് ലംഘനം ടെലഗ്രാം വിവരം കൈമാറണം - ഹൈക്കോടതി

കോപ്പിറൈറ്റ് ലംഘിച്ചവരുടെ വിവരം ടെലഗ്രാം ആപ്പ് വെളിപ്പെടുത്തണമെന്ന് ഡൽഹി ഹൈക്കോടതി. ഇന്ത്യയിലെ നിയമങ്ങൾക്ക് വിധേയമായി ടെലഗ്രാം പ്രവർത്തിക്കണം. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ നിയമലംഘനം നടത്തിയ വരെ സംരക്ഷിക്കരുത്. കോപ്പി റൈറ്റ് ലംഘിച്ച ചാനൽ, അതിനു പിന്നിൽ പ്രവർത്തിക്കുന്നവരുടെ മൊബൈൽ നമ്പർ, ഐപി വിലാസം തുടങ്ങിയ വിശദാംശം മുദ്രവച്ച കവറിൽ കൈമാറണം. ജസ്റ്റിസ് പ്രതിഭ എം സിങ്ങിന്റെ നിർദേശം.

ഫോർബ്സ്ന്റെ കണക്കുകൾ അനുസരിച്ചു ടെലഗ്രാമിൻ്റെ പ്രതിമാസ ചെലവ് 355 കോടി രൂപ

ഫോർബ്‌സിന്റെ കണക്കുകൾ അനുസരിച്ച്. നിലവിൽ ടെലഗ്രാമിൻ്റെ പ്രതിവർഷചെലവ് 540 ദശലക്ഷം ഡോളർ, അല്ലെങ്കിൽ പ്രതിമാസം 45 ദശലക്ഷം ഡോളർ ആണ് കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ, ടെലിഗ്രാം പ്രതിമാസം 400-ൽ നിന്ന് 700 ദശലക്ഷം സജീവ ഉപയോക്താക്കളായി വളർന്നു. കൂടാതെ ഒരു ഉപയോക്താവിന്റെ ചെലവ് പ്രതിവർഷം $0.55-ൽ നിന്ന് $0.77 ആയി വർദ്ധിച്ചു.

ടെലിഗ്രാമിന്റെ ചിലവ് നികത്താൻ, 2.5% ഉപയോക്താക്കൾക്ക് ഒരു സബ്‌സ്‌ക്രിപ്‌ഷൻ വാങ്ങിയാൽ മതി, ഒരു ടെലിഗ്രാം ഉറവിടം ഫോർബ്‌സിനോട് പറഞ്ഞു. 3% പേർ ഇത് വാങ്ങുകയാണെങ്കിൽ, കമ്പനിക്ക് ലാഭവും പ്ലാറ്റ്‌ഫോമിന്റെ പ്രവർത്തനക്ഷമതയിലേക്ക് സ്റ്റോറീസ് പോലുള്ള ചെലവേറിയ പുതിയ സേവനങ്ങൾ ചേർക്കാനുള്ള കഴിവും ഉണ്ടായിരിക്കും.

പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷന്റെ വില യുഎസിൽ പ്രതിമാസം 4.99 ഡോളറും റഷ്യയിൽ 449 റുബിളുമാണ് (ഇത് 299 റൂബിളുകൾക്ക് ഒരു പ്രത്യേക ബോട്ട് വഴി വാങ്ങാം). ഒരു സബ്‌സ്‌ക്രിപ്‌ഷന്റെ വില രാജ്യത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു, ശരാശരി $4 ആണ്. 2.5% പ്രേക്ഷകർ ഒരു സബ്‌സ്‌ക്രിപ്‌ഷനായി പണം നൽകിയാൽ (അതായത് 17.5 ദശലക്ഷം ആളുകൾ), ടെലിഗ്രാമിന് പ്രതിമാസം 70 ദശലക്ഷം ഡോളർ ലഭിക്കും.

ഫോർബ്സ് പറയുന്നതനുസരിച്ച്, വർദ്ധിച്ചുവരുന്ന ഉപയോക്താക്കളും സെർവർ ഹാർഡ്‌വെയറിന്റെ വർദ്ധിച്ചുവരുന്ന ചെലവുകളും കണക്കിലെടുക്കുമ്പോൾ ചെലവുകളിൽ ഉണ്ടായ ഈ വർദ്ധനവ് അനിവാര്യം തന്നെ ആയിരുന്നു.

ടെലഗ്രാം അവരുടെ പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാനുകൾ അവതരിപ്പിച്ചു!

ഇന്ന് ഇന്ത്യയിൽ വാട്ട്സ് ആപ്പിന് ശേഷം ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു ആപ്ലികേഷൻ ആണ് ടെലിഗ്രാം. ഒരുപാടു സവിശേഷതകൾ ഉള്ള ഒരു ആപ്ലികേഷൻ ആണ് ടെലിഗ്രാം. അതിൽ എടുത്തു പറയേണ്ടത് സിനിമകളും സീരിസ്സുകളും വളരെ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്തെടുക്കുവാൻ സാധിക്കുന്നു എന്നതാണ്. ഇപ്പോൾ ഇതാ പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ എത്തിയിരിക്കുന്നു എന്നാൽ പുതിയതായി എത്തുന്ന ഫീച്ചറുകൾക്കാണ് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ ഉള്ളത് എന്നാണ് ടെലിഗ്രാമിന്റെ സി ഇ ഓ Pavel Durov വ്യക്തമാക്കിയിരിക്കുന്നത്. അതായത് ഇനി ടെലിഗ്രാമിൽ നിന്നും പെയ്ഡ് ഒൺലി ഫീച്ചറുകൾ എത്തുന്നുണ്ട്. അത്തരത്തിൽ എത്തുന്ന ഫീച്ചറുകൾക്ക് ചാർജ്ജ് ഈടാക്കുന്നതാണ്. 349 രൂപ മുതലാണ് ടെലിഗ്രാമിന്റെ പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ ലഭിക്കുന്നത്

എന്തൊക്കെയാണ് പ്രീമിയം ഫീച്ചറുകൾ?

4 GB Uploads

ടെലഗ്രാം നമുക്ക് unlimited cloud storage ഉം 2 GB വരെയുള്ള single ഫയലുകൾ upload ചെയ്യാനുള്ള സൗകര്യവുമാണ് തരുന്നത്. എന്നാൽ പ്രീമിയം എടുത്തവർക്ക് 4 GB വരെയുള്ള ഫയലുകൾ upload ചെയ്യാൻ കഴിയും. (പ്രീമിയം എടുക്കാത്തവർക്കും ഈ 4 GB വരുന്ന ഫയലുകൾ download ചെയ്യാൻ കഴിയും.)

Faster Downloads

നിലവിൽ ടെലഗ്രാം users ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്നമാണ് slow downloading. പ്രീമിയം സബ്സ്ക്രിപ്ഷൻ എടുക്കുന്നതിലൂടെ fastest possible speed ലഭിക്കും എന്നാണ് ടെലഗ്രാം പറയുന്നത്.

Doubled limits

ടെലഗ്രാമിലെ ഏറെക്കുറെ എല്ലാ limitations ഉം പ്രീമിയം സബ്സ്ക്രിപ്ഷൻ എടുക്കുന്നതിലൂടെ ഇരട്ടിയാക്കി ഉയർത്താം. ജോയിൻ ചെയ്യാവുന്ന പരമാവധി ചാനലുകളുടെ / സൂപ്പർ ഗ്രൂപ്പുകളുടെ എണ്ണം 500 ൽ നിന്ന് 1000 ആയി ഉയരും. 10 നു പകരം 20 ചാറ്റ് ഫോൾഡറുകൾ ഉണ്ടാക്കാം, ഓരോന്നിലും 200 ചാറ്റുകൾ വരെ ചേർക്കാം. ടെലഗ്രാം ആപ്പിൽ നാലാമത് ഒരു ടെലഗ്രാം അക്കൗണ്ട്‌ കൂടി ലോഗിൻ ചെയ്യാം. മെയിൻ ചാറ്റ് ലിസ്റ്റിൽ 10 ചാറ്റുകൾ വരെ പിൻ ചെയ്യാം. 10 സ്റ്റിക്കറുകൾ ഫേവറേറ്റ് ചെയ്യാം, 400 GIF സേവ് ചെയ്തിടാം. 20 പബ്ലിക് ചാനൽ / ഗ്രൂപ്പ് ലിങ്കുകൾ വരെ റിസർവ് ചെയ്യാം. കുറെ കൂടി വലിയ ബയോ with link ചേർക്കാം, വലിയ media captions add ചെയ്യാം...

Voice to Text

വോയ്‌സ് മെസ്സേജുകൾക്ക് അരികിലായി ഒരു transcription ബട്ടൺ ഉണ്ടാവും. ഇതിൽ ക്ലിക്ക് ചെയ്ത് voice കേൾക്കാൻ പറ്റാത്ത അവസരങ്ങളിൽ അതിൽ ഉള്ള കാര്യങ്ങൾ text ആയി വായിക്കാം.

Unique Stickers

ചാറ്റുകൾ കൂടുതൽ ആകർഷകവും expressive ഉം ആക്കാൻ പ്രീമിയം users നു മാത്രമായുള്ള full screen animations ഓടുകൂടിയ സ്റ്റിക്കറുകൾ. ഈ സ്റ്റിക്കറുകൾ non-premium users നും കാണാൻ സാധിക്കും.

Unique Reactions

പ്രീമിയം സബ്സ്ക്രിപ്‌ഷനിലൂടെ 10 ലധികം പുതിയ emojis ഉപയോഗിച്ച് മെസ്സേജുകൾക്ക് react ചെയ്യാൻ സാധിക്കും.

Chat Management

മെയിൻ ചാറ്റ് ലിസ്റ്റിലെ all chats നു പകരം നമുക്ക് ഇഷ്ടമുള്ള ചാറ്റ് ഫോൾഡർ ആദ്യം വരുന്ന രീതിയിൽ സെറ്റ് ചെയ്യാം. പ്രീമിയം എടുത്ത എല്ലാവർക്കും non-contacts ൽ നിന്നുള്ള ചാറ്റുകൾ auto archive ചെയ്യാനുള്ള settings ലഭിക്കും.

Animated Profile Pictures

പ്രീമിയം സബ്സ്ക്രൈബേർസിന്റെ animated profile പിക്ചറുകൾ ടെലഗ്രാമിൽ എല്ലായിടത്തും animated ആയിത്തന്നെ കാണാം. (Non-premium users ന്റേത് പ്രൊഫൈൽ തുറക്കുമ്പോൾ മാത്രമാണ് കാണാൻ കഴിയുക)

Premium Badges

പ്രീമിയം എടുത്തവരുടെ പേരിനൊപ്പം star രൂപത്തിലുള്ള ഒരു സ്പെഷ്യൽ ബാഡ്ജ് കൂടി ഉണ്ടായിരിക്കും.

Premium App Icons

ഹോം സ്ക്രീനിലേക്ക് ആഡ് ചെയ്യാവുന്ന സ്പെഷ്യൽ ആപ്പ് ഐക്കണുകൾ.

No Ads

പബ്ലിക് ചാനലുകളിൽ വരുന്ന ടെലഗ്രാമിന്റെ ഭാഗത്തുനിന്നുള്ള sponsored messages പ്രീമിയം users ന് ഉണ്ടായിരിക്കില്ല.

@PremiumBot വഴിയാണ് ഒരു മാസത്തേക്ക് ₹349 രൂപ നൽകി ടെലഗ്രാമിന്റെ പ്രീമിയം സബ്സ്ക്രിപ്ഷൻ എടുക്കാൻ കഴിയുക.
Play store ൽ നിന്നും install ചെയ്ത ആപ്പ് ആണെങ്കിൽ play store commission ഉൾപ്പെടെ ₹460 ആണ് ചാർജ്ജ്. (Settings > Telegram Premium). Telegram direct apk വേർഷനിൽ ഇത് ₹349 ആണ്.

NB: നിലവിൽ ടെലഗ്രാം നൽകുന്ന സേവനങ്ങൾ എല്ലാം പ്രീമിയം ഇല്ലാതെ തുടർന്നും സൗജന്യമായിത്തന്നെ ലഭിക്കുന്നതാണ്.

Credit: @DeonWrites

ടെലഗ്രാം ഉപയോക്താക്കൾക്ക് ഇനി ക്രിപ്റ്റോപേയ്‌മെൻറ്റുകൾ അയക്കാം!

പണത്തിനു പകരക്കാരനായി വന്ന ക്രിപ്റ്റോകൾ പതുക്കെ പല മേഖലകളിലേക്കും പടർന്ന് കയറി ആധിപത്യമുറപ്പിക്കാൻ നോക്കുന്ന കാഴ്ചകളാണ് ഇപ്പോൾ നമുക്ക് മുന്നിലുള്ളത്. ബ്ലോക്ക് ചെയിൻ അധിഷ്ഠിതമായ ഗെയിമുകൾ അരങ്ങിലേക്ക് വരുന്നതാണ് പുതിയൊരു പ്രവണത. ഗെയിം കളിക്കുന്നതിലൂടെ ക്രിപ്റ്റോകൾ നേടാമെന്നതുകൊണ്ടാണ് യുവജനത ഇതിലേക്ക് ആകർഷിക്കപ്പെടുന്നത്. പണ സമ്പാദനത്തിന് ഹോബി ഉപയോഗിക്കാമെങ്കിൽ അതൊരു നല്ല കാര്യമല്ലേയെന്നും യുവജനത മാറി ചിന്തിക്കുന്നു. വരും വർഷങ്ങളിൽ വൻ വളർച്ചക്ക് സാധ്യതയുള്ള ഒരു പുതിയ മേഖലയായി ഇത് വികസിക്കുമെന്നുള്ളതും ഉറപ്പാണ്.

എന്ത് കാര്യവും ക്രിപ്റ്റോകൾ കൊണ്ട് നേടാം എന്ന് പറയിപ്പിക്കാനുമുള്ള ശ്രമമാണ് ഇത്തരം കാര്യങ്ങളിലൂടെ ക്രിപ്റ്റോകറൻസികളെ അനുകൂലിക്കുന്നവർ ലക്‌ഷ്യം വെയ്ക്കുന്നത്.

ടെലിഗ്രാം ഉപയോക്താക്കൾക്ക് ഇപ്പോൾ ക്രിപ്റ്റോപേയ്‌മെന്റുകൾ പരസ്പരം അയക്കാൻ സാധിക്കുമെന്നതാണ് ക്രിപ്റ്റോ ലോകത്തിലെ കഴിഞ്ഞ ആഴ്ചയിലെ മറ്റൊരു പ്രധാന വിശേഷം. കഴിഞ്ഞ ഒരാഴ്ചയിൽ കൂടുതൽ ഉയർന്നതും, ആദ്യത്തെ നൂറു റാങ്കിൽപ്പെടുന്നതുമായ എട്ട് ക്രിപ്റ്റോകറൻസികളുടെ വിലനിലവാരം താഴെ കൊടുക്കുന്നു. 0.93 ശതമാനം മുതൽ 12 ശതമാനം വരെയാണ് ഇവയുടെ മൂല്യം ഉയർന്നിരിക്കുന്നത്.

ടെലിഗ്രാം പ്രീമിയം അക്കൗണ്ട്

Tginfo-യിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, ടെലിഗ്രാം ആപ്പിന്റെ വരാനിരിക്കുന്ന അപ്‌ഡേറ്റുകൾ എക്‌സ്‌ക്ലൂസീവ് ഫീച്ചറുകളുള്ള പണമടച്ചുള്ള പ്രീമിയം അക്കൗണ്ടുകൾ അവതരിപ്പിക്കും.

ഭാവിയിൽ വിപുലമായ പ്രവർത്തനക്ഷമതയുള്ള സ്റ്റിക്കറുകൾ പരിഗണിക്കുന്നു എന്ന് പവൽ ഡുറോവ് മുമ്പ് ടീമിനോട് പറഞ്ഞു. ഒരുപക്ഷേ, അത്തരം സ്റ്റിക്കറുകൾ പണമടച്ചുള്ള അടിസ്ഥാനത്തിൽ വിതരണം ചെയ്യുന്ന ടെലിഗ്രാമിലെ ആദ്യ ഉള്ളടക്കമായിരിക്കും.

ഏതൊക്കെ ഫീച്ചറുകൾ ലഭ്യമാകുമെന്നും പ്രീമിയം അക്കൗണ്ട്സ് പ്രോഗ്രാം എങ്ങനെ പ്രവർത്തിക്കുമെന്നും ഇപ്പോൾ അറിയില്ല.

റഷ്യയിൽ വാട്സ്ആപ്പിനെ മറികടന്ന് ടെലഗ്രാം ഒന്നാമത്

യുക്രെയ്ൻ അധിനിവേശത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച മെറ്റക്ക് തിരിച്ചടിയായി റഷ്യ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും നിരോധിച്ചിരുന്നു. അതേസമയം, മെസ്സേജിങ് ആപ്പായ വാട്സ്ആപ്പിന് രാജ്യത്ത് ഇതുവരെ വിലക്കൊന്നും ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ, റഷ്യയിൽ ഇപ്പോൾ മറ്റൊരു സന്ദേശമയക്കൽ ആപ്പായ ടെലഗ്രാമാണ് തരംഗമാവുന്നത്. വാട്സ്ആപ്പിനെ പിന്നിലാക്കി രാജ്യത്ത് ഇപ്പോൾ ടെലഗ്രാം ഒന്നാമതെത്തിയതായി റഷ്യയുടെ നാല് പ്രധാന ടെലികോം ഓപറേറ്റർമാരിൽ ഒരാളായ മെഗാഫോൺ വ്യക്തമാക്കി.

ഫെബ്രുവരിയിലെ ആദ്യ രണ്ടാഴ്ചകളിൽ മൊബൈൽ ഇന്റർനെറ്റ് ട്രാഫിക്കിൽ 48 ശതമാനമുണ്ടായിരുന്ന ടെലഗ്രാമിന്റെ ഷെയർ മാർച്ചിലെ ആദ്യ രണ്ടാഴ്ചകളിൽ 63 ശതമാനമായി ഉയർന്നതായി മെഗാഫോണിന്റെ കണക്കുകളിൽ പറയുന്നു. എന്നാൽ വാട്‌സ് ആപ്പിന്റെ ഷെയർ 48ൽ നിന്ന് 32 ശതമാനമായി കുറയുകയുകയാണ് ചെയ്തത്. അതേസമയം, ശരാശരി ടെലഗ്രാം ഉപഭോക്താവ് 101 എംബി ഡാറ്റ ആപ്പിൽ ദിനംപ്രതി വിനിയോഗിച്ചപ്പോൾ വാട്‌സ്ആപ്പ് ്യൂസർ 26 എംബി മാത്രമാണ് ഉപയോഗിച്ചത്.

റഷ്യൻ നിർമിത ആപ്പായ ടെലിഗ്രാം ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളിൽ വാട്സ്ആപ്പ് കഴിഞ്ഞാൽ, ഏറ്റവും ജനപ്രീതിയുള്ള മെസ്സേജിങ് ആപ്പാണ്. രണ്ട് ജിബി വരെ സൈസുള്ള ഏത് തരം ഫയലുകളും എളുപ്പം അയക്കാൻ കഴിയുമെന്നതാണ് ടെലിഗ്രാമിനെ വലിയ രീതിയിൽ സ്വീകാര്യമാക്കിയത്.

റഷ്യയിലെ പ്രധാന ന്യൂസ് പ്ലാറ്റ്‌ഫോമുകളിലൊന്ന് കൂടിയാണ് റഷ്യക്കാരനായ പവേൽ ഡുറോവ് സ്ഥാപിച്ച ടെലഗ്രാം. റഷ്യ യുക്രൈനിൽ അധിനിവേശം തുടങ്ങിയ ഫെബ്രുവരി 24 മുതൽ റഷ്യയിൽ ടെലിഗ്രാമിന് വലിയ വളർച്ചയാണ് സ്വന്തമാക്കാനായത്.

ടെലിഗ്രാം തടയാനുള്ള തീരുമാനം ബ്രസീൽ പിൻവലിച്ചു

ബ്രസീൽ സുപ്രീം കോടതിയുടെ തലവൻ അലക്‌സാണ്ടർ ഡി മൊറേസ് രാജ്യത്ത് ടെലിഗ്രാം മെസഞ്ചറിനെ തടയാനുള്ള നേരത്തെ ഒപ്പിട്ട തീരുമാനം റദ്ദാക്കി. മൊറേസ് അത് വിശദീകരിച്ചു ബ്രസീലിൽ ടെലിഗ്രാമിന് തുടർന്നും പ്രവർത്തിക്കാനുള്ള വ്യവസ്ഥകൾ മെസഞ്ചറിന്റെ ഭരണം നിറവേറ്റുന്നു. ഇക്കാര്യത്തിൽ, ലോക്ക് സജ്ജീകരിച്ചിരിക്കുന്നു.

സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ ടെലിഗ്രാമില്‍ വ്യാപകമായി പങ്കിടുന്നിടുന്നതായി പരാതി

സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ ടെലിഗ്രാമില്‍ (Telegram) വ്യാപകമായി പങ്കിടുന്നിടുന്നതായി പരാതി. ലോകവ്യാപകമായി ഇത്തരത്തില്‍ ആയിരക്കണക്കിനു സ്ത്രീകളുടെ ചിത്രമാണ് ചോര്‍ന്നിരിക്കുന്നത് (women's nudes are shared). ഇത്തരത്തില്‍ ഷെയര്‍ ചെയ്യപ്പെടുന്ന ചിത്രങ്ങള്‍ ഉപയോഗിച്ച് ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് പ്രൊഫൈലുകള്‍ ഉണ്ടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. വളരെ പ്രിയപ്പെട്ടയാളുമായുള്ള സാറ (യഥാര്‍ത്ഥ പേരല്ല)യുടെ ചിത്രം ടെലിഗ്രാമില്‍ 18,000 ഫോളോവേഴ്സുള്ള ഒരു ഗ്രൂപ്പില്‍ ചോര്‍ന്നതായി കണ്ടെത്തി. ക്യൂബയിലെ (Quba) ഹവാനയിലെ അവളുടെ അയല്‍പക്കത്തുള്ള പലരും അതോടെ അവളൊരു വ്യേശയാണെന്നു തെറ്റിദ്ധരിച്ചു. അതോടെ, തെരുവിലെ അപരിചിതരെ അവള്‍ ഇപ്പോള്‍ ഭയപ്പെടുന്നു - ബിബിസി (BBC) അന്വേഷണ റിപ്പോര്‍ട്ടില്‍ ഈ കാര്യം പറയുന്നു.

ഈ വിഷയത്തില്‍ സാറ തനിച്ചല്ല. മാസങ്ങള്‍ നീണ്ട ബിബിസിയുടെ അന്വേഷണത്തില്‍, 20 രാജ്യങ്ങളിലെയെങ്കിലും സ്ത്രീകളുടെ രഹസ്യമായി ചിത്രീകരിക്കപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ആയിരക്കണക്കിന് ചിത്രങ്ങള്‍ പങ്കിടുന്ന വലിയ ഗ്രൂപ്പുകളും ചാനലുകളും ബിബിസി കണ്ടെത്തി. ടെലിഗ്രാം നേരിട്ട് ഈ പ്രശ്നത്തിനു പിന്നിലുണ്ടെന്നതിന് തെളിവുകളൊന്നുമില്ലെങ്കിലും വ്യാപകമായി അതു ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നതാണ് വാസ്തവം.

റഷ്യ, ബ്രസീല്‍, കെനിയ മുതല്‍ മലേഷ്യ വരെയുള്ള രാജ്യങ്ങളിലെ 18 ടെലിഗ്രാം ചാനലുകളും 24 ഗ്രൂപ്പുകളും ബിബിസി നിരീക്ഷിച്ചുവരുന്നു. ഇതില്‍ മൊത്തം വരിക്കാരുടെ എണ്ണം ഏകദേശം രണ്ട് ദശലക്ഷമാണ്. വ്യക്തമായ ചിത്രങ്ങളോടൊപ്പം വീടിന്റെ വിലാസങ്ങളും മാതാപിതാക്കളുടെ ഫോണ്‍ നമ്പറുകളും പോലുള്ള വ്യക്തിഗത വിശദാംശങ്ങള്‍ പോലും ഇത്തരം ചിത്രങ്ങളോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവര്‍ കണ്ടെത്തി.

ഗ്രൂപ്പ് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ അംഗങ്ങളോട് മുന്‍ പങ്കാളികളുടെയോ സഹപ്രവര്‍ത്തകരുടെയോ സഹ വിദ്യാര്‍ത്ഥികളുടെയോ ഇത്തരം നഗ്ന/അര്‍ദ്ധനഗ്ന ചിത്രങ്ങള്‍ ഒരു ഓട്ടോമേറ്റഡ് അക്കൗണ്ടിലേക്ക് അയയ്ക്കാന്‍ ആവശ്യപ്പെടുന്നത് കണ്ടുവെന്ന് അവര്‍ വെളിപ്പെടുത്തി. അതിനാല്‍ അയച്ചയാളുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ തന്നെ അവ വ്യാപകമായി പ്രസിദ്ധീകരിക്കാന്‍ കഴിയും.

ലോകമെമ്പാടും അര ബില്യണിലധികം സജീവ ഉപയോക്താക്കളുണ്ടെന്ന് ടെലിഗ്രാം ഇപ്പോള്‍ പറയുന്നു - അത് ട്വിറ്ററിനേക്കാള്‍ കൂടുതലാണ് - സ്വകാര്യതയ്ക്ക് ഊന്നല്‍ നല്‍കുന്നതിനാല്‍ പലരും ഇവിടേക്ക് വരുന്നു. വാട്ട്സ്ആപ്പില്‍ നിന്ന് 2021 ജനുവരിയില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ ടെലിഗ്രാമിലേക്ക് മാറി, ഇത് അതിന്റെ സ്വകാര്യതാ നിബന്ധനകള്‍ മാറ്റി.

മീഡിയ സെന്‍സര്‍ഷിപ്പ് ഉള്ള രാജ്യങ്ങളിലെ ജനാധിപത്യ അനുകൂല പ്രതിഷേധക്കാര്‍ക്കിടയില്‍ ടെലിഗ്രാം വളരെക്കാലമായി ജനപ്രിയമാണ്. ഉപയോക്താക്കള്‍ക്ക് അവരുടെ പേരോ ഫോണ്‍ നമ്പറോ പങ്കിടാതെ തന്നെ പോസ്റ്റ് ചെയ്യാനും 200,000 അംഗങ്ങളുള്ള പൊതു അല്ലെങ്കില്‍ സ്വകാര്യ ഗ്രൂപ്പുകള്‍ സൃഷ്ടിക്കാനും പരിധിയില്ലാത്ത ആളുകള്‍ക്ക് സംപ്രേക്ഷണം ചെയ്യാനാകുന്ന ചാനലുകള്‍ സൃഷ്ടിക്കാനും കഴിയും.

ടെലിഗ്രാമിന്റെ സ്വകാര്യതയ്ക്ക് പേരുകേട്ട 'രഹസ്യ ചാറ്റ്' ഓപ്ഷന്‍ മാത്രമേ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍, സംസാരിക്കുന്ന രണ്ട് ആളുകള്‍ക്ക് മാത്രം സന്ദേശം കാണാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നുള്ളു. സിഗ്‌നല്‍, വാട്ട്സ്ആപ്പ് എന്നിവ പോലുള്ള സുരക്ഷിത ചാറ്റ് ആപ്പുകളിലെ ഡിഫോള്‍ട്ട് ക്രമീകരണമാണിത്. മറ്റ് പ്ലാറ്റ്ഫോമുകളില്‍ നിന്ന് വിലക്കപ്പെട്ടവരുള്‍പ്പെടെ കുറച്ച് നിയന്ത്രണമില്ലാത്ത ഇടം തേടുന്ന ഉപയോക്താക്കളെയും പ്ലാറ്റ്ഫോം ആകര്‍ഷിക്കുന്നു.

'ടെലിഗ്രാമും അതിന്റെ ഉടമയും പറയുന്നതനുസരിച്ച്, അവര്‍ ഉപയോക്താക്കളെ സെന്‍സര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല,' ഡിജിറ്റല്‍ റൈറ്റ്‌സ് ഗ്രൂപ്പായ ആക്‌സസ് നൗവിലെ ടെക് നിയമോപദേശകയായ നതാലിയ ക്രാപിവ പറയുന്നു. എന്നാല്‍ ഗവേഷണം കാണിക്കുന്നത്, ഈ ലൈറ്റ്-ടച്ച് സമീപനം ടെലിഗ്രാമിനെ ചിത്രങ്ങള്‍ ചോര്‍ത്തുന്നതിനും പങ്കിടുന്നതിനുമുള്ള ഒരു സങ്കേതമായി മാറ്റിയിരിക്കുന്നുവെന്നാണ്.

ചിത്രങ്ങള്‍ സമ്മതമില്ലാതെ പങ്കിടുന്നത് കൈകാര്യം ചെയ്യാന്‍ ടെലിഗ്രാമിന് ഒരു പ്രത്യേക നയം ഒന്നും ഇല്ല, എന്നാല്‍ അതിന്റെ സേവന നിബന്ധനകള്‍ 'എല്ലാവര്‍ക്കും കാണാവുന്ന ടെലിഗ്രാം ചാനലുകള്‍, ബോട്ടുകള്‍ മുതലായവയില്‍ നിയമവിരുദ്ധമായ അശ്ലീല ഉള്ളടക്കം പോസ്റ്റ് ചെയ്യരുത്' എന്ന് ഉപയോക്താക്കളെ ഓര്‍മ്മിപ്പിക്കുന്നു. പൊതു-സ്വകാര്യ ഗ്രൂപ്പുകളിലും ഉപയോക്താക്കള്‍ക്ക് അശ്ലീലസാഹിത്യം റിപ്പോര്‍ട്ടുചെയ്യാന്‍ കഴിയുന്ന ചാനലുകളിലും ആപ്പ്-ലെ റിപ്പോര്‍ട്ടിംഗ് ഫീച്ചറും ഇതിലുണ്ട്.

ടെലിഗ്രാം അതിന്റെ നയങ്ങള്‍ എത്രത്തോളം കര്‍ശനമായി നടപ്പിലാക്കിയെന്ന് പരിശോധിക്കാന്‍, ഇന്‍-ആപ്പ് റിപ്പോര്‍ട്ടിംഗ് ഫീച്ചര്‍ വഴി 100 ചിത്രങ്ങള്‍ അശ്ലീലമാണെന്ന് ബിബിസി കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തു. ഈ ഗ്രൂപ്പുകളെ കുറിച്ച് അന്വേഷിക്കുന്നതിനിടയില്‍, കുട്ടികളെ ദുരുപയോഗം ചെയ്യുന്ന വീഡിയോകള്‍ അടങ്ങിയ ഒരു ഫോള്‍ഡര്‍ വാങ്ങാന്‍ തയ്യാറുണ്ടോയെന്ന് റഷ്യയില്‍ നിന്നുള്ള ഒരു അക്കൗണ്ടില്‍ നിന്നും ചോദ്യമുണ്ടായി. ഇതിനിട്ട വിലയാവട്ടെ ഒരു കോഫിയുടെ വിലയേക്കാള്‍ കുറഞ്ഞ വിലയും. അത് ടെലിഗ്രാമിലും മെട്രോപൊളിറ്റന്‍ പോലീസിലും ബിബിസി റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും രണ്ട് മാസത്തിന് ശേഷം പോസ്റ്റും ചാനലും അവിടെ തന്നെ ഉണ്ടായിരുന്നു. തുടര്‍ന്ന് ടെലിഗ്രാം മീഡിയ ടീമിനെ ബന്ധപ്പെട്ടതിന് ശേഷം മാത്രമാണ് അക്കൗണ്ട് നീക്കം ചെയ്തത്.

നഗ്നവീഡിയോകള്‍ കാരണം ആപ്പിള്‍ അതിന്റെ ആപ്പ് സ്റ്റോറില്‍ നിന്ന് ടെലിഗ്രാമിനെ നീക്കം ചെയ്തതിന് ശേഷം, കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങളില്‍ ടെലിഗ്രാം കൂടുതല്‍ സജീവമായ നിലപാട് സ്വീകരിച്ചു. പ്ലാറ്റ്ഫോമില്‍ വ്യാപകമായ ഇസ്ലാമിക് സ്റ്റേറ്റ് ഉള്ളടക്കം ഇല്ലാതാക്കാന്‍ 2019-ല്‍ യൂറോപ്യന്‍ യൂണിയന്‍ ക്രൈം ഏജന്‍സിയായ യൂറോപോളുമായി പ്ലാറ്റ്ഫോം സഹകരിച്ചു. എന്നാല്‍ പുതിയ സംഭവവികാസത്തോട് ഇതുവരെയും ടെലിഗ്രാം പ്രതികരിച്ചിട്ടില്ല.

സെക്സ് വീഡിയോ ചാറ്റിന് സ്കൂൾ വിദ്യാർഥിനികൾ; കെണിയൊരുക്കി ടെലിഗ്രാം ഗ്രൂപ്പുകൾ

സ്കൂൾ വിദ്യാർഥിനികളെ ഉപയോഗിച്ച് സെക്സ് വീഡിയോ ചാറ്റ് ഗ്രൂപ്പുകൾ ടെലിഗ്രാമിൽ സജീവമാണെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പോക്സോ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എറണാകുളത്തെ പ്രമുഖ സ്കൂളിലെ 14 വിദ്യാർഥിനികൾ ഈ ഗ്രൂപ്പിൽ ഉണ്ടെന്നും ഒരു പെൺകുട്ടിയുടെ അമ്മ ഇതിനെതിരെ പരാതി നൽകിയെന്നുമാണ് പുറത്ത് വരുന്ന വിവരം. എന്നാൽ ഇത് സംബന്ധിച്ച് പരാതി ജില്ലയ്ക്ക് പുറത്തുള്ള ഒരു പോലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പെൺകുട്ടികൾ ഉൾപ്പെടുന്ന ഗ്രൂപ്പിലേക്ക് പ്രായമായവരെത്തി സെക്സ് ചാറ്റും നഗ്നത പ്രദർശനവും നടത്തും. പിന്നാലെ വിദ്യാർഥിനികളുമായി സൗഹൃദം സ്ഥാപിച്ച് തങ്ങളുടെ ആവശ്യങ്ങൾക്ക് വിനയോഗിക്കുന്നു എന്നാണ് റിപ്പോർട്ട്. ഇതിന് പിന്നിൽ എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെക്സ് റാക്കറ്റാണെന്നുള്ള ആക്ഷേപവുമുണ്ട്. ഇത് സംബന്ധിച്ച് സംസ്ഥാന ശിശുക്ഷേമ വകുപ്പിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ വകുപ്പ് തല അന്വേഷണം ഉണ്ടായേക്കുമെന്നാണ് സൂചന.

നേരത്തെ ടെലിഗ്രാം ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് പങ്കാളികളെ കൈമാറുന്ന വൈഫ് സ്വാപ്പിങ് വലിയതോതിൽ കേരള പോലീസിന് തലവേദന സൃഷ്ടിച്ചിരന്നു. ഒരാളൊഴികെ മറ്റാരും പരാതിയുമായി എത്താതെ വന്നപ്പോൾ സംഭവത്തിന് പിന്നിൽ സെക്സ് റാക്കറ്റ് ഇല്ല എന്ന് പോലീസിന് അവസാനം പറയേണ്ടി വന്നു. ടെലിഗ്രാം കേന്ദ്രീകരിച്ചുള്ള സൈബർ കുറ്റകൃത്യങ്ങൾ പോലീസ് വലഞ്ഞിരിക്കുകയാണ്. അത് കൃത്യമായി കണ്ടെത്തി തടയിടാനോ നടപടി സ്വീകരിക്കാനോ സംസ്ഥാനത്തെ സൈബർ പോലീസ് വിഭാഗത്തിന് സാധിക്കുന്നില്ല എന്നുള്ള വിമർശനങ്ങളും നിലനിൽക്കുന്നണ്ട്.

വേണ്ടത് ജാഗ്രത
ഫെയ്സ്ബുക്കിലും ടെലഗ്രാമിലും മറ്റും അപരിചിതരുമായി ഇടപെടുമ്പോൾ ഏറെ ജാഗ്രത പുലർത്തണമെന്നു സൈബർ വിഭാഗം മുന്നറിയിപ്പു നൽകുന്നു. അപരിചിതർ നൽകുന്ന വിവരങ്ങൾ, ഫോട്ടോകൾ എന്നിവ കണ്ണടച്ചു വിശ്വസിക്കരുത്. നേരിട്ടോ സുഹൃത്തുകൾ വഴിയോ ചുറ്റുപാടുകൾ മനസിലാക്കാൻ സാഹചര്യമില്ലാത്തവർക്കു വ്യക്തിപരമായ വിവരങ്ങൾ നൽകരുത്. അടുത്തറിയാത്തവരുമായി സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കരുത്. അതിരുവിട്ടുള്ള സംഭാഷണങ്ങൾ, അശ്ലീലഫോട്ടോകൾ എന്നിവ ഒഴിവാക്കണം. കുട്ടികളുടെ ഓൺലൈൻ ഉപയോഗത്തെപ്പറ്റി മാതാപിതാക്കൾക്കു ബോധ്യം വേണം. രക്ഷിതാക്കളെ ബോധവൽക്കരിക്കാൻ അധ്യാപകർ മുൻകൈയെടുക്കണം. ആരോടൊക്കെയാണു കുട്ടി ആശയവിനിമയം നടത്തുന്നതെന്നു ചോദിച്ചറിയാനുള്ള ബന്ധം നിലനിർത്തുക. ദേഷ്യം, നിരാശ, സങ്കടം, ഉറക്കക്കുറവ് എന്നിങ്ങനെ കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റങ്ങൾ ശ്രദ്ധിക്കുക. അനാവശ്യമായ കോളുകളും സന്ദേശങ്ങളും ബ്ലോക്ക് ചെയ്യുക. അപരിചിതർ കാണരുതെന്നു നിർബന്ധമുള്ള ചിത്രങ്ങളും വിഡിയോയും അടുപ്പക്കാർക്കു പോലും ഓൺലൈനിൽ ഷെയർ ചെയ്യരുത്. ഇന്റർനെറ്റിൽ സ്വകാര്യത എന്ന ഒന്നില്ല. അനുവാദം ഇല്ലാതെ ആരുടെയും ചിത്രങ്ങൾ എടുക്കുകയോ ഷെയർ ചെയ്യുകയോ അരുത്, നിങ്ങളുടെ ചിത്രം എടുക്കാൻ മറ്റുള്ളവരെയും അനുവദിക്കരുത്.

ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ടെലിഗ്രാം, വാട്ട്സ്ആപ്പ് ഉപയോഗിക്കരുതെന്ന് കേന്ദ്ര നിര്‍ദേശം

സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി സംബന്ധമായ വിവരങ്ങള്‍ കൈമാറുന്നതിനായി വാട്‌സ് ആപ്പ് ടെലഗ്രാം പോലുള്ള ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കി. ഇത്തരത്തിലുള്ള ആപ്പുകള്‍ നിയന്ത്രിക്കുന്നത് സ്വകാര്യ വിദേശ സ്ഥാപനങ്ങളാണെന്നാണ് മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്. ഏറ്റവും പുതിയ കമ്യൂണിക്കേഷന്‍ മാര്‍ഗ്ഗരേഖ അനുസരിച്ചാണ് കേന്ദ്രം നിബന്ധന പുറത്തിറക്കിയത്.

ഔദ്യോഗിക വിവരങ്ങള്‍ കൈമാറാനായി സര്‍ക്കാര്‍ ജീവനക്കാര്‍ വാട്ട്‌സ്ആപ്പ്, ടെലഗ്രാം എന്നീ ആപ്പുകള്‍ ഉപയോഗിക്കുന്നതിലെ സുരക്ഷ പ്രശ്‌നങ്ങള്‍ വിവിധ രഹസ്വന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലാണ് കേന്ദ്ര നടപടി. വര്‍ക്ക് ഫ്രം ഹോമില്‍ ഏര്‍പ്പെടുന്ന ജീവനക്കാര്‍ ആശയ വിനിമയത്തിനായി ഇ- ഓഫീസ് ആപ്ലിക്കേഷന്‍ ഉപയോഗിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിക്കുന്നു.

നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റര്‍ നിര്‍മ്മിച്ച വിപിഎന്‍ വഴിയുള്ള ഇ-ഓഫീസിലൂടെ വേണം ജോലി സമയത്ത് പ്രധാന രേഖകള്‍ കൈമാറാന്‍. ഇതില്‍ നിന്നും വ്യത്യസ്തമായി ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഉടനടി നടപടികള്‍ കൈക്കൊള്ളണമെന്നും കേന്ദ്രം മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ഔദ്യോഗിക രേഖകള്‍ ഒരിക്കലും മൊബൈലില്‍ ഫയലുകളായി സൂക്ഷിക്കരുത്. അനൗദ്യോഗികമല്ലാത്ത ഒരു ആപ്പ് വഴിയും അത് കൈമാറരുത്. സ്വകാര്യ ഉടമസ്ഥതയിലുള്ള സെര്‍വറുകളില്‍ സര്‍ക്കാറിന്റെ രേഖകള്‍ എത്തുന്നത് രാജ്യ സുരക്ഷയെ ബാധിക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല, രാജ്യസുരക്ഷ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗങ്ങളില്‍ മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ സ്മാര്‍ട്ട്‌ഫോണോ, സ്മാര്‍ട്ട് വാച്ചോ ഉപയോഗിക്കരുതെന്ന് നിര്‍ദേശമുണ്ട്. വെര്‍ച്വല്‍ അസിസ്റ്റന്റുകളായ ആമസോണ്‍ അലക്‌സ, ഗൂഗിള്‍ ഹോം, ആപ്പിള്‍ ഹോം പോഡ് എന്നിവ തന്ത്ര പ്രധാന ഓഫീസുകളില്‍ ഉപയോഗിക്കുന്നതിനും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.

പണിമുടക്കി ടെലഗ്രാം; ക്ഷമ ചോദിച്ച് ടെലഗ്രാം

സാമൂഹിക മാധ്യമമായ ടെലഗ്രാം കഴിഞ്ഞ രാത്രി പണിമുടക്കി. ഇന്ത്യൻ സമയം ഏകദേശം രാത്രി 8 മണിയോടെയാണ് ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കുന്നതിൽ തടസ്സം നേരിട്ട് തുടങ്ങിയത്. ഇന്ത്യ ഉൾപ്പെടെയുള്ള ഒന്നിലധികം രാജ്യങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾക്ക് ഈ തടസം നേരിട്ടിരുന്നതായാണ് റിപ്പോർട്ട്. ഇൻഡൊനീഷ്യ, ഓസ്‌ട്രേലിയ, മ്യാൻമർ, ബംഗ്ലാദേശ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ജർമ്മനി, യുഎസ്എ പോലെയുള്ള രാജ്യങ്ങൾ അതിൽ ഉൾപ്പെടുന്നു.

ടെലഗ്രാം ഓപ്പൺ ചെയ്യുമ്പോൾ "അപ്‌ഡേറ്റിങ്" അല്ലെങ്കിൽ "കണക്‌റ്റിങ്" എന്ന് മാത്രമാണ് ദൃശ്യമായിരുന്നത്. ഇതേ തുടർന്ന് ലോകമെമ്പാടുമുള്ള നിരവധി ഉപയോക്താക്കൾ ട്വിറ്റർ, ഫെയ്സ്ബുക് ,ഇൻസ്റ്റാഗ്രാം പോലെയുള്ള സാമൂഹിക മാധ്യമങ്ങളിൽ പരാതികൾ ഉന്നയിക്കാൻ തുടങ്ങി. അതിനിടയിൽ ട്വിറ്റർ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു എന്ന തരത്തിലുള്ള വ്യാജ വാർത്തകൾ ട്വിറ്ററിൽ പ്രചരിക്കാൻ തുടങ്ങി.

എന്നാൽ ഏതാണ്ട് രണ്ട് മണിക്കൂറുകൾക്ക് ശേഷം വ്യാജവാർത്തകളെ പിന്തള്ളി ടെലഗ്രാം തന്നെ രംഗത്തെത്തി."കിഴക്കൻ ഏഷ്യ, ഇൻഡൊനീഷ്യ, ഇന്ത്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്ക് ചില സാങ്കേതിക പ്രശ്നങ്ങൾ അനുഭവപ്പെട്ടിരുന്നു ക്ഷമിക്കണം! ഇപ്പോൾ എല്ലാം സാധാരണ നിലയിലായി" എന്ന് ടെലഗ്രാമിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ വ്യക്തമാക്കി.

ഇത് ആദ്യമായല്ല ഒരു സാമൂഹിക മാധ്യമം സേവനങ്ങളിൽ തടസ്സം നേരിടുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഫെയ്സ്ബുക്കും വാട്ട്സാപ്പും മണിക്കൂറുകളോളം തകരാർ നേരിട്ടിരുന്നു.ഡിഎൻഎസ് കോൺഫിഗറേഷൻ അല്ലെങ്കിൽ ഐപി പരിഷ്‌ക്കരണങ്ങൾ പോലുള്ള സാങ്കേതിക തകരാറുകൾ മൂലമാകാം പ്രശ്നം ഉയർന്നതെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഇതേ കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല.

നിയമപരമായ ആവശ്യകതകൾ പാലിക്കാത്ത സാഹചര്യത്തിൽ ജർമ്മനിയിൽ ടെലിഗ്രാം തടഞ്ഞേക്കാം

രാജ്യത്തെ നിയമങ്ങളുടെ ആവശ്യകതകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ ടെലിഗ്രാം മെസഞ്ചറിന്റെ പ്രവർത്തനം പ്രവർത്തന രഹിതമാക്കുന്നതിനെക്കുറിച്ച് ജർമ്മൻ ആഭ്യന്തര മന്ത്രി നാൻസി ഫെസർ മുന്നറിയിപ്പ് നൽകി. പ്രശ്നം കൈകാര്യം ചെയ്യുന്നതിനുള്ള മറ്റ് മാർഗങ്ങൾ പരാജയപ്പെട്ടാൽ അത്തരമൊരു നീക്കം "അവസാന ആശ്രയം" ആയി എടുക്കാം. അതേസമയം, സാഹചര്യം പരിഹരിക്കാൻ ജർമ്മനിക്ക് മാത്രം അവസരമില്ലെന്ന് ഫെസർ കുറിക്കുന്നു, അതിനാൽ ഈ വിഷയത്തിൽ ഒരു പാൻ-യൂറോപ്യൻ തീരുമാനം ആവശ്യമാണ്.

നമ്മൾ എഴുതുന്നത് പോലെ, ജർമ്മൻ നിയമം ലംഘിച്ചതിന് ടെലിഗ്രാമിന് ദശലക്ഷക്കണക്കിന് പിഴകൾ നേരിടേണ്ടിവരുമെന്ന് നേരത്തെ ജർമ്മൻ നീതിന്യായ മന്ത്രി മാർക്കോ ബുഷ്മാൻ മുന്നറിയിപ്പ് നൽകി.

ഡിസംബർ അവസാനം റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രതിനിധി മരിയ സഖരോവ ടെലിഗ്രാമിനെക്കുറിച്ചുള്ള ജർമ്മൻ ഉദ്യോഗസ്ഥരുടെ പ്രസ്താവനകൾ ശ്രദ്ധയിൽപ്പെടുത്തി.

ടെലിഗ്രാം @LivegramBot ഡാറ്റാബേസ് ചോർച്ച

അടുത്തിടെ ജനപ്രിയ ഫീഡ്ബാക്ക് ബോട്ട് ആയ Livegram ഡാറ്റാബേസ് ചോർച്ച റിപ്പോർട്ട് ചെയ്തു. ടെലിഗ്രാം ചാനൽ അഡ്മിനിസ്ട്രേറ്റർമാർക്ക് അജ്ഞാതമായി ഫീഡ്‌ബാക്ക് നൽകുവാൻ ഈ ബോട്ട് ഉപയോഗിക്കുന്നു. ബോട്ടുകളെ സംരക്ഷിക്കാൻ, എല്ലാ ലിങ്കുചെയ്ത എല്ലാ ബോട്ട് ടോക്കണുകളും ടെലിഗ്രാം ടീം അസാധുവാക്കും.

നിങ്ങളുടെ ബോട്ട് മുമ്പത്തെപ്പോലെ പ്രവർത്തിക്കാൻ, @BotFather-ലും @LivegramBot ക്രമീകരണങ്ങളിലും എല്ലാ ലൈവ്‌ഗ്രാം ബോട്ടുകൾക്കുമുള്ള ടോക്കണുകൾ നിങ്ങൾ സ്വമേധയാ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. നിങ്ങൾ ഇത് ചെയ്തില്ലെങ്കിൽ, നിങ്ങളുടെ ബോട്ട് ഉടൻ പ്രവർത്തിക്കുന്നത് നിർത്തും.

ബോട്ട് ഉടമകൾ എന്തുചെയ്യണം:
1. @BotFather തുറക്കുക, /mybots കമാൻഡ് അയയ്ക്കുക.
2. ലിസ്റ്റിൽ നിന്ന് നിങ്ങളുടെ ബോട്ട് തിരഞ്ഞെടുക്കുക.
3. API ടോക്കൺ ടാപ്പ് ചെയ്യുക, തുടർന്ന് നിലവിലെ ടോക്കൺ പിൻവലിക്കുക. അതിനുശേഷം, പുതിയ ടോക്കൺ @LivegramBot-ലേക്ക് അയയ്ക്കുക.

Source: @tginfo
© All Rights Reserved
Made With by InFoTel